നിയമനിർമാണം കൊണ്ടായില്ല
text_fieldsരാജ്യത്ത് ആൾക്കൂട്ടാക്രമണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹരജിയിന്മേൽ, സംഭവത്തിൽ അതിയായ ആശങ്ക രേഖപ്പെടുത്തിയ സുപ്രീംകോടതി അത് തടയാൻ നിയമനിർമാണം നടത്തണമെന്ന് ജൂലൈ 17ന് കേന്ദ്രസർക്കാറിനോട് നിർദേശിച്ചിരുന്നു. ഇതുസംബന്ധമായി എന്തു ചെയ്തുവെന്ന് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിടുകയുണ്ടായി. എന്നാൽ, തദ്വിഷയകമായി മോദി സർക്കാർ ഉദാസീനമാണെന്ന ധാരണ നിലനിൽക്കെയാണ് രാജസ്ഥാനിലെ ആൽവാറിൽ ഗോരക്ഷക ഗുണ്ടകളും പൊലീസും ചേർന്ന് പശുക്കളെ വാങ്ങി വീട്ടിലേക്കു വരുന്ന റക്ബർ ഖാൻ എന്ന 28 കാരനെ ആക്രമിച്ചു കൊലചെയ്ത ഭീകരസംഭവം പുറത്തുവന്നിരിക്കുന്നത്. അത് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകചർച്ചക്കും പ്രതിഷേധത്തിനും വഴിവെച്ചതിനെ തുടർന്ന് കേന്ദ്രം സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. രാജസ്ഥാൻ സർക്കാറിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിക്കാൻ ഉദ്ദേശിക്കുന്നതായ വാർത്തകളും വന്നുകൊണ്ടിരിക്കുന്നു. ഒപ്പം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായി നിയമനിർമാണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഒരുന്നതതല സമിതിയെയും ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ മറ്റൊരു സമിതിയെയും നിയോഗിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നു. രണ്ടു സമിതികളും സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ പരമോന്നത കോടതിയെ തൃപ്തിപ്പെടുത്തുന്ന നിയമനിർമാണം വൈകാതെ യാഥാർഥ്യമാവുമെന്ന പ്രതീക്ഷയിലാണ് ദിനേനയെന്നോണം റിപ്പോർട്ട് ചെയ്യുന്ന ആൾക്കൂട്ട കൊലയിൽ ഉത്കണ്ഠാകുലമായ രാജ്യം.
എന്നാൽ, നിയമനിർമാണം എത്ര കുറ്റമറ്റതാകെട്ട, ആൾക്കൂട്ടക്കൊലക്ക് ഇറങ്ങുന്നവർക്ക് പരമാവധി ശിക്ഷ നൽകാൻ അതിൽ നിഷ്കർഷിക്കെട്ട, അതുകൊണ്ടു മാത്രം നിലവിലെ സാഹചര്യത്തിൽ ആൾക്കൂട്ടക്കൊല തടയാനാവുമോ എന്ന കാതലായ ചോദ്യം ഉയരുന്നുണ്ട്. അങ്ങനെയൊരു ചോദ്യം പ്രസക്തമാക്കുന്നത് അനിഷേധ്യമായ ചില വസ്തുതകളാണ്. അതിലേറ്റവും പ്രധാനം ജാതിയോ മതമോ സാമ്പത്തിക സ്ഥിതിയോ ലിംഗമോ കക്ഷിബന്ധമോ പരിഗണിക്കാതെ മനുഷ്യജീവന് തുല്യ വിലകൽപിക്കുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളാണോ ഇന്ത്യ ഭരിക്കുന്നത് എന്നുള്ളതാണ്. ഹീന ജാതിക്കാരെൻറയോ ന്യൂനപക്ഷ സമുദായക്കാരെൻറയോ പാവപ്പെട്ടവെൻറയോ സ്ത്രീകളുടെയോ ജീവന് പീറക്കടലാസിെൻറ വിലപോലും കൽപിക്കാത്ത പെരുമാറ്റമാണ് സർക്കാറുകളുടെ ഭാഗത്തുനിന്നുണ്ടാവുന്നത് എന്ന് നിരവധി സംഭവങ്ങളുടെ വെളിച്ചത്തിൽ ചൂണ്ടിക്കാേട്ടണ്ടിവരുന്നു. ക്രമസമാധാനപാലനത്തിനും ജീവൻ സുരക്ഷക്കും ഭരമേൽപിക്കപ്പെട്ട പൊലീസ് അഴിമതിയുടെയും തീവ്രവർഗീയതയുടെയും കൃത്യവിലോപത്തിെൻറയും തടവറയിലാണെന്നാരോപിച്ചാൽ അത് തെല്ലും അതിശയോക്തിയല്ല. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നവർ എന്നാരോപിക്കപ്പെടുന്നവരെ ജനം വളഞ്ഞിട്ട് ക്രൂരമായി മർദിക്കുകയോ അടിച്ചുകൊല്ലുകയോ ചെയ്യുേമ്പാൾ നിയമപാലകർ ജാഗ്രതയോടെ സംഭവസ്ഥലെത്തത്തുകയോ അക്രമിസംഘങ്ങളെ പിടികൂടുകയോ പഴുതടച്ചു കേസെടുക്കുകയോ ചെയ്യുന്നില്ല.
