മൂല്യമുക്ത രാഷ്ട്രീയത്തിെൻറ സ്വാഭാവിക പരിണതി
text_fieldsപിണറായി വിജയൻ നേതൃത്വം നൽകുന്ന കേരളത്തിലെ ഇടതുമുന്നണി സർക്കാറിെൻറ പല നടപടികളും രൂക്ഷമായ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തുന്ന സാഹചര്യത്തിലൂടെയാണിപ്പോൾ സംസ്ഥാനം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഏറ്റവും പുതുതായി, സർക്കാർ ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇയിൽ നടന്ന വിജിലൻസ് റെയ്ഡാണ് മുഖ്യ ഭരണകക്ഷിയായ സി.പി.എം സെക്രട്ടേറിയറ്റിെൻറ ഇടപെടലിലേക്കും മുഖ്യമന്ത്രിയും സഹപ്രവർത്തകനായ ധനമന്ത്രിയും തമ്മിലെ ഭിന്നത മറനീക്കി പുറത്തുവരുന്നതിലേക്കും നയിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് രണ്ടാഴ്ചക്കകം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും തുടർന്ന് മാസങ്ങൾക്കകം നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ട് പ്രതിപക്ഷവും ചില മാധ്യമങ്ങളും നിർമിച്ചെടുത്ത വെറും രാഷ്ട്രീയ പ്രചാരണങ്ങൾ എന്നതിനപ്പുറമുള്ള മാനങ്ങൾ പിണറായി സർക്കാറിനെതിരെ ഉയർന്നുവരുന്ന ആരോപണങ്ങൾക്കുണ്ട്. സംഘടിതമായും ആസൂത്രിതമായും നയതന്ത്ര ചാനലുകൾ ഉപയോഗിച്ച് നടന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയ വൻ സ്വർണക്കടത്തിനെ സംബന്ധിച്ച കോലാഹലങ്ങൾ മുറുകുന്നതിനിടയിലാണ് കെ.എസ്.എഫ്.ഇ അപവാദവും ഉയർന്നുവരുന്നത്. നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സർക്കാറിെൻറ അന്വേഷണ ഏജൻസികൾ സംസ്ഥാന തലസ്ഥാനത്ത് വട്ടമിട്ട് പറക്കുകയാണെന്ന ന്യായമായ പരാതി നിലനിൽക്കെത്തന്നെയാണ് അതിന് ശക്തിപകരുന്ന വിധത്തിൽ മുഖ്യമന്ത്രിക്ക് കീഴിലെ വിജിലൻസ് വകുപ്പ് ധനവിനിമയ സ്ഥാപനത്തിൽ റെയ്ഡിന് തുനിഞ്ഞതെന്ന് ധനമന്ത്രി തോമസ് ഐസക് തന്നെയാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
തൽക്കാലം അദ്ദേഹത്തെ നിശ്ശബ്ദനാക്കാൻ പാർട്ടിക്ക് കഴിഞ്ഞാലും എല്ലാം കൂടി ജനങ്ങളിൽ സൃഷ്ടിച്ചിരിക്കുന്ന സംശയങ്ങൾ കെട്ടടങ്ങാൻ പോവുന്നില്ലെന്നുറപ്പ്. അഴിമതിയിൽനിന്നും വൻ കുംഭകോണങ്ങളിൽനിന്നും സംശുദ്ധമായ ഭരണം വാഗ്ദാനം ചെയ്തും എല്ലാ ശരിയാവുമെന്ന് പെരുമ്പറ മുഴക്കിയും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഇടതുമുന്നണി സർക്കാർ അതിെൻറ അന്ത്യത്തോട് അടുത്തിരിക്കെ മോശം പ്രതിച്ഛായയോടെ വീണ്ടും ജനങ്ങളെ സമീപിക്കേണ്ടി വരുന്നതെന്തുകൊണ്ട് എന്നാണ് ഈ സന്ദർഭത്തിൽ പ്രസക്തമായ ചോദ്യം. അതോടൊപ്പം ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്ന യു.ഡി.എഫിലെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രമുഖർ പ്രമാദമായ അഴിമതിക്കേസുകളിൽ കുരുങ്ങി തടവറകളിലോ പൊലീസ് കസ്റ്റഡിയിലോ ആണെന്ന സത്യവും അവശേഷിക്കുന്നു. എല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് നേതാക്കൾ പറഞ്ഞൊഴിയാൻ നടത്തുന്ന ശ്രമം അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ ജനങ്ങൾ തയാറല്ല എന്നതാണ് സത്യം.
