ലിഗയെ ഒാർത്ത് തലകുനിക്കുക നാം
text_fieldsഏതാണ്ട് 30 വർഷം മുമ്പ്, ഫ്രഞ്ച് പൗരനായ വാൾട്ടർ മെൻഡിസ് എന്ന കോപ്പി എഡിറ്ററാണ് കേരള വിനോദസഞ്ചാര വകുപ്പിെൻറ പരസ്യവാചകമായി ‘ഗോഡ്സ് ഒാൺ കൺട്രി’ (ദൈവത്തിെൻറ സ്വന്തം നാട്) എന്ന പദം നിർദേശിച്ചത്. കാസർകോട് മുതൽ തിരുവനന്തപുരംവരെ സഞ്ചരിച്ചേപ്പാഴുണ്ടായ അനുഭവങ്ങളും കാഴ്ചകളുമാണ് ഇൗ ദേശത്തെ അങ്ങനെ വിശേഷിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതത്രെ. ഇൗ നാടിെൻറ സവിശേഷമായ ഭൂപ്രകൃതിയും ഇവിടത്തെ ജനങ്ങളും ഭരണസംവിധാനവുമൊക്കെ കേരളത്തെ ഭൂമിയിലെ സ്വർഗമാക്കിമാറ്റിയെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇൗ പ്രയോഗത്തിന് പുരാവൃത്തങ്ങളുടെ പിൻബലവും കൂടിയുള്ളതിനാൽ, കേരളം പിന്നീടങ്ങോട്ട് ‘ദൈവത്തിെൻറ സ്വന്തം നാട്’ എന്നറിയപ്പെട്ടു. ഇൗ പരസ്യവാചകത്തിെൻറകൂടി ചുവടുപിടിച്ചാണ് ലോക ടൂറിസം ഭൂപടത്തിൽ കേരളം ഇടംപിടിച്ചതെന്നതും തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ, ഇങ്ങനെയൊരു പരസ്യവാചകം നിർദേശിച്ചതിെൻറ പേരിൽ മെൻഡിസിെൻറ ആത്മാവ് ഇപ്പോൾ തീർച്ചയായും ഖേദിക്കുന്നുണ്ടാകും. മെൻഡിസിന് കേരളം സമ്മാനിച്ച കാഴ്ചകളും അനുഭവങ്ങളുമെല്ലാം മാഞ്ഞുപോയിരിക്കുന്നുവെന്നതിെൻറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലിഗ സ്ക്രോമന (33) എന്ന വിദേശ വനിതയുടെ ദുരൂഹ മരണവും ഇതുസംബന്ധിച്ച് ഉയർന്ന പുതിയ വിവാദങ്ങളും. ആരാണ് ലിഗയുടെ മരണത്തിന് ഉത്തരവാദിയെന്നത് ഇനിയും കണ്ടെത്തേണ്ടതുണ്ടെങ്കിലും, അന്വേഷണത്തിെൻറ തുടക്കത്തിൽ പൊലീസിെൻറ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നത് വ്യക്തമാണ്. അതിനുമപ്പുറം, നമ്മുടെ വിനോദസഞ്ചാര മേഖലയിലെ അധികാരികളുടെ ഉത്തരവാദിത്തമില്ലായ്മ മുതൽ സർക്കാർ നയങ്ങൾവരെ ഇൗ സംഭവവുമായി ബന്ധപ്പെടുത്തി ആലോചനാവിധേയമാക്കേണ്ടതുണ്ട്.
