സ്റ്റെന്റ് പ്രതിസന്ധി: സർക്കാർ ഇടപെടണം
text_fieldsഏഏതാണ്ട് ആറു മാസം മുമ്പാണ് മലപ്പുറം ജില്ലയിലെ നാരായണിയുടെ കഥ മാധ്യമങ്ങളിൽ നിറ ഞ്ഞത്. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് അബോധാവസ്ഥയിൽ കോഴിക്കോട് മെഡിക് കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നാരായണിക്ക് തലച്ചോറിലെ രക്തക്ക ുഴൽ വണ്ണംവെച്ച് പൊട്ടുന്ന അന്യൂറിസം എന്ന രോഗമായിരുന്നു. ശസ്ത്രക്രിയയിലൂടെ തലയ ോട്ടി തുറന്നുവേണം എന്തെങ്കിലും ചികിത്സ നൽകാൻ. എന്നാൽ, നൂതനമായൊരു പരീക്ഷണത്തിലൂ ടെ അവർ രണ്ടാഴ്ചകൊണ്ട് രോഗമുക്തയായി. കോഴിക്കോട് മെഡിക്കൽകോളജ് സൂപ്പർ സ് പെഷാലിറ്റിയിൽ ആരംഭിച്ച ഇൻറവെൻഷനൽ റേഡിയോളജി വിഭാഗം ഡോക്ടർമാരായിരുന്നു ആ പ രീക്ഷണത്തിന് നേതൃത്വം കൊടുത്തത്. കാലിലെ രക്തക്കുഴലിൽ സൃഷ്ടിച്ച ചെറിയ ദ്വാരം വഴി കത്തീറ്റർ (ദ്രവങ്ങൾ ഊറ്റിയെടുക്കാൻ കഴിയുന്ന നേർത്ത കുഴൽ) കടത്തിവിട്ടായിരുന്നു ചികിത്സ.
സ്വകാര്യ ആശുപത്രിയിൽ 15-20 ലക്ഷം രൂപ വരുന്നിടത്ത് നാരായണിക്ക് ചെലവായത് അതിെൻറ പത്തിലൊന്നിൽ താഴെ. രണ്ട് വർഷത്തോടടുക്കുന്ന ഇൻറവെൻഷനൽ റേഡിയോളജി വിഭാഗം സംസ്ഥാനത്ത് സർക്കാർമേഖലയിൽ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലും ഇവിടെയും മാത്രമാണുള്ളത്. എന്നാൽ, ഏതാനുംദിവസങ്ങളായി കോഴിക്കോട്ടെ ഇൻറവെൻഷനൽ റേഡിയോളജി വിഭാഗം പ്രവർത്തിക്കുന്നില്ല. കത്തീറ്റർ, സ്റ്റെൻറ്, ന്യൂറോ കോയിൽ, വയർ ട്യൂബ്, ബലൂൺ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം ഇൻഷുറൻസ് കുടിശ്ശിക കിട്ടാത്തതിനെ തുടർന്ന് കമ്പനികൾ നിർത്തിവെച്ചതാണ് കാരണം. ഇതുമൂലം അടിയന്തര ചികിത്സക്കെത്തുന്ന രോഗികളെക്കൂടി മടക്കിയയക്കേണ്ടി വരുന്നു.
കാരുണ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ലഭിക്കേണ്ട തുക കുടിശ്ശികയായിക്കിടക്കുകയാണ്. സംസ്ഥാനത്തെ രണ്ടു കോടിയോളം പേർക്ക് ആരോഗ്യപരിരക്ഷ നൽകുന്നുവെന്ന അവകാശവാദേത്താടെ ഏപ്രിൽ ഒന്നിന് ആരംഭിച്ച കാരുണ്യ സുരക്ഷ പദ്ധതി (കാപ്സ്) മികച്ച മുന്നേറ്റമാണെങ്കിലും, അവയിലുൾച്ചേർന്ന പിശകുകളും പോരായ്മകളുമാണ് ഇപ്പോഴത്തെ ‘ആരോഗ്യ അടിയന്തരാവസ്ഥ’ക്കു പിന്നിൽ. പദ്ധതിയുെട നടത്തിപ്പ് റിലയൻസ് ഇൻഷുറൻസിനാണ്. ജൂൺ 30വരെ, സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽനിന്നായി സ്റ്റെൻറ് കമ്പനികൾക്ക് കിട്ടാനുള്ളത് 50 കോടിയോളം രൂപ. ഇതിൽതന്നെ, ഏറ്റവും വലിയ കടക്കാർ കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളജുകളാണ്. ഏതാനും മാസങ്ങൾക്കുമുമ്പും കമ്പനികൾ ഉപകരണവിതരണം നിർത്തിവെച്ചിരുന്നു.
