Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightലോക്ഡൗൺ  വീണ്ടും...

ലോക്ഡൗൺ  വീണ്ടും വരുേമ്പാൾ

text_fields
bookmark_border
ലോക്ഡൗൺ  വീണ്ടും വരുേമ്പാൾ
cancel


കോവിഡ് രോഗം സമൂഹവ്യാപനത്തിലേക്കു നീങ്ങിയതോടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ലോക്ഡൗൺ എന്ന സമ്പൂർണ അടച്ചുപൂട്ടൽ തിരിച്ചുവരുന്നത് ആശങ്കജനകംതന്നെയാണ്. ഇന്നു മുതൽ രണ്ടാഴ്ചത്തേക്ക് ബിഹാർ പൂർണമായും അടച്ചിടുകയാണെന്നു പ്രഖ്യാപിച്ചിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ പ്രമുഖ നഗരങ്ങൾ അടച്ചുപൂട്ടിയിരിക്കുന്നു. ഉത്തർപ്രദേശ് വാരാന്ത്യത്തിൽ വെള്ളിയാഴ്ച രാത്രി 10 മുതൽ തിങ്കൾ പുലർച്ച അഞ്ചുവരെ പൂർണ അടച്ചുപൂട്ടലിലാണ്. അസം തലസ്ഥാനമായ ഗുവാഹതി ജൂൺ 28 മുതൽ ലോക്ഡൗണിലാണ്. ജൂൺ 13ന് മഹാരാഷ്ട്രയിലെ പുണെയും ജൂലൈ 14ന് ബംഗളൂരുവും അടച്ചുകഴിഞ്ഞു. കൊൽക്കത്ത വിവിധ കെണ്ടയ്ൻമെൻറ് സോണുകളിലായി ഭാഗികമായ ലോക്ഡൗണിലാണ്. കേരളത്തിൽ തിരുവനന്തപുരം ജൂലൈ ആറുമുതൽ ട്രിപ്ൾ ലോക്ഡൗണിലാണ്. ചുരുങ്ങിയത് 10 സംസ്ഥാനങ്ങളിലായി രാജ്യത്തെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്നു പേർ വീണ്ടും ലോക്ഡൗൺ നേരിടുകയാണ്. 68 ദിവസത്തെ കടുപ്പമേറിയ അടച്ചുപൂട്ടലിനുശേഷം ജൂണിൽ രാജ്യം ന്യൂ നോർമൽ ജീവിതത്തിലേക്കു നീങ്ങിത്തുടങ്ങിയത് രോഗത്തെ അടക്കിനിർത്തിയ സമാധാനത്തിലായിരുന്നില്ല; രോഗപ്പകർച്ച കൂടുതൽ പ്രകടമാകുകയും ഭാഗികമായി പല പ്രദേശങ്ങളും സമൂഹവ്യാപനപ്രവണതയിലേക്കു നീങ്ങുകയും ചെയ്ത നേരത്താണ്. ജൂണിനുശേഷം രാജ്യത്തെങ്ങും കോവിഡ് ബാധയുടെയും മരണത്തിെൻറയും നിരക്ക് ക്രമാതീതമായി വർധിച്ചുവരുകയാണെന്നാണ് കണക്കുകൾ. രണ്ടുനാളുകൾക്കകം രോഗികളുടെ എണ്ണം 10 ലക്ഷം കടക്കാനിരിക്കുന്നു. മരണനിരക്ക് കാൽലക്ഷത്തിലേക്കു കുതിക്കുകയാണ്. പൂട്ടഴിക്കൽ ഒന്നും രണ്ടും കഴിയുേമ്പാൾ രോഗപ്പകർച്ച എല്ലാ നിയന്ത്രണവുംവിട്ട മട്ടാണ്. അതേത്തുടർന്നാണ് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭാഗിക ലോക്ഡൗണുകളൾ നിലവിൽവരുന്നത്.  

