Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇത്ര വിജ്ഞാന...

ഇത്ര വിജ്ഞാന വിരുദ്ധമോ സർവകലാശാല?

text_fields
bookmark_border
editorial
cancel

ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതീക്ഷയുയർത്തിക്കൊണ്ട് തുടങ്ങിയ ഒരു കേന്ദ്ര സർവകലാശാലയെ എങ്ങനെ വിദ്യാഭ്യാസത്തകർച്ചയുടെ മാതൃകയാക്കാമെന്ന് കാണണമെങ്കിൽ കാസർകോേട്ടക്ക് ചെന്നാൽ മതി. കേന്ദ്ര സർവകലാശാല - കേരളം (സെൻട്രൽ യൂനിവേഴ്സിറ്റി കേരള - സി.യു.കെ) 2013ൽ പ്രവർത്തനമാരംഭിച്ച സ്ഥാപനമാണ്. 2009ൽ പാർലമെൻറ് പാസാക്കിയ പ്രത്യേക നിയമപ്രകാരം നിലവിൽവന്ന ഇത്, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇതേ സമയത്ത് സ്ഥാപിക്കപ്പെട്ട മറ്റു കേന്ദ്ര സർവകലാശാലകളോട് വിജ്ഞാന വിനിമയ, ശിക്ഷണ, ഗവേഷണ രംഗങ്ങളിൽ സൃഷ്ടിപരമായി മത്സരിക്കാൻ സാധിക്കേണ്ടിയിരുന്ന ഒന്നാണ്. 20 ബിരുദാനന്തര ബിരുദ വിഭാഗങ്ങൾ, വിവിധ വിഷയങ്ങളിൽ ഗവേഷണ സൗകര്യം, പല സ്ഥലങ്ങളിലായി പഠനകേന്ദ്രങ്ങൾ ഒരു സർവകലാശാലക്ക് മുതൽക്കൂട്ടാകേണ്ട അനേകം സാധ്യതകൾ തുറന്നുവെച്ചാണ് അത് ചെറിയതോതിലാണെങ്കിലും പ്രവർത്തനം തുടങ്ങിയത്. എന്നാൽ വെറും അഞ്ചുവർഷംകൊണ്ട്, വിദ്യാഭ്യാസ രംഗത്തെ പ്രതിലോമപരതയുടെ ഉത്തമോദാഹരണങ്ങളിലൊന്നായി എണ്ണപ്പെടാൻ അത് യോഗ്യത നേടിയിരിക്കുന്നു. ഭരണരംഗത്തെ കെടുകാര്യസ്ഥത, സമീപനങ്ങളിലെ പക്ഷപാതിത്വം, ചിന്തയെയും വിയോജിപ്പിനെയും അഭിപ്രായസ്വാതന്ത്ര്യത്തെയും വെച്ചുപൊറുപ്പിക്കാത്ത വിജ്ഞാനവിരുദ്ധത, തീവ്രഹിന്ദുത്വത്തോടുള്ള അഭിനിവേശത്തിൽ വിദ്യാഭ്യാസമൂല്യങ്ങളോട് പുലർത്തുന്ന അവജ്ഞയും അവഗണനയും, വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരായ പകപോക്കലുകൾ തുടങ്ങി വലിയൊരു കൂട്ടം ആരോപണങ്ങളാണ് സർവകലാശാല ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

