Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആ പേരിൽ...

ആ പേരിൽ പലതുമിരിക്കുന്നു

text_fields
bookmark_border
ആ പേരിൽ പലതുമിരിക്കുന്നു
cancel




ജൈവസാേങ്കതികവിദ്യ മേഖലയിൽ രാജ്യത്തെ എണ്ണംപറഞ്ഞ ഗവേഷണസ്ഥാപനമാണ് തിരുവനന്തപുരം ജഗതിയിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (ആർ.ജി.സി.ബി). 1990ൽ, സെൻറർ ഫോർ ഡെവലപ്മെൻറ് ഒാഫ് എജുക്കേഷൻ, സയൻസ് ആൻഡ് ടെക്നോളജി (സി-ഡെസ്റ്റ്) എന്ന ചാരിറ്റബ്ൾ സൊസൈറ്റിയായി പ്രവർത്തനം ആരംഭിച്ച ഇൗ ഗവേഷണ കേന്ദ്രം, പിന്നീട് രാജീവ്ഗാന്ധിയുടെ പേരിൽ പുനർനാമകരണം ചെയ്യുകയായിരുന്നു. 1994ൽ, സംസ്ഥാന സർക്കാർ സമ്പൂർണ ബയോടെക്നോളജി സെൻററായി പുനഃസംഘടിപ്പിച്ച ആർ.ജി.സി.ബി, 25 വർഷത്തിനിടെ സ്തുത്യർഹമായ നേട്ടങ്ങൾ പലതും കൊയ്തു.

ഒന്നാം യു.പി.എ സർക്കാർ സ്ഥാപനത്തെ സ്വയംഭരണാവകാശമുള്ള ഗവേഷണസ്ഥാപനമായി ഉയർത്തി. അർബുദചികിത്സ മുതൽ ന്യൂറോബയോളജി വരെയുള്ള വിഷയങ്ങളിൽ ബൃഹത്തായ ഗവേഷണങ്ങൾ ഇവിടെ നടന്നുകൊണ്ടിരിക്കുന്നു. സെൻറർ േഫാർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻസ് എന്ന പേരിലൊരു രണ്ടാം കാമ്പസ് തലസ്ഥാനത്തുതന്നെ തുടങ്ങാൻ ആർ.ജി.സി.ബി നേരത്തേ നിശ്ചയിച്ചതാണ്. ഇൗ കാമ്പസിന് ആർ.എസ്.എസ് നേതാവ് എം.എസ്. ഗോൾവാൾക്കറുടെ പേരു നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഇപ്പോൾ വിവാദമായിരിക്കുന്നു. തീരുമാനത്തിൽനിന്ന് പിന്മാറണമെന്നും കേരളത്തിലെ ഏതെങ്കിലും ജൈവശാസ്ത്രകാരെൻറ പേര് സ്ഥാപനത്തിന് നൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രധാനമന്ത്രിക്ക് പ്രത്യേകം കത്തെഴുതി. സംഘ്പരിവാർ ഒഴികെ, കേരളത്തിലെ ഏതാണ്ടെല്ലാ പാർട്ടികളും സർക്കാർനീക്കത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

മോദിസർക്കാറിെൻറ ഇതഃപര്യന്തമുള്ള പ്രവർത്തനം വെച്ചുനോക്കുേമ്പാൾ പിന്മാറ്റത്തിനുള്ള സാധ്യത കാണുന്നില്ല. കേന്ദ്രസഹമന്ത്രി വി. മുരളീധരൻ അടക്കമുള്ളവരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങൾ അതാണ് സൂചിപ്പിക്കുന്നത്. വാസ്തവത്തിൽ, ഇൗ നീക്കത്തിലെന്തെങ്കിലും അത്ഭുതമുണ്ടെന്ന് തോന്നുന്നില്ല. രാജ്യത്തെ പല ചരിത്രനഗരങ്ങളുടെയും മറ്റും പേരുകൾ മാറ്റി, പ്രത്യക്ഷ കാവിവത്കരണ പദ്ധതികൾ നടപ്പാക്കിയ ചരിത്രമാണ് വാജ്പേയിയുടെ കാലം മുതലേ സംഘ്പരിവാറിനുള്ളത്. മോദി അധികാരത്തിലേറിയപ്പോൾ ആ പ്രവർത്തനങ്ങൾക്ക് വേഗംകൂടിയെന്നു മാത്രം. മുൻസർക്കാറുകൾ കൊണ്ടുവന്ന ക്ഷേമപദ്ധതികൾ പലതും ദീൻദയാൽ ഉപാധ്യായ അടക്കമുള്ള സംഘ്പരിവാർ ആചാര്യന്മാരുടെ പേരിലാക്കി പുനരവതരിപ്പിച്ചതു മാത്രമാണല്ലോ മോദി സർക്കാറിെൻറ എടുത്തുപറയാവുന്ന ഏക നേട്ടം.

