പൊതുപ്രവർത്തകരുടെ നാവ്
text_fields''ഗൗരിച്ചോത്തി പെണ്ണല്ലെ/ പുല്ലു പറിക്കാൻ െപായ്ക്കൂടെ'' - വിമോചന സമരകാലത്ത് ഉയർന്നുകേെട്ടാരു മുദ്രാവാക്യമാണിത്. നിരവധി വർഷത്തെ സാമൂഹിക ഇടപെടലുകളിലൂടെയും ജനകീയ സമരങ്ങളുടെയുമൊക്കെ തുടർച്ചയായി അധികാരത്തിൽവന്ന ജനാധിപത്യ സർക്കാറിനെ ഉൾകൊള്ളാൻ അക്കാലത്തെ ഫ്യൂഡൽ-മാടമ്പി വർഗത്തിന് കഴിയാതെ വന്നപ്പോഴാണ് ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങിയത്. വേറെയുമുണ്ട് വിമോചനകാലത്തെ കുപ്രസിദ്ധമായ മുദ്രാവാക്യങ്ങൾ. ജന്മിത്വത്തിൽനിന്നും രാജവാഴ്ചയിൽനിന്നും ഒരു ദേശം ജനാധിപത്യത്തിലേക്ക് കാലെടുത്തുവെക്കുേമ്പാൾ അതുവരെ പ്രമാണിവർഗമായി അധികാരത്തിെൻറ ശീതളച്ഛായയിൽ നിലയുറപ്പിച്ചവർക്കുണ്ടായ അസഹിഷ്ണുതയും ഹിംസാത്മക സ്വഭാവങ്ങളുമൊക്കെതന്നെയാണ് ആ വരികളിൽ നിറഞ്ഞുനിൽക്കുന്നത്. സമൂഹത്തിൽ അരികുവത്കരിക്കപ്പെട്ട സ്ത്രീകളുടെയും ദലിതരുടെയും പ്രതിനിധികൾ അധികാരസ്ഥാനങ്ങളിലേക്ക് എത്തിയതിെൻറ കെറുവും ഇൗ ആക്രോശങ്ങൾക്കുപിന്നിലുണ്ടായിരുന്നു. ആറ് പതിറ്റാണ്ടിനുശേഷവും അസഹിഷ്ണുതയുടെ ആ പ്രത്യയശാസ്ത്രം നമ്മെ വിട്ടുപോയിട്ടില്ലെന്നു തോന്നുന്നു. സമീപകാലത്ത് ചില നേതാക്കൾ നടത്തിയ 'രാഷ്ട്രീയ പ്രസ്താവന'കളാണ് ഇൗ സംശയത്തെ ബലപ്പെടുത്തുന്നത്.
പൊതുവേദിയിൽ പുലർത്തേണ്ട പ്രാഥമിക മര്യാദകൾേപാലും പലപ്പോഴും നമ്മുടെ ജനപ്രതിനിധികൾ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ മറന്നുപോകുന്നു. താനൂർ എം.എൽ.എ കഴിഞ്ഞ ദിവസം നടത്തിയൊരു പ്രസ്താവനയാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. വികസന സംബന്ധമായൊരു വിഷയത്തിൽ മറ്റൊരു ജനപ്രതിനിധിയുമായുള്ള തർക്കത്തിനിടെ ഒരു സാമൂഹിക വിഭാഗത്തെ വംശീയവും ജാതീയവുമായ മുൻവിധിയോടുകൂടി അദ്ദേഹം പരാമർശിച്ചെന്നാണ് ആക്ഷേപം. സമൂഹത്തിൽ അന്തസ്സോടെ ജീവിക്കാനുള്ള ആ ജനവിഭാഗത്തിെൻറ അവകാശത്തിന്മേലാണ് ഇൗ പ്രസ്താവനയിലൂടെ അദ്ദേഹം മുറിവേൽപിച്ചത്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ തികച്ചും സ്ത്രീവിരുദ്ധമായൊരു പരാമർശം സൃഷ്ടിച്ച വിവാദം അവസാനിക്കുംമുേമ്പയാണ് അബ്ദുറഹ്മാൻ എം.എൽ.എയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ഏതാണ്ട് ഇതേ സമയത്തുതന്നെ, മെറ്റാരു നിയമസഭ സാമാജികനായ പി.സി. ജോർജും വംശീയമായ പ്രസ്താവന നടത്തി. നേരത്തെ സംഘ്പരിവാർ കേന്ദ്രങ്ങൾ നിരന്തരമായി ഉന്നയിച്ചിരുന്ന 'ലൗവ് ജിഹാദ്' ആരോപണമാണ് അദ്ദേഹം ആവർത്തിച്ചത്. കെ.ആർ. ഗൗരിയമ്മക്കെതിരെ വിമോചന സമരകാലത്ത് ഉയർത്തിയ മുദ്രാവാക്യങ്ങൾ ഉൽപാദിപ്പിച്ച അതേ സവർണ-മാടമ്പി മേനാഘടന തന്നെയാണ് ഇൗ പ്രസ്താവനകളിലും പ്രതിഫലിക്കുന്നത്. വംശീയതയുടെയും വെറുപ്പിെൻറയും രാഷ്ട്രീയവും പുരുഷ കേന്ദ്രീകൃത മനോവൈകല്യവും ഒാരോ വാക്കിലും പ്രകടം. ഇക്കാര്യത്തിൽ മുന്നണിവ്യത്യാസമൊന്നും കാണുന്നില്ല. നമ്മുടെ നിയമസഭക്കകത്തുനിന്നുപോലും ഇത്തരം പ്രസ്താവനകൾ കേട്ടുവെന്നതാണ് ഏറ്റവും ഖേദകരം. അട്ടപ്പാടിയിലെ ആദിവാസി ഉൗരുകളിൽ നവജാതശിശുക്കൾ പോഷകാഹാരക്കുറവുമൂലം മരിച്ച സംഭവത്തിൽ, മന്ത്രി എ.കെ. ബാലൻ നടത്തിയ പ്രസ്താവനയും തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയെക്കുറിച്ച കെ.എം. ഷാജിയുടെ പരാമർശവുമൊക്കെ നിയമനിർമാണ സഭയുടെ അന്തസ്സത്തയെ കളങ്കപ്പെടുത്തുമെന്ന് അറിഞ്ഞുകൂടാത്തവരല്ല അവിടെ ഇരിക്കുന്നവർ. എന്നിട്ടും, വഴിപാട് പ്രതിഷേധങ്ങൾക്കപ്പുറം അതിനെ ഒരു ചർച്ചയാക്കാൻ ആരും ശ്രമിച്ചുകണ്ടില്ല.