ലോകം കോവിഡ് ആശങ്കയിൽ നെേട്ടാട്ടമോടിത്തുടങ്ങിയപ്പോൾ അലസമായിരുന്ന കേന്ദ്ര സർക്കാർ വിവിധ രാഷ്ട്രങ്ങൾ അടച്ചുപൂട്ടൽ നടപ്പാക്കിയശേഷമാണ് മാർച്ച് 24ന് രാജ്യവ്യാപകമായ ലോക്ഡൗൺ പ്രഖ്യാപിച്ചത്. മുൻപിൻ നോക്കാതെ, രാജ്യത്തിെൻറ ഭൂമിശാസ്ത്ര, സാമൂഹികസവിശേഷതകൾ പരിഗണിക്കാതെ, അതിെൻറ ഫെഡറൽ ഘടനയെ അവഗണിച്ച് നാലു മണിക്കൂർ മാത്രം ഇടവേള നൽകി പെെട്ടന്നൊരു രാത്രിയിൽ രാജ്യമൊന്നാകെ അടച്ചുപൂട്ടിയിടുകയായിരുന്നു കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിഹാസവും പുരാണവും അനുസ്മരിച്ച് കാൽപനികഭാവനകളിൽനിന്നു കിണ്ണംകൊട്ടും വിളക്കുതെളിക്കലും നിർദേശിച്ച് അടങ്ങിയിരുന്നതല്ലാതെ, രാജ്യത്ത് വ്യാപിക്കാനിടയുള്ള മഹാമാരിയുടെ ഗൗരവമുൾക്കൊണ്ട പ്രതിരോധത്തിന് കേന്ദ്ര ഗവൺമെൻറ് കാര്യമായൊന്നും ചെയ്തില്ലെന്ന് കോവിഡ്ബാധിത രാജ്യങ്ങളുടെ മുൻനിരയിലേക്കു കുതിക്കുന്ന ഇന്ത്യയുടെ അനുഭവം തെളിയിക്കുന്നു. േലാക്ഡൗൺ പ്രഖ്യാപനം രണ്ടാഴ്ച പിന്നിടുേമ്പാൾ ഇന്ത്യയിൽ രോഗം ബാധിക്കാത്ത 417 ജില്ലകളുണ്ടായിരുന്നത് രണ്ടു മാസം കഴിയുേമ്പാൾ 49ലേക്ക് എത്തിയത് ഉദാഹരണം. രാജ്യമൊട്ടാകെ അടച്ചുപൂട്ടിയതുകൊണ്ട് വൈറസിനെ നിയന്ത്രണവിധേയമാക്കാനായിട്ടില്ലെന്ന് വിദഗ്ധരെല്ലാം സാക്ഷ്യപ്പെടുത്തുന്നു. സാമ്പത്തികദുരിതം രോഗപ്പകർച്ചയേക്കാൾ ഭീകരമായി വന്നപ്പോൾ ഇന്ത്യ പൂട്ടഴിക്കുകയായിരുന്നു സത്യം. അങ്ങനെ പൊതുജീവിതം തുറന്നുകിട്ടിയതോടെ ജനത്തിനു നിയന്ത്രണം നഷ്ടപ്പെട്ടത് രോഗവ്യാപനത്തിന് ഗതിവേഗം കൂട്ടി. തലസ്ഥാനമായ ഡൽഹിയും മഹാനഗരമായ മുംബൈയും പ്രധാനമന്ത്രി മോദിയുടെ സ്വന്തം വികസിത സംസ്ഥാനമായ ഗുജറാത്തിലെ അഹ്മദാബാദുമടക്കം ഗുരുതരാവസ്ഥയിലേക്കു നീങ്ങുേമ്പാൾ മതിയായ പരിശോധന, ചികിത്സസംവിധാനങ്ങളൊരുക്കാനാകാതെ കൈമലർത്തി ചുമലൊഴിയുകയായിരുന്നു കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ.  

