Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപൊലീസ് മികവ്...

പൊലീസ് മികവ് ജനനന്മക്കായിരിക്കട്ടെ

text_fields
bookmark_border
പൊലീസ് മികവ് ജനനന്മക്കായിരിക്കട്ടെ
cancel

മൂഹത്തിെൻറ അടിത്തട്ടിലെ ആവശ്യങ്ങൾ നിവർത്തിക്കുന്ന തരത്തിലേക്ക് രാജ്യത്തെ പൊലീസ് സംവിധാനത്തെ വികസിപ്പിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ ഒരു ഉന്നത പൊലീസ് സാങ്കേതികവിദ്യ യജ്ഞത്തിന് രൂപം നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചിരിക്കുന്നു. ലഖ്നോയിൽ ഞായറാഴ്ച സമാപിച്ച വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഡി.ജി.പി-ഐ.ജി.പിമാർ, കേന്ദ്ര സായുധ പൊലീസ് സേനയുടെയും കേന്ദ്ര പൊലീസ് സംവിധാനങ്ങളുടെയും ഡയറക്ടർ ജനറൽമാർ, ഇൻറലിജൻസ് ബ്യൂറോ ഓഫിസുകളിലെ 400 ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് നേരിട്ടും ഓൺലൈനിലുമായി 56ാമത് വാർഷികസമ്മേളനത്തിൽ സംബന്ധിച്ചത്.

ജയിൽ പരിഷ്കരണം, ഭീകരവാദം, ഇടതു തീവ്രവാദം, സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, എൻ.ജി.ഒകളുടെ വിദേശഫണ്ടിങ്, ഡ്രോൺ പ്രശ്നങ്ങൾ, അതിർത്തിഗ്രാമങ്ങളിലെ പുതിയ സംഭവവികാസങ്ങൾ തുടങ്ങിയ സുപ്രധാനവിഷയങ്ങൾ ചർച്ച ചെയ്ത സമ്മേളനത്തിൽ 12 മണിക്കൂർ പ്രധാനമന്ത്രി ചെലവിട്ടു. ഒന്നര മണിക്കൂറോളം പ്രഭാഷണം നടത്തിയ അദ്ദേഹം രാജ്യത്തെ പൊലീസ് സംവിധാനത്തെ പ്രബലപ്പെടുത്തുന്ന കാര്യമാണ് ഉൗന്നിപ്പറഞ്ഞത്. തുടർച്ചയായ പരിവർത്തനങ്ങളിലൂടെ സ്മാർട്ട് പൊലീസ് സംവിധാനത്തെ രൂപപ്പെടുത്താനും ഉന്നതയോഗ്യരായ ചെറുപ്പക്കാരെ ഉപയോഗിച്ച് ഹാക്കത്തോണുകൾ വഴി പ്രശ്നങ്ങൾക്ക് സാങ്കേതികപരിഹാരങ്ങൾ കാണാനും നിർദേശിച്ചു. കോവിഡ് കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള കോവിൻ ഓൺലൈൻ പ്ലാറ്റ്ഫോം, സർക്കാറിെൻറ ഇലക്ട്രോണിക് വിപണി സംവിധാനമായ ജെം (GeM), ഇൻസ്റ്റൻറ് പേമെൻറ് സംവിധാനമായ യു.പി.ഐ എന്നിവ ഉദാഹരിച്ച അദ്ദേഹം വ്യവസ്ഥാപിത ലേണിങ് സംവിധാനത്തിനു രൂപം നൽകാൻ പൊലീസിനോട് ആവശ്യപ്പെട്ടു.




എന്നാൽ, ശാസ്ത്ര സാങ്കേതികപുരോഗതി എന്തിന്, ഏതുവിധം ഉപയോഗപ്പെടുത്തുന്നു എന്നു പരിശോധിക്കുേമ്പാൾ ജനത്തിന് സൗകര്യമൊരുക്കുന്നതിൽ ഉപരി, ഗവൺമെൻറിെൻറ അഥവ ഭരണസംവിധാനത്തിെൻറ സുരക്ഷയും ഭരണകൂടത്തിെൻറ നിക്ഷിപ്തതാൽപര്യസംരക്ഷണവുമാണോ എന്നു സംശയിക്കേണ്ടി വരും. മോദി ഭരണത്തിെൻറ ഒന്നാമൂഴത്തിലും രണ്ടാം ഘട്ടം തുടങ്ങിയ ശേഷവും രാജ്യത്തെ ക്രമസമാധാന നില ഭദ്രമാക്കുന്നതിനോ ഭരണകൂടതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനോ പൊലീസ് ഊന്നൽനൽകുന്നത് എന്നു ചോദിച്ചാൽ രണ്ടാമത്തേതിന് എന്നേ പ്രയോഗത്തിൽ കാണാനാവൂ. ഈ സമ്മേളനത്തിെൻറ തൊട്ടുമുമ്പുള്ള ദിനങ്ങളിലാണ് ജമ്മു-കശ്മീർ തലസ്ഥാനത്ത് ദുരൂഹമായ ഭീകരവാദി 'ഏറ്റുമുട്ടലി'ൽ സിവിലിയന്മാർ കൊല്ലപ്പെട്ടതും അവരെ പൊലീസ് തിടുക്കപ്പെട്ട് നാട്ടിൽനിന്നു എഴുപതു കിലോമീറ്റർ ദൂരെ കൊണ്ടുപോയി മറവുചെയ്തതും.

