Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightയൗവനം...

യൗവനം വീണ്ടെടുക്കെട്ട  കേരളം

text_fields
bookmark_border
editorial
cancel

കേരളം അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കത്തിന് പുതുവർഷത്തോടെ അറുതിയാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്  ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ഖജനാവിനെ ബാധിച്ചിരിക്കുന്ന രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിന് ജനുവരി രണ്ടാംവാരം വിരാമമാകുെമന്നും സ്ഥിതിഗതികൾ സാധാരണനിലയിലാകുമെന്നുമുള്ള പ്രത്യാശക്ക് കാരണം വായ്പയെടുക്കുന്നതിനുള്ള കേന്ദ്ര നിയന്ത്രണത്തിന് അയവ് വരുത്തിയെന്നതാണ്.  ധനകാര്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ കഴിഞ്ഞ മൂന്നു മാസമായി കേരളം അസാധാരണമായ ഒരു സാഹചര്യത്തിലൂടെയായിരുന്നു കടന്നുപോയത്. പരസ്യമായി പറഞ്ഞാൽ നാട്ടിൽ അരക്ഷിതാവസ്ഥയുണ്ടാകാൻ മാത്രം ഭീതിജനകമായ അവസ്ഥ. വായ്പയെടുക്കാനുള്ള അനുവാദം കേന്ദ്രത്തിൽനിന്ന് നിഷേധിക്കപ്പെട്ടതിനാൽ നികുതിയും മറ്റുമായി കിട്ടുന്ന വരുമാനമല്ലാതെ മറ്റൊന്നിനെയും ആശ്രയിക്കാനാകാത്ത സാഹചര്യം. എന്നാൽ, ആറായിരം കോടി രൂപ വായ്പയെടുക്കാനുള്ള അനുവാദം നൽകിയതിലൂടെ താൽക്കാലികമായി പ്രശ്നങ്ങളിൽനിന്ന് വിടുതി ലഭിച്ചിരിക്കുന്നു. ശമ്പളദിനങ്ങൾ കഴിഞ്ഞാൽ പിടിച്ചുവെച്ചിട്ടുള്ള എല്ലാ ബില്ലുകളും പാസാകുമെന്ന ഉറപ്പും അദ്ദേഹം നൽകുന്നുണ്ട്.

വരവും ചെലവും തമ്മിൽ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയാത്തത്ര വിടവുള്ള സംസ്ഥാനമാണ് കേരളം. വരവ് 10 ശതമാനമാെണങ്കിൽ ചെലവ് 16 -17 ശതമാനമാണത്രെ. ശമ്പളവും പെൻഷനും  ഇതര ആനുകൂല്യങ്ങളും നൽകിയാൽ ശൂന്യമാണ് ഖജനാവ്. വികസനത്തിനുവേണ്ടിയും വിടവ് നികത്താനുമുള്ള ഏകമാർഗം വായ്പ വാങ്ങുകയാണ്. ഉമ്മൻ ചാണ്ടി അധികാരമേറ്റപ്പോൾ പൊതുകടം 78,000ത്തിലധികം കോടി രൂപയായിരുന്നു. അഞ്ചുവർഷം പിന്നിട്ട് പിണറായി വിജയൻ അധികാരമേെറ്റടുത്തപ്പോൾ കടബാധ്യത ഒന്നരലക്ഷം കോടി പിന്നിട്ടു. വർധന ഇരട്ടിയോളം. ഈ സാമ്പത്തിക വർഷം പൊതുകടമെടുക്കാൻ ലക്ഷ്യംവെച്ചിരുന്നത് 20,300 കോടി രൂപയായിരുന്നു. അതിൽ 14,000 കോടി രൂപ ഓണത്തിന് മുേമ്പ എടുത്തുപയോഗിച്ചു. തടഞ്ഞുവെച്ച 6100 കോടിയാണ് നാട്ടിൽ അരക്ഷിതാവസ്ഥയുണ്ടാക്കാൻ മാത്രം ഭീതിദമായ കാര്യമെന്ന് ധനകാര്യമന്ത്രി സമ്മതിക്കുന്നത്. അതിെൻറ മറ്റൊരർഥം കേരളത്തിെൻറ സമ്പദ്രംഗം ആഴമേറിയ പതിതാവസ്ഥയിലാെണന്നാണ്. ഫേസ്ബുക്കിൽ കഴിഞ്ഞ ദിനം അദ്ദേഹമിട്ട പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്: ‘‘വരവും ചെലവും തമ്മിലുള്ള ഈ വിടവു നികത്താൻ മുൻകാലങ്ങളിൽ ചെയ്തിരുന്നതുപോലെ ട്രഷറി വഴി വായ്പയെടുക്കാൻ ഇനി കഴിയില്ല. വരവിനനുസരിച്ച് ചെലവ് നിയന്ത്രിച്ചേ പറ്റൂ. കർശനമായ സാമ്പത്തിക അച്ചടക്കം കൂടിയേ തീരൂ. ഈ കാർക്കശ്യം വരാൻപോകുന്ന ബജറ്റിനുമുണ്ടാകും.’’ 

