കേരളത്തെ അവഗണിച്ച് ഇല്ലാതാക്കാമെന്നോ?
text_fieldsപ്രളയക്കെടുതി നേരിടാൻ കേരളത്തിന് ലഭിക്കേണ്ട സാമ്പത്തികസഹായം കേന്ദ്രസർക്കാർ ഒരിക്കൽകൂടി നിഷേധിച്ചിരിക്കുന്നു. കേന്ദ്ര ആഭ്യന്ത രമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മറ്റ് ഏഴു സംസ് ഥാനങ്ങൾക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചപ്പോഴാണ് ഒരു രൂപപോലു ം നൽകാതെ കേരളത്തെ വെറും കൈയോടെ മടക്കി അയച്ചിരിക്കുന്നത്. പോയ വർഷ ം കനത്ത പേമാരിയും പ്രളയവും കനത്ത നാശം വിതച്ച 11 സംസ്ഥാനങ്ങളിലൊന് നാണ് കേരളം.
80ഓളം പേർ മരിക്കുകയും പതിനായിരക്കണക്കിന് ആളുകൾക് ക് വീടും കിടപ്പാടവും നഷ്ടപ്പെടുകയും ചെയ്ത ദുരന്തത്തിൽനിന്ന് ഈ സംസ്ഥാനം ഇനിയും മുക്തമായിട്ടില്ലെന്ന് ആർക്കാണറിയാത്തത്? 31,000 ഹെക്ടർ കൃഷിഭൂമി പൂർണമായും ഇവിടെ നശിച്ചുവെന്നറിയുേമ്പാൾ മനസ്സിലാക്കാം, സംഭവിച്ച പ്രകൃതിേക്ഷാഭത്തിെൻറ ആഴം. കഴിഞ്ഞ സെപ്റ്റംബറിൽ സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്രസംഘം വിശദമായ പഠനം നടത്തിയിരുന്നു. കേന്ദ്ര സർക്കാറിെൻറ മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാന സർക്കാർ ഏകദേശം 2100 കോടി രൂപയുടെ നാശനഷ്ടം സംബന്ധിച്ച നിവേദനം സമർപ്പിക്കുകയും ചെയ്തതാണ്. ഇതേ നടപടിക്രമങ്ങളിലൂടെ തന്നെ കേന്ദ്രത്തെ സമീപിച്ച കർണാടക പോലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് രണ്ടു തവണ സഹായം ലഭിച്ചേപ്പാഴാണ് കേരളം ഇങ്ങനെ അവഗണിക്കപ്പെട്ടിരിക്കുന്നത്.
2018ലെ പ്രളയം സൃഷ്ടിച്ച കെടുതികളിൽനിന്ന് മുക്തമാകും മുേമ്പയാണ് കേരളത്തിന് സമാനമായ മറ്റൊരു പ്രകൃതി ദുരന്തത്തെ അഭിമുഖീകരിക്കേണ്ടിവന്നത്. സർവ ജനങ്ങളും ഐക്യത്തോടെ മുന്നിട്ടിറങ്ങിയപ്പോൾ പല അടിയന്തര പ്രശ്നങ്ങൾക്കും താൽക്കാലികമായ പരിഹാരം സാധ്യമായി. പക്ഷേ, ‘കേരള പുനർനിർമാണം’ എന്ന വലിയൊരു കടമ്പ മുന്നിലുണ്ടായിരുന്നു. വലിയ ആസൂത്രണവും സാമ്പത്തിക ബാധ്യതയും വേണ്ടിവരുന്ന ആ ഉദ്യമത്തെ തുടക്കം മുതലേ കേന്ദ്രസർക്കാർ പൊളിക്കാൻ ശ്രമിക്കുകയായിരുന്നു.
ഒന്നാം പ്രളയസമയത്തുതന്നെ, കേരളത്തിന് പ്രളയസഹായം ആവശ്യമില്ലെന്ന് സംസ്ഥാന ബി.ജെ.പി നേതാക്കൾ പ്രചാരണം നടത്തി. ലോകത്തിെൻറ വിവിധ ഭാഗത്തുനിന്നുള്ള സഹായഹസ്തങ്ങളെ തടയാനും േകന്ദ്രഭരണത്തിെൻറ പിൻബലത്തിൽ അവർ ശ്രമിച്ചു. സംസ്ഥാന മന്ത്രിമാരുടെ വിദേശയാത്രക്കുള്ള അനുമതിപോലും റദ്ദാക്കി; പ്രവാസി മലയാളികളിൽനിന്ന് ലഭിക്കുമായിരുന്ന വലിയൊരു തുക ഇതോടെ നഷ്ടമായി. ഇങ്ങനെ സംസ്ഥാന സർക്കാറിന് സ്വന്തം നിലയിൽ ലഭ്യമാകേണ്ട സാമ്പത്തിക സഹായങ്ങളത്രയും റദ്ദാക്കിയശേഷം, അർഹമായ കേന്ദ്ര ഫണ്ടും ഇേപ്പാൾ തടയപ്പെട്ടിരിക്കുന്നു.