എന്നാൽ, ബന്ധുക്കളുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധത്തിനൊടുവിൽ മൃതദേഹം പുറത്തെടുത്ത് തിരിച്ചുനൽകുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യേണ്ടി വന്നു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ഷാരൂഖ് ഖാെൻറ മകൻ ആര്യെൻറ കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ വൈദ്യപരിശോധനക്കുപോലും മുതിർന്നില്ലെന്നും മരുന്ന് ഉപയോഗത്തിനോ ഗൂഢാലോചനക്കോ ബോധപൂർവമായ കുറ്റകൃത്യത്തിനോ തെളിവില്ലെന്നും പറഞ്ഞു ബോംബെ ഹൈകോടതി ജാമ്യം നൽകി. കേരളത്തിൽ മാവോവാദികളെന്നു പ്രചരിപ്പിച്ച് ഇടതുസർക്കാറിെൻറ പൊലീസ് യു.എ.പി.എ ചുമത്തിയവരെ സുപ്രീംകോടതി വിട്ടയച്ചതും അടുത്തിടെയാണ്.

ഇങ്ങനെ പൊലീസിെൻറ ഉന്നതതല വാർഷികസമ്മേളനത്തിനു വിഷയീഭവിച്ച കാര്യങ്ങളുടെ ഗൗരവമൊന്നും പ്രയോഗതലത്തിൽ കാണുന്നില്ലെന്നു മാത്രമല്ല, ഔദ്യോഗികസംവിധാനങ്ങളുടെ പ്രതിഛായക്ക് മങ്ങലേൽപിക്കുകയാണ് ചെയ്യുന്നത് എന്നു ചൂണ്ടിക്കാണിക്കാതെ വയ്യ. പൊലീസ് അരുതായ്മകൾക്കുനേരെ വിമർശനങ്ങളെ സേനയുടെ മനോവീര്യം ചോരുമെന്നുപറഞ്ഞ് അമർത്തിപ്പിടിക്കുന്ന ഭരണകൂടങ്ങൾ പക്ഷേ, സ്വയംകൃതാനർഥങ്ങളിലൂടെ സേന സ്വന്തം ബലഹീനത വെളിപ്പെടുത്തുന്നതിെൻറ ദുരന്തം കാണാതെ പോകുന്നുമുണ്ട്.

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിെൻറ ബി.ജെ.പി ഭരണത്തിെൻറ പൊലീസ് നേട്ടങ്ങളും ഉയർത്തിക്കാട്ടുന്ന വിരോധാഭാസത്തിനും ലഖ്നോ കോൺഫറൻസ് വേദിയായി. എന്നാൽ, രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്യാനും ഗുണ്ട നിയന്ത്രണത്തിെൻറ പേരിൽ നിയമം കൈയിലെടുക്കാനും സ്വന്തക്കാരെ കയറൂരി വിടുന്ന ജംഗ്ൾരാജ് ആണ് യു.പിയിലേതെന്നത് പ്രതിപക്ഷം മാത്രമല്ല, അതിവലതുപക്ഷ നിലപാടില്ലാത്ത സകല മാധ്യമങ്ങളും മനുഷ്യാവകാശ പ്രവർത്തകരും ചൂണ്ടിക്കാണിച്ചു വരുന്നതാണ്. യു.പിയിലെ ലഖിംപുർ ഖേരിയിലെ കർഷകപ്രതിഷേധത്തിലേക്ക് വണ്ടിയോടിച്ചുകയറ്റി പ്രക്ഷോഭക്കാരെ കൊന്ന കേസിൽ ആരോപിതനായ മകനെ സംരക്ഷിച്ച് കളങ്കിതനായ മന്ത്രിയുമുണ്ടായിരുന്നു പൊലീസിന് നന്മ ഉപദേശിച്ച ഈ യോഗത്തിൽ.

നിയമപാലന സംവിധാനങ്ങളുടെ മോശം പ്രകടനത്തെക്കുറിച്ച് സമ്മേളനം ചർച്ചചെയ്യാതിരുന്നതെന്ത് എന്ന മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിെൻറ വിമർശനം ശ്രദ്ധേയമാണ്. ആര്യെൻറയും ദിശ രവിയുടെയും കേസുകൾ അദ്ദേഹം ഉദാഹരിച്ചു. യൗവനം മുഴുവൻ ജയിലിൽ അടച്ചുപൂട്ടി ഒടുവിൽ നിരപരാധരെന്നു പറഞ്ഞു നിസ്സങ്കോചം പുറത്തുവിടുന്ന നൂറുകണക്കിനു മുസ്ലിംയുവാക്കളുടെ ദുരവസ്ഥയും ഈ ഗണത്തിൽ പെടും.

എല്ലാം കൂടി ചേർത്തുവായിക്കുേമ്പാൾ സാങ്കേതികസംവിധാനങ്ങളിൽ മികവിനുള്ള തിടുക്കത്തിനു പിന്നിൽ ജനത്തേക്കാൾ ഭരണകൂടത്തിെൻറ പരിരക്ഷയാണ് ലക്ഷ്യംവെക്കുന്നത് എന്നേ പറയാൻ കഴിയൂ. സമൂഹത്തിലെ അവസാനത്തെ പൗരനെയും നിരീക്ഷണത്തിെൻറയും നിയന്ത്രണത്തിെൻറയും വരുതിയിൽ വരിഞ്ഞുമുറുക്കുന്ന പൊലീസ് രാജിനല്ല, പൗരജനങ്ങളുടെ സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും പരിരക്ഷിക്കുന്ന, അവകാശധ്വംസനങ്ങളെ ചെറുക്കുന്ന പൗരസൗഹൃദ സംവിധാനമായിരിക്കണം തൃണമൂല തലത്തിലെ പൊലീസ് നവീകരണത്തിലൂടെ ഭരണകൂടം ലക്ഷ്യമിടേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial
Next Story