Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമംഗളൂരുവിൽ നടന്നത്...

മംഗളൂരുവിൽ നടന്നത് ദേവീന്ദർ സിങ് മോഡൽ?

text_fields
bookmark_border
മംഗളൂരുവിൽ നടന്നത് ദേവീന്ദർ സിങ് മോഡൽ?
cancel

രൂപവത്കരണ നാൾ മുതൽ സംഘ്പരിവാർ ആസൂത്രിതമായി പ്രചരിപ്പിച്ചു കൊണ്ടിരുന്ന മുസ്ലിംഭീതി എത്രമാത്രം ആഴത്തിൽ ഇന ്ത്യയുടെ സാമൂഹികശരീരത്തിൽ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നുെവന്ന് തെളിയിക്കുന്നുണ്ട്, പൗരത്വ ഭേദഗതിയുമായി ബന് ധപ്പെട്ട അനുബന്ധ സംവാദങ്ങൾ. സംശയാസ്പദ വ്യക്തിത്വമായി മാറിയിരിക്കുന്നു ഇന്ത്യൻ മുസ്ലിം. ശരിതെറ്റുകളുടെ മാപി നികളും വിലയിരുത്തലുകളുടെ മാനദണ്ഡങ്ങളുമെല്ലാം പ്രതിപ്പട്ടികയിൽ കയറിനിൽക്കുന്നവെൻറ മതത്തിനും ജാതിക്കുമനു സരിച്ച് മാറിമറിയുന്നു എന്നത് നിത്യാനുഭവമാകുകയാണ്. അതിെൻറ മികച്ച ഉദാഹരണമാണ് മംഗളൂരു രാജ്യാന്തര വിമാനത്താവള ത്തിൽ ബോംബ് കണ്ടെടുത്ത സംഭവത്തിെൻറ തുടർചലനങ്ങൾ.

പ്രതിയെന്നു സംശയിക്കുന്ന ഒരാൾ ഓട്ടോറിക്ഷയിൽ ഇറങ്ങുന്ന സ ി.സി.ടി.വി ദൃശ്യത്തിനപ്പുറത്ത് ഒരു വസ്തുതയും പുറത്തുവരുന്നതിനു മുമ്പുതന്നെ അതൊരു ഭീകരാക്രമണ ശ്രമമായാണ് തുടക് കത്തിൽ ചിത്രീകരിക്കപ്പെട്ടത്. കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെയുടെ ആദ്യ പ്രതികരണം സംഭവത്ത ിെൻറ പിതൃത്വം മംഗളൂരുവിലെ പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധക്കാരിലേക്കും മലയാളി മുസ്ലിംസംഘങ്ങളിലേക്കും ആരോപിച്ചുകൊണ്ടായിരുന്നു. ഭീകരരുടെ അടുത്ത ലക്ഷ്യം ആന്ധ്രപ്രദേശിലെ കാദ്രി ക്ഷേത്രമാെണന്നും അതിെൻറ വിശദാംശങ്ങൾ ഓട്ടോഡ്രൈവറോട് ചോദിച്ചുവെന്നുമുള്ള സാമുദായിക ധ്രുവീകരണത്തിെൻറ നിറംപിടിച്ച വാർത്തകൾ അതിനു പിന്നാലെ പുറത്തുവന്നു.

ഒരു ഭീകരവാദി ആന്ധ്രയിലെ ക്ഷേത്രത്തെക്കുറിച്ച് മംഗളൂരുവിലെ ഓട്ടോക്കാരനോട് അന്വേഷിക്കുമോ തുടങ്ങിയ ലളിത ചോദ്യത്തിനൊന്നും കഥാനിർമാണത്തിൽ ഉത്തരം വേണമെന്നില്ല. സംഘ്പരിവാർ സമൂഹമാധ്യമങ്ങളും പത്രങ്ങളും ആഘോഷപൂർവം ഈ പ്രചാരണമേെറ്റടുത്ത് മുസ്ലിം വിദ്വേഷത്തിന് ആക്കംകൂട്ടി. എന്നാൽ, ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പ്രതി അറസ്റ്റിലാകുന്നതിനുമുമ്പ് ബംഗളൂരുവിൽ വാർത്തസമ്മേളനം വിളിച്ച് സംഭവത്തിലെ നിഗൂഢതകളെക്കുറിച്ച് സംശയങ്ങളുന്നയിച്ചു. പിന്നീട് ചിക്കമഗളൂരുവിലെ വാർത്തസമ്മേളനത്തിൽ മംഗളൂരുവിനെ വർഗീയ സംഘർഷ മേഖലയാക്കാനുള്ള സർക്കാർ കുതന്ത്രത്തിെൻറ ഭാഗമാണ് ഈ സംഭവമെന്നും സിറ്റി പൊലീസ് കമീഷണർ പി.എസ്. ഹർഷക്ക് അതിൽ പങ്കുണ്ടെന്നുമുള്ള കടുത്ത വിമർശനങ്ങളുമായി രംഗത്തുവരുകയും ചെയ്തു.

