Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅന്വേഷണ...

അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ചട്ടുകങ്ങളാക്കുേമ്പാൾ

text_fields
bookmark_border
അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ചട്ടുകങ്ങളാക്കുേമ്പാൾ
cancel




സംസ്ഥാന സർക്കാറിെൻറ കീഴിലുള്ള ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇയുടെ (കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസ്) 40ഒാളം ശാഖകളിൽ വിജിലൻസ് വകുപ്പ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ മിന്നൽ പരിശോധന പുതിയൊരു രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കെ.എസ്.എഫ്.ഇ ചിട്ടികളിൽ വ്യാപകമായി കള്ളപ്പണ നിക്ഷേപം നടക്കുന്നുവെന്ന സംശയത്തിലായിരുന്നു 'ഒാപറേഷൻ ബചത്' എന്ന പേരിൽ വ്യാപകമായി റെയ്ഡ് സംഘടിപ്പിക്കപ്പെട്ടത്. സ്വന്തം സ്രോതസ്സുകളിൽനിന്ന് ലഭിച്ച വിവരമാണോ, അതോ ഏതെങ്കിലും പരാതിയുടെ പുറത്താണോ ഇൗ പരിശോധനയെന്ന് വ്യക്തമല്ലെങ്കിലും വിജിലൻസ് നടപടിയിൽ അസാധാരണത്വമൊന്നും പ്രഥമദൃഷ്ട്യാ ആരോപിക്കാനാവില്ല. കാരണം, തങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങളുടെ പുറത്ത് മിന്നൽ പരിശോധനകൾക്ക് അനുമതി നൽകാൻ അതത് ബ്യൂറോ മേധാവികൾക്ക് അധികാരമുണ്ട്. എന്നിട്ടും അതൊരു വിവാദത്തിലേക്ക് വഴിതെളിച്ചു. റെയ്ഡ് 'ആരുടെ വട്ടാണ്' എന്നു ചോദിച്ച് ധനകാര്യ മന്ത്രി തോമസ് െഎസക് രംഗത്തെത്തി. പ്രവാസി ചിട്ടിയടക്കമുള്ള വിഷയങ്ങളിൽ സർക്കാറിെൻറ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായി ആഭ്യന്തരവകുപ്പിെൻറ നടപടിയെന്ന പരിഭവവും അദ്ദേഹം പങ്കുവെച്ചു. പാർട്ടിയിലെ ചില മുതിർന്ന അംഗങ്ങളും ഇതേറ്റുപിടിച്ചതോടെ ഭരണകക്ഷിക്കകത്തുതന്നെ ചൂടേറിയൊരു രാഷ്്ട്രീയ വിവാദത്തിന് റെയ്ഡ് വഴിയൊരുക്കി. സ്വാഭാവികമായും പ്രതിപക്ഷവും വിഷയം ഏറ്റെടുത്തു; അവർ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നു. ഏറ്റവുമൊടുവിൽ, പരിശോധനാ നടപടികളുമായി മുന്നോട്ടുപോകേണ്ടെന്ന് വിജിലൻസിനോട് നിർദേശിച്ച് വിഷയം ഒതുക്കി തീർക്കാനുള്ള തത്രപ്പാടിലാണ് മുഖ്യമന്ത്രിയും സർക്കാറും.

ഒരു രാഷ്ട്രീയതർക്കം എന്നതിനപ്പുറം ഇൗ റെയ്ഡിനും അനുബന്ധ സംഭവങ്ങൾക്കും വേറെയും മാനങ്ങളുണ്ട്. സംസ്ഥാനത്ത് അഴിമതിയുമായും പൊതുമുതലിെൻറ ദുരുപയോഗവുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അന്വേഷണ ഏജൻസിയായ വിജിലൻസിെൻറ അധികാരവുമായി ബന്ധപ്പെട്ട ഏറെ പ്രസക്തമായൊരു കാര്യം ഇവിടെ ഒളിഞ്ഞുകിടക്കുന്നുണ്ട്. അഴിമതി നിരോധന നിയമത്തിൽ (പി.സി ആക്ട് -1988) നിർവചിച്ചിരിക്കുന്ന പൊതുസേവകരുടെ ക്രിമിനൽ പെരുമാറ്റവും അഞ്ച് ലക്ഷത്തിൽ കൂടുതലുള്ള പൊതുമുതലുകളുടെ ദുരുപയോഗവുമെല്ലാം അന്വേഷിക്കാനുള്ള ഏജൻസിയാണ് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ. ഇൗ ഏജൻസി നടത്തിയ നീക്കം ഭരണകക്ഷിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയപ്പോൾ ആ സംവിധാനത്തിനുതന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കെ.എസ്.എഫ്.ഇ റെയ്ഡിൽ, കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറക്കിക്കുകയാണ് സർക്കാർ. ആദ്യഘട്ടത്തിൽ തുടർപരിശോധനകൾ വേണ്ടെന്ന് നിർദേശിച്ച മുഖ്യൻ ഇപ്പോൾ ഒരുപടികൂടി കടന്ന്, ആദ്യ പരിശോധനയുടെ സാഹചര്യം അന്വേഷണ വിധേയമാക്കാൻ തീരുമാനിച്ചിരിക്കുന്നു. നേരിട്ടല്ലെങ്കിലും, വിജിലൻസിനെ കൂട്ടിലടക്കുന്ന പ്രക്രിയ തന്നെയാണിത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സർക്കാറിനെ പ്രതിരോധത്തിലാക്കാൻ ഉദ്യോഗസ്ഥ സംവിധാനത്തിനുള്ളിൽ നീക്കമുണ്ടായതിെൻറ പ്രതിഫലനമാണീ റെയ്ഡെന്ന 'സിദ്ധാന്ത'മാണ് ഇതിന് പാർട്ടിക്കും സർക്കാറിനുമുള്ള ന്യായം. വിജിലൻസിെൻറ ഇക്കാലമത്രയുമുള്ള ട്രാക്ക് റെക്കോഡ് പരിശോധിക്കുേമ്പാൾ അതിൽ ചില ശരികൾ കാണാമെങ്കിലും ആ 'ന്യായം' ആ സംവിധാനത്തിെൻറ നാശത്തിനേ ഉപകരിക്കൂ.

