മീ ടൂ? ഒാരോരുത്തരും സ്വയം ചോദിക്കേണ്ട സമയം
text_fieldsമീ ടൂ എന്നത് ഒരു ഹാഷ്ടാഗിനപ്പുറം പോരാട്ടത്തിെൻറയും തിരിഞ്ഞുനിൽപിെൻറയും ചിഹ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. കടുത്ത നടുക്കമാണ് ഒാരോ മീ ടൂ വെളിപ്പെടുത്തലുകളും സാംസ്കാരിക സമൂഹത്തിന് കൈമാറുന്നത്. മാന്യതയുടെയും ദാർശനികതയുടെയും സാംസ്കാരിക പ്രാഗല്ഭ്യത്തിെൻറയും പ്രതീകങ്ങളായി കൊണ്ടാഘോഷിക്കപ്പെട്ടിരുന്ന, സ്ത്രീമുന്നേറ്റത്തിെൻറയും സ്ഥിതിസമത്വത്തിെൻറയും ശിശുസൗഹൃദത്തിെൻറയും പ്രഘോഷകരായി സ്വയം വിശേഷിപ്പിച്ചിരുന്ന പുമാന്മാർ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ വെളിപ്പെടുത്തലുകൾ തുടരെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതിശക്തരും അതീവ സ്വാധീനമുള്ളവരുമായിരുന്നു പല വേട്ടക്കാരും. അതിലേറെ അവർ അത്തരക്കാരല്ല, അവരിങ്ങനെ ചെയ്യില്ല എന്ന് ചുറ്റുമുള്ള ലോകത്തെ വിശ്വസിപ്പിക്കാൻ കെൽപുള്ളവരും. പുരോഗമനത്തിെൻറയും ആവിഷ്കാരത്തിെൻറയും തൂണുകൾ എന്നു പരിഗണിച്ചുപോരുന്ന സിനിമാലോകം, മാധ്യമരംഗം, കല-കായിക മേഖല, രാഷ്ട്രീയ-ഉദ്യോഗസ്ഥ വൃത്തങ്ങൾ ഇതിനുള്ളിലെല്ലാം വേട്ടക്കാരുടെ കൂട്ടങ്ങളുണ്ടെന്നത് ഇനിയൊരു രഹസ്യമല്ലാതായിരിക്കുന്നു. സ്ത്രീകൾ മാത്രമല്ല, കുട്ടികളും യുവാക്കളും ഭിന്നലിംഗക്കാരുമെല്ലാം അതിക്രമത്തിന് ഇരയാക്കപ്പെട്ടിരിക്കുന്നു.
അക്കാദമിക മേഖലയിൽ അവകാശമെന്ന മട്ടിൽ ലൈംഗികമായ കടന്നുകയറ്റങ്ങൾ അതിക്രൂരമായ തോതിൽ നടമാടുന്നുണ്ട്. ഗവേഷണങ്ങൾ മാത്രമല്ല, ജീവിതംതന്നെ ഇല്ലാതാക്കാനുള്ള അതിക്രമകാരികളുടെ പാടവത്തെ ഭയക്കുന്നതുകൊണ്ടുമാത്രമാണ് പല തുറന്നുപറച്ചിലുകളും തൊണ്ടയിൽ കുരുങ്ങിനിൽക്കുന്നത്. ഇനിയും തുറന്നുപറയാതെ വന്നാൽ ഹൃദയം തകർന്നുപോകും എന്ന ഘട്ടത്തിലാവണം ലൈംഗികാതിക്രമത്തെ അതിജീവിച്ചവരിലൊരാൾ വെളിപ്പെടുത്തി മുന്നോട്ടുവന്നിട്ടുണ്ടാവുക. അതു പകർന്ന ഉൗർജത്തിലാണ് നിശ്ശബ്ദരാക്കപ്പെട്ട നൂറു നൂറു നാവുകൾക്ക് സംസാരശേഷി തിരികെ ലഭിച്ചതും വെളിപ്പെടുത്തലുകൾ പുറത്തുവരുന്നതും. വർഷങ്ങൾക്കുമുമ്പ് ഏറ്റ മുറിവിെൻറ നീറ്റലിൽനിന്ന് ഇനിയും മോചിതരാവാത്ത, വീണ്ടുമോർക്കുേമ്പാൾ ആ കഠിനമായ നിമിഷങ്ങളെ പുനരനുഭവിക്കേണ്ടിവരുന്ന നൂറുകണക്കിനു പേർ ഇനിയുമുണ്ട്. തുറന്നുപറയാനുള്ള സാമൂഹിക മൂലധനമോ സമൂഹമാധ്യമ അക്കൗണ്ടോ ഇല്ലാത്ത ആയിരക്കണക്കിനു പേർ അതിനു പുറമെയും. തുറന്നുപറഞ്ഞവരെ പതിവുപോലെ അടിെച്ചാതുക്കാനും അപമാനിച്ച് ഇല്ലാതാക്കാനുമുള്ള നീക്കം ഇക്കുറിയുമുണ്ടായി. എന്നാൽ, പല്ലിൻശൗര്യം പണ്ടേപോലെ ഫലിച്ചില്ലെന്നു മാത്രം. അതിക്രമകാരികൾക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കാൻ ചില മാധ്യമ^സാംസ്കാരിക സ്ഥാപനങ്ങളെങ്കിലും മുന്നോട്ടുവന്നുവെന്നതും ആശ്വാസകരം. എന്നാൽ, കടുത്ത ലൈംഗികാതിക്രമ ആരോപണങ്ങൾക്കു നടുവിലും സുപ്രീംകോടതി ജഡ്ജിമാരുടെ പാനലിലേക്ക് ബ്രെറ്റ് കാവനക്ക് പരവതാനി വിരിച്ചുെകാടുത്ത യു.എസ് സെനറ്റിെൻറയും പ്രസിഡൻറ് ട്രംപിെൻറയും മാതൃകക്കാണ് ഇന്നും ഇന്ത്യൻ പുരോഗമന^ഇടതുപക്ഷ മണ്ഡലങ്ങളിൽപോലും സ്വീകാര്യത. നിയമപാലന സംവിധാനം സ്വമേധയാ കേസെടുക്കുേമ്പാഴും ഇതേ നിലപാടുതന്നെ. ചില തുറന്നുപറച്ചിലുകൾക്ക് കല്ലുവിലയും മറ്റു ചിലതിന് പുല്ലുവിലയും എന്ന രീതി ശരിവെച്ചുെകാടുത്തുകൂടാ.
