ഇന്ത്യയുടെ ചിത്രം അമേരിക്ക വരക്കുമ്പോൾ
text_fieldsഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനത്തിെൻറ നേർചിത്രം വരച്ചുകാട്ടുന് നതാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് വെള്ളിയാഴ്ച പുറത്തിറക്കിയ വിവി ധ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച വാർഷിക റിപ്പോർട്ട്. ആൾക്കൂട്ട അതിക്രമ ങ്ങൾ, മതസ്വാതന്ത്ര്യ നിഷേധം, നിർബന്ധ മതപരിവർത്തനം, ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്ര ത്യേകാവകാശ ധ്വംസനം തുടങ്ങി ന്യൂനപക്ഷങ്ങൾക്ക്, വിശേഷിച്ചും മുസ്ലിംകൾക്ക്, എതിരായ വിവേചനം കഴിഞ്ഞ വർഷവും ഇന്ത്യയിൽ രൂക്ഷമായി തുടരുകയാണെന്ന് അമേരിക്കൻ കോൺഗ്രസി നു മുമ്പാകെ സമർപ്പിക്കുന്ന വാർഷികറിപ്പോർട്ടിൽ പറയുന്നു.
കേന്ദ്രഗവൺമെൻറും വ ിവിധ സംസ്ഥാനസർക്കാറുകളും സംഘ്പരിവാർ സംഘടനകളും ന്യൂനപക്ഷ ജീവിതരീതിയെയും അവരുടെ സ്ഥാപനസംവിധാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. 1998ൽ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമത്തിെൻറ ചുവടുപിടിച്ച് രൂപവത്കരിച്ച യു.എസ് കമീഷൻ ഒാൺ ഇൻറർനാഷനൽ റിലിജ്യസ് ഫ്രീഡം (യു.എസ്.സി.െഎ.ആർ.എഫ്) എന്ന വേദി വിവിധ രാജ്യങ്ങളിലെ അമേരിക്കൻ എംബസികളുടെ സഹകരണത്തോടെ ഗവൺമെൻറ് ഉദ്യോഗസ്ഥർ, അക്കാദമീഷ്യന്മാർ, മാധ്യമപ്രവർത്തകർ, എൻ.ജി.ഒകൾ, മനുഷ്യാവകാശ നിരീക്ഷകർ തുടങ്ങിയവരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു തയാറാക്കുന്നതാണ് അന്താരാഷ്ട്ര സ്വാതന്ത്ര്യ റിപ്പോർട്ട്. ഇൗ വർഷത്തെ റിേപ്പാർട്ട് ഇൗ മാസം 21ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആണ് പുറത്തിറക്കിയത്.
അവകാശധ്വംസനങ്ങളുടെ കാര്യത്തിൽ ‘സവിശേഷ ശ്രദ്ധ നേടിയ’ രാഷ്ട്രങ്ങളുടെ ‘ടയർ ടു’ വിഭാഗത്തിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. 2018ൽ മതവിശ്വാസത്തിെൻറ, ആചാരാനുഷ്ഠാനങ്ങളുടെ, ജീവിതരീതിയുടെ പേരിൽ മുസ്ലിം, ക്രൈസ്തവ, ന്യൂനപക്ഷങ്ങളും ആദിവാസി, ദലിത് വിഭാഗങ്ങളും നേരിടേണ്ടി വന്ന പീഡനങ്ങളും അതിക്രമങ്ങളും റിപ്പോർട്ടിൽ വിശദമാക്കുന്നു. സംഘ്പരിവാർ നേതൃത്വത്തിൽ വിവിധ സംഘടനകൾ വ്യവസ്ഥാപിതമായി മുസ്ലിം, ന്യൂനപക്ഷ ഉന്മൂലനത്തിനും അവരുടെ അടയാളങ്ങൾ തുടച്ചുനീക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നതായി റിപ്പോർട്ട് എടുത്തുപറയുന്നു.
ജനങ്ങൾക്കിടയിൽ പ്രത്യേകവിഭാഗങ്ങൾക്കെതിരെ വിദ്വേഷം ജനിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ അസഹിഷ്ണുതയുടെ അധ്യായങ്ങൾ പകർന്നുകൊടുക്കുന്ന വിദ്യാലയങ്ങൾ നടത്തുകയും അധികാരത്തിെൻറ ബലത്തിൽ പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും വിദ്വേഷപാഠങ്ങൾ അഭ്യസിപ്പിക്കുന്ന വിധത്തിൽ പൊളിച്ചെഴുതുകയും ചെയ്യുന്നു. ശബരിമലയിൽ ആചാരലംഘനത്തിെൻറ പേരുപറഞ്ഞ് യുവതികൾക്ക് ആരാധനസ്വാതന്ത്ര്യം നിഷേധിച്ചതും മതം മാറിയതിെൻറ പേരിൽ കോടതി വിവാഹബന്ധം അസാധുവാക്കിയും മറ്റും കടുത്ത വിവേചനത്തിനിരയായ ഡോ. ഹാദിയ അശോകെൻറ സംഭവം അനുസ്മരിച്ച് ഒരേസമയം ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം തടഞ്ഞതും റിപ്പോർട്ടിലുണ്ട്. ഝാർഖണ്ഡിൽ ക്രൈസ്തവ കുടുംബങ്ങൾ നടത്തുന്ന പ്രാർഥനായോഗങ്ങളും, വിവാഹചടങ്ങുകൾപോലും മതപരിവർത്തനാരോപണം ഉന്നയിച്ച് പൊലീസ് തടയുകയും നിരപരാധരെ തടവിലിടുകയും ചെയ്തു. യു.പിയിൽ ഇസ്ലാം സ്വീകരിച്ച ദലിതനും വർഷങ്ങളായി മുസ്ലിംകളായി കഴിയുന്ന കുടുംബവും ഹിന്ദുമതത്തിലേക്ക് നിർബന്ധിച്ച് മതപരിവർത്തനത്തിനിരയായി.
