അവർ അങ്ങനെ, നാം ഇങ്ങനെ
text_fieldsഅേമരിക്കൻ ഐക്യനാടുകളുെട 46ാമത്തെ പ്രസിഡൻറായി ഡെമോക്രാറ്റിക് പാർട്ടി നോമിനി ജോ ബൈഡൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുേമ്പാൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ആഹ്ലാദിക്കാൻ വേണ്ടത്ര വകയുണ്ട്. ചരിത്രത്തിലാദ്യമായി ഇന്ത്യൻ വംശജയായ ആഫ്രോ- അമേരിക്കൻ വനിത കമല ഹാരിസ് വൈസ് പ്രസിഡൻറായി ചുമതലേയൽക്കുന്നു എന്നതാണ് നമ്മെ സന്തോഷിപ്പിക്കുന്ന ഒന്നാമത്തെ കാര്യം.
ബൈഡെൻറ കാബിനറ്റിൽ 20 ഇന്ത്യൻ വംശജർ നിയമിതരായിരിക്കുന്നു എന്നതാണ് ശുഭകരമായ മറ്റൊരു സംഗതി. അവരിൽ പതിനേഴും സുപ്രധാന തസ്തികകളിലാണ് എന്നതും. ഉന്നതസ്ഥാനീയരിൽ 13 പേരും വനിതകളാണെന്നത് ചിത്രത്തിന് കൂടുതൽ തെളിച്ചം നൽകുന്നു. വൈറ്റ് ഹൗസ് ഓഫിസ് ഓഫ് മാനേജ്മെൻറ് ആൻഡ് ബജറ്റ് ഡയറക്ടർ നീരാ ടാണ്ഡൻ, യു.എസ് സർജൻ ജനറൽ ഡോ. വിേവക് മൂർത്തി, അസോസിേയറ്റഡ് അേറ്റാണി ജനറൽ വനിത ഗുപ്ത തുടങ്ങിയവർ ടീമിൽ ഉൾപ്പെടുന്നു.
കശ്മീരിൽ വേരുകളുള്ള ആയിശ ഷാ, സമീറ ഫാസിൽ എന്നിവരുടെ പേരുകൾ എടുത്തുപറയേണ്ടതാണ്. പാകിസ്താൻ-അമേരിക്കക്കാരനായ അലി സൈദി, ശ്രീലങ്കക്കാരിയായ രോഹിണി കൊസോഗ്ലു, ബംഗ്ലാദേശി സൈൻ സിദ്ദീഖ് തുടങ്ങി ഇന്ത്യ ഉപഭൂഖണ്ഡത്തിൽ തന്നെ വേരുകളുള്ളവരുമുണ്ട് യു.എസ് ഭരണ സിരാകേന്ദ്രത്തിൽ വിവിധ ചുമതലകൾ ഏൽപിക്കപ്പെട്ടവരിൽ. ഇവരൊക്കെ മർമപ്രധാനമായ തസ്തികകളിൽ നിയമിതരായത് അവരുടെ വംശീയവേരുകളെ അടിസ്ഥാനപ്പെടുത്തിയല്ലെന്ന് വ്യക്തം.
പ്രാഥമികമായി അവർക്ക് ലഭിച്ച പരിഗണന ജോലിയിലെ മിടുക്കും തങ്ങളെ ഏൽപിക്കുന്ന ദൗത്യത്തോടുള്ള പ്രതിബദ്ധതയും തന്നെ. അതേസമയം, വെള്ളക്കാർക്ക് നിർണായക സ്ഥാനവും ഭൂരിപക്ഷവുമുള്ള 31 കോടി ജനങ്ങളുടെ നാടായ അമേരിക്കയിൽ ഒരു ശതമാനം മാത്രമുള്ള ഇന്ത്യൻ വംശജരെയും ഇതര രാജ്യങ്ങളിൽനിന്ന് കുടിയേറിവരെയും യോഗ്യത മാത്രം മാനദണ്ഡമാക്കി അത്യുന്നത പദവികളിൽ നിയമിക്കുന്നതിന് കടുത്ത വംശീയതയോ സങ്കുചിത ദേശീയതയോ പ്രസിഡൻറ് ബൈഡനും അദ്ദേഹത്തിെൻറ പാർട്ടിക്കും തടസ്സമായില്ലെന്നതാണ് ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തം.
ജോ ബൈഡെൻറ മുൻഗാമി നേരെ വിപരീതദിശയിൽ സഞ്ചരിക്കുകയും രണ്ടാമൂഴം അമേരിക്കൻജനത തനിക്ക് നൽകിയാൽ വംശീയതയുടെ കൂറ്റൻ മതിൽക്കെട്ട് കൂടുതൽ ഉയരെ പണിയുമെന്ന് വീമ്പിളക്കുക കൂടി ചെയ്തിരിക്കെ വിശേഷിച്ചും. ഡോണൾഡ് ട്രംപിന് രണ്ടാമതൊരു അവസരം നൽകിക്കൂടെന്ന് അമേരിക്കൻ ജനത തീരുമാനിെച്ചങ്കിൽ അതിെൻറ പിന്നിൽ മാനവികതയുടെയും നീതിബോധത്തിെൻറയും മൂല്യവിചാരം കൂടി പ്രവർത്തിച്ചിട്ടുണ്ടെന്ന് അംഗീകരിക്കുന്നതാണ് ശരി. അതു മനസ്സിലാക്കി തന്നെയാവും ജോ ബൈഡൻ തെറ്റുതിരുത്തൽ പ്രക്രിയ വൈറ്റ് ഹൗസിലെ നിയമനങ്ങളിൽ നിന്നാരംഭിക്കുന്നതും.