കൃത്യവും വ്യവസ്ഥാപിതവുമായി നടക്കേണ്ട രാഷ്ട്രീയ സംവാദങ്ങളാണ് ഇത്തരം 'അശ്ലീല കാഴ്ച'കളിലേക്ക് വഴിമാറുന്നത്. സവർണ സംവരണ വിഷയത്തിൽ, ഭരണപക്ഷം പ്രതിരോധത്തിലായപ്പോഴാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകൾക്കെതിരെ 'വർഗീയ ധ്രുവീകരണ' ആരോപണവുമായി രംഗത്തെത്തിയത്. മുമ്പ്, ഗെയിൽ വിരുദ്ധ സമരകാലത്ത് ഇടതുമുന്നണി കൺവീനർ ഇതേ കാർഡിറക്കിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനിടെ രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധമായ കമൻറും അദ്ദേഹത്തിേൻറതായി വന്നു പാസാക്കിയിട്ടുണ്ട്. ഇടുക്കിയിൽ പെമ്പിെളെ ഒരുൈമ സമരം നടന്നപ്പോഴാണ് എം.എം. മണി സമരക്കാർക്കെതിരെ അശ്ലീലപരാമർശം നടത്തിയത്. ഇവിടെയെല്ലാം സംവാദവിഷയത്തിെൻറ മെറിറ്റിനെ അട്ടിമറിക്കാനാണ് ഇതുപോലുള്ള വംശീയ മുൻവിധിയോടും സ്ത്രീവിരുദ്ധവുമായ പ്രസ്താവനകൾ വരുന്നത്. ഇതെല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. നായനാരും വി.എസും ചെന്നിത്തലയും മാണിയുമൊക്കെ ഇതുപോലുള്ള പ്രസ്താവനകളുടെ പേരിൽ വിവാദത്തിലകപ്പെട്ടിട്ടുണ്ട്. പലപ്പോഴും നിരുപദ്രവകരമെന്നും നിഷ്കളങ്കമെന്നും തോന്നിപ്പിക്കുന്നതായിരിക്കും ഇത്തരം വാക്കുകൾ. എന്നുവെച്ച്, അവയെ കേവലം 'നാക്കുപിഴ'യായി കാണാനാവില്ല. അതിനപ്പുറം, അതൊരു മനോഭാവത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്.
പുറമേക്ക് പുരോഗമനത്തിെൻറയും നവോത്ഥാനത്തിെൻറയും വീരവാദങ്ങൾ മുഴക്കുമെങ്കിലും അകമേ യാഥാസ്ഥിതികതയുടെയും വംശീയതയുടെയും വിഴുപ്പുഭാണ്ഡം തന്നെയാണ് തങ്ങൾ പേറിക്കൊണ്ടിരിക്കുന്നതെന്നാണ് ഇവരൊക്കെയും ഒാർമിപ്പിച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തിൽ അരികുവത്കരിക്കപ്പെട്ടവരെ വേണ്ടതുപോലെ ഉൾക്കൊള്ളാനും അവർക്കുകൂടി പ്രാപ്യമായ രാഷ്ട്രീയപദ്ധതികൾ ആവിഷ്കരിക്കാനും ഇനിയും നമ്മുടെ പുരോഗമന പ്രസ്ഥാനങ്ങൾക്കായിട്ടില്ല എന്നുകൂടി ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്. സോഷ്യൽ മീഡിയയിൽ അണികൾ നടത്തുന്ന ആക്രോശങ്ങളും വിദ്വേഷ വാക്കുകളും നിയന്ത്രിക്കേണ്ട നേതാക്കൾ പലപ്പോഴും അവരുടെ നാവായി മാറുന്നുെവന്നതാണ് ഏറ്റവും വലിയ ദുര്യോഗം. നേതാക്കൾ സ്വന്തം നാവിനെ സൂക്ഷിക്കുകയെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.