Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2019 2:30 AM GMT Updated On
date_range 2 July 2019 2:46 AM GMTപ്രളയാനന്തരം വരൾച്ച?
text_fieldsbookmark_border
നാലു വർഷം മുമ്പ് 400ലധികം പേരുടെ ജീവനെടുത്ത പ്രളയത്തിനുശേഷം, ജലക്ഷാമത്തിെൻറയും ക ൊടുംവരൾച്ചയുടെയും വാർത്തകളാണിപ്പോൾ െചന്നൈ നഗരത്തിൽനിന്നു വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അൽപം ആശ്വാസമഴ ലഭിച്ചുവെങ്കിലും കുടിവെള്ളമടക്കമുള്ള പ്രാഥമികാവശ്യങ്ങൾക്കായി നഗരവാസികളുടെ നെട്ടോട്ടം തുടരുകയാണ്. പ്രളയബാധിത പ്രദേശം പലകാരണങ്ങളാൽ പിന്നീട് കൊടുംവരൾച്ചയിലേക്കു നീങ്ങുന്ന ഈ കാലാവസ്ഥ പ്രതിഭാസം ലോകത്തിെൻറ പലഭാഗങ്ങളിലും സംഭവിച്ചിട്ടുള്ളതാണ്. സമാനമായ വിധി തന്നെയാണോ കേരളത്തെയും കാത്തിരിക്കുന്നതെന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ മഹാപ്രളയത്തിെൻറ തുടർച്ചയെന്നോണം, സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നതിെൻറ വ്യക്തമായ സൂചനകൾ ഇതിനകം ലഭിച്ചുകഴിഞ്ഞു. സെൻറർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെൻറ് ആൻഡ് മാനേജ്മെൻറ് (സി.ഡബ്ല്യു.ആർ.ഡി.എം) പോലുള്ള കേന്ദ്രങ്ങൾ ഇതുസംബന്ധിച്ച് നടത്തിയ പഠനങ്ങളും ഇക്കാര്യം സാധൂകരിക്കുന്നുണ്ട്. മഴക്കുറവും പ്രളയശേഷം ഭൂമിയിലേക്ക് വെള്ളം ഇറങ്ങാത്ത അവസ്ഥ സംജാതമായതുമാണ് വരൾച്ചയുടെ കാരണമായി സി.ഡബ്ല്യു.ആർ.ഡി.എം റിപ്പോർട്ടിൽ പറയുന്നത്. കാലവർഷം (തെക്കുപടിഞ്ഞാറൻ മൺസൂൺ) ഒരു മാസം പിന്നിട്ടപ്പോൾ ഏതാണ്ട് 42 ശതമാനത്തിെൻറ കുറവാണ് കണക്കാക്കിയിരിക്കുന്നത്. തുലാവർഷത്തിലും (വടക്കു കിഴക്കൻ മൺസൂൺ) 15 ശതമാനത്തിെൻറ കുറവുണ്ടായി. ലഭിച്ച മഴവെള്ളമാകട്ടെ, ആനുപാതികമായി ഭൂമിയിൽ സംഭരിക്കപ്പെട്ടതുമില്ല. പ്രളയശേഷം പുഴകളിൽ മണൽത്തിട്ട ഒഴുകിപ്പോയി അടിത്തട്ട് താഴ്ന്നതും എക്കൽനിറഞ്ഞതുമെല്ലാം ജലമൊഴുക്കിനെ ബാധിച്ചു. തൽഫലമായി, ഭൂജലവിതാനം ഒന്നു മുതൽ മൂന്നു മീറ്റർ വരെ താഴ്ന്നുവെന്നാണ് റിപ്പോർട്ട്. ഇതിനുപുറമെ, ജലസ്രോതസ്സുകൾ തകർക്കുംവിധം മനുഷ്യെൻറ പ്രകൃതിക്കുമേലുള്ള ഇടപെടലുകളും ജല ദൗർലഭ്യത്തിനു വഴിവെച്ചിട്ടുണ്ട്. ഏതായാലും കാര്യങ്ങൾ വലിയ അപകടത്തിലേക്കാണ് പോകുന്നത്. മൺസൂൺ മഴ കനിഞ്ഞില്ലെങ്കിൽ കാലാവസ്ഥ വിദഗ്ധർ ആശങ്കിച്ചപോലെ കടുത്ത വരൾച്ചയെ നാം അഭിമുഖീകരിക്കേണ്ടിവരും.