ഭരണാധികാരികൾ അതിനവരെ നിർബന്ധിക്കുന്നുമില്ല. ഗോരക്ഷകർ ചമഞ്ഞ് കന്നുകാലി കൃഷിക്കാരെയോ അറവുശാല ജീവനക്കാരെയോ മതഭ്രാന്തർ പിടികൂടി തല്ലിയും ചവിട്ടിയും കൊല്ലുേമ്പാൾ ജനം നോക്കിനിൽക്കുകയും സെൽഫി എടുക്കുകയും രംഗം ഒപ്പിയെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നതല്ലാതെ, കടുത്ത പ്രതിഷേധമുയരുേമ്പാൾ മാത്രമാണ് അർധമനസ്സോടെ പൊലീസ് അന്വേഷണത്തിന് മുതിരുന്നത്. കോലാഹലം കെട്ടടങ്ങുന്നതോടെ അവരുടെ ദൗത്യവും അവസാനിക്കുന്നു. കുറ്റകരമായ അനാസ്ഥയുടെ പേരിൽ തങ്ങൾ ആരോടും മറുപടി പറയേണ്ടിവരില്ല എന്ന ധൈര്യമാണ് പൊലീസിനെ നയിക്കുന്നത്. പാൽ കറന്നു വിറ്റ് ഉപജീവനം കഴിക്കുന്ന സാദാ കർഷകനാണ് പശുവിനെ തെളിച്ചോ വണ്ടിയിൽ കയറ്റിയോ കൊണ്ടുപോവുന്നെതങ്കിലും ഗോരക്ഷക ഗുണ്ടകൾ പിടികൂടി തല്ലിക്കൊല്ലുന്ന ഇരകൾ, കർക്കശമായ ഗോവധ നിരോധന നിയമം ലംഘിച്ചവരാണെന്ന് സ്ഥാപിക്കാനാണ് പൊലീസ് സർവ ശ്രമവും നടത്തുന്നത്. ഗോക്കളെ കൊല്ലാനാണ് കൊണ്ടുപോവുന്നതെന്ന് സങ്കൽപിച്ചാൽതന്നെ അവരെ പിടികൂടി ചതച്ചരക്കാൻ ആൾക്കൂട്ടത്തിനെന്തവകാശം എന്നാരും ചോദിക്കുന്നില്ല.
ആൽവാറിൽ റക്ബർ ഖാനെ ഗോരക്ഷക ഗുണ്ടകൾ പിടികൂടി മർദിച്ചവശനാക്കിയ സംഭവത്തിൽ ഇടപെട്ട പൊലീസ്, സ്റ്റേഷനിലേക്കുള്ള ദുരം ഒരു കിലോമീറ്റർ മാത്രമായിരിെക്ക മൂന്നു മണിക്കൂറെടുത്തു പ്രസ്തുത ദൂരം താണ്ടാനെന്നും തൊട്ടടുത്ത ആശുപത്രിയിലെത്തുേമ്പാഴേക്ക് ആ ഹതഭാഗ്യൻ മരിച്ചുവെന്നും വാർത്തകൾ വ്യക്തമാക്കുേമ്പാൾ ഗുണ്ടകളേക്കാൾ മൃഗീയമായി പെരുമാറിയത് പൊലീസാണെന്ന് വ്യക്തമല്ലേ?
ലോകത്തിെൻറ മുന്നിൽ ഇന്ത്യയുടെ തലതാഴ്ത്തിക്കുന്ന ഇത്തരം സംഭവങ്ങൾ അരേങ്ങറുേമ്പാഴും ഖേദമോ എന്ത് വിലെകാടുത്തും ഇതവസാനിപ്പിക്കുമെന്ന ദൃഢനിശ്ചയമോ പ്രകടിപ്പിക്കാത്ത ഭരണാധികാരികളാണ് കേന്ദ്രവും സംസ്ഥാനങ്ങളും ഭരിക്കുന്നതെങ്കിൽ നിയമനിർമാണംകൊണ്ട് മാത്രം എന്തു മാറ്റമാണ് പ്രതീക്ഷിക്കേണ്ടത്? തൽക്കാലം കോടതിയുടെ കണ്ണുരുട്ടലിൽനിന്ന് രക്ഷപ്പെടാൻ കുറുക്കുവഴികൾ തേടുകയല്ലാതെ, രാജ്യത്ത് എല്ലാ വിഭാഗം പൗരന്മാരുടെയും ജീവധനമാനാദികൾക്ക് സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് തെളിയിക്കാനുള്ള ഒരു വ്യഗ്രതയും തീവ്രഹിന്ദുത്വ ഭരണാധികാരികളിൽനിന്ന് പ്രതീക്ഷിക്കേണ്ടതില്ല. കാറിലൂടെ പോവുേമ്പാൾ മുന്നിലകപ്പെടുന്ന പട്ടിക്കുട്ടിക്കുവേണ്ടിപോലും തെൻറ മനസ്സ് പിടയുമെന്നവകാശപ്പെട്ട പ്രധാനമന്ത്രിയാണ് അവരെ നയിക്കുന്നതെന്ന് ശരി. പക്ഷേ, ആ അവകാശവാദം പോലും ആയിരത്തിൽപരം നിരപരാധികൾ അതിക്രൂരമായി കൊലചെയ്യപ്പെട്ട ഗുജറാത്ത് കലാപത്തെ പരാമർശിക്കെ ആയിരുന്നു എന്നോർത്താൽ കൂടുതലൊന്നും ആഗ്രഹിക്കുന്നതിലർഥമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.