Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആശുപത്രികൾക്കും വേണം ലോക്ഡൗൺ ഇളവുകൾ
cancel
കോവിഡ്-19 വ്യാപനത്തെ ചെറുക്കുന്നതിനായി മാർച്ച് 24ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടക്കുേമ്പാൾ കേരളത്തെ സംബന്ധിച്ച് ആശ്വസിക്കാൻ ഏറെയുണ്ട്. ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാകുംവിധം, കൊറോണ ൈവറസിെൻറ സാമൂഹികവ്യാപനത്തിന് തടയിട്ടു മികച്ച രീതിയിലുള്ള രോഗപ്രതിരോധം സാധ്യമാക്കാൻ ഇക്കാലയളവിനുള്ളിൽ കേരളത്തിനായി. സംസ്ഥാനത്തിെൻറ രോഗമുക്തിനിരക്ക് 81 ശതമാനമാണ്. ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊക്കെ ഇത് 20 ശതമാനത്തിൽ താഴെ മാത്രമാണെന്നറിയുേമ്പാഴാണ് കോവിഡ് പ്രതിരോധത്തിൽ കേരളം എത്രമേൽ മികച്ചുനിൽക്കുന്നുവെന്നത് നാമറിയുന്നത്. തീർച്ചയായും, പൊതുജനാരോഗ്യ രംഗത്ത് കാലങ്ങളായി നാം പുലർത്തിവരുന്ന കരുതലിെൻറയും ജാഗ്രതയുടെയും പ്രതിഫലനം കൂടിയാണിത്. ആ അർഥത്തിൽ, ഇപ്പോഴത്തെ ആരോഗ്യപ്രതിസന്ധിയെ അതിജീവിക്കുന്നതിൽ മുൻകൈ എടുത്ത സർക്കാറും ആരോഗ്യവകുപ്പും അഭിനന്ദനം അർഹിക്കുന്നുണ്ട്. എന്നാൽ, ഇൗ നേട്ടങ്ങൾക്കിടയിലൂം കേളികേട്ട നമ്മുടെ ആരോഗ്യ മോഡലിലെ ചോർച്ചകളും കുടുതൽ തെളിഞ്ഞുവരുകയാണ്. സംസ്ഥാനത്തെ ആരോഗ്യ സുരക്ഷസംവിധാനങ്ങൾ ഏറക്കുറെ പൂർണമായും കോവിഡ് പ്രതിരോധത്തിനായി മാറ്റിവെച്ച സാഹചര്യത്തിൽ മറ്റു രോഗങ്ങൾക്ക് ചികിത്സ തേടുന്നവർ പെരുവഴിയിലാകുന്നതിെൻറ പല റിപ്പോർട്ടുകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. 40 ദിവസത്തിനിടെ, സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലും പ്രധാന ആശുപത്രികളിലും അടിയന്തര സ്വഭാവത്തിലുള്ളതല്ലാത്ത ഒരു ശസ്ത്രക്രിയകളും നടക്കുന്നില്ല എന്നതാണ് അതിലൊരു വാർത്ത. ഇത്തരത്തിൽ പതിനായിരത്തിൽപരം രോഗികൾ ശസ്ത്രക്രിയ കാത്ത് വീടകങ്ങളിൽ കിടക്കുകയാണത്രെ. ഇതിൽ പലതും അത്രതന്നെ ‘എമർജൻസി കേസു’കൾ അല്ലെങ്കിലും കോവിഡ് കാലത്ത് ഇതര രോഗികൾ അനുഭവിക്കുന്ന സംഘർഷങ്ങളുടെ വ്യക്തമായ സൂചനയുണ്ട് ഇതിൽ. ഒപ്പം, കോവിഡ് പ്രതിരോധത്തിനായി നടത്തിയ ആസൂത്രണങ്ങളിെല പാളിച്ചകളും തുറന്നുകാട്ടുന്നു ഇൗ റിപ്പോർട്ട്. സ്പെഷാലിറ്റി ഡിപ്പാർട്ട്മെൻറുകൾ അടക്കം സ്തംഭിപ്പിച്ച്, മെഡിക്കൽ കോളജ് ആശുപത്രികൾ പൂർണമായും കോവിഡ് പ്രതിരോധത്തിനായി വിട്ടുകൊടുത്തത് വലിയ പിഴവായിപ്പോയെന്ന് ഇൗ മേഖലയിലെ പലരുമിപ്പോൾ ആക്ഷേപമുന്നയിക്കുകയും ചെയ്തിരിക്കുന്നു.

സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ച നാനൂറോളം പേരിൽ ഭൂരിഭാഗത്തിനും വാസ്തവത്തിൽ മെഡിക്കൽ കോളജ് നിലവാരത്തിലുള്ള ത്രിതീയ പരിചരണത്തിെൻറ (ടേർഷ്യറി കെയർ) ആവശ്യമുണ്ടായിരുന്നില്ല. ഇക്കൂട്ടത്തിൽ വളരെ കുറച്ചുപേർക്കു മാത്രമാണ് വെൻറിലേറ്റർ അടക്കമുള്ള സംവിധാനങ്ങൾ ആവശ്യമായി വന്നത്. ബാക്കിയുള്ളവർക്ക് പരമാവധി ഒരു താലൂക്ക് ആശുപത്രിയിലെ (പലർക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾതന്നെ ധാരാളം) ചികിത്സസംവിധാനങ്ങൾതന്നെ പര്യാപ്തമായിരുന്നു. അവിടെയാണ് ഒരു മെഡിക്കൽ കോളജ് ആശുപത്രിയെത്തന്നെ പൂർണമായും കോവിഡ് കേന്ദ്രങ്ങളാക്കി മാറ്റിയത്. ഇത് കോവിഡ് പ്രതിരോധത്തിന് നല്ലതാണെങ്കിലും മറ്റു രോഗികളുടെ കാര്യത്തിൽ ചെറുതല്ലാത്ത പ്രതിസന്ധി തീർക്കുന്നുണ്ട് ഇൗ രീതി. ഉദാഹരണത്തിന്, മലപ്പുറം ജില്ലയിലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 550 ബെഡ് സൗകര്യമുള്ള ആശുപത്രിയെ കോവിഡ് കേന്ദ്രമാക്കിയതോടെ, ആദ്യദിവസം തന്നെ ഗർഭപരിചരണത്തിലുള്ള 30 പേരടക്കം നിരവധി രോഗികൾക്ക് ആശുപത്രി വിടേണ്ടിവന്നു. തൊട്ടടുത്ത ദിവസങ്ങളിൽ ഒ.പിയും അത്യാഹിത വിഭാഗവും സ്തംഭിച്ചു. ഇതേ തുടർന്ന്, പാമ്പുകടിയേറ്റ രോഗിയുമായി അവിടെയെത്തിയ ആളുകൾക്ക് സമീപപ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നു. അർബുദ രോഗികൾക്കുള്ള കീമോ തെറപ്പി യൂനിറ്റും 40 ദിവസമായി ഇൗ ആശുപത്രിയിൽ നിശ്ചലമാണ്. ഇവിടെ ചികിത്സ തേടിയിരുന്നവരോട് നിലമ്പൂരിലെയും തിരൂരിലേയും ജില്ല ആശുപത്രികളെ സമീപിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം ആർ.സി.സിയിലടക്കം ചികിത്സ തേടുന്നവർക്കുള്ള ഇടക്കാല കേന്ദ്രം കൂടിയാണിതെന്നോർക്കണം. മലബാറിലെ ഏറ്റവും വലിയ ചികിത്സകേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയുടെ അവസ്ഥയും സമാനമാണ്. അവിടെ പ്രതിദിനം രണ്ടു മണിക്കൂർ ഒ.പി പ്രവർത്തിക്കുന്നുണ്ട് എന്നതൊഴിച്ചാൽ നെേഫ്രാളജി, കാർഡിയോളജി, ന്യൂറോളജി, സർജറി, അസ്ഥിരോഗ വിഭാഗം തുടങ്ങി ഏതാണ്ടെല്ലാ വകുപ്പുകളും പൊടിപിടിച്ചു കിടക്കുകയാണ്. കോട്ടയം മെഡിക്കൽ കോളജിൽ ലോക്ഡൗൺ സമയത്ത് ശസ്ത്രക്രിയകളുടെ എണ്ണം 90 ശതമാനം കുറഞ്ഞിരിക്കുന്നുവെന്ന് പറയുേമ്പാൾ അതിനർഥം രോഗികളുടേയോ രോഗങ്ങളുടെയോ എണ്ണത്തിലുണ്ടായ ആനുപാതികമായ കുറവല്ല; മറിച്ച്, കോവിഡ് നയത്തിലെ ഗുരുതരമായ പിഴവിനെയാണ് അത് സൂചിപ്പിക്കുന്നത്.

