ആസക്തികളുടെ സയനൈഡ് പേറി ജീവിക്കുന്നവർ
text_fieldsകോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ കൂടത്തായി ഇന്ന് മോശം കാര്യങ്ങളുടെ പേരിൽ വ ലിയ വാർത്താ തലക്കെട്ടാണ്. ഒരു കുടുംബത്തിലെ ആറുപേർ പല സന്ദർഭങ്ങളിലായി മരണപ്പെട്ടത് കൊലപാതകങ്ങളായിരുന്നുവെന്നും അവക്കെല്ലാം പിറകിൽ ആ കുടുംബത്തിൽതന്നെപെട്ട ഒരു സ്ത്രീയായിരുന്നുവെന്നും വെളിപ്പെട്ടുവരുന്നത് ആരെയും സ്തബ്ധരാക്കുന്ന കാര്യംതന്നെ. ആ വാർത്ത സൃഷ്ടിച്ച അമ്പരപ്പ് ഒരാഴ്ചയായിട്ടും വിട്ടുമാറിയിട്ടില്ല. അതിനാൽതന്നെ, മാധ്യമങ്ങൾ കൂടത്തായി കൂട്ടമരണങ്ങളുടെ സൂക്ഷ്മകാര്യങ്ങൾ പോലും പിറകെ പോയി ചികഞ്ഞെടുത്ത് പുതിയ വാർത്തകൾ പുറത്തുവിട്ടുകൊണ്ടേയിരിക്കുകയാണ്. അഞ്ച് മണ്ഡലങ്ങളിൽ നടക്കുന്ന ഉപെതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകൾപോലും അരുക്കാവുന്ന തരത്തിലാണ് കൂടത്തായി വാർത്തകളുടെ പ്രളയം. ദൃശ്യമാധ്യമങ്ങളാവട്ടെ, ഇടതടവില്ലാതെ ഓരോ വിശദാംശവും പുറത്തുവിട്ടുകൊണ്ടേയിരിക്കുന്നു. മൊത്തത്തിൽ ഒരു കാർണിവലിെൻറ കൗതുകത്തോടെയാണ് ജനം ഇതെല്ലാം നോക്കിക്കാണുന്നത്.
കൂടത്തായിയിലെ ആ കൊലപാതകങ്ങൾ ഉത്തരംകിട്ടാത്ത പ്രഹേളികയായി അവസാനിക്കില്ല. ശാസ്ത്രീയവും സൂക്ഷ്മവുമായ അന്വേഷണം യാഥാർഥ്യങ്ങൾ മുഴുവൻ പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. ഇതുവരെ പുറത്തുവന്ന വിവരങ്ങൾവെച്ച് കുടുംബത്തിനകത്തുതന്നെയുള്ള ജോളി എന്ന സ്ത്രീയാണ് ഇതിലെ വില്ലൻകഥാപാത്രമായി വരുന്നത്. തുടരൻ കൊലയാളികളുടെ വിളയാട്ടങ്ങൾ കേരളത്തിൽ ആദ്യത്തെ അനുഭവമല്ല. അച്ഛനും അമ്മയും മകളുമടക്കമുള്ള വീട്ടുകാരെ പല സമയങ്ങളിലായി കൊന്നതിെൻറ പേരിൽ സൗമ്യ എന്ന ചെറുപ്പക്കാരി കണ്ണൂർ പിണറായിയിൽ പിടിയിലായത് കഴിഞ്ഞ വർഷമാണ്. ജോളിയെ പോലെ സൗമ്യയും ഭക്ഷണത്തിൽ വിഷം കലർത്തിയാണ് ‘ദൗത്യങ്ങൾ’ നടപ്പാക്കിയത്. തെൻറ വഴിവിട്ട ജീവിതത്തിനും ആസക്തികൾക്കും തടസ്സമായവരെയാണ് സൗമ്യ നിശ്ശബ്ദം ഇല്ലാതാക്കിയത്. കൂടത്തായി കേസിലെന്നപോലെ കൃത്യം നടന്ന് ഏറെക്കഴിഞ്ഞാണ് ഇതെല്ലാം പുറത്തുവരുന്നത്.
