Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആഴക്കടലിലെ...

ആഴക്കടലിലെ 'കടുംവെട്ട്'

text_fields
bookmark_border
fishing boat
cancel


'കടുംവെട്ട്' എന്ന പ്രയോഗത്തിെൻറ രാഷ്ട്രീയവിവക്ഷ ഏതൊരു മലയാളിക്കും ഇന്ന് എളുപ്പത്തിൽ മനസ്സിലാകും. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിെൻറ അവസാന കാലത്താണ് ഇൗ പ്രയോഗം നമ്മുടെ രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ ചർച്ചയായത്. സർവ ചട്ടങ്ങളും നടപടിക്രമങ്ങളും കാറ്റിൽപറത്തി മന്ത്രിസഭ കൈക്കൊണ്ട ചില തീരുമാനങ്ങൾ വിവാദമായപ്പോൾ ഭരണപക്ഷത്തെ നയിച്ച കോൺഗ്രസിെൻറ അധ്യക്ഷൻ വി.എം. സുധീരൻതന്നെയാണ് സർക്കാർ നടപടിയെ 'കടുംവെട്ട്' എന്ന് ആദ്യമായി വിശേഷിപ്പിച്ചത്. ഒരു തത്ത്വദീക്ഷയുമില്ലാതെ പ്രകൃതിയെയും അതിലെ വിഭവങ്ങളെയും ഇഷ്ടക്കാർക്ക് തീറെഴുതാനുള്ള ശ്രമമായിരുന്നു ഒാരോ തീരുമാനങ്ങൾക്കും പിന്നിൽ. െനല്ലിയാമ്പതി കരുണ എസ്റ്റേറ്റിന് കരമടക്കാൻ അവസരം നൽകി അവർക്ക് ഭൂമി പതിച്ചുകൊടുക്കുക, തിരുവനന്തപുരം ടെന്നിസ് ക്ലബിന് പാട്ടക്കുടിശ്ശിക ഇളവ് നൽകുക, കടമക്കുടിയിലെ 47 ഏക്കർ വയൽ സ്വകാര്യ മെഡിക്കൽ ടൂറിസത്തിന് വിട്ടുനൽകുക തുടങ്ങി നിയമവിരുദ്ധമായ ഒേട്ടറെ നീക്കങ്ങൾ മാധ്യമങ്ങളും പ്രതിപക്ഷവും കൈയോടെ പിടികൂടിയപ്പോൾ പലതിൽനിന്നും സർക്കാറിന് പിൻവാങ്ങേണ്ടിവന്നു. ഒരളവിൽ, നിലവിലെ ഇടതുസർക്കാറിെൻറ അധികാരപ്രവേശം എളുപ്പത്തിലാക്കിയ പ്രധാനഘടകംകൂടിയാണ് ഉമ്മൻ ചാണ്ടിയുടെ 'കടുംവെട്ടുകൾ'.

പിണറായി സർക്കാർ അധികാരമേറ്റയുടൻ ഇതിലെ പല തീരുമാനങ്ങളും റദ്ദാക്കുകയും ചെയ്തു. നാലു വർഷങ്ങൾക്കിപ്പുറം, പിണറായി സർക്കാറിെൻറ ഭരണകാലം അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ പുതിയതരം 'കടുംവെട്ടു'കൾ ഒാേരാ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കയാണ്. പി.എസ്.സിയെ നോക്കുകുത്തിയാക്കി, ഒാരോ മന്ത്രിസഭ യോഗത്തെയും 'പാർട്ടിനിയമന മേള'കളാക്കിയായിരുന്നു കടുംവെട്ടിെൻറ തുടക്കമെങ്കിൽ ഇപ്പോഴത് പ്രഖ്യാപിത രാഷ്ട്രീയ നയത്തെപ്പോലും മാറ്റിനിർത്തി അഭംഗുരം തുടരുകയാണ്. പ്രതിപക്ഷ നേതാവിെൻറ ആരോപണവും അതിനോടുള്ള മന്ത്രിസഭാംഗങ്ങളുടെ പ്രതികരണവും വസ്തുനിഷ്ഠമായി വിശകലനം ചെയ്യുേമ്പാൾ, ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച് ഇപ്പോഴുണ്ടായ വിവാദവും അതിെൻറ ഭാഗമായിതന്നെ കാണേണ്ടിവരും.