തെൻറ ഭാര്യയെ കാണാതായിരിക്കുന്നുവെന്ന് കാണിച്ച് ആൻഡ്രു ജോർഡൻ എന്ന വിദേശി, കേരളത്തിലുടനീളം പോസ്റ്റർ പതിക്കുന്നതിെൻറ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ലിഗയുടെ തിേരാധാനം ചർച്ചയാകുന്നത്. ലിത്വിയ പൗരത്വമുള്ള ലിഗയും ഭർത്താവും കഴിഞ്ഞ അഞ്ചു വർഷമായി അയർലൻഡിലായിരുന്നു താമസം. വിഷാദ രോഗിയായിരുന്ന ലിഗ ചികിത്സക്കായാണ് സഹോദരി ഇലീസിനൊപ്പം കേരളത്തിലെത്തുന്നത്. ആദ്യം കൊല്ലം ജില്ലയിലെ വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തിൽ കുറച്ചുദിവസം ചെലവഴിച്ചശേഷം ഇവർ തിരുവനന്തപുരം പോത്തൻകോെട്ട ആയുർവേദ കേന്ദ്രത്തിൽ ചികിത്സക്കെത്തി. ഇവിടെനിന്ന് മാർച്ച് 14നാണ് ലിഗയെ കാണാതാകുന്നത്. െപാലീസിൽ പരാതിനൽകി അഞ്ചു ദിവസമായിട്ടും ഫലമില്ലാത്തതിനാൽ, ജോർഡനും ഇലീസും ലിഗയുടെ ചിത്രവുമായി അവർ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം തിരച്ചിൽ നടത്തി. ലിഗയെ കോവളത്ത് കണ്ടുവെന്ന് അറിഞ്ഞതോടെ അവിടെയും പരിസര പ്രദേശത്തുമെല്ലാം അന്വേഷണം നടത്തി. പൊലീസിെൻറ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമില്ലാതായതോടെ പൊലീസ് മേധാവിക്ക് ജോർഡൻ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചതും കഴിഞ്ഞദിവസം കോവളത്തിനടുത്ത് പുനന്തുരുത്തിലെ കണ്ടൽക്കാട്ടിൽവെച്ച് ലിഗയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയതും. സാമൂഹികവിരുദ്ധരുടെ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നതടക്കം ഒേട്ടറെ കാര്യങ്ങൾ മരണത്തിെൻറ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ലിഗയുെടത് കൊലപാതകമാണെന്ന സഹോദരിയുടെ വാദത്തെ ശരിവെക്കുന്നുമുണ്ട്. ഇതൊരു ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നും അവർ ആരോപിക്കുന്നു.
ഒരു രോഗികൂടിയായ വിദേശവനിതയെ കാണാതായി എന്ന് പരാതികിട്ടുേമ്പാൾ കാണിക്കേണ്ട ഒരു ജാഗ്രതയും അന്വേഷണസംഘത്തിെൻറ ഭാഗത്തുനിന്നുണ്ടായില്ല എന്നിടത്തു തുടങ്ങുന്നു പ്രശ്നങ്ങൾ. സോഷ്യൽ മീഡിയവഴി ജനങ്ങൾ ഇൗ വിഷയം ഏറ്റെടുത്തശേഷം മാത്രമാണ് അധികാരികൾക്ക് എന്തെങ്കിലും തരത്തിലുള്ള ഉണർവുണ്ടായത്. ഹോട്ടലിൽ ലിഗയെ അന്വേഷിച്ചെത്തിയ േജാർഡനെ മനോരോഗിയാക്കി ആശുപത്രിയിലാക്കുകയായിരുന്നു നമ്മുടെ പൊലീസ്. ലിഗയെ കോവളത്ത് കണ്ടുവെന്ന് വിശ്വസനീയമായ െമാഴി ലഭിച്ചിട്ടും സാേങ്കതികതയുടെ ന്യായംപറഞ്ഞ് കാര്യമായ അന്വേഷണം നടത്തിയില്ല. ഇപ്പോൾ കോവളം ബീച്ചിന് ആറു കി.