വിദ്യാർഥികളും അധ്യാപകരുമാണ് ഒരു വിദ്യാഭ്യാസകേന്ദ്രത്തിെൻറ അടിസ്ഥാനവിഭാഗമെങ്കിൽ സി.യു.കെയിൽ അവർ പൊതുവെ ഇരകളാണ്. ഭരണനേതൃത്വം മുതൽ താഴോട്ട് ആ രീതിയിലാണ് പ്രവർത്തിക്കുന്നത്. അധ്യാപകനും ചിന്തകനുമായ ഡോ. പ്രസാദ് പന്ന്യനെ ഇംഗ്ലീഷ്-കംപാരറ്റിവ് ലിറ്ററേച്ചർ വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് വൈസ് ചാൻസലർ നീക്കിയത് ഇൗയിടെയാണ്. ഒരു ദലിത് ഗവേഷണ വിദ്യാർഥിക്കെതിരെ അധികൃതർ പൊലീസിൽ പരാതികൊടുത്തതിനെ തുടർന്ന് വിദ്യാർഥിയെ ലോക്കപ്പിൽ ദിവസങ്ങളോളം കിടത്തുന്ന സാഹചര്യമുണ്ടായി. ഇതിനെതിരെ തെൻറ മനോവിഷമവും പ്രതിഷേധവും പ്രകടിപ്പിച്ച് ഫേസ്ബുക്കിൽ ഡോ. പ്രസാദ് കുറിപ്പിട്ടതാണ് നടപടിയിലേക്ക് നയിച്ചത്. ഹോസ്റ്റലിലെ തീപിടിത്ത മുന്നറിയിപ്പ് പാനലിെൻറ ചെറിയ ചില്ല് വിദ്യാർഥി പൊട്ടിച്ചിരുന്നു. സ്വത്ത് നശിപ്പിക്കുന്ന പ്രവണതയെ ന്യായീകരിക്കാനാവില്ലെങ്കിലും ചെറിയ കുറ്റത്തിന് എടുത്ത നടപടി വളരെ കൂടുതലായി - വിശേഷിച്ച്, അടുത്ത കാലത്ത് അമ്മ മരിച്ച ആഘാതവും ന്യായമായി കിേട്ടണ്ട ഗവേഷണ ഫെലോഷിപ് മാസങ്ങളായി കിട്ടാത്ത അവസ്ഥയും വിദ്യാർഥിയെ ഏറെ അസ്വസ്ഥനാക്കിയിരുന്നു എന്ന് ഒാർക്കുേമ്പാൾ. മനുഷ്യത്വരഹിതമായി വിദ്യാർഥിയെ പൊലീസിനെക്കൊണ്ട് പിടിപ്പിച്ച അധികൃതരുടെ നടപടിയെ വിമർശിച്ചു എന്ന ‘കുറ്റ’മാണ് പ്രസാദ് ചെയ്തത്. കാമ്പസിനുള്ളിൽ തീർക്കാമായിരുന്ന ഒരു വിഷയത്തിൽ അതികഠിനമായ ശിക്ഷയിലേക്ക് നീങ്ങിയതിലെ ഉത്കണ്ഠ അദ്ദേഹം പങ്കുവെച്ചിരുന്നു.

വിമർശനത്തെയും ഭിന്നാഭിപ്രായത്തെയും അനുവദിക്കാത്ത സർവകലാശാല ഏകപക്ഷീയ നടപടിയെടുക്കുക മാത്രമല്ല, അധ്യാപകർ മാധ്യമങ്ങളോടു സംസാരിക്കുന്നത് വിലക്കുകയും ചെയ്തു. ഹോസ്റ്റലിലെയും ഒാഫിസിലെയും പഴയ ജീവനക്കാരെ ഒഴിവാക്കി സംഘ്പരിവാർ ബന്ധമുള്ളവരെ നിയമിച്ചതിനെ ചോദ്യംചെയ്ത് ഫേസ്ബുക്കിലെഴുതിയതിന് എം.എ വിദ്യാർഥി അഖിൽ താഴത്തിനെ പുറത്താക്കിയത് മറ്റൊരു സംഭവം. അസിസ്റ്റൻറ് പ്രഫസർ ഗിൽബെർട്ട് സെബാസ്റ്റ്യെൻറ രണ്ടുമാസത്തെ ഇൻക്രിമെൻറ് വെട്ടിക്കുറച്ച നടപടി കുറച്ചുമുമ്പ് വിവാദമായിരുന്നു. അതിനു കാരണം മാധ്യമങ്ങളോടു സംസാരിച്ചതോ സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടതോ അല്ല - മറ്റൊരു അധ്യാപകനെ പുറത്താക്കിയതിനെ ചോദ്യംചെയ്ത് വൈസ് ചാൻസലർക്ക് എഴുതിയതാണ്. ആഭ്യന്തര വിഷയങ്ങൾ പുറത്തുവിടുന്ന നടപടിയെ എതിർക്കുന്ന അധികൃതർ ഡോ. പ്രസാദിനെതിരെ സ്വീകരിച്ച നടപടിയുടെ വിവരം ‘വാട്സ്ആപ്പി’ൽ മുൻകൂറായി പ്രചരിപ്പിച്ചതും വിവാദമായതാണ്.

