Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇത്ര ക്രൂരമാകാമോ...

ഇത്ര ക്രൂരമാകാമോ ഭരണകൂടം?

text_fields
bookmark_border
madhyamam-Editorial-1st-april-2021
cancel


സ്വാതന്ത്ര്യത്തിെൻറയും ജനാധിപത്യത്തിെൻറയും എന്ന പോലെ മാനവികമൂല്യങ്ങളുടെയും കാര്യത്തിൽ തികഞ്ഞ ആശയക്കുഴപ്പത്തിലാണ് രാജ്യഭരണത്തിന് നേതൃത്വം നൽകുന്ന ബി.ജെ.പി. ഭരണത്തിൽ രണ്ടാമൂഴത്തിെൻറ മൂപ്പെത്തിയിട്ടും വിദേശനയത്തിെൻറ കാര്യത്തിൽ ഇന്നോളം വ്യക്തത കൈവരുത്താൻ പ്രയോഗത്തിൽ കേന്ദ്രത്തിലെ മോദിഭരണകൂടത്തിനായിട്ടില്ല. വംശീയബോധത്തിലും അതിെൻറ ചുവടൊപ്പിച്ചുള്ള വിദ്വേഷാധിഷ്ഠിത നയസമീപനങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുേമ്പാഴും അന്തർദേശീയബന്ധങ്ങളിൽ രാജ്യത്തിന് ഗുണകരമായ നിലപാട് എന്ത് എന്ന് തിരിച്ചറിയുന്നതിൽ അവർ പരാജയപ്പെട്ടുപോകുന്നതാണ് ഇതുവരെയുള്ള അനുഭവം. ഇന്ത്യയുടെ തൊട്ടടുത്ത അയൽക്കാരുമായുള്ള ബന്ധത്തിെൻറ സ്വഭാവം പരിശോധിച്ചാൽ ഇത് വ്യക്തമാകും. പരമ്പരാഗത ശത്രുക്കളുമായുള്ള വീറും വാശിയും നിലനിർത്തുന്നതു മനസ്സിലാക്കാം. എന്നാൽ മിത്രങ്ങളായി നിൽക്കുന്നവരെ പോലും ശത്രുപാളയത്തിലേക്ക് തള്ളിവിടുന്ന വിഡ്ഢിത്തവും ബി.ജെ.പി ഭരണകൂടം ചെയ്തുവെക്കുന്നുണ്ട്. രാജ്യത്തെ ഒരു വിഭാഗത്തിനു നേരെയുള്ള വംശീയവെറിയുടെ ഉൽപന്നമായിരുന്നല്ലോ പൗരത്വഭേദഗതി നിയമം. അത് പ്രയോഗത്തിലെത്തുേമ്പാൾ ആജന്മവൈരികളായ പാകിസ്താനോട് കണക്കുതീർക്കാനാകും എന്നായിരുന്നു കേന്ദ്രത്തിെൻറ കണക്കുകൂട്ടൽ. എന്നാൽ, രാജ്യത്തിെൻറ ജന്മംതൊേട്ട ഇന്ത്യയുടെ ബന്ധുക്കളായ ബംഗ്ലാദേശിനെ ഇതെങ്ങനെ ബാധിക്കുമെന്നും അത് എന്തു പ്രത്യാഘാതം സൃഷ്ടിക്കുമെന്നും മുൻകൂട്ടിക്കാണുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. ആ നഷ്ടം ഒഴിവാക്കാനുള്ള സൂത്രപ്പണികളാണ് ഇപ്പോൾ തിരക്കിട്ട് നടത്തിവരുന്ന അവാർഡുദാനം മുതൽ പുതിയ ഉഭയകക്ഷി കരാറുകൾ വരെയുള്ള ഒാട്ടയടക്കൽ നയതന്ത്രം.

ഇതുപോലൊരു ആശയക്കുഴപ്പമാണിപ്പോൾ മ്യാന്മറിലെ പുതിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന വിഷയത്തിലും കേന്ദ്രത്തിന് വന്നുപെട്ടിരിക്കുന്നത്. ജനാധിപത്യത്തിെൻറ ലോകത്തിലെതന്നെ ഏറ്റവും മികച്ച മാതൃകയെന്ന മേനിയുള്ള ഇന്ത്യയിപ്പോൾ മ്യാന്മറിൽ സൈനികജണ്ടയുടെ കൂടെയാണെന്ന വിരോധാഭാസത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഇൗ കോളത്തിൽ വിസ്തരിച്ചു പ്രതിപാദിച്ചിരുന്നു. ഒാങ് സാൻ സൂചിയുടെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈനികജണ്ടക്ക് ഫലത്തിൽ പിന്തുണ പ്രഖ്യാപിക്കുന്നതായിരുന്നു അവർ സംഘടിപ്പിച്ച സൈനികപരേഡിലേക്ക് പ്രതിനിധികളെ അയച്ച ഇന്ത്യയുടെ തീരുമാനം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യസംവിധാനങ്ങളിലൊന്ന് ഞങ്ങളുടെ ചോരയിൽ കുതിർന്ന സൈനികജനറൽമാരുടെ കരംഗ്രഹിക്കുന്നത് സഹിക്കാനാവുന്നില്ലെന്ന് അവർ അന്ന് പരിഭവിച്ചിരുന്നു.

