Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2019 2:40 AM GMT Updated On
date_range 11 Sep 2019 2:40 AM GMTപരിസ്ഥിതി സംരക്ഷിക്കപ്പെടണം; മരട് ഫ്ലാറ്റുടമകൾക്ക് നീതി ലഭിക്കണം
text_fieldsbookmark_border
എറണാകുളം ജില്ലയിലെ മരട് നഗരസഭ പരിധിയിൽ കായലോരത്ത് പണിത അഞ്ച് ഫ്ലാറ്റ് സമുച ്ചയങ്ങൾ സെപ്റ്റംബർ 20നകം പൊളിച്ചുനീക്കി റിപ്പോർട്ട് നൽകണമെന്ന സുപ്രീംകോടതിയ ുടെ ഉത്തരവ് അതി സങ്കീർണമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, െജയിൻ ഹൗസിങ്, കായലോരം അപാർട്ട്മെൻറ്, അൽഫാ വെേഞ്ചഴ്സ് എന്നീ ഫ്ലാറ്റ് സമുച്ചയങ്ങൾ തീരമേഖല കെട്ടിട നിർമാണ നിയന്ത്രണ നിയമങ്ങൾ ലംഘിച്ചാണ് നിർമിച്ചിരിക്കുന്നതെന്ന ഹരജികളിന്മേൽ അവ പൊളിച്ചുനീക്കാൻ സുപ്രീംകോടതി മേയ് എട്ടിന് ഉത്തരവിട്ടിരുന്നതാണ്. ഇതിനെതിരെ സമർപ്പിക്കപ്പെട്ട എല്ലാ റിട്ട് ഹരജികളും നിരുപാധികം തള്ളുകയായിരുന്നു പരമോന്നത കോടതി. ഏറ്റവുമൊടുവിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ 20നകം പൊളിച്ചുനീക്കി റിപ്പോർട്ട് നൽകണമെന്നും േകസ് വീണ്ടും പരിഗണിക്കുേമ്പാൾ സംസ്ഥാന ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടേതാടെ കേരള സംസ്ഥാന സർക്കാറിന് മുന്നിൽ എല്ലാ വഴികളും അടഞ്ഞപോലെയായി. അതിനുമുമ്പ് ആരാണ് കോടതി ഉത്തരവ് നടപ്പാക്കേണ്ടതെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. 30 കോടിയെങ്കിലും ചെലവ് വരുന്ന പൊളിക്കൽ പദ്ധതി നടപ്പാക്കാൻ തങ്ങൾക്കാവില്ലെന്ന് മരട് നഗരസഭ നിലപാടെടുത്തപ്പോൾ സർക്കാറിനും ആശയക്കുഴപ്പമുണ്ടായി. ഒടുവിൽ സുപ്രീംകോടതിയുടെ സുഗ്രീവാജ്ഞക്ക് മുന്നിൽ ബന്ധപ്പെട്ടവരെല്ലാം തലകുനിക്കുകയും ചീഫ് സെക്രട്ടറി സ്ഥലത്തെത്തി സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ഒപ്പം മരട് നഗരസഭ ഫ്ലാറ്റുകൾ പൊളിക്കാൻ ടെൻഡറുകൾ ക്ഷണിക്കുകയും ചെയ്തിരിക്കുകയാണ്. പൊളിച്ചുനീക്കൽ പ്രക്രിയ പൂർത്തിയാക്കാൻ 30 കോടി മതിയാവുമോ, അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ അനുപേക്ഷ്യമായ ഈ നടപടിക്ക് ഏത് കമ്പനിയാണ് സന്നദ്ധമാവുക, എല്ലാം സുസജ്ജമായാൽത്തന്നെ പൊളിമൂലം അനിവാര്യമാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ എങ്ങനെ നേരിടാനാവും തുടങ്ങിയ ചോദ്യങ്ങൾ ഉത്തരംകിട്ടാതെ അവശേഷിക്കുകയാണിപ്പോഴും. അതിനേക്കാൾ സങ്കീർണവും ഗുരുതരവുമാണ് അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലായി താമസിക്കുന്ന 300ൽപരം കുടുംബങ്ങളുടെ പുനരധിവാസ പ്രശ്നം. അവരെ താൽക്കാലികമായി പുനരധിവസിപ്പിക്കാൻ സർക്കാർ നടപടികളെടുക്കുമെന്ന് പറയുേമ്പാഴും