Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകരിനിയമം...

കരിനിയമം വലിച്ചെറിയുകതന്നെ

text_fields
bookmark_border
editorial
cancel

ജനുവരി 11ന് അസമിൽ എൺപതു വയസ്സുള്ള എഴുത്തുകാരൻ ഹിരൻ ഗോഹയ്ൻ, സാമൂഹിക പ്രവർത്തകൻ അഖിൽ െഗാഗോയ്, മാധ്യമപ്രവർ ത്തകൻ മഞ്ജിത് മഹന്ത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. കുറ്റം, കേന്ദ്രസർക്കാർ ഇന്ത്യൻ പൗരത് വനിയമത്തിൽ ഭേദഗതി വരുത്തി ജനലക്ഷങ്ങളെ പുറന്തള്ളാനുള്ള നീക്കത്തെ എതിർത്തു പൊതുപരിപാടിയിൽ സംസാരിച്ചു. രണ്ടു നാൾ കഴിഞ്ഞു 14ന് ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥിയൂനിയെൻറ മുൻ ചെയർമാൻ കനയ്യകുമാർ, ഉമർ ഖാലിദ് ത ുടങ്ങി ഒമ്പതുപേർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 

കുറ്റം, പാർലമെൻറ് ആക്രമണക്കേസിൽ കൊല്ലപ്പെ ട്ട അഫ്സൽ ഗുരുവിെൻറ പേരിൽ മൂന്നു വർഷം മുമ്പ് ഒരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ജനാധിപത്യക്രമത്തിൽ പ്ര തിഷേധം സംഘടിപ്പിക്കുന്നത്, സർക്കാറിെൻറ നയനിലപാടുകളെ വിമർശിക്കുന്നത് അപരാധമാണോ? ആണെന്നല്ല, രാജ്യദ്രോ ഹക്കുറ്റമാണെന്നു പറയുന്നു ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ നിയമം. വാമൊഴിയോ വരമൊഴിയോ ആ യ വാക്കുകളോ, ആംഗ്യവിക്ഷേപങ്ങളോ ഉപയോഗിച്ച് ഗവൺമെൻറിനെതിരെ അപ്രീതി വളർത്തുകയോ വളർത്താൻ ശ്രമിക്കുകയോ ചെയ്യുന്നവർ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 എ വകുപ്പ് അനുസരിച്ച് രാജ്യദ്രോഹക്കുറ്റവാളികളാണ്. മൂന്നു വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും രണ്ടും കൂടിയുമൊക്കെ ശിക്ഷ വിധിക്കാൻ പഴുതുള്ള കുറ്റം.

