Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമിസോറമിെൻറ...

മിസോറമിെൻറ മാർഗരേഖ

text_fields
bookmark_border
editorial
cancel

എന്തു കളിച്ചും ഇന്ത്യ പിടിച്ചടക്കുകയെന്ന ബി.ജെ.പി പിടിവാശിയുടെ അവസാനത്തെ തെളിവാണ് മിസോറമിൽനിന്ന് ത്രിപുരയിലേക്കു കുടിയേറിയ ബ്രൂ അഭയാർഥികളെ തെരഞ്ഞെടുപ്പിലേക്കു വലവീശാൻ നടത്തിയ ശ്രമം. രണ്ടു പതിറ്റാണ്ടു മുമ്പ് വംശീയ സംഘർഷത്തെ തുടർന്ന് ത്രിപുരയിൽ അഭയം തേടിയ ബ്രൂ ഗോത്രക്കാരെ ബി.ജെ.പി ഭരണകൂടത്തിെൻറ സ്വാധീനത്തിൽ അവിടത്തെ അഭയാർഥി ക്യാമ്പുകളിൽ വോട്ട് ചെയ്യിക്കാൻ നടത്തിയ തന്ത്രപരമായ നീക്കം പക്ഷേ, ജനകീയ സമരത്തിനു മുന്നിൽ പരാജയപ്പെട്ടു. ഇൗ മാസം ആറിനും ഏഴിനും തലസ്ഥാനമായ െഎസോളിലെ തെരഞ്ഞെടുപ്പ് കമീഷൻ ഒാഫിസിനു മുന്നിൽ സർക്കാറിതര സിവിൽ സമൂഹ സംഘടനകളുടെ മേൽനോട്ടത്തിൽ നടന്ന ശക്തമായ പ്രക്ഷോഭത്തിനൊടുവിൽ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ എസ്.ബി. ശശാങ്കിനെ മാറ്റി ആശിഷ് കുന്ദ്രയെ നിയമിക്കേണ്ടിവന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്. അതോടൊപ്പം മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസറുടെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ശബ്ദിച്ചതിന് പുറത്താക്കിയ പ്രിൻസിപ്പൽ സെക്രട്ടറിയെ പുറത്താക്കിയ നടപടി റദ്ദ് ചെയ്യണമെന്നും ത്രിപുരയിലെ ക്യാമ്പുകളിൽ മിസോറം തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് രേഖപ്പെടുത്താൻ അനുവദിക്കരുതെന്നുമുള്ള പ്രക്ഷോഭക്കാരുടെ ആവശ്യവും കമീഷന് അനുവദിക്കേണ്ടിവന്നു. ഇതോടെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ഭരണം പിടിക്കാനുള്ള ബി.ജെ.പിയുടെ വഴിവിട്ട നീക്കങ്ങൾക്കാണ് വിലക്ക് വീണത്. സംഘ്പരിവാറിനു വേണ്ടി കളിക്കുന്ന തെരഞ്ഞെടുപ്പ് കമീഷനെ തിരിച്ചുവിളിക്കാൻ നേരത്തേ മുഖ്യമന്ത്രി ലാൽ തൻഹാവ്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല.

നവംബർ 28ന് തെരഞ്ഞെടുപ്പ് നടക്കുന്ന ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമായ മിസോറമിൽ 40 സീറ്റും 7.6 ലക്ഷം വോട്ടർമാരുമേയുള്ളൂവെങ്കിലും വടക്കുകിഴക്ക് കാവിവട്ടം പൂർത്തീകരിക്കാൻ അവിടം കൂടി പിടിച്ചേ അടങ്ങൂ എന്ന വാശിയിലാണ് ബി.ജെ.പി. കോൺഗ്രസാവെട്ട, ഒന്നൊന്നായി കൈവിട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങൾ എത്ര ചെറുതെങ്കിലും ആവുന്നത്ര ആഞ്ഞുപിടിച്ച് വരുതിയിൽ നിർത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഇൗ നേർക്കുനേർ യുദ്ധത്തിനിടയിൽ മിസോ നാഷനൽ ഫ്രണ്ട് തദ്ദേശീയരുടെ കുത്തകയവകാശപ്പെട്ട് കിങ്മേക്കർമാരാകാനുള്ള പോരാട്ടത്തിലാണ്. ബി.ജെ.പിയുമായി പൊതുവായ സഖ്യത്തിലാെണങ്കിലും മിസോറമിൽ അതുവേണ്ട എന്നാണ് എം.എൽ.എഫ് ലൈൻ. ഇങ്ങനെ മൂന്നു കക്ഷികളും നിർണായകപോരാട്ടം നടത്തുന്ന കൊച്ചു സംസ്ഥാനം വരുതിയിൽ നിർത്താൻ തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗപ്പെടുത്തുകയാണ് സംഘ്പരിവാർ കണ്ട വിദ്യ. സംസ്ഥാനത്തെ പ്രമുഖ ഗോത്രവിഭാഗമായ ബ്രൂകൾ മുക്കാൽ ലക്ഷത്തോളം വരും. 1997ലെ വംശീയകലാപത്തെ തുടർന്ന് ത്രിപുരയിലേക്ക് ഒാടിപ്പോയ അഭയാർഥികളിൽ 5413 കുടുംബങ്ങളിലായി 32,857 പേരാണ് ത്രിപുരയിലെ ആറു ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിഞ്ഞിരുന്നത്. ഇവരെ മിസോറമിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളെല്ലാം പുനരധിവാസ പാക്കേജിനെച്ചൊല്ലിയുള്ള പരാതികളിൽ തട്ടി അവസാനിക്കുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ ജൂലൈ മൂന്നിന് ത്രിപുര, മിസോ സർക്കാറുകൾ അഭയാർഥികളെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കാർമികത്വത്തിൽ കരാറിലെത്തി. ഇതനുസരിച്ച് ഒക്ടോബർ ഒന്നിന് അഭയാർഥി ക്യാമ്പിൽനിന്നുള്ള തിരിച്ചുവരവ് നിർത്താനും റിലീഫ് ക്യാമ്പിലേക്കുള്ള റേഷൻ മുടക്കി ക്യാമ്പുകൾ അവസാനിപ്പിക്കാനും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. എന്നാൽ, മുപ്പതോളം കുടുംബങ്ങൾ മാത്രമാണ് ഇൗ കാലയളവിൽ മടങ്ങിയത്.