ഇപ്പോൾ രോഗനിയന്ത്രണത്തിന് വീണ്ടും അടച്ചുപൂട്ടലിന് നിർബന്ധിതരാകുകയാണ് വിവിധ സംസ്ഥാനങ്ങൾ. രോഗപ്പകർച്ച നിയന്ത്രണംവിടുന്ന സ്ഥലങ്ങളിൽ മാത്രം അടച്ചുപൂട്ടൽ പ്രഖ്യാപിക്കുകയാണ്. രാജ്യം മൊത്തം ലോക്ഡൗണിലേക്ക് പോകുന്നതിനു പകരം  രോഗബാധയുടെ തോതനുസരിച്ച് പ്രദേശങ്ങൾ അടച്ചുപൂട്ടി പരിശോധനയും ചികിത്സയും ന്യൂ നോർമൽ ജീവിത പരിശീലനവും നൽകുകയാണ് ഉചിതമെന്ന് വിദഗ്ധരെല്ലാം നേരത്തേ ഉപദേശിച്ചതാണ്. വീണ്ടും ഭാഗിക ലോക്ഡൗൺ പ്രഖ്യാപിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പലതും ഇത്തരത്തിലുള്ള പരിചരണ, ബോധവത്കരണശ്രമങ്ങളൊന്നും നടത്തുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്ഥിതിഗതികൾ കൂടുതൽ വഷളാവാനേ ഇതുപകരിക്കുകയുള്ളൂ എന്നു മുന്നറിയിപ്പും വന്നുകഴിഞ്ഞു. ഇൗ നില തുടർന്നാൽ രണ്ടാം ലോക്ഡൗണിലേക്കു നീങ്ങുന്നത് മഹാരാഷ്ട്രയിലും യു.പിയിലുമുള്ള രാജ്യത്തിെൻറതന്നെ സാമ്പത്തികസിരാകേന്ദ്രങ്ങളാണ് എന്നതിനാൽ നടുവൊടിഞ്ഞ ഇന്ത്യക്ക് നടുനിവർത്താൻ ഇനിയും ഏറെ പ്രയാസപ്പെടേണ്ടിവരും. 

ഇക്കാര്യത്തിൽ കേരളം മികച്ച രീതിയിലാണ് മുന്നോട്ടുനീങ്ങിയത്. തീവ്രബാധിത പ്രദേശങ്ങളിൽ ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിക്കുകയും പരിശോധനയും ചികിത്സയും വ്യാപകമാക്കുകയും പ്രതിരോധ ബോധവത്കരണം ശക്തമാക്കുകയും ചെയ്യുന്ന സർക്കാറിെൻറ പ്രവർത്തനം ഇതരസംസ്ഥാനങ്ങൾക്കുകൂടി മാതൃകയാണ്. എന്നാൽ അതുണ്ടാകുന്നില്ലെന്നല്ല, കേരളത്തിൽ ജനം തിരിഞ്ഞുനടക്കുകയാണോ എന്ന് ആശങ്കിക്കേണ്ട വിധമാണ് രോഗവ്യാപനത്തിെൻറ പുതിയ പ്രവണത. പ്രതിദിന രോഗനിരക്ക് 600 കവിഞ്ഞിരിക്കുകയാണ് ഇന്നലെ, ഇതിൽതന്നെ സമ്പർക്കം വഴി 451 പേർക്ക് രോഗബാധയുണ്ടായി എന്നത് ജനം കുത്തഴിഞ്ഞ നിലയിലേക്കു നീങ്ങുന്നോ എന്ന ആശങ്കയുയർത്തുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ലോക്ഡൗൺ തിരിച്ചുവരുന്നത് കൈവിട്ട കളിയുടെ ഫലമാണെന്ന് ഒാർത്ത് മുഖ്യമന്ത്രി പറഞ്ഞതുപോലെ ‘ജീവെൻറ വിലയുള്ള ജാഗ്രത’ പുലർത്തുകയാണ് ആരിൽനിന്നും രോഗം പകരാം എന്ന നിലയിലെത്തിയ ഇൗ മൂന്നാംഘട്ടത്തിൽ വൈറസ് ബാധയുടെ കണ്ണിമുറിക്കാൻ നമുക്കു ചെയ്യാനുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIndian governmentcovid 19lockdown
News Summary - Lockdown is coming back-opinion
Next Story