ആശയാവിഷ്കാരത്തിനും പ്രകടനത്തിനും പ്രചാരണത്തിനും സ്വാതന്ത്ര്യം നൽകുന്ന ഭരണഘടന നിലനിൽക്കുന്ന, ഭരണപ്രതിപക്ഷങ്ങൾ തമ്മിൽ നിയമനിർമാണസഭകളിൽ മുതൽ തെരുവിൽ വരെ കക്ഷിതിരിഞ്ഞ് വാദവിവാദങ്ങളുയർത്തി ഭരണം പിടിക്കാനും അവിടെ നിന്നു തെറിപ്പിക്കാനുമുള്ള അഭ്യാസങ്ങൾ നടന്നുകൊണ്ടിരിക്കുന്ന നാട്ടിലാണ് സർക്കാറിനെതിരെ പൊങ്ങുന്ന വിരൽ അറുത്തുമാറ്റുന്ന രാജനിയമം പഴയപടി തുടരുന്നത്. മാറിമാറി വരുന്ന ഭരണകൂടങ്ങൾ ഇൗ അനാചാരം തെറ്റിക്കാൻ ഒരുക്കമല്ലെന്നു മാത്രമല്ല, തങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രൂപപ്പെടുന്ന ജനകീയ പ്രതിഷേധങ്ങളെ തല്ലിയൊതുക്കാനുള്ള ആയുധമായി ഇതിനെ ഉപയോഗിക്കുകയും ചെയ്യുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കപ്പൽ കയറ്റിവിട്ട് രാഷ്ട്രീയസ്വാതന്ത്ര്യം പൊരുതിനേടിയിട്ടും വിമർശനനിരൂപണങ്ങളെ ഭയപ്പെട്ട പഴയ രാജഭരണത്തിെൻറ ഉച്ഛിഷ്ടങ്ങൾ പലതും വലിച്ചെറിയാൻ ഇന്ത്യക്ക് ഇനിയും മനസ്സു വന്നിട്ടില്ല. അതിൽ പെട്ടതാണ് ‘ലണ്ടനിലിരിക്കുന്ന ഇന്ത്യയുടെ ചക്രവർത്തി തിരുമനസ്സിനു നേരെ കൂറില്ലായ്മയൊന്നും ഇന്ത്യൻ പ്രജകളിൽനിന്നുണ്ടാവരുതെന്ന നിർബന്ധ’ത്തിൽ 1833ൽ തോമസ് മെക്കാളെ രൂപം കൊടുത്ത രാജ്യദ്രോഹനിയമം സ്വന്തം പൗരന്മാർക്കെതിരെ ഇന്നും നാം പ്രയോഗിച്ചുവരുന്നത്. ദേശീയപ്രസ്ഥാനം സ്വാതന്ത്ര്യസമരവുമായി മുന്നിട്ടിറങ്ങിയത് പ്രഭാഷണവും പ്രസിദ്ധീകരണവും ആശയപ്രകടനവും കൊണ്ടായിരുന്നു. അതുകൊണ്ടാണ് 1870 ൽ രാജ്യദ്രോഹനിയമവും കലാപ്രകടനങ്ങളെ നിരോധിക്കാൻ 1876ലും പ്രാദേശികപത്രങ്ങളെ നിയന്ത്രിക്കാൻ 1878ലും വേറെ നിയമങ്ങളും കൊണ്ടുവന്ന് എതിർപ്പിെൻറ വായ് മൂടിക്കെട്ടിയത്. ബ്രിട്ടീഷുകാർ അവരുടെ നാട്ടിലെ രാജ്യദ്രോഹനിയമം 2010ൽ പൊളിച്ചെഴുതിയിട്ടും ഇന്ത്യ ഒരടി മുന്നോട്ടു വെച്ചിട്ടില്ല.

1950ൽ രൂപം കൊടുത്ത രാജ്യത്തിെൻറ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ശ്രമം നൂറു കടന്നിട്ടും സായ്പിെൻറ രാജ്യദ്രോഹക്കുറ്റം പോലുള്ളത് പരിഷ്കരിക്കാൻ ഇനിയും നേരമായില്ല. അധികാരവും അതിനെതിരായ വിമർശനങ്ങളും പ്രതിഷേധങ്ങളും മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ വീതംവെക്കുകയും ജനകീയപ്രതിരോധനീക്കങ്ങളെ രാജ്യദ്രോഹമായി ചിത്രീകരിച്ച് കുറ്റവും ശിക്ഷയുമായി ഇറങ്ങിത്തിരിക്കുകയുമാണ് ചെയ്യുന്നത്. പ്രധാനമന്ത്രിയടക്കം കേന്ദ്രഭരണത്തിനെതിരെ പ്രതിപക്ഷനേതാക്കളും രാഷ്ട്രീയപാർട്ടികളുമൊക്കെ ചൊരിയുന്ന രൂക്ഷവിമർശനങ്ങളും ആക്ഷേപങ്ങളുമൊക്കെ ജനാധിപത്യപരവും ഭരണത്തിെൻറ കെടുതിയും ഭരണീയരുടെ ദുരിതവും വിളിച്ചുപറയുന്നത് രാജ്യദ്രോഹവുമായിത്തീരുന്നത് ഇങ്ങനെയാണ്. ഭരണ-പ്രതിപക്ഷനേതാക്കൾ തമ്മിൽ നടത്തുന്ന വാഗ്യുദ്ധങ്ങളുടെ നാലയലത്തെത്തുന്നതല്ല സാമൂഹിക സന്നദ്ധപ്രവർത്തകരുടെ വസ്തുസ്ഥിതി വിവരങ്ങളുന്നയിച്ചുകൊണ്ടുള്ള വിമർശനങ്ങൾ.

എന്നാൽ, ആദ്യത്തേത് ഒത്തുകളി രാഷ്ട്രീയമാണെന്ന പരസ്പര ബോധ്യമാവണം അതിനെ വെറുെത വിട്ടു നേരു വിളിച്ചുപറയുന്ന സന്നദ്ധപ്രവർത്തകർക്കും സാമൂഹികസംഘടനകൾക്കും ഭരണകൂട അതിക്രമങ്ങൾക്കെതിരായ പ്രതിഷേധത്തിനും കൂച്ചുവിലങ്ങിടാൻ പഴയ സാമ്രാജ്യത്വ ആയുധം രാകി മിനുക്കി ഇപ്പോഴും ൈകവശം വെച്ചുപോരുന്നത്. സംഭവം നടന്നു മൂന്നു വർഷത്തിനുശേഷം 1200 പേജുകളുള്ള കുറ്റപത്രം വേണ്ടിവന്നു ജെ.എൻ.യു വിദ്യാർഥികളുടെ ‘രാജ്യദ്രോഹം’ കണ്ടെത്താൻ. അതും പൊതുതെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കുേമ്പാൾ. ഇപ്പോഴത്തെ അറസ്റ്റും കുറ്റം ചാർത്തലുമൊക്കെ തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും പ്രതിശബ്ദങ്ങളെ അടിച്ചൊതുക്കാൻ ഭരണകൂടത്തിന് അവസരമൊരുക്കുന്ന ‘കോളനിവാഴ്ചയുടെ ഹാങ്ഒാവറാ’യ രാജ്യദ്രോഹനിയമം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയണമെന്ന് ആവശ്യമുയർത്തിയിരിക്കുകയാണ് മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരവും നിയമമന്ത്രി കപിൽ സിബലുമടക്കമുള്ള കോൺഗ്രസ്, പ്രതിപക്ഷ നേതാക്കൾ.

ഭരണകാലത്ത് കോൺഗ്രസും ഇൗ കരിനിയമം വേണ്ടപോലെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നത് വേറെ. തമിഴ്നാട്ടിലെ കൂടങ്കുളം ആണവനിലയത്തിനെതിരെ പ്രതിഷേധിച്ചതിെൻറ പേരിൽ തദ്ദേശീയരായ മത്സ്യത്തൊഴിലാളികളടക്കം ഒമ്പതിനായിരത്തോളം പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് കഴിഞ്ഞ സർക്കാറിെൻറ കാലത്താണ്. പലപ്പോഴും ജുഡീഷ്യറിയുടെ ഇടപെടലിൽ കേസുകൾ എങ്ങുമെത്താതെ പോകുകയാണ് പതിവ്. അപ്പോഴേക്കും ഇരയാക്കപ്പെടുന്നവർക്ക് ആയുസ്സും ആരോഗ്യവും മാത്രമല്ല, രാജ്യദ്രോഹിപ്പട്ടം കൂടി പതിഞ്ഞുകിട്ടുന്നതോടെ ഭാവിയും നഷ്ടമായിക്കഴിഞ്ഞിരിക്കും.

ഇൗ കരിനിയമം ഭരണഘടന വിരുദ്ധമാെണന്ന് 1959ൽ അലഹബാദ് ഹൈകോടതി വിധിയെഴുതിയപ്പോൾ അഴിച്ചുപണിക്കു മുതിരേണ്ട ഭരണകൂടം നിയമയുദ്ധത്തിനിറങ്ങി. 1962ൽ സുപ്രീംകോടതി, പ്രസംഗമോ പ്രതിഷേധമോ അല്ല, രാജ്യത്തിനെതിരെ കലാപമിളക്കിവിടുന്ന പ്രവർത്തനമാണ് ഇൗ നിയമത്തിെൻറ പരിധിയിൽ വരുകയെന്നു വിധിച്ചപ്പോഴും പൊളിച്ചുപണിയുന്നതിനുപകരം കോടതി ചൂണ്ടിയ ന്യായംകൂടി പുതുതായി കേസിൽ എഴുതിച്ചേർത്ത് പൗരവിരുദ്ധ നിയമത്തിൽ കടിച്ചുതൂങ്ങി. അതിനാൽ, സ്വന്തം പൗരന്മാരെ ഭരണകൂട ഭീകരതയിൽനിന്നു രക്ഷിക്കാൻ ഇൗ കരിനിയമം വലിച്ചെറിയുകതന്നെ വേണം. അതിന് ആഹ്വാനത്തിൽ മതിയാക്കാതെ പ്രായോഗികനടപടിക്രമങ്ങൾക്ക് അടിയന്തരമായി മുന്നിട്ടിറങ്ങുകയാണ് രാഷ്ട്രീയനേതൃത്വം ചെയ്യേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialkerala newsmalayalam newsCitizenship Amendment Act
News Summary - madhyamam editorial citizenship amendment bill 2019 -article
Next Story