ഇരുപതിലധികം ഇന്ത്യൻ വംശജർ വൈറ്റ് ഹൗസിലെ വിവിധ തസ്തികകളിൽ നിയമിതരായതിൽ സന്തോഷിക്കുന്നതോടൊപ്പം നമ്മുടെ രാജ്യത്തെ അവസ്ഥാവിശേഷത്തിലേക്കൊന്ന് കണ്ണോടിക്കുന്നതും അവസരോചിതമാവും. 2004ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ യു.പി.എ ഭൂരിപക്ഷം നേടിയപ്പോൾ രാജ്യം പ്രതീക്ഷിച്ചത് കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി പ്രധാനമന്ത്രി പദവിയിൽ അവേരാധിതയാവും എന്നാണ്. പക്ഷേ, എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് കേവലം ബ്യൂറോക്രാറ്റായ മുൻ റിസർവ് ബാങ്ക് ഗവർണർ മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയായി ചുമതലയേൽപ്പിക്കുകയാണ് സോണിയ ചെയ്തത്.
ധനശാസ്ത്രത്തിലെ അദ്ദേഹത്തിെൻറ പ്രാഗല്ഭ്യവും പരിചയ സമ്പന്നതയും മാത്രമാണ് ഇതിന് കാരണമാക്കിയതെന്ന് വിശ്വസിക്കുന്നത് അതിരുകവിഞ്ഞ ശുഭാപ്തിയാവും. യഥാർഥത്തിൽ ഒരു ഇറ്റാലിയൻ വംശജ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നതിലുള്ള ഇന്ത്യൻ മനസ്സിെൻറ അസ്വസ്ഥത മനസ്സിലാക്കിത്തന്നെയായിരുന്നു രാജീവ് ഗാന്ധിയുടെ വിധവയുടെ തീരുമാനം.
അതിനുമുമ്പ് അവർ, കപ്പിത്താൻ നഷ്ടപ്പെട്ട കപ്പലെന്നപോലെ കോൺഗ്രസ് പാർട്ടി അനിശ്ചിതത്വത്തിെൻറ ആഴക്കടലിൽ ഉഴലുേമ്പാൾ അണികളുടെ കൂട്ട മുറവിളി മാനിച്ച് നേതൃസ്ഥാനം ഏറ്റെടുത്തതായിരുന്നു. അതിൽ പ്രതിഷേധിച്ചാണ് മുതിർന്ന നേതാവ് ശരദ്പവാർ പാർട്ടി വിട്ടുപോയി എൻ.സി.പിക്ക് രൂപം നൽകിയത്. പിന്നീടിങ്ങോട്ടും കോൺഗ്രസ് നേതാവിെൻറ ഇറ്റാലിയൻ കുടുംബ പശ്ചാത്തലം പറഞ്ഞ് ജനവികാരം ഇളക്കിവിടാനാണ് ഹിന്ദുത്വ കൂട്ടായ്മ ശ്രമിച്ചുവന്നിട്ടുള്ളത്.
തലമുറ തലമുറകളായി ഈ രാജ്യത്ത് ജീവിച്ചുവരുന്ന 18-20 കോടി മതന്യൂനപക്ഷത്തിെൻറ പൗരത്വംപോലും പരിശോധന വിധേയമാക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന വംശീയ ഭ്രാന്തിെൻറ അലയൊലികൾ നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ അസമിലും ബംഗാളിലും മുഴങ്ങുകയാണ്. കരിനിയമത്തിെൻറ ക്രൂരമായ പ്രയോഗവത്കരണം രാജ്യം മുഴുവൻ വ്യാപിപ്പിക്കും എന്നാണ് ഭീഷണിയും. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മണ്ഡലമായ രാജ്കോട്ട് വെസ്റ്റിലെ 28 ഹൗസിങ് സൊസൈറ്റികളിൽ ഏറ്റവും പുതുതായി അസ്വസ്ഥബാധിത നിയമം പ്രഖ്യാപിച്ചിരിക്കുന്നതും ഇതിെൻറ വകഭേദം തന്നെ.
കാരണം എന്തെന്നേല്ല? ആ പ്രദേശത്തൊന്നും മുസ്ലിംകൾ വീടും സ്വത്തും വാങ്ങുന്നത് തടയാൻ! അഹ്മദാബാദ്, വേഡാദര, സൂറത്ത്, ബറൂച്ച്, ഗോധ്ര എന്നീ നഗരങ്ങളിൽ നേരത്തേത്തന്നെ നിരോധ നിയമം നിലവിലുണ്ട്. അങ്ങേയറ്റത്തെ അസഹിഷ്ണുതയുടെയും വംശീയവിരോധത്തിെൻറയും നേർക്കാഴ്ച.
മറ്റൊരുവശത്ത് മഹാരാഷ്ട്രയിൽ എൻ.സി.പിക്കും കോൺഗ്രസിനും പങ്കുള്ള ശിവസേന സർക്കാർ ഔറംഗബാദിെൻറ പേർ മാറ്റാനുള്ള തിടുക്കത്തിലാണ്. മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസീബിെൻറ പേരാണ് ജില്ലയുടെ പേരെന്നത് വംശീയവാദികൾക്ക് പൊറുക്കാനാവുന്നില്ല. എന്നാലും അമേരിക്കയിൽ ഇന്ത്യൻ വംശജർ അത്യുന്നതങ്ങളിൽ അവരോധിതരാവുന്നതിൽ നമുക്ക് കൈയടിക്കാം, നമ്മിൽ കുടികൊള്ളുന്ന ട്രംപിസത്തെ മറച്ചുപിടിച്ചുകൊണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.