ആഴക്കടൽ മത്സ്യബന്ധനത്തിനും അനുബന്ധ വിപണനത്തിനുമായി, മലയാളികൾ നയിക്കുന്ന അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയുമായി ഒപ്പുവെച്ച ധാരണപത്രം റദ്ദാക്കിയിരിക്കുകയാണ് സർക്കാർ. 400 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നിർമിക്കുക, അവക്കാവശ്യമായ ഹാർബറുകളും മത്സ്യസംസ്കരണ ശാലകളും മത്സ്യത്തൊഴിലാളികൾക്കു മാത്രമായി ആശുപത്രികളും സ്ഥാപിക്കുക തുടങ്ങിയവയൊക്കെയായിരുന്നു 5000 കോടി ചെലവുവരുന്ന പദ്ധതിയിലെ നിർദേശങ്ങൾ. പതിനായിരക്കണക്കിനാളുകൾക്ക് തൊഴിലവസരം നൽകുന്ന പദ്ധതിയെന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട ഇൗ കരാറിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയതോടെയാണ് കാര്യങ്ങൾ മാറിയത്. തുടക്കത്തിൽ, ആരോപണം അപ്പാടെ നിഷേധിച്ച ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മക്ക് മണിക്കൂറുകൾക്കുള്ളിൽതന്നെ ചിലതെങ്കിലും തിരുേത്തണ്ടിവന്നു. ഇ.എം.സി.സിയുമായി ചർച്ചയേ നടത്തിയിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ ആദ്യ വാദം. ചർച്ചയുടെ ഫോേട്ടാ സഹിതം പ്രതിപക്ഷം വന്നേതാടെ, ധാരണപത്രം ഒപ്പിടാൻ മുൻകൈയെടുത്ത ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാനായി മന്ത്രിയുടെ ശ്രമം. ഇതിനിടെ, മത്സ്യസംസ്കരണ യൂനിറ്റിന് വ്യവസായ വകുപ്പ് നാലേക്കർ സ്ഥലവും അനുവദിച്ചുവെന്ന വാർത്ത സ്ഥിരീകരിക്കപ്പെട്ടു. മറ്റൊരർഥത്തിൽ, മുഖ്യമന്ത്രിയുടെ കീഴിലുള്ള കെ.എസ്.െഎ.എൻ.ആർ.സി സ്വകാര്യ കമ്പനിയുമായി ധാരണപത്രം ഒപ്പുവെച്ചതും അതിെൻറ ഭാഗമായി വ്യവസായ വകുപ്പ് ഭൂമി അനുവദിച്ചതുമെല്ലാം പ്രതിപക്ഷനേതാവിെൻറ കേവലമായ രാഷ്ട്രീയാരോപണങ്ങൾ മാത്രമല്ല; പലതരത്തിലുള്ള നടപടിക്രമങ്ങളെ വിഴുങ്ങിയാണ് ഇത്തരമൊരു ധാരണപത്രം യാഥാർഥ്യമായിരിക്കുന്നതെന്ന് പിടിക്കപ്പെട്ടപ്പോഴെങ്കിലും സർക്കാറിന് സമ്മതിക്കേണ്ടിവന്നിരിക്കുന്നു. ധാരണപത്രം റദ്ദാക്കിയ സാഹചര്യം ഇതാണ്.