കൂടത്തായിയിലെ ജോളിയെക്കുറിച്ച് നാട്ടുകാർക്ക് ആർക്കും മോശം അഭിപ്രായമില്ല. എല്ലാവർക്കും പ്രിയപ്പെട്ടവളും മാന്യയുമാണവൾ. വലിയ സൗഹൃദങ്ങളും പരിചയക്കൂട്ടങ്ങളുമുള്ള കുലീന സ്ത്രീ. കുടുംബത്തിൽ തുടർച്ചയായി (2002 മുതൽ 2016 വരെ) വേദനനിറഞ്ഞ മരണങ്ങൾ സംഭവിക്കുന്നതിൽ കുടുംബത്തിനകത്ത് ചിലർക്ക് നേരിയ സംശയങ്ങൾ വന്നപ്പോൾപോലും ജോളിയെ സംശയിക്കാനോ പരസ്യമായി സംശയം ഉന്നയിക്കാനോ അവർക്ക് സാധിച്ചിരുന്നില്ല. ജോളിയെ പേടിച്ചതുകൊണ്ടല്ല, അവരുടെ വ്യക്തിത്വം അങ്ങനെയൊരു സംശയത്തെ സാധൂകരിക്കില്ല എന്നതുകൊണ്ടായിരുന്നു.
പക്ഷേ, മരണങ്ങൾ പിന്നെയും തുടർന്നു കൊണ്ടിരുന്നപ്പോഴാണ് ചിലർ പൊലീസ് ഉദ്യോഗസ്ഥരെ ചെന്ന് കാണുന്നത്. പക്ഷേ, അപ്പോഴേക്കും വർഷം 16 കഴിഞ്ഞിരുന്നു. 16 കൊല്ലം മുമ്പ് നടന്ന കാര്യങ്ങളെക്കുറിച്ച് എന്ത്/എങ്ങനെ അന്വേഷിക്കാൻ എന്നനിലപാട് തുടക്കത്തിൽ പൊലീസും സ്വീകരിച്ചു. പക്ഷേ, മുന്നിട്ടിറങ്ങിയ ബന്ധുക്കൾ പിൻവാങ്ങിയില്ല. കുടുംബത്തിനകത്തുനിന്നുപോലും എതിർപ്പുണ്ടായിട്ടും അവർ നിയമത്തിെൻറ വാതിലുകൾ തുറക്കാൻ ശ്രമിച്ചു. ആ പരിശ്രമങ്ങളാണ് ഒടുവിൽ കല്ലറ തുറക്കലിലേക്കും ജോളിയുടെ അറസ്റ്റിലേക്കും എത്തിയത്. പക്ഷേ, അപ്പോഴേക്കും പൊന്നാമറ്റം തറവാട്ടിൽ ആറുപേർ ഇല്ലാതായിക്കഴിഞ്ഞിരുന്നു. ആ കുടുംബത്തിനു പുറത്തുള്ള ചില അസ്വാഭാവിക മരണങ്ങളെക്കുറിച്ചും ഇപ്പോൾ സംശയങ്ങൾ ഉയരുന്നുമുണ്ട്. ഒരു അപസർപ്പക കഥയുടെ സർവ ചേരുവകളുമായി കൂടത്തായി കേസ് മുന്നോട്ടുപോകുന്നു.
ജോളി എന്ന സ്ത്രീ ഒറ്റക്ക് ഈ കൃത്യങ്ങളെല്ലാം നിർവഹിച്ചുവെന്നത് ഒരുപക്ഷേ ശരിയല്ലായിരിക്കാം. ഓരോ കൊലപാതകത്തിനും വ്യത്യസ്ത ആളുകളുടെ സഹായങ്ങൾ കിട്ടിയിരിക്കാം. ഒരു പക്ഷേ, കൊലക്ക് സഹായം ചെയ്തുകൊടുക്കുകയാണ് തങ്ങളെന്ന ബോധത്തോടെ ആയിരിക്കണമെന്നില്ല അവർ അത് ചെയ്തത്. എങ്കിലും, ഒരു സ്ത്രീ നാട്ടുകാരെയും വീട്ടുകാരെയുമൊക്കെ പറ്റിച്ച് താനൊരു കോളജ് പ്രഫസറാണെന്നുപറഞ്ഞ് ഇത്രയും കൊല്ലക്കാലം ജീവിച്ചിട്ടുണ്ടെങ്കിൽ അത് അസാധാരണ അനുഭവമാണ്. അങ്ങനെ അവർക്ക് നാട്ടുകാരെയും വീട്ടുകാരെയും പറ്റിക്കാമെങ്കിൽ ഇതുപോലുള്ള കൃത്യങ്ങൾ ഒറ്റക്ക് ചെയ്യുന്നതിനുള്ള മിടുക്കും അവർക്കുണ്ടാവും. പക്ഷേ, നമ്മുടെ സാമൂഹിക ആരോഗ്യത്തെക്കുറിച്ച ഗൗരവപ്പെട്ട ആലോചനകൾ അത് ഉയർത്തുന്നുണ്ട്.