മീറ്റർ മാത്രം അകലെയുള്ള ഒരിടത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തിരിക്കുന്നത്. ലിഗ ഒരിക്കലും തനിച്ച് പോകാൻ സാധ്യതയില്ലാത്ത സ്ഥലത്ത് അവർ എങ്ങനെ എത്തി എന്ന ചോദ്യം വിരൽചൂണ്ടുന്നത് സ്വാഭാവികമായും അവിടത്തെ ലഹരി മാഫിയയിലേക്കുതന്നെയാണ്. കേരളത്തിലെ ഏറ്റവും പ്രധാന വിനോദസഞ്ചാര മേഖലകളിലൊന്നായ കോവളം ഇപ്പോൾ ലഹരി മാഫിയയുടെ നിയന്ത്രണത്തിലാണെന്നത് ആർക്കാണറിയാത്തത്? സംസ്ഥാനത്തിെൻറ തീരപ്രദേശങ്ങളിൽ ടൂറിസത്തിെൻറ മറവിൽ നുരഞ്ഞുപൊങ്ങുന്ന ലഹരിയെക്കുറിച്ച് മാധ്യമങ്ങളും സാമൂഹികപ്രവർത്തകരും എത്രയോതവണ മുന്നറിയിപ്പ് നൽകിയിട്ടും അതെല്ലാം അവഗണിച്ചതിെൻറ പരിണതി കൂടിയാണ് ലിഗ കുടുംബത്തിെൻറ കണ്ണീർ എന്നു പറയേണ്ടിവരും.
കേരള ടൂറിസത്തെക്കുറിച്ച് അധികാരികൾ വലിയ വായിൽ സംസാരിക്കാറുണ്ടെങ്കിലും കഴിഞ്ഞ ഏതാനും വർഷമായി ഗ്രാഫ് താഴേക്കാണ് പോകുന്നതെന്നാണ് വാസ്തവം. വിനോദസഞ്ചാര മേഖലയിൽനിന്ന് വരുമാനം കൂടിയിട്ടുണ്ടെങ്കിലും വളർച്ചനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നതായി കഴിഞ്ഞ രണ്ടുവർഷത്തെയും സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. 2013ലെ വളർച്ചനിരക്കിെൻറ പകുതി മാത്രമാണ് 2015ൽ രേഖപ്പെടുത്തിയതെന്ന് അറിയുേമ്പാൾ കാര്യങ്ങൾ അത്ര ശുഭകരമല്ലെന്ന് ബോധ്യമാകും. പല വിദേശികളും, പ്രത്യേകിച്ച് സ്ത്രീകൾ, പല തരത്തിലുള്ള ആക്രമണങ്ങൾക്ക് വിധേയമായതും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷക്രമീകരണങ്ങൾ അത്രകണ്ട് ശക്തമല്ലാത്തതുമൊക്കെയാണ് ഇൗ പിന്നോട്ടുപോക്കിന് കാരണം. ഇതിനുപുറമെയാണ് ഇൗ കേന്ദ്രങ്ങളിലെ ലഹരി മാഫിയകളുടെ വിളയാട്ടം. ടൂറിസം വികസനത്തിെൻറ പേരിൽ ഇനിയും ഇവിടേക്ക് ലഹരി ഒഴുക്കാനാണ് പുതിയ മദ്യനയത്തിലൂടെ സർക്കാർ ശ്രമിക്കുന്നത്. ഇത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ. വിനോദസഞ്ചാരികൾക്ക് സുരക്ഷിതത്വം പ്രദാനംചെയ്യുന്ന സമഗ്രമായ ടൂറിസം നയം ആവിഷ്കരിക്കുകയാണ് ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരമായി ചെയ്യേണ്ടത്. നീതിക്കായുള്ള ലിഗയുടെ കുടുംബത്തിെൻറ പോരാട്ടത്തോട് െഎക്യപ്പെടാനും നാം ബാധ്യസ്ഥരാണ്; വിശേഷിച്ചും അന്വേഷണ സംഘത്തിൽ അവർ അവിശ്വാസം പ്രകടിപ്പിച്ച സ്ഥിതിക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.