വേദനയുടെ വൻകടൽ താണ്ടി തുറന്നുപറച്ചിൽ നടത്തിയ ഒാരോ പോരാളിയെയും നാം ഹൃദയാഭിവാദ്യം ചെയ്യുക. പല വിഗ്രഹങ്ങളും പണ്ടേ ഉടഞ്ഞുവീഴേണ്ടവയായിരുന്നു. പേക്ഷ, ഉള്ളുതുറന്നുപറയാനോ ചെവി തുറന്നു കേൾക്കാനോ പാകപ്പെട്ട സമൂഹമായിരുന്നില്ല നമ്മുടേത്. അതിക്രമകാരികൾ മാധ്യമ-സാമൂഹിക-സാംസ്കാരിക മേഖലയിൽ വഹിച്ച സ്ഥാനങ്ങൾ, സ്വീകരിച്ച നിലപാടുകൾ, ഭരണപരമായി കൈക്കൊണ്ട തീരുമാനങ്ങൾ എന്നിവകൂടി പുനരവലോകനം ചെയ്താൽ അവസാനമില്ലാത്ത നടുക്കങ്ങൾക്കാവും സാക്ഷ്യംവഹിക്കേണ്ടിവരിക. അതിക്രമകാരിയായ ഒരു കലാകാരൻ നിർമിച്ച ‘കാൽച്ചങ്ങല പൊട്ടിക്കുന്ന സ്ത്രീശിൽപം’ കണ്ട് സഹൃദയ ലോകം ഇനി എന്താണ് മനസ്സിലാക്കേണ്ടത്.
ഒാരോ വ്യക്തിയും സ്ഥാപനവും പ്രസ്ഥാനവും തങ്ങൾ എത്രമാത്രം ജെൻഡർ സെൻസിറ്റിവ് ആണ് എന്ന് സ്വന്തംതന്നെ ചോദിക്കേണ്ട സമയമാണിത്. നാം പുലർത്തിയ നിസ്സംഗതയാണ് പലപ്പോഴും പല വേട്ടക്കാർക്കും മറയായി ഭവിച്ചിരിക്കുക. പല അതിക്രമകാരികളും തൊഴിൽ^കല മേഖലയിലെ മേധാവിത്വത്തിനപ്പുറം കുടുംബ^സൗഹൃദ ബന്ധങ്ങളെയും ഇൗ അരുതായ്മകൾക്കായി ദുരുപയോഗം ചെയ്തിരിക്കുന്നു. വീടകങ്ങൾ സുരക്ഷയുടെയും ധാർമിക പിന്തുണയുടെയും ഉൗർജനിലയങ്ങളായി മാറുക എന്നതുതന്നെയാണ് സൗഹൃദനാട്യത്തിലുള്ള ഇത്തരം കടന്നുകയറ്റങ്ങൾ ഇനിയെങ്കിലും ഇല്ലാതാക്കാൻ പോംവഴി. ആരോപിതർ തങ്ങൾക്ക് വേണ്ടപ്പെട്ടവരെങ്കിൽ ഇരയുടെ കുറ്റമാണെന്ന് പഴിക്കുന്ന നാട്ടുനടപ്പും തകർത്തുകളയുക. സ്വന്തം പിതാവിനെതിരെ ആരോപണമുയർന്ന ഘട്ടത്തിലും വേട്ടയാടപ്പെട്ടവർക്കൊപ്പം െഎക്യപ്പെടുകവഴി നടിയും സാംസ്കാരിക പ്രവർത്തകയുമായ നന്ദിത ദാസ് ഇവ്വിധമൊരു മഹത്തായ മാതൃക മുന്നോട്ടുവെച്ചിരിക്കുന്നു.മീ ടൂ തുറന്നുപറച്ചിലുകൾ തുടർന്നുകൊണ്ടേയിരിക്കെട്ട, അവ സമാപ്തമാവുേമ്പാഴേക്ക് ഇനിയുമൊരു അതിക്രമത്തിന് മുതിരാൻ ഒരാൾക്കും കഴിയാത്തവിധം ഉടച്ചുപണിയണം നമ്മുടെ സമൂഹത്തെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.