ഫലസ്തീെൻറ നിലവിളി നവമാധ്യമങ്ങൾ മൂടിവെക്കുേമ്പാൾ
text_fieldsഅന്താരാഷ്ട്ര സമൂഹത്തിെൻറ പ്രതിഷേധങ്ങൾക്കിടയിലും അധിനിവേശഭൂമിയിൽ നരനായാട്ട് തുടരാൻതന്നെയാണ് തീരുമാനമെന്ന് ബിന്യമിൻ നെതന്യാഹുവിെൻറ സയണിസ്റ്റ് ഭരണകൂടം പരോക്ഷമായെങ്കിലും വ്യക്തമാക്കിയിരിക്കുന്നു. അഞ്ച് ദിവസത്തിനിടെ ഗസ്സയിലടക്കം അവർ നടത്തിയ വ്യോമാക്രമണങ്ങളിൽ മാത്രം നൂറിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതിൽ മൂന്നിലൊന്നും കുട്ടികളാണെന്നോർക്കുക. ആയിരക്കണക്കിനാളുകൾക്ക് ഗുരുതര പരിക്കേറ്റിരിക്കുന്നു. പതിനായിരങ്ങൾ വീടുവിട്ട് താൽക്കാലിക അഭയാർഥി കേന്ദ്രങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ഇതെഴുതുേമ്പാഴും ഗസ്സയിൽ ഇസ്രായേലിെൻറ തീവർഷം തുടർന്നുകൊണ്ടിരിക്കുന്നതായാണ് റിേപ്പാർട്ടുകൾ. കാലങ്ങളായി കടുത്ത ഉപരോധത്തിെൻറ പിടിയിലുള്ള ഒരു ദേശത്താണ് സർവ അന്താരാഷ്ട്ര നിയമങ്ങളെയും വെല്ലുവിളിച്ചുള്ള ഇൗ നരവേട്ട. വരും ദിവസങ്ങളിൽ കരയാക്രമണങ്ങൾക്കുകൂടി ഇസ്രായേൽ കോപ്പുകൂട്ടുന്നതോടെ, അധിനിവേശത്തിെൻറയും വംശീയാക്രമണങ്ങളുടെയും നിത്യ ഇരകളായ ഇൗ സമൂഹം അഭിമുഖീകരിക്കാൻ പോകുന്ന ദുരിതം ആലോചിക്കാവുന്നതിലുമപ്പുറമായിരിക്കും. 2014ലും 2009ലും 2006ലുെമാക്കെ സംഭവിച്ച വൻദുരന്തം ഗസ്സയിൽ ആവർത്തിച്ചേക്കാം. അതുവഴി, വിമോചനത്തിനായുള്ള ഫലസ്തീനികളുടെ പോരാട്ടം ലോകമനഃസാക്ഷിയുടെ കണ്ണീരും നൊമ്പരവുമായി ഇനിയുമങ്ങനെ അവശേഷിക്കുകയും ചെയ്തേക്കാം. സയണിസത്തിെൻറ അധിനിവേശ-വംശീയ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിരോധം തീർത്ത ആ കുഞ്ഞുമുനമ്പിനെ ഒരിക്കൽകൂടി രക്തക്കളമാക്കാനുള്ള സൈന്യത്തിെൻറ പടയോട്ടം നിർബാധമിങ്ങനെ തുടരുേമ്പാഴും അന്താരാഷ്ട്ര മാധ്യമങ്ങളും സോഷ്യൽ മീഡിയയുെമല്ലാം ഫലസ്തീനികളെ പൈശാചികവത്കരിക്കാനുള്ള തത്രപ്പാടിലാണ്. അവരുടെ ദുർബല പ്രതിരോധത്തെയൊക്കെ വലിയ ആക്രമണപരമ്പരയായി ചിത്രീകരിക്കുകയാണ് മാധ്യമങ്ങൾ. അതേസമയം, അത്യാധുനിക യുദ്ധ സാേങ്കതികവിദ്യ ഉപയോഗിച്ച് ഇസ്രായേൽ ചെയ്തുകൂട്ടുന്ന ഏകപക്ഷീയമായ നടപടികൾക്കുനേരെ മൗനമവലംബിക്കുകയും ചെയ്യുന്നു.