അപരത്വ ഭീതിയിലൂടെ മുസ്ലിം സമുദായത്തെ വർഗീയമായി ഒറ്റപ്പെടുത്താനും മംഗളൂരുവിനെ സാമ്പത്തികമായി തകർക്കാനുമുള്ള ശ്രമമാണിതിനു പിന്നിലെന്നും അദ്ദേഹം ആക്ഷേപിച്ചു. ഒരു പതിറ്റാണ്ടിലധികമായി ദേശദ്രോഹി പ്രതിച്ഛായ നൽകപ്പെട്ടവരാണ് മംഗളൂരുവിലെ മുസ്ലിം യുവത. വർഗീയ ധ്രുവീകരണം സാമൂഹിക വിള്ളലുകൾ സൃഷ്ടിച്ച മേഖലയിൽ ഒരു കലാപത്തിനുള്ള തീപ്പൊരി കത്തിക്കാനുള്ള ശ്രമമായിരുന്നുവോ ഇതെന്ന ചോദ്യം ഉത്തരം ലഭിക്കാതെ അനന്തമായി അവശേഷിക്കും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ സമാധാനപരമായി സമരം നടത്തിയവരെ പൊലീസും കർണാടക സർക്കാറും വിശേഷിപ്പിച്ചത് രാജ്യദ്രോഹികൾ എന്നാണ്. ഏകപക്ഷീയമായ പൊലീസ്വേട്ടയിൽ ജീവൻ നഷ്ടപ്പെട്ട രണ്ടു ചെറുപ്പക്കാരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നൽകാൻ വിസമ്മതിച്ച് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞത്, ദേശദ്രോഹപ്രവർത്തനം നടത്തി കൊല്ലപ്പെട്ടവർക്ക് തുക നൽകാനാവില്ലെന്നാണ്. മംഗളൂരുവിൽ കലാപമുണ്ടാക്കിയെന്നു പറഞ്ഞ് പ്രക്ഷോഭദിനം മംഗളൂരുവിലുണ്ടായിരുന്ന മുഴുവൻ മലയാളികൾക്കും ദേശദ്രോഹിയാകാതിരിക്കണമെങ്കിൽ വിശദീകരണം നൽകണമെന്ന് തീട്ടൂരം പുറപ്പെടുവിച്ചു ബി.ജെ.പി ഭരണകൂടം.

വംശീയവിദ്വേഷത്തിൽ കുപ്രസിദ്ധരായ മംഗളൂരു പൊലീസ് കശ്മീരിലെ ‘ദേവീന്ദർ സിങ് മോഡൽ ഗൂഢാലോചന’ക്ക് ശ്രമം നടത്തി പരാജയപ്പെട്ടുവെന്നാണ് കുമാരസ്വാമി വിരൽചൂണ്ടുന്ന സൂചന. ബംഗളൂരു അന്തർദേശീയ വിമാനത്താവളത്തിൽ വ്യാജ ബോംബു ഭീഷണി നടത്തിയതിെൻറ പേരിൽ 2018ൽ ശിക്ഷിക്കപ്പെട്ടയാളാണ് പ്രതിചേർക്കപ്പെട്ട ആദിത്യ റാവു. കുടുംബവുമായി ബന്ധം വിച്ഛേദിച്ച് കഴിയുന്ന ആദിത്യ റാവുവിെൻറ ജീവിതം ദുരൂഹത നിറഞ്ഞതും ക്രിമിനൽ പശ്ചാത്തലമുള്ളതുമാെണന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

വംശീയ മുൻവിധികളും കൃത്രിമമായ പൊതുമനഃസാക്ഷി നിർമിതിയും ഉദ്ദീപിപ്പിക്കുന്നതിൽ ഭരണകൂടങ്ങളുടെ താൽപര്യങ്ങൾ സുവിദിതമാണ്. ഭരണകൂടത്തിെൻറ ഗൂഢതാൽപര്യങ്ങൾ പ്രവർത്തിക്കുക സാമാന്യയുക്തിക്കുമപ്പുറമാെണന്ന് ബോധ്യപ്പെടുത്തുന്നുണ്ട്, പാർലമെൻറ് ആക്രമണത്തിനു ചുറ്റും ഇപ്പോഴുമുയരുന്ന ഉത്തരമില്ലാ ചോദ്യങ്ങൾ. അതുപോലെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ കണ്ടെത്തിയ ബോംബിെൻറ നിജസ്ഥിതിയും ഉത്തരമില്ലാതെ അനന്തതയിൽ വിലയംപ്രാപിക്കാനാണ് സാധ്യത.

ആദിത്യ റാവു എന്ന എൻജിനീയറിങ് ബിരുദധാരിയുടെ അറസ്റ്റിനുശേഷം പൊലീസ് നൽകുന്ന വിശദീകരണം ഇൻറർവ്യൂ പരാജയപ്പെട്ടതിലുള്ള മനോവിഷമവും മാനസിക അസ്വസ്ഥതകളുമാണ് കുറ്റകൃത്യത്തിലേക്കു നയിച്ചതെന്നാണ്. മഹാത്മ ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോദ്സെയും മാനസികാസ്വാസ്ഥ്യമുള്ള ചെറുപ്പക്കാരനായിരുന്നുവെന്ന ന്യായീകരണം ചരിത്രത്താളുകളിൽ ഇപ്പോഴും മങ്ങാതെ നിലനിൽക്കുന്നുണ്ട്. വിദ്വേഷം ഭരണകൂട മുദ്രയായ കാലത്ത് മംഗളൂരു വിമാനത്താവളത്തിൽ എന്തു സംഭവിച്ചുവെന്ന് സത്യസന്ധമായി അന്വേഷിക്കണമെന്ന് കർണാടക സർക്കാറിനോടോ കേന്ദ്രത്തോടോ ആവശ്യപ്പെടുന്നതുതന്നെ അസംബന്ധമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleMangaluru IssuesDevindar sigh
News Summary - Mangaluru Issues Devindar sigh -Malayalam Article
Next Story