ഇടതുസർക്കാറിെൻറ ഫിഷറീസ് നയത്തിനുതന്നെ വിരുദ്ധമാണ് ധാരണപത്രമെന്ന് ആർക്കും എളുപ്പം ബോധ്യമാകും. ഫെബ്രുവരി ആദ്യവാരം, ധാരണപത്രത്തിൽ ഒപ്പുവെച്ച സമയത്തുതന്നെ ഇത് ചൂണ്ടിക്കാണിക്കപ്പെട്ടതുമാണ്. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാട് ഇടതുപാർട്ടികൾക്കുണ്ട്. ആഴക്കടലും അതിെല സമ്പത്തും വിദേശ കുത്തകകൾക്ക് തീറെഴുതാനുള്ള നിർദേശവുമായി തയാറാക്കപ്പെട്ട ബി. മീനാകുമാരി കമീഷൻ റിപ്പോർട്ട് നടപ്പാക്കപ്പെടാതിരുന്നത് ഇടതുപക്ഷത്തിെൻറകൂടി ജാഗ്രതയുടെ പുറത്താണെന്നതിൽ സംശയമില്ല. മീനാകുമാരി റിപ്പോർട്ട് മത്സ്യത്തൊഴിലാളികളുടെ താൽപര്യങ്ങൾക്ക് എതിരാണെന്നും ശിപാർശകൾ നടപ്പാക്കരുതെന്നും ഇൗ സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. പാർലമെൻറിലും ഇതുസംബന്ധിച്ച ഇടപെടലുകളുണ്ടായി. നയപരമായി ഇത്രയും കൃത്യതയുണ്ടായിട്ടും ഇങ്ങനെയൊരു ധാരണപത്രം എങ്ങനെ രൂപപ്പെട്ടുവെന്ന ചോദ്യം സ്വാഭാവികമാണ്.

മീനാകുമാരി റിപ്പോർട്ടിൽ 270 യാനങ്ങൾ അറബിക്കടലിൽ അനുവദിക്കണമെന്ന് പറയുന്നിടത്താണ്, ഒരു പഠനവും നടത്താതെ 400 എണ്ണത്തിന് അനുമതി നൽകുന്നത്. സർക്കാറിനെ സമീപിച്ച അമേരിക്കൻ കമ്പനിയുടെ നിർദേശങ്ങൾ അപ്രായോഗികവും അശാസ്ത്രീയവുമാണെന്നതിന് ഇതിൽപരം എന്തു തെളിവ് വേണം. നമ്മുടെ ആഴക്കടൽ മത്സ്യസമ്പത്ത് ചുളുവിൽ കൊള്ളചെയ്യാനുള്ള ഗൂഢപദ്ധതിയാണോ ഇതെന്ന് സംശയിക്കപ്പെടുന്നതും ഇക്കാരണംകൊണ്ടുകൂടിയാണ്. മന്ത്രിസഭപോലും അറിയാതെയാണ് ധാരണപത്രം തയാറാക്കപ്പെട്ടതെന്ന ആരോപണം വിഷയ ഗൗരവം വർധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരെ പഴിചാരി, കരാർ റദ്ദാക്കിക്കൊണ്ട് സർക്കാറിന് രക്ഷപ്പെടാനാവില്ല. പ്രഖ്യാപിത രാഷ്ട്രീയ നയ-നിലപാടുകൾ പണയംവെച്ച് വലിയൊരു പ്രകൃതിവിഭവത്തെ ഇമ്മട്ടിൽ വിദേശികൾക്ക് തീറെഴുതുന്ന 'കടുംവെട്ടി'ന് ഇറങ്ങിപ്പുറപ്പെട്ടവർ ആരൊക്കെയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. 'കടുംവെട്ടു'കാരെ ജനം എങ്ങനെ കൈകാര്യം ചെയ്തുവെന്ന് സർക്കാർ ഒാർക്കുന്നതും ഇൗയവസരത്തിൽ നല്ലതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial on 23rd february 2021
Next Story