ഇസ്രായേൽ ഭരണകൂടം കാലങ്ങളായി ഫലസ്തീനികൾക്കുനേരെ പ്രയോഗിക്കുന്ന വംശീയവിവേചനത്തിെൻറ തുടർച്ചയായിട്ടുതന്നെ ഇൗ 'മാധ്യമവിവേചന'ത്തെയും കാണാം. ഇൗ 'വിവേചന'വും അത്ര പുതിയതല്ല; എഡ്വേർഡ് സൈദിനെപ്പോലുള്ളവർ ഇക്കാര്യം 1980കളിൽതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇസ്രായേൽ ക്രൂരതകൾ മൂടിവെച്ചും ഹമാസ് പോലുള്ള സംഘങ്ങൾ നടത്തുന്ന പ്രതിരോധങ്ങളെ പർവതീകരിച്ചും വിവിധ മാധ്യമങ്ങൾ നടത്തിയ സയണിസ്റ്റ് സേവയെക്കുറിച്ച് ഇക്കാലത്തിനുള്ളിൽ ഒേട്ടറെ അക്കാദമിക പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. സാമ്പ്രദായിക മാധ്യമങ്ങളിൽനിന്ന് വ്യത്യസ്തമായി ഏറക്കുറെ നിഷ്പക്ഷ സ്വഭാവം പ്രകടിപ്പിക്കുമെന്ന് കരുതിയിരുന്ന നവമാധ്യമങ്ങളാകെട്ട, ഇക്കാര്യത്തിൽ 'മുഖ്യധാര'യെ കടത്തിവെട്ടിയിരിക്കുകയാണ്. ജനകീയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങി സൂം വരെയുള്ള മാധ്യമങ്ങൾ എത്രമാത്രം ഇസ്രായേൽ പക്ഷത്താണെന്ന് വ്യക്തമാക്കിത്തരുന്നു പുതിയ സംഭവവികാസങ്ങൾ. ഏതാനും ആഴ്ചകൾക്കുമുമ്പ്, അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ സർവകലാശാലയിൽ ഫലസ്തീെൻറ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് നടന്ന ഒരു അക്കാദമിക് പരിപാടിയുടെ സംപ്രേഷണം 'സൂം' ഒരു മുന്നറിയിപ്പുമില്ലാതെ തടസ്സപ്പെടുത്തി. പിന്നീട്, ഇതിെൻറ വിഡിയോ ഫേസ്ബുക്കും യൂ ട്യൂബും തടഞ്ഞുവെച്ചു. ഇപ്പോൾ, ഫലസ്തീനിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരിക്കെ, ഇൗ ഡിജിറ്റൽ മാധ്യമ പ്രോപഗണ്ടയും കൂടുതൽ വ്യാപകമായിരിക്കുന്നു. വെസ്റ്റ്ബാങ്ക്, കിഴക്കൻ ജറൂസലം, ഗസ്സ എന്നിവിടങ്ങളിൽനിന്നെല്ലാം ഫലസ്തീനികളുടെ ദുരിതം വിശദമാക്കുന്ന വിഡിയോ ചിത്രങ്ങൾ ഉൾപ്പെടെ ഒേട്ടറെ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും അത് പ്രസിദ്ധീകരിക്കാൻ മുഖ്യധാര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തയാറാവുന്നില്ല. ഏതെങ്കിലും തരത്തിൽ അത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ നിമിഷങ്ങൾക്കകം അവ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. എന്നല്ല, ഫലസ്തീന് െഎക്യദാർഢ്യം പ്രകടിപ്പിച്ചുള്ള ഒരു വരി പ്രസ്താവനപോലും ചില മാധ്യമങ്ങൾ വെച്ചുപൊറുപ്പിക്കുന്നില്ല. മറുവശത്ത്, ഇസ്രായേൽ സൈന്യം അനുനിമിഷം പുറത്തുവിട്ടുകൊണ്ടിരിക്കുന്ന വിഡിയോ ചിത്രങ്ങളും മറ്റും യഥേഷ്ടം അവർ നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഹമാസിെൻറ 'ആക്രമണ'ങ്ങളുടെ അനുഭവ വിവരണങ്ങളുടെ ലൈവ് ടെലികാസ്റ്റിങ് നവമാധ്യമങ്ങളിൽ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നതിെൻറ കാരണമിതാണ്. ഇസ്രായേൽ അജണ്ടക്ക് ശക്തി പകരാൻ ഫേസ്ബുക്കടക്കമുള്ള മാധ്യമങ്ങൾ തങ്ങളുടെ അൽഗോരിതത്തിൽ മാറ്റം വരുത്തിയതായുള്ള റിപ്പോർട്ടുകളും ഇൗ സാഹചര്യത്തിൽ തള്ളാൻ കഴിയില്ല.