ഗോവധ നിരോധനനിയമം ജനക്കൂട്ടം കൈയിലെടുത്ത് ആളുകളെ തല്ലിക്കൊല്ലുന്ന പ്രവണത വർധിച്ചുവരുന്നു. കഴിഞ്ഞ വർഷം മാത്രം 31 സംഭവങ്ങളിൽ 13 പേർ കൊല്ലപ്പെടുകയും 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗോവധവുമായി ഒരു ബന്ധവുമില്ലാത്ത ക്ഷീരമേഖലയിൽ പണിയെടുക്കുന്നവരെ പോലും വെറുതെ വിട്ടില്ല. 2018ൽ സംസ്ഥാനഭരണകൂടങ്ങളിൽ മൂന്നിലൊന്നും മതപരിവർത്തന, ഗോവധ നിരോധന നിയമങ്ങൾ കർക്കശമാക്കിയത് ഹിന്ദു ഇതരർക്കും താഴ്ന്ന ജാതിക്കാരായ ഹിന്ദു ന്യൂനപക്ഷത്തിനും എതിരായിട്ടാണ്. ഗോവധ, മതപരിവർത്തന ആരോപണം ഉന്നയിച്ച് ആളുകളെ തല്ലിക്കൊല്ലുന്നവർക്കെതിരെ കർശനമായ ശിക്ഷാവിധികളുണ്ടായില്ല. മുസ്ലിംകൾക്കും ക്രൈസ്തവർക്കുമെതിരെ യു.പിയിലും തമിഴ്നാട്ടിലും കടുത്ത വിദ്വേഷപ്രചാരണവും തുടർച്ചയെന്നോണം അതിക്രമങ്ങളും അരങ്ങേറി. മിഷനറി രംഗത്തും മനുഷ്യാവകാശത്തിനും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നിരവധി എൻ.ജി.ഒകളെ ദേശതാൽപര്യത്തിനു വിരുദ്ധമെന്ന മുദ്രകുത്തി നിർജീവമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അസഹിഷ്ണുതയും അതിക്രമവും വർധിച്ചതായി കുറ്റപ്പെടുത്തുന്ന റിപ്പോർട്ട് കഠ്വയിെല കുട്ടിയുടെ പീഡനവും ശബരിമലയിൽ യുവതികളെ സംഘടിതമായി തടഞ്ഞതും എടുത്തുപറയുന്നു.
ന്യൂനപക്ഷങ്ങൾക്കെതിരായി കഴിഞ്ഞ വർഷം തുടർന്ന അതിക്രമങ്ങൾ സവിസ്തരം പ്രതിപാദിക്കുന്ന അമേരിക്കൻ റിപ്പോർട്ടിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരിക്കുന്നു. മറ്റൊരു രാജ്യത്തിെൻറ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ അമേരിക്കക്ക് അവകാശമില്ലെന്നും ഇന്ത്യ അതിെൻറ മതേതരമൂല്യങ്ങളിലും സഹിഷ്ണുതയിലും ദീർഘകാല പാരമ്പര്യമുള്ള ബഹുസ്വരഘടനയിലും അഭിമാനം കൊള്ളുന്നുവെന്നും വിദേശകാര്യ വക്താവ് പ്രസ്താവിച്ചു. സംഘ്പരിവാർ സംഘടനകളുടെ തീവ്രവാദപ്രവർത്തനങ്ങളെ വിമർശിക്കുന്ന റിപ്പോർട്ടിനെതിരെ ബി.ജെ.പിയും രംഗത്തുണ്ട്. മൈക് പോംപിയോ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ഇന്ത്യയിലെ മതസ്വാതന്ത്ര്യ അവസ്ഥ ഗുരുതരമാണെന്ന് തുറന്നുകാട്ടിയുള്ള റിപ്പോർട്ട് എന്നത് ശ്രദ്ധേയമാണ്.
അമേരിക്കൻ ശ്രമത്തെ അപലപിക്കുേമ്പാഴും ഇക്കാര്യത്തിൽ അവർക്കുള്ള ധാർമികബലമെന്ത് എന്നു ചോദ്യം ചെയ്യാൻ പോലും സംഘ്പരിവാറിനോ സർക്കാറിനോ കഴിയുന്നില്ല. ഇക്കാര്യത്തിൽ ഇന്ത്യയുമായി ഉറ്റ ചങ്ങാത്തം പുലർത്തുന്ന, തീവ്ര വലതുപക്ഷവാദിയായ ട്രംപിെൻറ അമേരിക്കയെ തിരുത്തിക്കാൻ മോദി ഗവൺമെൻറിനു കഴിയുമോ? ‘ഇന്ത്യയെ നന്നാക്കാൻ’ അമേരിക്ക ചെയ്യേണ്ട ചില നിർദേശങ്ങൾ കൂടി റിപ്പോർട്ടിലുണ്ട്. അതൊക്കെ തിരസ്കരിച്ച് സ്വന്തം കാര്യം നോക്കാൻ തങ്ങൾക്കറിയാമെന്ന് നടുനിവർത്തി പറയാനും അതേ ആവേശത്തോടെ ലോകത്തിനു മുന്നിൽ രാജ്യത്തിെൻറ മുഖം കെടുത്തിയ പ്രതിലോമകാരികളുടെ ദുശ്ചെയ്തികളിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാനും മോദി ഭരണകൂടം മുന്നിട്ടിറങ്ങുമോ എന്നാണറിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.