ആർ.എസ്.എസിനു വിത്തുപാകിയ കെ.ബി ഹെഡ്ഗെവാർ, സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാർക്കു മുന്നിൽ പലതവണ മാപ്പെഴുതിക്കൊടുത്ത് ജയിൽവാസം ഒഴിവാക്കിയ വി.ഡി സവർക്കർ തുടങ്ങിയ ആചാര്യന്മാരൊക്കെ ഇതിനകം പാഠപുസ്തകങ്ങളിലും മറ്റും ഇടംപിടിച്ചുകഴിഞ്ഞു. അതിെൻറ തുടർച്ചയെന്നോണമാണ് ഗോൾവാൾക്കർ പുതിയൊരു ബിംബമായി പ്രത്യക്ഷപ്പെടുന്നത്. ഹിന്ദുത്വ മുന്നോട്ടുവെക്കുന്ന തീവ്രദേശീയതയുടെ വക്താവും ന്യൂനപക്ഷ ഉന്മൂലനത്തിെൻറ സൈദ്ധാന്തികനുമെന്ന നിലയിൽ ഇൗ നാമകരണത്തിലൂടെയുള്ള ബിംബവത്കരണം വരാനിരിക്കുന്നൊരു അപകടത്തിെൻറ സൂചനയാണ്. രാജ്യമൊട്ടാകെ ആളിപ്പടർന്ന ജനകീയ സമരങ്ങൾക്കുശേഷവും പൗരത്വഭേദഗതി നിയമവുമായി തന്നെ മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാർ, വർഗീയവിദ്വേഷത്തിെൻറയും വിഭജനത്തിെൻറയും ഇത്തരമൊരു ആശയത്തിന് വിത്തിട്ടയാളെ സ്മരിക്കുന്നുവെന്നത് യാദൃച്ഛികമായി കാണാനാവില്ല. സംഘ്പരിവാർ രാഷ്ട്രീയത്തിന് താരതമ്യേന ഇനിയും കാര്യമായ നേട്ടങ്ങളുണ്ടാക്കാൻ കഴിയാത്ത കേരളത്തെതന്നെ ഇൗ പരീക്ഷണത്തിന് തെരഞ്ഞെടുത്തു എന്നതും ശ്രദ്ധേയമാണ്.

ദേശീയ സ്വാതന്ത്ര്യസമരത്തിെൻറ നേതൃനിരയിലുണ്ടായിരുന്നവരുടെയോ പിൽക്കാലത്ത് അധികാരസ്ഥാനത്തിരുന്നവരുടെയോ ഒക്കെ പേരുകളാണ് സാധാരണ ഇതുപോലുള്ള സ്ഥാപനങ്ങൾക്ക് നൽകാറുള്ളത്. അതതു മേഖലയിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പ്രതിഭകളും ഇത്തരത്തിൽ ആദരിക്കപ്പെടാറുണ്ട്. ഗാന്ധിയും നെഹ്റുവും പേട്ടലുമെല്ലാം ഒാർമിക്കപ്പെടുന്നത് രാഷ്ട്രശിൽപികൾ എന്ന നിലയിലാണ്. രാജീവും ഇന്ദിരയുമടക്കമുള്ള നേതാക്കൾ രാഷ്ട്രപുരോഗതിക്ക് പല അർഥത്തിൽ വഴികാണിച്ചവരുമാണ്. സി.വി. രാമൻ, ധ്യാൻചന്ദ് തുടങ്ങിയ പ്രതിഭകൾ അന്താരാഷ്ട്ര നേട്ടങ്ങൾ കൊയ്തവരുമാണ്. ഇവരെല്ലാം വിവിധ സ്ഥാപനങ്ങളുടെയും നിർമിതികളുടെയും പേരിൽ ഒാർമിക്കപ്പെടുേമ്പാൾ, സർവ രാഷ്ട്രീയ ഭിന്നതകൾക്കുമപ്പുറം ആത്യന്തികമായി അത് ഇന്ത്യ എന്ന ആശയത്തെ തന്നെ പ്രതിഫലിപ്പിക്കുന്നു. ഇക്കൂട്ടത്തിൽ ഗോൾവാൾക്കറിനെപ്പോലുള്ളവരുടെ സ്ഥാനം എവിടെയാണ്? ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്ത ഗോൾവാൾക്കർ, പിന്നീട് 'സംബന്ധ'ത്തിലൂടെ വംശശുദ്ധി വർധിപ്പിക്കാനുള്ള 'സങ്കര പ്രജനന'ത്തെക്കുറിച്ചാണ് പ്രസംഗിച്ചതെന്ന കാര്യം ചരിത്രസത്യമാണല്ലോ.

പ്രതിലോമകരമായ ഇതേ ശാസ്ത്രബോധമാണ് മോദിസർക്കാറും പിൻപറ്റുന്നതെന്ന് ഇക്കഴിഞ്ഞ ശാസ്ത്രകോൺഗ്രസുകളിൽ നിന്നൊക്കെ വ്യക്തമാണ്. ഗോൾവാൾക്കറും പ്രസ്ഥാനവും വെച്ചുപുലർത്തിയ രാഷ്ട്രീയ സാമൂഹികനിലപാടുകൾ ഇതിനേക്കാൾ പരിഹാസ്യമായിരുന്നുവെന്നതും വസ്തുതയാണ്. സ്വാഭാവികമായും ഒരു ഗവേഷണസ്ഥാപനത്തിന് അേദ്ദഹത്തെപ്പോലൊരാളുടെ പേരുനൽകുേമ്പാൾ ഒാർമിക്കപ്പെടുക വിദ്വേഷത്തിെൻറയും ഉന്മൂലനത്തിെൻറയും രാഷ്ട്രീയം മാത്രമായിരിക്കും. കേന്ദ്രം ഇങ്ങനെയൊരു തീരുമാനത്തിൽനിന്ന് പിന്തിരിയുന്നതാണ് ജനാധിപത്യമര്യാദ. 'പട്ടിക്കും പൂച്ചക്കും അവകാശങ്ങൾ അനുവദിച്ചുനൽകുന്നതിൽ കൂടുതലൊന്നുമല്ല' ജനാധിപത്യമെന്ന് ആക്ഷേപിച്ച ഗോൾവാൾക്കറെ ഇൗ 'മര്യാദ'യുടെ പേരിൽ മോദി കൈയൊഴിയുമോ എന്നതു മാത്രമാണ് അവശേഷിക്കുന്ന സംശയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial on 8th december tuesday
Next Story