'ഡിജിറ്റൽ വർണവിവേചനം' എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെട്ട ഇൗ 'മാധ്യമപ്രവർത്തന'ത്തിെൻറ അനുരണനങ്ങൾ ഇങ്ങ് കേരളക്കരയിൽപോലും ദൃശ്യമായിരിക്കുന്നുവെന്നത് ആരെയും ആശ്ചര്യപ്പെടുത്തും. പൊതുവിൽ, വംശീയതയിൽ അധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തെ പുൽകുന്ന സംഘ്പരിവാർ വിഭാഗങ്ങൾ ഇൗയവസരത്തിൽ ഫലസ്തീൻ വിരുദ്ധ നിലപാടുമായി രംഗത്തുവരുന്നതിൽ അത്ഭുതമൊന്നുമില്ല. അവർക്കിത്, ഇന്ത്യയിലെന്നപോലെ ആത്യന്തികമായൊരു മുസ്ലിം വിഷയമാണ്. അതേസമയം, ജനാധിപത്യത്തിെൻറയും മാനവികതയുടെയും വക്താക്കളെന്ന് സ്വയം അവകാശപ്പെടുന്ന ലിബറലുകളും സ്വതന്ത്രചിന്തകരുമെല്ലാം വിഷയത്തെ ഇൗ നവമാധ്യമ പ്രോപഗണ്ടയുടെ പിൻബലത്തിൽ മുസ്ലിം വിഷയമാക്കി ചുരുക്കാനാണ് ശ്രമിക്കുന്നത്. അത്തരം രാഷ്ട്രീയ പ്രസ്താവനകളുടെ പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ. അടിസ്ഥാനപരമായി ഇത് അധിനിവേശത്തിെൻറയും വംശീയതയുടെയും പ്രശ്നമായി കാണാനുള്ള ചരിത്രപാഠത്തെ ബോധപൂർവം തമസ്കരിക്കുകയാണിവർ. ഇപ്പോഴുണ്ടായിട്ടുള്ള സംഭവവികാസങ്ങളുടെ തുടക്കംപോലും, ശൈഖ് ജർറാഹ് എന്ന അധിനിവേശ ഭൂമിയിൽനിന്ന് കുടിയിറക്കപ്പെട്ട ഫലസ്തീനികളുടെ പ്രതിഷേധമായിരുന്നു. അതിനെ മസ്ജിദുൽ അഖ്സയിലേക്കും പിന്നീട് ഗസ്സയിലേക്കും വലിച്ചുനീട്ടിയത് സയണിസത്തിെൻറ അജണ്ടയൊന്നു മാത്രമാണ്. അതെല്ലാം അവഗണിച്ച് ഹമാസിെൻറ റോക്കറ്റുകളിൽ മാത്രം ആശങ്കപ്പെടുന്നവരോട് തൽക്കാലം സഹതപിക്കുകയേ നിർവാഹമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.