പണസമ്പാദനമടക്കമുള്ള ആസക്തികളാണ് ജോളിയുടെ േപ്രരകഘടകങ്ങൾ എന്നാണ് മനസ്സിലാവുന്നത്. തെൻറ സ്വതന്ത്രവും ആസക്തികൾ നിറഞ്ഞതുമായ ജീവിതത്തിന് തടസ്സംനിൽക്കുന്നതോ തടസ്സംനിൽക്കാൻ സാധ്യതയുള്ളതോ ആയ ആറു മനുഷ്യരെയാണ് –ഒരു കൊച്ചു കുഞ്ഞടക്കം–അവർ ശ്രദ്ധാപൂർവം ഇല്ലാതാക്കിയത്. അത് നാട്ടുകാരും വീട്ടുകാരും തിരിച്ചറിയാൻ 16 കൊല്ലമെടുക്കുകയും ചെയ്തു. എന്തെല്ലാം പകയും ദുരൂഹ ലക്ഷ്യങ്ങളും മോഹങ്ങളുമായാണ് നമുക്കിടയിൽ ആളുകൾ ജീവിച്ചുകൊണ്ടിരിക്കുന്നത് എന്ന സംത്രാസമാണ് ഈ സംഭവങ്ങൾ സാധാരണക്കാരിൽ സൃഷ്ടിക്കുന്നത്. ആസക്തികളുടെയും മോഹങ്ങളുടെയും ലോകങ്ങളിൽ മാത്രം ജീവിക്കുന്ന മനുഷ്യർ എന്തുമാത്രം നികൃഷ്ടരായ പിശാചുക്കളായിരിക്കും എന്ന തിരിച്ചറിവാണ് നൽകുന്നത്.
ൈക്രം സീരിയൽപോലെ കണ്ടുനിൽക്കാൻ പറ്റുന്ന ടെലിവിഷൻ വാർത്തകളായാണ് മലയാളി ഇപ്പോൾ കൂടത്തായിയെ ആഘോഷിക്കുന്നത്. പക്ഷേ, മേൽപാളി അൽപം ചുരണ്ടിനോക്കിയാൽ പലരുടെ ഉള്ളിലും തപിക്കുന്ന ആസക്തികളുമായി നിൽക്കുന്ന ഒരു കൊലയാളി ഉണ്ടാവും. കൈയിൽ സയനൈഡ് കിട്ടാത്തതുകൊണ്ടും അവസരങ്ങൾ ഒത്തുവരാത്തതുകൊണ്ടും കടും ചെയ്തികളിലേക്ക് അവർ കടക്കുന്നുണ്ടാവില്ല. കൂടത്തായി വാർത്തകൾ വന്നുകൊണ്ടിരിക്കെത്തന്നെയാണല്ലോ പറവൂരിൽ ഒരു ചെറുപ്പക്കാരൻ പ്രണയനൈരാശ്യത്തിെൻറ പേരിൽ 17കാരിയെ തീകൊളുത്തി കൊന്നുകളഞ്ഞത്. സ്ത്രീ വിരുദ്ധതയും ഏതെങ്കിലും മതവിഭാഗത്തോടുള്ള പരിഹാസവും ചേർത്ത് േട്രാളുകളുണ്ടാക്കി പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇവ. ഓരോരുത്തരും അകപ്പെട്ടിരിക്കുന്ന ആസക്തികളുടെ വലയങ്ങളെ ഭേദിക്കാൻ സാധിക്കാതെവരുമ്പോൾ ചെയ്തുകൂട്ടുന്ന പാതകങ്ങളെ നാം അതായിട്ടുതന്നെ കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.