സ്വർണക്കടത്ത് കേസിലും മറ്റും കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്ന ഇടപെടലുകളെ തുടർച്ചയായി നിശിത വിമർശനത്തിന് വിധേയമാക്കുന്നൊരു സർക്കാറും പാർട്ടിയും തന്നെയാണ് തങ്ങളുടെ അധികാരവൃത്തത്തിനുള്ളിലെ സംവിധാനങ്ങളിലേക്ക് ഇൗ വിധം കടന്നുകയറുന്നത്. അന്വേഷണ ഏജൻസികളെ കേന്ദ്രം രാഷ്ട്രീയായുധമാക്കുന്നുവെന്ന പിണറായി സർക്കാറിെൻറ വിമർശനങ്ങളിൽ കഴമ്പുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ അക്കാര്യം ശരിവെച്ചിട്ടുമുണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഭരണഘടനാസ്ഥാപനങ്ങളിലേക്കും അന്വേഷണ ഏജൻസികളിലേക്കും രാഷ്ട്രീയ ലാഭങ്ങൾക്കുവേണ്ടി ഭരണകൂടം കടന്നുകയറുന്നതോടെ നഷ്ടമാവുക ജനാധിപത്യം വാഗ്ദാനം ചെയ്യുന്ന സുതാര്യതയായിരിക്കും. ഇക്കാര്യത്തിൽ ജാഗ്രത പുലർത്താൻ ബാധ്യസ്ഥരായ ഇടതുസർക്കാറിൽനിന്നുതന്നെ മറിച്ചൊരു സമീപനമുണ്ടാകുേമ്പാൾ, തീർച്ചയായും അത് ജനാധിപത്യ വിശ്വാസികളെ നിരാശരാക്കും. ഇതാദ്യമല്ല ഇടതു സർക്കാറിെൻറ ഭാഗത്തുനിന്നു ഇൗ നീക്കമുണ്ടാകുന്നത്. വിജിലൻസിനുമേൽ ഉദ്യോഗസ്ഥ ഗൂഢാലോചന ആരോപിക്കുന്ന സർക്കാർ, ഇതേ ഏജൻസിയെ രാഷ്ട്രീയ പ്രതിയോഗികൾക്കുനേരെ ഉപയോഗപ്പെടുത്താൻ മടികാണിക്കുന്നില്ല. വിജിലൻസ് തന്നെയും സാേങ്കതികമായി വഴിയിൽ കളഞ്ഞ ബാർ കോഴ കേസൊക്കെ ഇപ്പോൾ ചിലരെ ഉന്നം വെച്ചും മറ്റു ചിലരെ ഒഴിവാക്കിയും പൊടിതട്ടിയെടുക്കുന്നതിനുപിന്നിൽ ഇങ്ങനെയും കാരണങ്ങളുണ്ട്.

തങ്ങൾക്കെതിരെ വിമർശനമുന്നയിക്കുന്ന ഭരണഘടനാസ്ഥാപനങ്ങളെയും സർക്കാർ വെറുതെ വിടാറില്ല. കിഫ്ബി വിഷയത്തിൽ സി.എ.ജി ഉന്നയിച്ച ആക്ഷേപങ്ങൾക്ക് മറുപടി പറയുന്നതിനപ്പുറം, ആ ഭരണഘടനാ സ്ഥാപനത്തിെൻറ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് സർക്കാറിെൻറ വിമർശനങ്ങൾ കടന്നുപോയി എന്നു പറയാതിരിക്കാനാവില്ല. അതേസമയം, മറ്റൊരു ഭരണഘടന സ്ഥാപനമായ പി.എസ്.സിക്കുനേരെ വ്യക്തമായ തെളിവുകളുടെ പശ്ചാത്തലത്തിൽ ആരോപണങ്ങൾ ഉയർന്നപ്പോൾ, 'വിശ്വാസ്യത' പ്രശ്നം ചൂണ്ടിക്കാട്ടി അതിനെ നേരിടാനും ഇതേ സർക്കാർ മടിച്ചില്ല. ചുരുക്കത്തിൽ, കാര്യങ്ങൾ തങ്ങൾക്കനുകൂലമാകുേമ്പാൾ 'സർവം സുന്ദരം' എന്നും മറിച്ചാകുേമ്പാൾ ഭരണകൂട സ്ഥാപനങ്ങളെ സംശയനിഴലിൽ നിർത്തുകയും ചെയ്യുക എന്നത് ഇടതുസർക്കാറിെൻറ സ്ഥിരം പരിപാടിയായിരിക്കുന്നു. അതിലേറ്റവും ഒടുവിലത്തേതു മാത്രമാണ് റെയ്ഡും തുടർവിവാദങ്ങളും. നിലപാടിലെ ഇൗ വൈരുധ്യമായിരിക്കും ആത്യന്തികമായി ഇത്തരം ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കുക എന്നോർത്താൽ നന്ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story