എന്നാൽ അതിലേറെ ഇന്ത്യയെ നാണം കെടുത്തിയതാണ് ഇൗ തീരുമാനമെടുത്ത മാർച്ച് 26നുതന്നെ മ്യാന്മറിൽനിന്ന് ജീവനും കൊണ്ടോടിയെത്തുന്ന അഭയാർഥികളുടെ കാര്യത്തിൽ അതിർത്തിദേശത്തെ സംസ്ഥാനങ്ങളെടുത്ത തീരുമാനം. ആഭ്യന്തരകലാപത്തിൽനിന്ന് രക്ഷതേടി അയൽനാടുകളിൽ അഭയം തേടിയെത്തുന്നവർക്ക് ഉദാരമായ ജീവകാരുണ്യം ഒരുക്കിക്കൊടുക്കുന്നതാണ് ലോകരാജ്യങ്ങൾക്കിടയിലുള്ള പരസ്പര ധാരണ. ഇൗ ധാരണയിൽനിന്ന് വ്യതിചലിച്ചപ്പോഴാണ് യൂറോപ്പിലെയും മ്യാന്മറിലെതന്നെയും ഭരണകൂടങ്ങൾ അന്താരാഷ്ട്ര സമൂഹത്തിെൻറ ആക്ഷേപത്തിന് പാത്രമായത്. എന്നാൽ അതേ നിഷ്കരുണമായ സമീപനമാണ് വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനങ്ങളായ മണിപ്പൂരിലെയും മിസോറമിലെയും ഭരണകൂടങ്ങൾ സ്വീകരിച്ചത്. ഇരു സംസ്ഥാനങ്ങളും അഭയാർഥികളെ തിരിച്ചയച്ചു. മണിപ്പൂർ ഇക്കാര്യത്തിൽ കർശനമായ നിർദേശം തന്നെ പൊലീസിനും സേനക്കും നൽകി. രാജ്യത്ത് പ്രവേശിക്കുകയോ അഭയംതേടുകയോ ചെയ്യുന്നവരെ 'മാന്യമായി തിരിച്ചയക്കണ'മെന്നായിരുന്നു സംസ്ഥാന ഭരണകൂടം ക്രമസമാധാനപാലകർക്ക് നൽകിയ നിർദേശം. വരത്തന്മാർക്ക് ഭക്ഷണമോ താമസമോ നൽകാൻ ജില്ല ഭരണകൂടം ക്യാമ്പുകൾ തുറക്കരുത്, സിവിൽ സൊെസെറ്റി സംഘടനകൾക്ക് അത്തരം ക്യാമ്പുകൾ തുറക്കാൻ അനുമതി നൽകരുത് എന്ന് ഉത്തരവ് നിഷ്കർഷിക്കുന്നു. ഗുരുതരമായ മുറിവു പറ്റിയവർക്ക് 'മാനുഷികപരിഗണനവെച്ച് വൈദ്യപരിചരണം നൽകാ'മെന്ന ഇളവുണ്ട്.

ചന്ദേൽ, തെങ്നൂപൽ, കാംജോങ്, ഉഖ്റൂൽ, ചുരചന്ദ്പുർ എന്നീ അഞ്ച് അതിർത്തി ജില്ലകൾക്കാണ് ഇൗ നിർദേശം നൽകിയത്. അന്തർദേശീയ നിയമങ്ങളും മാനുഷികപരിഗണനയുടെ അടിസ്ഥാനത്തിൽ രാജ്യങ്ങൾ തമ്മിൽ സ്വീകരിച്ചുവരുന്ന ഉഭയകക്ഷി മര്യാദകളും കാറ്റിൽപറത്തിയ ഇൗ ഉത്തരവിെനതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഒടുവിൽ പിൻവലിക്കുകയാണെന്ന് സംസ്ഥാനസർക്കാർ പ്രസ്താവിച്ചിരിക്കുന്നു. എന്നാൽ ഉത്തരവിലെ ഏെതല്ലാം നിർദേശങ്ങളാണ് പിൻവലിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, അസം റൈഫിൾസ് സേനവിഭാഗത്തെ അതിർത്തിയിൽ വ്യാപകമായി വിന്യസിച്ച് അഭയാർഥിപ്രവേശം കർശനമായി തടയുന്നുണ്ടെന്നാണ് അതിർത്തിയിൽ നിന്നുള്ള റിേപ്പാർട്ട്.

സംസ്ഥാന ഭരണകൂടങ്ങളുടെ നിലപാടിനു പിന്നിൽ കേന്ദ്രസർക്കാർ ആണെന്നു തെളിയിക്കുന്നതാണ് മിസോറമിൽ നിന്നുള്ള വാർത്ത. അവിടെ സംസ്ഥാന ഗവൺമെൻറ് അഭയാർഥികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ നേരത്തേ പ്രാേദശിക ഭരണമേധാവികൾക്ക് നൽകിയ നിർദേശം പിന്നീട് പിൻവലിച്ചു. കേന്ദ്ര ആഭ്യന്തരവകുപ്പിെൻറ ഇടപെടലിനെ തുടർന്നായിരുന്നു ഇൗ പിൻവാങ്ങൽ. ഏതായാലും ഇന്ത്യയെ സംബന്ധിച്ച് ലോകത്തിന് തെറ്റായ സന്ദേശം നൽകുന്നതായി മ്യാന്മർ അഭയാർഥിവിഷയത്തിൽ സ്വീകരിച്ച ഇൗ നിഷേധാത്മകനിലപാട്. മുൻ വിദേശകാര്യ സെക്രട്ടറി ശിവശങ്കർ മേനോൻ പറഞ്ഞതാണ് ശരി: ലോകമേ തറവാട്, സമസ്തലോക സൗഖ്യം, അതിഥി ദേവതുല്യം തുടങ്ങിയ മഹിതമായ ആശയങ്ങൾ വലിയ വായിൽ പറയുന്ന ഹിന്ദുത്വ ഭരണകൂടം അന്തർദേശീയബന്ധങ്ങളിൽ പുലർത്തുന്ന ഇൗ തലതിരിഞ്ഞ നയം നാണക്കേടിനുമപ്പുറത്താണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial 1st April 2021
Next Story