അതിനിടെ അടച്ചുപൂട്ടിയതായി പ്രഖ്യാപിക്കപ്പെട്ട ക്യാമ്പുകൾ വീണ്ടും റേഷൻ പുനഃസ്ഥാപിച്ച് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും ത്രിപുരയിലെ പുതിയ ബി.ജെ.പി സർക്കാർ ക്യാമ്പുകളിൽ ‘തെരഞ്ഞെടുപ്പ് വേലകൾ’ ഇറക്കുന്നതായും പ്രചാരണമുണ്ടായി. അതിനൊടുവിലാണ് ത്രിപുരയിൽനിന്നു മടങ്ങാത്തവർക്ക് അവരുടെ ക്യാമ്പുകളിൽ വോട്ട് ചെയ്യാൻ സൗകര്യെമാരുക്കാനുള്ള നടപടി. ഇതിനെതിരെ മിസോകളും വിവിധ രാഷ്ട്രീയപാർട്ടികളും രംഗത്തുവന്നു. സംസ്ഥാനത്ത് മടങ്ങിയെത്താത്തവർക്ക് വോട്ടുണ്ടാകരുതെന്ന് മിസോകൾ ശക്തമായ ആവശ്യമുന്നയിച്ചു. അതനുവദിച്ചാൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ മിസോകൾക്കും ഇത് ബാധകമാക്കണമെന്നും അവർ വാശിപിടിച്ചു. ത്രിപുരയിൽ വോട്ടിങ് അനുവദിക്കുന്നതിനെതിരെ തദ്ദേശീയനായ പ്രിൻസിപ്പൽ സെക്രട്ടറി രംഗത്തുവന്നത് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസറെ ചൊടിപ്പിച്ചു. ചീഫ് ഇലക്ഷൻ ഒാഫിസർ പരാതി ഉന്നയിച്ചത് അദ്ദേഹത്തിനുതന്നെ തിരിച്ചടിക്കുകയായിരുന്നു. ഇതോടെ ജനം ഇളകി. ത്രിപുരയിൽനിന്നു മിസോറമിൽ തിരിച്ചെത്താൻ വഴിയൊരുക്കിയിട്ടും തിരിച്ചെത്താതെ ത്രിപുരയിൽ തങ്ങുന്നവരെ ബി.ജെ.പി സ്വാധീനിച്ച് അവർക്ക് വിജയമുറപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അതിന് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ശശാങ്ക് ചൂട്ടുപിടിക്കുകയാണെന്നും ആരോപിച്ച് ജനം െഎസോളിലെ അദ്ദേഹത്തിെൻറ ഒാഫിസ് ഉപരോധിക്കുകയായിരുന്നു. സമാനസ്വഭാവത്തിലുള്ള ഉപരോധ സമരങ്ങൾ വിവിധ ജില്ലകളിലെ െതരഞ്ഞെടുപ്പ് കമീഷൻ പ്രതിനിധികാര്യാലയങ്ങൾക്കു മുന്നിലും നടന്നു. സമരക്കാർ മുട്ടുമടക്കില്ലെന്നുറപ്പായതോടെ ശശാങ്കിനെ തിരിച്ചുവിളിക്കാനും പ്രക്ഷോഭക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാനും വഴങ്ങുകയേ കമീഷന് നിവൃത്തിയുണ്ടായിരുന്നുള്ളൂ.

ജനഹിതത്തെ ചുളുവിൽ പാട്ടിലാക്കാനുള്ള ശ്രമത്തിനെതിരെ ജനാധിപത്യവിശ്വാസികൾ നേടിയ വിജയമാണ് മിസോറമിലേത്. ബി.ജെ.പിയുടെ ഫാഷിസ്റ്റ് അതിക്രമങ്ങളെ എങ്ങനെ ചെറുക്കണമെന്നതിെൻറ മാർഗരേഖയുമാണ് വിവിധ സിവിൽ സൊസൈറ്റി, വിദ്യാർഥി സംഘടനകളുടെ സംയുക്ത വേദിയായ എൻ.ജി.ഒ കോഒാഡിനേഷൻ കമ്മിറ്റി വരച്ചുകാണിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorialarticlemizorammalayalam news
News Summary - Mizoram - Article
Next Story