ഉപഭോഗ സംസ്ഥാനമായ, വിദേശനാണ്യത്തെ അമിതമായി ആശ്രയിക്കുന്ന കേരളത്തിന് ആറു ശതമാനത്തിലധികമുള്ള വിടവ് നികത്താനോ കുറക്കാനോ സാമ്പത്തിക നിയന്ത്രണത്തിലൂടെ സാധ്യമാകുമോ? വായ്പ തുക വരുമാന വർധനവിനനുഗുണമാകുന്ന വികസന പദ്ധതികൾക്കാണ് ഉപയോഗിക്കപ്പെടുകയെന്ന് ഉറപ്പുവരുത്താൻ സർക്കാറിന് നിലവിലെ സാമ്പത്തിക ഞെരുക്കത്തിൽ സാധിക്കുമോ? കഴിയില്ലെന്നാണ് മുൻകാല അനുഭവങ്ങൾ പറയുന്നത്. ദേശീയതലത്തിൽ സാമ്പത്തികമായി വമ്പിച്ച പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഇടതുപക്ഷ സാമ്പത്തിക വിദഗ്ധർ വരെ ഒച്ചയിട്ടു പറഞ്ഞപ്പോഴും ധനകാര്യമന്ത്രി ജി.എസ്.ടിക്കൊപ്പം നിന്നത് ഉപഭോഗ സംസ്ഥാനമായ കേരളത്തിന് അത് കൊണ്ടുവരുന്ന വരുമാന സാധ്യതയിൽ കണ്ണുനട്ടായിരുന്നു. പക്ഷേ, പ്രയോഗത്തിൽ എല്ലാ പ്രതീക്ഷകളേയും അസ്ഥാനത്താക്കി സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ചരക്കു സേവന നികുതി വരുമാനം കുറയുകയാണ് ചെയ്തത്. നോട്ട് നിരോധനം സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം വിൽപന നികുതിയെ നേരത്തേതന്നെ സാരമായി ബാധിച്ചിരുന്നു. ജി.എസ്.ടി കൂടി നടപ്പായതോടെ രാജ്യവും സംസ്ഥാനവും സങ്കീർണമായ സാമ്പത്തിക കുരുക്കിലേക്കാണ് ചെന്നുവീണിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനങ്ങളും കേരളത്തെ  ദോഷകരമായി ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. നടപ്പുസാമ്പത്തിക വർഷം വിദേശവരുമാനം ഇടിയുകയാണ് ചെയ്തിരിക്കുന്നത്. വിപണിയിലെ മുരടിപ്പും വിദേശനാണ്യത്തിലെ ഇടിവും കേരള ത്തിൽ സാമ്പത്തികമായി മാത്രമല്ല, സാമൂഹികമായും ദോഷകരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. 

ഒരു പുതുവർഷവും നിരാശജനകമായല്ല ആരംഭിക്കേണ്ടത്. ഭാവിയെ നിർണയിക്കാനുള്ള വഴിയായിരിക്കണം പോയ നാളുകളിലെ കണക്കെടുപ്പുകൾ. കേരളത്തിെൻറ സ്വതഃസിദ്ധമായ വരുമാനത്തെ വർധിപ്പിക്കുകയായിരിക്കണം ഓരോ മലയാളിയുടെയും പുതുവർഷ പ്രതിജ്ഞ. മൂന്നര കോടി ജനങ്ങൾക്ക് സുഭിക്ഷമായി അന്നം നേടാനുള്ള പ്രകൃതി സമ്പത്തുകൊണ്ട് അനുഗൃഹീതമാണ് നമ്മുടെ മലയും പുഴയും കരയും കായലുമെല്ലാം. പ്രകൃതിക്ക് ഭംഗം വരാതെ വരുമാനം വർധിപ്പിക്കാനുള്ള സാങ്കേതിക തികവ് ലോകത്ത് വികസിക്കുകയാണ്. അവ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി നമ്മുടെ ചെറുപ്പക്കാർക്കുണ്ട്. തെറ്റുകൾ തിരുത്താനും പുതിയ പാതകൾ വെട്ടിത്തെളിയിക്കാനുമുള്ള ക്രിയാത്മക ഊർജപ്രവാഹം ചെറുപ്പക്കാരിലേക്ക് കൈമാറാനുള്ള സന്നദ്ധതയാണ് രാഷ്ട്രീയ നേതൃത്വങ്ങൾക്കും മാധ്യമ സമൂഹത്തിനും വേണ്ടത്. ചെറുപ്പക്കാർ നയിക്കട്ടെ. 2018 കേരളത്തിെൻറ ചെറുപ്പം വീണ്ടെടുക്കുന്ന വർഷമാകട്ടെ. എല്ലാവർക്കും ‘മാധ്യമ’ത്തിെൻറ പുതുവർഷാശംസകൾ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsNews YearKerala News
News Summary - Kerala Youth - Article
Next Story