കേന്ദ്രത്തിൽ എൻ.ഡി.എ സർക്കാർ നിലവിൽവന്ന ശേഷമാണ് ഇൗ കേന്ദ്ര സർവകലാശാല അതിവേഗം കാവിയണിഞ്ഞു തുടങ്ങിയതെന്ന് ചൂണ്ടിക്കാണിക്കെപ്പടുന്നു. ഇതിനെ ചോദ്യംചെയ്യുന്ന വിദ്യാർഥികളും അധ്യാപകരും പകപോക്കലിന് ഇരയാകുന്നു. ഭിന്നാഭിപ്രായങ്ങളും വിയോജനങ്ങളുമാണ് ഉന്നത കലാലയങ്ങളെ ജീവിപ്പിക്കുന്നതെങ്കിൽ സി.യു.കെ ഏകസംസ്കാരഭ്രമത്തിെൻറയും അസഹിഷ്ണുതയുടെയും ജീർണതയിലേക്കാണ് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. സർവകലാശാലയെ ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമങ്ങൾ നിരന്തരം നടക്കുന്നു. നിയമനങ്ങളുമായി ബന്ധപ്പെട്ട സ്വജനപക്ഷപാതത്തിെൻറയും അഴിമതിയുടെയും വാർത്തകൾ ധാരാളം പുറത്തുവന്നു. അതിെൻറ തുടർച്ചയായി നടക്കുന്ന വർഗീയവത്കരണം അക്കാദമിക കേന്ദ്രങ്ങളിലും വിദ്യാർഥികളിലും അധ്യാപകരിലും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. അറിവിെൻറ കേന്ദ്രത്തിന് ഒട്ടും യോജിക്കാത്ത ആഭ്യന്തര കാലുഷ്യവും ഉൾഭയവുമാണ് അവിടം ഭരിക്കുന്നതത്രെ - ഇത് പങ്കുവെക്കാൻപോലും നിവൃത്തിയില്ലാത്ത സ്ഥിതിയും നിലനിൽക്കുന്നു. സ്ത്രീവിരുദ്ധതയുടെ, ദലിത് വിരുദ്ധതയുടെ ഉദാഹരണങ്ങളും അവിടെയുള്ളതായി ചൂണ്ടിക്കാട്ടപ്പെടുന്നു. ചിന്തിച്ചാലും ചുണ്ടനക്കിയാലും എഴുതിയാലുമൊക്കെ പുറത്താക്കപ്പെടുന്ന അവസ്ഥയിൽ അകത്തെ ജീർണത കണ്ടെത്താനും പരിഹരിക്കാനും ബാഹ്യ അന്വേഷണം ആവശ്യമായിരിക്കുന്നു. ഉചിതമായി ഇടപെടാനും പ്രശ്നം പരിഹരിക്കാനും യു.ജി.സിക്ക് കഴിയേണ്ടതുണ്ട്.

വർഗീയവത്കരണം സർവകലാശാലയുടെ പ്രവർത്തനത്തെ എത്രയേറെ ബാധിച്ചു എന്നതിെൻറ ഉദാഹരണമാണ് കേസുകെട്ടുകളുടെ ഭാരം. ചട്ടവിരുദ്ധ നിയമനങ്ങൾ, സ്വജനപക്ഷപാതം, ദലിത് വിരുദ്ധ നിലപാട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ നടക്കുന്ന കേസുകൾ ഒന്നും രണ്ടുമല്ല, 70 എണ്ണമാണ്. സംവരണനിഷേധം മുതൽ പിഎച്ച്.ഡി പ്രവേശനനിഷേധം വരെയായി സി.യു.കെ അധികൃതർ എടുത്ത ഏകപക്ഷീയവും ന്യായരഹിതവുമായ നടപടികൾ ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. ഇൗ കേസുകൾ നടത്താൻ സർവകലാശാലക്ക് ഭീമമായ ചെലവ് വരുന്നു. അധികൃതരുടെ പിടിപ്പുകേടിന് സർവകലാശാല വിലയൊടുക്കേണ്ടിവരുന്നു. കേസുകളുടെ വൻ സാമ്പത്തികബാധ്യത മാത്രമല്ല, അവ സൃഷ്ടിക്കുന്ന അക്കാദമിക വിരുദ്ധ പ്രതിച്ഛായയും സി.യു.കെയെ ദോഷകരമായി ബാധിക്കുന്നു. അതിനിടെ, തിരുവനന്തപുരത്ത് ഇൗയിടെ ചേർന്ന എക്സിക്യൂട്ടിവ് കൗൺസിൽ അഞ്ചുവർഷം മുമ്പു നടന്ന നിയമനങ്ങളിലെ ക്രമക്കേടിൽ സി.ബി.െഎ അന്വേഷണത്തിനും ശിപാർശ ചെയ്തിരിക്കുന്നത്രെ. ചുരുക്കത്തിൽ ഒരു സർവകലാശാല നടത്തപ്പെടുന്നത് എങ്ങനെയാകരുത് എന്ന ഗവേഷണമാണ് സി.യു.കെയിൽ ഇപ്പോൾ കാര്യമായി നടക്കുന്നത്. ഇത് ഇങ്ങനെ തുടരാനനുവദിച്ചാൽ ഉന്നത വിദ്യാഭ്യാസരംഗത്ത് മഹത്തായ ലക്ഷ്യങ്ങളോടെ തുടങ്ങിയ സ്ഥാപനം ഏറെ താമസിയാതെ നശിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsKerala Central University
News Summary - Kerala Central University - Article
Next Story