ഈ കേന്ദ്ര അവഗണന പ്രളയ ദുരിതാശ്വാസത്തിെൻറ പേരിൽ മാത്രമല്ല നടന്നുകൊണ്ടിരിക്കുന്നതെന്നു മനസ്സിലാക്കേണ്ടതുണ്ട്. റെയിൽവേ അടക്കമുള്ള പൊതുഗതാഗത മേഖലയിൽ കാലങ്ങളായി കേരളം തഴയപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട് സംസ്ഥാനം. എന്നാൽ, മോദി സർക്കാർ അധികാരത്തിൽ വന്നശേഷം സർവമേഖലയിലേക്കും ഇത് വ്യാപിച്ചിരിക്കുന്നു. റേഷൻ വിഹിതം അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രം പുലർത്തുന്ന സമീപനം പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഇതിനുപുറമെ, സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കടന്നുകയറി രാജ്യത്തിെൻറ ഫെഡറൽ സ്വഭാവത്തെ തകർത്തുകളയുന്ന പ്രതിലോമ പ്രവണതകളും കേന്ദ്രഭരണകൂടം നിരന്തരമായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജി.എസ്.ടിയുടെ കാര്യം തന്നെയെടുക്കുക.
‘ഒരൊറ്റ രാജ്യം, ഒരൊറ്റ നികുതി’ എന്ന പേരിൽ നടപ്പിലാക്കിയ ഈ പുതിയ ‘നികുതി പരിഷ്കരണ’ത്തിലൂടെ സംസ്ഥാന സർക്കാറുകൾക്കുണ്ടായ ഭീമമായ നഷ്ടത്തിെൻറ കണക്കുകളാണിപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞമാസം, സർക്കാർ ലോട്ടറികളുടെയും ഇതര സംസ്ഥാന ലോട്ടറികളുടെയും നികുതി നിരക്ക് 28 ശതമാനമായി ഏകീകരിച്ച ജി.എസ്.ടി കൗൺസിലിെൻറ നടപടി കേരള സർക്കാറിനുണ്ടാക്കാൻ പോകുന്ന നഷ്ടം ഊഹിക്കാവുന്നതിലും അപ്പുറമാണ്. നിലവിൽ സംസ്ഥാന സർക്കാറിെൻറ പ്രധാന വരുമാനങ്ങളിലൊന്നായ ലോട്ടറിയെ തകർക്കാൻ പര്യാപ്തമാണ് ഈ തീരുമാനം. മറ്റൊരർഥത്തിൽ, ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് രണ്ടു കാര്യങ്ങളാണ്: ഒന്ന്, സംസ്ഥാനങ്ങളുടെ വരുമാന മാർഗങ്ങെള പുതിയ ‘പരിഷ്കരണ’ങ്ങളിലൂടെ ഇല്ലാതാക്കുക. രണ്ട്, ഇതേ ‘പരിഷ്കരണ’ങ്ങളിലൂടെ കേന്ദ്രത്തിന് ലഭിക്കുന്ന പണം സംസ്ഥാനങ്ങൾക്ക്, വിശേഷിച്ചും രാഷ്ട്രീയമായി എതിർപക്ഷത്തുള്ളവർക്ക്, നിഷേധിക്കുക. വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ജനാധിപത്യത്തിെൻറ പാതയിൽനിന്ന് ഏകാധിപത്യത്തിെൻറ മുള്ളുവഴികളിലേക്കുള്ള മോദി സർക്കാറിെൻറ സഞ്ചാരമല്ലാതെ മറ്റെന്താണിത്?
നമ്മുടെ സംസ്ഥാനം െപാതുവിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുേമ്പാഴാണ് കേന്ദ്രത്തിെൻറ ഈ പ്രഹരമെന്നും മറന്നുകൂടാ. രണ്ടര മാസമായി ട്രഷറി നിയന്ത്രണത്തിലാണ് കേരളം. കേരളം അഭിമുഖീകരിക്കുന്ന സാമ്പത്തികപ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നുണ്ട് കഴിഞ്ഞ മാസം പ്രതിപക്ഷം പുറത്തിറക്കിയ ധവളപത്രം. ഈ പ്രതിസന്ധിയുടെ കാരണങ്ങൾ തേടിപ്പോകുേമ്പാഴും എത്തിപ്പെടുക കേന്ദ്രസർക്കാറിെൻറ സമീപനങ്ങളിൽ തന്നെ. ജി.എസ്.ടി നഷ്ടപരിഹാരമടക്കം ഇനിയും കേരളത്തിന് ലഭിച്ചിട്ടില്ല.
സംഘ്പരിവാർ രാഷ്ട്രീയത്തിന് ഇനിയും കാര്യമായി പിടിമുറുക്കാൻ കഴിയാത്ത കേരളത്തെ കേന്ദ്രഭരണത്തിെൻറ ഹുങ്കിൽ തകർക്കാനുള്ള ശ്രമങ്ങളായി ഈ അവഗണനയെയും ഇരട്ട നീതിയെയും നോക്കിക്കാണേണ്ടിവരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ ഐക്യപ്രമേയം അടക്കമുള്ള കാര്യങ്ങൾ കേന്ദ്രത്തെ വിറളിപിടിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നു പ്രളയ സഹായം നിഷേധിച്ച സംഭവം. മാറ്റിനിർത്തി ഇല്ലാതാക്കാനാണ് ഭരണകൂടത്തിെൻറ ശ്രമമെങ്കിൽ ഇപ്പോഴത്തെ പൗരത്വ പ്രക്ഷോഭങ്ങളടക്കമുള്ള പ്രതിഷേധങ്ങൾ ഈ ‘സാമ്പത്തിക ഉപരോധ’ത്തിനെതിരായിക്കൂടി വ്യാപിപ്പിക്കുകയാണ് സിവിൽ സമൂഹവും സംസ്ഥാന സർക്കാറും അടിയന്തരമായി ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.