സംസ്ഥാനത്ത് സാമൂഹികവ്യാപനത്തിെൻറ ലക്ഷണങ്ങൾ പ്രകടമാകാത്ത സാഹചര്യത്തിൽ ഇത്തരമൊരു ലോക്ഡൗണിെൻറ ആവശ്യമുണ്ടായിരുന്നുവോ എന്ന ചോദ്യവും ഇപ്പോൾ ഉയർന്നു കേൾക്കുന്നുണ്ട്. വൈറസിനെ ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കിയ സ്ഥിതിക്ക് സാമൂഹികസമ്പർക്കം നിയന്ത്രിച്ചുകൊണ്ടുതന്നെ പൊതുയിടങ്ങൾ തുറന്നുകൊടുക്കാമായിരുന്നു. ഇതുവഴി സാമൂഹിക പ്രതിരോധം (ഹെർഡ് ഇമ്യൂണിറ്റി) സാധ്യമാകുമായിരുന്നു. സാമൂഹിക പ്രതിരോധം ആർജിക്കാതെ സമ്പൂർണമായ രോഗമുക്തി സാധ്യമല്ലതന്നെ. ഒന്നുകിൽ, രോഗത്തെ അഭിമുഖീകരിച്ചുകൊണ്ട് അത് ആർജിക്കണം. അതുമല്ലെങ്കിൽ വാക്സിനേഷനാണ് മാർഗം. അതിന് ഇനിയും കാത്തിരിക്കണം. നമ്മെ സംബന്ധിച്ച് കഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന വേനൽകാലം ആർജിത സാമൂഹിക പ്രതിരോധത്തിനുള്ള സുവർണാവസരമായിരുന്നു. ഇനി വരാനിരിക്കുന്നത് മൺസൂൺ കാലമാണ്. ഇവിടെ അത് മഴക്കാല രോഗങ്ങളുടെ സീസൺകൂടിയാണ്. എതാണ്ട് ഇൗ സമയത്തുതന്നെയാകും ലോക്ഡൗണിൽ കാര്യമായ ഇളവുകൾ പ്രഖ്യാപിക്കുന്നതും. പ്രവാസികളുടെ കൂട്ടത്തോടെയുള്ള മടക്കത്തിന് നിശ്ചയിച്ച സമയവും ഇതുതന്നെ. വരാനിരിക്കുന്ന ഇൗ പ്രതിസന്ധിയെ നമുക്ക് അഭിമുഖീകരിക്കേണ്ടതുണ്ട്. വാസ്തവത്തിൽ, അതിനുള്ള ഒരുക്കങ്ങളാണ് വേണ്ടത്. അതിനുള്ള തയാറെടുപ്പുകൾ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടോ എന്നതാണ് ഇൗ അവസരത്തിലെ പ്രധാന ചോദ്യം. അതിനുപകരം, ആരോഗ്യ മേഖലയിൽ സവിശേഷമായ ‘ലോക്ഡൗൺ’ ഏർപ്പെടുത്തി ചികിത്സനിഷേധം തുടരുകയാണ് അധികാരികൾ. ഇൗ നയം തിരുത്തിയേ തീരൂ. ഇതും പതിനായിരങ്ങളുടെ ജീവെൻറ പ്രശ്നമാണ്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialmalayalam Editorialcovid 19lockdown
News Summary - lockdown ease for hospitals-madhyamam editorial
Next Story