Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപൗരത്വ...

പൗരത്വ നിഷേധത്തിനെതിരെ ഒറ്റക്കെട്ടായി കേരളം

text_fields
bookmark_border
പൗരത്വ നിഷേധത്തിനെതിരെ ഒറ്റക്കെട്ടായി കേരളം
cancel

പാർലമെൻറ് പാസാക്കി രായ്ക്കുരാമാനം രാഷ്ട്രപതി ഒപ്പുചാർത്തിയതോടെ നിയമമായിക്കഴിഞ്ഞ പൗരത്വ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി ഉയർന്ന ജനരോഷവും പ്രതിേഷധവും മോദിസർക്കാറിെൻറ എല്ലാ കണക്കുകൂട്ടലുകളും പിഴപ്പിച്ചുകൊണ്ട് ആളിപ്പടരുന്നതാണ് ഒടുവിലത്തെ സ്ഥിതിവിശേഷം. ജമ്മു-കശ്മീരിെൻറ ഭരണഘടന അനുശാസിക്കുന്ന പ്രത്യേക പദവി ഐന്ദ്രജാലികെൻറ കൈവഴക്കത്തോടെ അപ്രത്യക്ഷമാക്കി സംസ്ഥാന പദവിപോലും നിഷേധിച്ച് കേന്ദ്രഭരണ പ്രദേശമാക്കിയതിനെതിരെ രാജ്യം പ്രതിഷേധിക്കാത്ത സാഹചര്യത്തിൽ, മുസ്ലിം ന്യൂനപക്ഷത്തിന് ക്രമാനുഗതമായി പൗരത്വം നിഷേധിക്കുന്ന പ്രക്രിയക്ക് തുടക്കം കുറിക്കുന്ന നിയമവും പറയത്തക്ക പ്രതിഷേധമോ എതിർേപ്പാ നേരിടുകയില്ലെന്ന് നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ട് കരുതിയിരുന്നിരിക്കണം.

പേക്ഷ, പിടിച്ചതിനേക്കാൾ വലുത് മാളത്തിൽ എന്നു മനസ്സിലാക്കിയ മേതതര സമൂഹവും മുസ്ലിം ന്യൂനപക്ഷവും സകല ഭിന്നതകളും മറന്ന് രൂക്ഷമായ എതിർപ്പുമായി രംഗത്തിറങ്ങിയത് ആേഗാള ശ്രദ്ധപോലും പിടിച്ചുപറ്റിക്കഴിഞ്ഞിരിക്കുന്നു. കൊക്കിന് വെച്ചത് കുളക്കോഴിക്ക് എന്ന പഴമൊഴിയെ ഓർമിപ്പിച്ചുകൊണ്ട് പുതിയ ഭേദഗതിക്കെതിരെ ആദ്യം വെടിപൊട്ടിച്ചത് അസം, മേഘാലയ, ത്രിപുര, ബംഗാൾ എന്നീ സംസ്ഥാനങ്ങളടങ്ങിയ വടക്കുകിഴക്കൻ മേഖലയാണ്. പശ്ചിമ ബംഗാളൊഴിച്ച് മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളൊക്കെ ഭരിക്കുന്നത് ബി.ജെ.പിയോ കാവിസഖ്യമോ ആയിരുന്നിട്ടുകൂടി ജനം പൊതുവെയും ഗോത്രവർഗങ്ങൾ വിശേഷിച്ചും അടങ്ങിയിരിക്കാൻ തയാറില്ല. അസം പൗരത്വനിർണയ ട്രൈബ്യൂണൽ പുറത്തുവിട്ട പട്ടികപ്രകാരം പൗരത്വം നഷ്ടപ്പെടുന്ന 19 ലക്ഷത്തിൽ 12 ലക്ഷവും ഹിന്ദുക്കളാണെന്നിരിക്കെ അവരെ രക്ഷിക്കാൻ കൂടിയാണ് പുതിയ പൗരത്വഭേദഗതി നിയമം കൊണ്ടുവന്നതെങ്കിലും ഏതു മതസ്ഥനായാലും തങ്ങളുടെ മേഖലയിൽ പൗരത്വം നൽകി അവരെ സ്ഥിരമായി അധിവസിപ്പിക്കാൻ അനുവദിക്കില്ല എന്ന ഉറച്ച ശാഠ്യത്തിലാണ് പ്രസ്തുത പ്രവിശ്യകളിലെ ജനം. വാഹനങ്ങളും സ്ഥാപനങ്ങളും റെയിൽേവ സ്റ്റേഷനുകളും അഗ്നിക്കിരയാക്കി മുന്നേറുന്ന പ്രക്ഷോഭകാരികളെ എങ്ങനെ അടക്കിയിരുത്താം എന്നറിയാതെ മോദി-അമിത് ഷാ കൂട്ടുകെട്ട് അന്തംവിട്ടുനിൽക്കെ മുസ്ലിംവിരുദ്ധ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ട വിദ്യാർഥി-ബഹുജന പ്രക്ഷോഭവും കടുത്ത പരീക്ഷണമായിത്തീർന്നിരിക്കുന്നു.

അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ജനശ്രദ്ധ തിരിക്കാൻകൂടി കൊണ്ടുവന്ന വർഗീയ ധ്രുവീകരണത്തിെൻറ തീക്കൊള്ളി തിരിഞ്ഞു കത്താൻ തുടങ്ങിയിരിക്കുന്നതാണ് മുന്നിലുള്ള ചിത്രം. തലസ്ഥാന നഗരിയിലെ ജാമിഅ മില്ലിയ്യയെയും ആസാദ് മെഡിക്കൽ കോളജിനെയും അംബേദ്കർ യൂനിവേഴ്സിറ്റിയെയും ഡൽഹി, അലീഗഢ് കലാശാലകളെയും ദാറുൽ ഉലൂം നദ്വത്തുൽ ഉലമ ലഖ്നോ, ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി, പട്ന യൂനിവേഴ്സിറ്റി, കൊൽക്കത്തയിലെ ജാദവ്പുർ യൂനിവേഴ്സിറ്റി തുടങ്ങിയ ഉന്നത കലാലയങ്ങളെയും സ്തംഭിപ്പിച്ച വിദ്യാർഥി പ്രക്ഷോഭം കാര്യം പ്രതീക്ഷിച്ചപോലെ എളുപ്പമല്ല എന്ന സന്ദേശമാണ് തീവ്രഹിന്ദുത്വ സർക്കാറിന് നൽകുന്നത്. പ്രധാന പ്രതിപക്ഷ പാർട്ടികളെല്ലാം പ്രതിഷേധത്തിൽ പങ്കാളികളായേതാടെ, പാർലമെൻറിലെ ഭൂരിപക്ഷമുപയോഗിച്ച് ബിൽ പാസാക്കിയെടുക്കാൻ കാണിച്ച ധിറുതി ലക്ഷ്യം സുഗമമാക്കാൻ ഉതകില്ലെന്ന തിരിച്ചറിവിന് മോദി സർക്കാറിനെ നിർബന്ധിക്കുന്നതാണ്. ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തരുതെന്ന് അേമരിക്ക നൽകിയ മുന്നറിയിപ്പ് അലോസരപ്പെടുത്തുമെന്നും തീർച്ച.

ഈയവസരത്തിൽ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കാൻ സൗകര്യപ്പെടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രഖ്യാപനവും നിയമത്തിനെതിരെ എൽ.ഡി.എഫും യു.ഡി.എഫും കൂട്ടായി നടത്തിയ പ്രതിഷേധവും പ്രത്യാശജനകമാണ്. കാവിപ്പട ഒഴിച്ചുള്ള കേരളമൊട്ടാകെ നിയമത്തിനെതിരെ അണിനിരന്ന ദൃശ്യങ്ങളാണ് നിരന്തരം കാണാനാവുന്നത്. ചൊവ്വാഴ്ച മുഖ്യധാരാ പാർട്ടികളിലൊന്നിെൻറയും പിന്തുണയില്ലാതെയും അവരുടെ എതിർപ്പിനെ നേരിട്ടും ചെറുപാർട്ടികളും ഗ്രൂപ്പുകളുമടങ്ങുന്ന സംയുക്ത സമിതി നൽകിയ ആഹ്വാനത്തെത്തുടർന്ന് സംസ്ഥാനത്ത് നടന്ന ഹർത്താൽ ജാതി-മത-കക്ഷി ഭേദെമന്യേ ജനങ്ങളുടെ പൊതുവികാരത്തെ പ്രതിഫലിപ്പിക്കുന്നു. വിശിഷ്യ, യുവതികൾ അഭൂതപൂർവം തെരുവിലിറങ്ങി സാവേശം ഹർത്താൽ വിജയിപ്പിച്ച അനുഭവം ഉത്തരവാദപ്പെട്ടവരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഡൽഹി കലാശാലകളിലെ മലയാളി വിദ്യാർഥിനികൾ വർധിത വീര്യത്തോടെ പൊലീസിനെ നേരിട്ട ദൃശ്യത്താൽ പ്രചോദിതരായാണ് ചൊവ്വാഴ്ചയിലെ സംസ്ഥാന ഹർത്താൽ േവറിട്ട അനുഭവമാക്കി നമ്മുടെ പെൺകുട്ടികൾ മാറ്റിയതെന്ന് വിലയിരുത്താവുന്നതേയുള്ളൂ. നൂറ്റാണ്ടുകേളാ സഹസ്രാബ്ദങ്ങളോ ആയി ഇന്ത്യ മഹാരാജ്യത്ത് നിവസിക്കുന്ന ഒരു സമുദായത്തിന് പെട്ടെന്നൊരു പാതിരാവിൽ പൗരത്വവും പൗരാവകാശങ്ങളും നിഷേധിക്കാനുള്ള ആസൂത്രിത നീക്കങ്ങൾ ആരുടെ ഭാഗത്തുനിന്നായാലും അത് ഇൗ രാജ്യത്തെ സമാധാന പ്രിയരും മതനിരപേക്ഷ വിശ്വാസികളുമായ ജനസമൂഹം വകവെച്ചുകൊടുക്കാൻ തയാറില്ലെന്നാണ് ഹർത്താലുകൾ ഉൾപ്പെടെയുള്ള സമരങ്ങൾ നൽകുന്ന സന്ദേശം. ആശങ്കിക്കപ്പെട്ടപോലെ ഒരുവിധ വർഗീയ കാലുഷ്യത്തിനും സംഘർഷത്തിനും ഇടവരുത്താതെ തന്നെ ആ സന്ദേശം നൽകാൻ പ്രക്ഷുബ്ധ കേരളത്തിനറിയാമെന്ന് തെളിഞ്ഞുകഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialCAA protest
News Summary - kerala unanimously against CAA -Opinion
Next Story