അതെങ്ങനെ, എവിടെ എന്നീ ചോദ്യങ്ങൾക്ക് ഉത്തരമില്ല. പരിഭ്രാന്തരും നിസ്സഹായരുമായ കുടുംബങ്ങൾ ജീവൻ പോയാലും ശരി തങ്ങൾ ഫ്ലാറ്റൊഴിയുന്ന പ്രശ്നമില്ല എന്ന നിലപാടിൽ ചെറുത്തുനിൽപ് ആരംഭിച്ചിരിക്കുകയാണ്. പ്രളയബാധിതരുടെ താൽക്കാലിക പുനരധിവാസത്തേക്കാൾ വലിയ പ്രശ്നവും പ്രതിസന്ധിയുമാണ് തന്മൂലം ഉടലെടുത്തിരിക്കുന്നത്. കാരണം, പൊളിച്ച ഫ്ലാറ്റുകൾക്കുപകരം അതേ തരത്തിലുള്ള പാർപ്പിടങ്ങൾ എവിടെ നിർമിക്കും, ചെലവുകൾ ആർ വഹിക്കും, അതിനുള്ള വല്ല പദ്ധതികളും അടിയന്തരമായി രൂപംകൊണ്ടാൽ തന്നെ അത് യാഥാർഥ്യമാവാൻ എത്രകാലം വേണ്ടിവരും എന്നിത്യാദി ചോദ്യങ്ങളാണ് ഈ ഹതഭാഗ്യരുടെ മുന്നിൽ. തങ്ങൾ നിയമാനുസൃതമായ എല്ലാ നടപടികളും പൂർത്തിയാക്കി മതിയായ വില നൽകി കൈവശപ്പെടുത്തിയ ഈ ഫ്ലാറ്റുകളുടെ നിർമാണഘട്ടത്തിലൊരിക്കലും ഇടപെടാതിരുന്ന നഗരസഭയോ സർക്കാറോ പെട്ടെന്നൊരു പ്രഭാതത്തിൽ നിയമലംഘനം ആരോപിച്ച് കുടിയിറക്കുന്നതിലെ മനുഷ്യത്വവും ധാർമികതയുമാണ് അവർക്ക് പിടികിട്ടാത്തത്. നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ അത് നടത്തിയത് ഫ്ലാറ്റുകൾ വിറ്റ സ്ഥലമുടമകളാണ്. അവർക്കതിന് കൂട്ടുനിന്നത് സർക്കാറും ഉദ്യോഗസ്ഥരും. കോടതി ഇടപെട്ടപ്പോൾ അവരാരും ചിത്രത്തിലില്ല. സർവസ്വവും നഷ്ടപ്പെട്ട് വഴിയാധാരമാവുന്നവർ സമൂഹത്തിൽ ഇതേവരെ മാനംമര്യാദയായി ജീവിച്ചവരാെണന്നോർക്കണം. അവർക്കുമേൽ പൊടുന്നനെ വന്നുപതിച്ച ഇടിത്തീയാണ് ഫ്ലാറ്റ് നിർമാർജനം.
മറുവശത്ത് നിരന്തരം ലംഘിക്കപ്പെടുന്ന പാരിസ്ഥിതിക നിയമങ്ങളും തജ്ജന്യ പ്രശ്നങ്ങളുമാണ്. തീരപ്രദേശങ്ങളിലെ നിർമാണങ്ങൾക്ക് കർശനമായ വിലക്കും നിയന്ത്രണങ്ങളുമുണ്ട്. അതെല്ലാം അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക നശീകരണത്തിന് തടയിടാൻ പ്രകൃതി സംരക്ഷകരായ മനുഷ്യസ്നേഹികൾ നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഫലമായി സർക്കാറുകൾ കൊണ്ടുവന്നതുമാണ്. ഒട്ടേറെ വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് ശേഷമെങ്കിലും പരിസ്ഥിതി സംബന്ധമായ നിയമങ്ങൾ പാലിക്കപ്പെട്ടേ തീരൂ. കടുത്ത അഴിമതിയിലൂടെ നിയമലംഘനങ്ങൾ ഇനിയും തുടരാൻ അനുവദിച്ചാൽ സൂനാമികളും പ്രളയങ്ങളും സൂര്യാതപവും അതുപോലുള്ള അത്യാപത്തുകളും ജനജീവിതത്തെ ദുസ്സഹമാക്കും. ചിലേപ്പാൾ സാമാന്യ ജീവിതംതന്നെ ഭീഷണിയെ നേരിടും. അതിനാൽ, തീരദേശമേഖലകളിലെ നിർമാണ നിയമങ്ങൾ കർശനമായി നടപ്പാക്കാനുള്ള സുപ്രീംകോടതിയുടെ ദൃഢനിശ്ചയത്തെ ഒരർഥത്തിലും ചോദ്യംചെയ്യാനാവില്ല. സർക്കാറും നഗരസഭകളും പഞ്ചായത്തുകളുമെല്ലാം ഇത്തരം നിയമലംഘനങ്ങളെ പൊറുപ്പിക്കുന്ന നിലപാട് ഇതോടെ അവസാനിപ്പിക്കുമെങ്കിൽ അതാവും മരട് ഫ്ലാറ്റ് വിധിയുടെ ഏറ്റവും ക്രിയാത്മക വശം. അതേയവസരത്തിൽ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും തൃപ്തികരമായ പോംവഴികൾ സത്വരമായി കണ്ടെത്തിയേ മതിയാവൂ. അതു കണ്ടെത്തുന്നതുവരെ ഒഴിപ്പിക്കൽ നിർത്തിവെക്കാൻ നിയമപരമായ പഴുതുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് പ്രയോജനപ്പെടുത്താൻ സംസ്ഥാനസർക്കാറും മരട് നഗരസഭയും അമാന്തിക്കരുത്. സാഹചര്യങ്ങളുടെ സങ്കീർണത മനസ്സിലാക്കി പരമോന്നത നീതിപീഠത്തിലെ ന്യായാധിപന്മാർ കൂടുതൽ മാനുഷികമായും വിശാലവീക്ഷണത്തോടെയും പെരുമാറുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷയും പ്രാർഥനയും.
മറുവശത്ത് നിരന്തരം ലംഘിക്കപ്പെടുന്ന പാരിസ്ഥിതിക നിയമങ്ങളും തജ്ജന്യ പ്രശ്നങ്ങളുമാണ്. തീരപ്രദേശങ്ങളിലെ നിർമാണങ്ങൾക്ക് കർശനമായ വിലക്കും നിയന്ത്രണങ്ങളുമുണ്ട്. അതെല്ലാം അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക നശീകരണത്തിന് തടയിടാൻ പ്രകൃതി സംരക്ഷകരായ മനുഷ്യസ്നേഹികൾ നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഫലമായി സർക്കാറുകൾ കൊണ്ടുവന്നതുമാണ്. ഒട്ടേറെ വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് ശേഷമെങ്കിലും പരിസ്ഥിതി സംബന്ധമായ നിയമങ്ങൾ പാലിക്കപ്പെട്ടേ തീരൂ. കടുത്ത അഴിമതിയിലൂടെ നിയമലംഘനങ്ങൾ ഇനിയും തുടരാൻ അനുവദിച്ചാൽ സൂനാമികളും പ്രളയങ്ങളും സൂര്യാതപവും അതുപോലുള്ള അത്യാപത്തുകളും ജനജീവിതത്തെ ദുസ്സഹമാക്കും. ചിലേപ്പാൾ സാമാന്യ ജീവിതംതന്നെ ഭീഷണിയെ നേരിടും. അതിനാൽ, തീരദേശമേഖലകളിലെ നിർമാണ നിയമങ്ങൾ കർശനമായി നടപ്പാക്കാനുള്ള സുപ്രീംകോടതിയുടെ ദൃഢനിശ്ചയത്തെ ഒരർഥത്തിലും ചോദ്യംചെയ്യാനാവില്ല. സർക്കാറും നഗരസഭകളും പഞ്ചായത്തുകളുമെല്ലാം ഇത്തരം നിയമലംഘനങ്ങളെ പൊറുപ്പിക്കുന്ന നിലപാട് ഇതോടെ അവസാനിപ്പിക്കുമെങ്കിൽ അതാവും മരട് ഫ്ലാറ്റ് വിധിയുടെ ഏറ്റവും ക്രിയാത്മക വശം. അതേയവസരത്തിൽ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും തൃപ്തികരമായ പോംവഴികൾ സത്വരമായി കണ്ടെത്തിയേ മതിയാവൂ. അതു കണ്ടെത്തുന്നതുവരെ ഒഴിപ്പിക്കൽ നിർത്തിവെക്കാൻ നിയമപരമായ പഴുതുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് പ്രയോജനപ്പെടുത്താൻ സംസ്ഥാനസർക്കാറും മരട് നഗരസഭയും അമാന്തിക്കരുത്. സാഹചര്യങ്ങളുടെ സങ്കീർണത മനസ്സിലാക്കി പരമോന്നത നീതിപീഠത്തിലെ ന്യായാധിപന്മാർ കൂടുതൽ മാനുഷികമായും വിശാലവീക്ഷണത്തോടെയും പെരുമാറുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷയും പ്രാർഥനയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story