എന്തുകൊണ്ട് നമ്മുടെ രാഷ്ട്രീയവും ഭരണയന്ത്രവും പൊതുജീവിതമാകെത്തന്നെയും ഇവ്വിധം ദുഷിക്കുന്നു, സ്ഥിതി ഓരോ പ്രഭാതത്തിലും പൂർവാധികം വഷളാവുന്നതല്ലാതെ നന്നാവുന്ന ലക്ഷണമൊന്നും കാണാതിരിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യങ്ങൾക്ക് ഉത്തരം കാണേണ്ട സമയം എന്നോ അതിക്രമിച്ചിരിക്കുന്നു. കാരണം, ഇവരുടെ ദുഷിപ്പ് ജനങ്ങളുടെ ചെലവിലാണെന്നതു തന്നെ. പ്രതിബദ്ധതയും ഉത്തരവാദിത്തബോധവും സംശുദ്ധിയുമുള്ളവരാണ് രാജ്യത്തെയും അതിെൻറ ഭാഗമായ സംസ്ഥാനത്തെയും നയിക്കുന്നതും ഭരിക്കുന്നതുമെന്ന ഒരു തെറ്റിദ്ധാരണയും ആർക്കുമില്ല. രാഷ്ട്രനിർമാണത്തിൽ പങ്കാളികളാകേണ്ട പുതുതലമുറക്ക് ഒട്ടും അനുകരണീയമായ മാതൃകയല്ല നേതാക്കളും അധികാരികളും കാഴ്ചവെക്കുന്നത് എന്നതിരിക്കട്ടെ, വ്യാജങ്ങളും തെറ്റായ ചെയ്തികളുമാണ് അവരിൽനിന്ന് നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നത് എന്നുതന്നെ പറയണം. ജനങ്ങളുടെ നികുതിപ്പണം തട്ടിയെടുക്കുന്നതിലോ ധൂർത്തിനോ ദുർവ്യയത്തിനോ ഒരു നിയന്ത്രണവും ഇല്ല. അന്വേഷണ ഏജൻസികളും നിയമപാലകരും കോടതികളും ഇവരുടെ മുന്നിൽ നിസ്സഹായരാണ്, നിഷ്ക്രിയരുമാണ്. നിയമവും ശിക്ഷയും എത്ര കാർക്കശ്യമാകുന്നുവോ അത്രമേൽ സാമ്പത്തികക്കുറ്റങ്ങളും മറ്റു നിയമലംഘനങ്ങളും ശക്തിപ്പെടുകയാണ്. ഉടനെ നടക്കാൻ പോവുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇപ്പോൾ രംഗത്തിറങ്ങിയവരിൽ എത്ര ക്രിമിനലുകളും നിയമലംഘകരും തട്ടിപ്പുകാരും കൈക്കൂലിക്കാരുമുണ്ടെന്ന് ആരെങ്കിലും പരിശോധിക്കാനിറങ്ങിയാൽ തളർന്നുപോവുകയേയുള്ളൂ. ഐ.എ.എസ് മുതൽ ചപ്രാസി വരെയുള്ള ഉദ്യോഗസ്ഥരുടെ കഥയാവട്ടെ, പറയാനേ പറ്റില്ല.
എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നാലോചിക്കുേമ്പാൾ ലളിതമാണ് ഉത്തരം. നമ്മുടെ വ്യക്തിജീവിതത്തിലും അതിലേറെ സാമൂഹിക ജീവിതത്തിലും ധാർമിക നൈതിക മാനവിക മൂല്യങ്ങൾക്ക് ഒരു വിലയും സ്വാധീനവുമില്ലാത്ത സാഹചര്യം നാം തന്നെ സൃഷ്ടിച്ചിരിക്കുന്നു. രാഷ്ട്രീയത്തെ മതമുക്തമാക്കണമെന്ന സെക്കുലർ സങ്കൽപത്തിെൻറ മറവിൽ മൂല്യനിരപേക്ഷമായ ഒരു രാഷ്ട്രീയ, സാമൂഹിക സംവിധാനമാണ് രാജ്യത്ത് സ്ഥാപിച്ചെടുത്തിരിക്കുന്നത്. മതരാഷ്ട്രവാദമെന്ന് പേരിട്ട് മതേതരത്വത്തിനു വേണ്ടി രാപ്പകൽ ഭേദെമന്യേ ബഹളംവെക്കുന്നവർ യഥാർഥത്തിൽ ചെയ്യുന്നത് തങ്ങളുടെ മൂല്യനിരാസപരമായ ജീവിതത്തിന് ന്യായീകരണം കണ്ടെത്തുകയാണ്. മതങ്ങൾ പഠിപ്പിച്ച ധാർമിക-സാദാചാര-നൈതിക മൂല്യങ്ങളെ മൗലികമായിത്തന്നെ നിരാകരിച്ച് കേവല ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ ഭൂമികയിൽ മനുഷ്യർക്ക് മുന്നിൽ വികസനത്തിെൻറയും ജനകീയ പ്രശ്നപരിഹാരത്തിെൻറയും വാതിലുകൾ തുറന്നിടാൻ ശ്രമിക്കുന്നവർ ആരായാലും ഇന്നേവരെ വിജയിച്ചിട്ടില്ലെന്ന ചരിത്രസത്യം അവർ ബോധപൂർവം വിസ്മരിക്കുന്നു. 'എന്നെ സംബന്ധിച്ചിടത്തോളം മതമുക്തമായ രാഷ്ട്രീയം മരണതുല്യമാണ്' എന്ന് രാഷ്ട്രപിതാവ് ഗാന്ധിജി തുറന്നു പ്രഖ്യാപിച്ചതിെൻറ അർഥവും വിവക്ഷയും ഇക്കൂട്ടർക്ക് ഇനിയും പിടികിട്ടിയിട്ടില്ല; അഥവാ പിടികിട്ടിയാലും അതംഗീകരിച്ചാൽ തങ്ങളുടെ കട പൂട്ടിപ്പോവുമെന്നവർ ഭയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.