പിന്നീട് സർക്കാറുമായി നടന്ന ചർച്ചയിൽ കുടിശ്ശിക സമയബന്ധിതമായി തീർക്കുമെന്ന ഉറപ്പിലാണ് വിതരണം പുനരാരംഭിച്ചത്. പേക്ഷ, ഫെബ്രുവരിവരെയുള്ള തുക മാത്രമാണ് റിലയൻസ് നൽകിയതത്രെ. ഇതാണ് കമ്പനികളെ വീണ്ടും കടുത്ത നടപടിക്ക് പ്രേരിപ്പിച്ചിരിക്കുന്നത്. വിതരണം നിർത്തിവെച്ചപ്പോൾതന്നെ കോഴിക്കോട് മെഡിക്കൽ കോളജിലെ ഇൻറവെൻഷനൽ റേഡിയോളജി വിഭാഗം അടക്കമുള്ള ഡിപ്പാർട്മെൻറുകളുടെ പ്രവർത്തനം ഏറക്കുറെ നിലച്ചുപോയി. ഒ.പിയിൽ മാത്രം പ്രതിദിനം 20 പേരാണ് വരുന്നത്. ഈ രോഗികളത്രയും അടുത്ത ദിവസം മുതൽ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടിവരും. അത്രകണ്ട് ബാധിച്ചിട്ടില്ലെങ്കിലും തിരുവനന്തപുരത്തും ആലപ്പുഴയിലും വരുംനാളുകൾ അനിശ്ചിതത്വത്തിേൻറതു തന്നെയാണ്.
കേരളം ആരോഗ്യമേഖലയിൽ വലിയ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തുതന്നെ ഇത്തരമൊരു ദുരവസ്ഥയുടെ കാരണമെന്തായിരിക്കും? നിപ പോലുള്ള മാരക ൈവറസുകളെ പ്രതിരോധിച്ച് ലോകരാഷ്ട്രങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയവരാണ് നാം. സ്വകാര്യ മൾട്ടി സ്പെഷാലിറ്റി ആശുപത്രികളെ വെല്ലുന്ന സർക്കാർ മെഡിക്കൽകോളജുകളാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിെൻറ ഗ്രാമങ്ങളിൽ കാടുമൂടിക്കിടന്നിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കെല്ലാം ഇൗയടുത്തായി ജീവൻ വെച്ചു തുടങ്ങി. ഇൗ നേട്ടങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ദരിദ്രവിഭാഗമാണ്. അതുവരെയും ചികിത്സക്ക് വലിയതോതിൽ പണം ചെലവഴിക്കേണ്ടിവന്നിരുന്നവർക്ക് ഇന്ന് മികച്ച സൗകര്യങ്ങളോടെ സർക്കാർ ആതുരാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
സ്റ്റെൻറ് അടക്കമുള്ള മെഡിക്കൽ ഉപകരണ നിർമാതാക്കളുടെ ചൂഷണം തടയുന്നതിനുള്ള ശക്തമായ നിയമങ്ങളും രണ്ടു വർഷമായി നിലവിലുണ്ട്. എന്നിട്ടും, സർക്കാർ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം താളം തെറ്റുന്നുണ്ടെങ്കിൽ അതിെൻറ കാരണം വേറെത്തന്നെ പഠിക്കേണ്ടതുണ്ട്. റിലയൻസ് പോലുള്ള ഒരു സ്വകാര്യ കമ്പനിയെ ഇൻഷുറൻസ് നടത്തിപ്പുകാരാക്കിയതിൽ തുടങ്ങുന്നു പ്രശ്നം. കാരുണ്യ പദ്ധതിയുടെ നടത്തിപ്പുചുമതല വഹിക്കുന്ന സർക്കാർ ഏജൻസിയായ ‘ചിയാക്’, ഇൻഷുറൻസ് കമ്പനിയുമായി ഒത്തുകളിക്കുന്നുവെന്ന് ഇതിനകം ആരോപണമുയർന്നിട്ടുണ്ട്. സ്റ്റെൻറ് കമ്പനികൾക്ക് വരുംവർഷങ്ങളിലും വിതരണക്കരാർ ലഭിക്കാൻ ഈ ലോബി പണം വാങ്ങുന്നുവെന്ന ആക്ഷേപവുമുണ്ട്.
ബ്യൂറോക്രസിയുടെ പതിവ് അനാസ്ഥ ഇക്കാര്യത്തിലും നമ്മെ വിട്ടൊഴിയുന്നില്ല. ആരോഗ്യമേഖലയിൽ നാം കൈവരിച്ച പുരോഗതിക്ക് തുരങ്കംവെക്കുകയാണ് ഇക്കൂട്ടർ. ഇവരെ അടിയന്തരമായി നിയന്ത്രിക്കുകയാണ് പ്രാഥമിക പരിഹാരം. ഇത് അടിസ്ഥാനപരമായി മനുഷ്യെൻറ ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് ഇനിയെങ്കിലും സർക്കാറും ആരോഗ്യവകുപ്പും മനസ്സിലാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.