മേൽസൂചിപ്പിച്ച ‘ചെെന്നെ മോഡൽ’ പ്രതിഭാസം ഈയടുത്ത കാലത്ത് ഇന്ത്യയുടെ പല ഭാഗങ്ങളിലും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കേരളത്തോടൊപ്പം പ്രളയദുരിതമനുഭവിച്ച 18 സംസ്ഥാനങ്ങളിൽ പലതും ഇപ്പോൾ കൊടുംചൂടും വരൾച്ചയും നേരിടുകയാണ്. ജൂണിൽ 34 ശതമാനം മഴക്കമ്മിയാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഉഷ്ണതരംഗത്തിൽ അറുപതിൽപരം ആളുകളാണ് ഇതിനകം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മരിച്ചത്. തലസ്ഥാനനഗരിയിൽ താപനില 50 ഡിഗ്രിയോടടുത്തതിനാൽ സ്കൂളുകൾ ഇനിയും തുറന്നിട്ടില്ല. പ്രകടമായ ഈ കാലാവസ്ഥാമാറ്റത്തിെൻറ മറ്റൊരു മുഖം തന്നെയാണ് കേരളത്തിലെ ഈ മഴക്കുറവും ‘ഭൂഘടന’യിലുണ്ടായ വ്യതിയാനങ്ങളും. ഇത് പുതിയതോ യാദൃച്ഛികമോ ആയ പ്രകൃതി പ്രതിഭാസമല്ല. ഏതാനും കാലങ്ങളായി പടിപടിയായി സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. 2002നു ശേഷം നമ്മുടെ കാലാവസ്ഥയിൽ വലിയ തരത്തിലുള്ള മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇടവപ്പാതി തുടങ്ങുന്ന ജൂൺ മുതൽ സമാപിക്കുന്ന ഒക്ടോബർ- നവംബർ വരെ ശക്തമായ മഴയാണ് കേരളത്തിൽ കോരിച്ചൊരിഞ്ഞുകൊണ്ടിരുന്നത്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടത്തെ കാലവർഷങ്ങളുടെ കണക്കുേനാക്കുേമ്പാൾ ഈ രീതിക്ക് വലിയ വ്യത്യാസങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ, 2002നു ശേഷം കാലവർഷത്തിെൻറ സ്വഭാവം ആകെ മാറി. ജൂണിലും ജൂലൈയിലും നല്ല മഴ കിട്ടിക്കൊണ്ടിരുന്നതിനുപകരം എന്തു സംഭവിക്കുന്നുവെന്ന് നമുക്കറിയാം. ആഗസ്റ്റ്്, സെപ്റ്റംബർ മാസങ്ങളിൽ മഴ കുറഞ്ഞുനിൽക്കേണ്ട സമയങ്ങളിൽ മഴ കനത്ത് ശക്തിപ്രാപിക്കുകയും അത് വെള്ളപ്പൊക്കങ്ങൾ വരെ ഉണ്ടാകുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഫലത്തിൽ, ലഭിക്കുന്ന മഴയിൽ കാര്യമായി വ്യത്യാസം ഉണ്ടാകുന്നില്ലെങ്കിലും വിതരണരീതി ആകെ തകിടം മറിയുന്നു. കാർഷിക മേഖലയിലടക്കമുണ്ടായ വലിയ തകർച്ചയാണ് ഇതിെൻറയൊക്കെ പരിണിതഫലം. അപ്പോഴും മലയാളിയുടെ കുടിവെള്ളത്തെ ഇൗ ‘കാലാവസ്ഥ മാറ്റം’ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ, പ്രളയാനന്തരം ജലസ്രോതസ്സുകളിലും ഭൂജല വിതാനത്തിലുമുണ്ടായിരിക്കുന്ന മാറ്റം പ്രത്യക്ഷമായ ജലക്ഷാമത്തിെൻറ സൂചനകൾ തന്നെയാണ് നൽകുന്നത്.
വരാനിരിക്കുന്ന ഈ ദുരന്തത്തെ മുൻകൂട്ടിക്കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്കരിക്കേണ്ടത് പ്രാഥമികമായും ഭരണകൂടങ്ങൾ തന്നെയാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണമടക്കമുള്ള കാര്യങ്ങളിൽ അതത് സർക്കാറുകൾ സ്വീകരിക്കുന്ന നയം ഏറെ പ്രധാനപ്പെട്ടതുതന്നെ. പ്രതിവർഷം 3000 മില്ലി മീറ്റർ മഴ ലഭിക്കുന്ന ഇവിടെ 44 നദികൾ, 45,000ത്തിലധികം കുളങ്ങൾ തുടങ്ങി ജലസ്രോതസ്സുകൾ വേണ്ടുവോളമുണ്ട്. ഇവയൊന്നും ശരിയാംവിധം സംരക്ഷിക്കപ്പെടുന്നില്ലെന്നു മാത്രമല്ല, അവയെ നശിപ്പിക്കുന്ന പ്രകൃതിവിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നു. പ്രകൃതിയിലെ മനുഷ്യൻ നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണങ്ങൾ ഒഴിവാക്കാൻ ഭരണകൂടത്തിന് കഴിഞ്ഞാൽ, അതുതന്നെ മികച്ചൊരു ഇടപെടലാകും. ക്രിയാത്മകമായ ഡാം മാനേജ്മെൻറാണ് സർക്കാറിന് ചെയ്യാവുന്ന മറ്റൊരു കാര്യം. ഉപയോഗശൂന്യമായ മുഴുവൻ ജലസ്രോതസ്സുകളും ഉപയോഗ്യമാക്കുകയും വേണം. ജലസാക്ഷരതയുടെ കാര്യത്തിൽ മലയാളികൾ ഏറെ പിന്നിലാണ്. മഴവെള്ള സംഭരണത്തിന് മഴക്കുഴിപോലുള്ള ‘ലളിത സാങ്കേതികവിദ്യ’ പരീക്ഷിക്കുന്നതിന് ഇപ്പോഴും ഭൂരിപക്ഷം മലയാളികളും തയാറായിട്ടില്ലെന്നാണ് കണക്കുകൾ. ഇതിനുപുറമെയാണ് ജലത്തിെൻറ അമിതോപയോഗവും ദുരുപയോഗവുമെല്ലാം. ദൈനംദിനാവശ്യങ്ങൾക്കുവേണ്ട ശരാശരി ജലത്തിെൻറ മൂന്നിരട്ടിയാണത്രെ മലയാളി ഉപയോഗിക്കുന്നത്. എത്ര ദുർവ്യയം ചെയ്താലും വർഷകാലത്ത്, മഴ ലഭിക്കുമെന്ന ആത്മവിശ്വാസമായിരിക്കാം ഈ ശീലത്തിനു പിന്നിൽ. പക്ഷേ, നൂറ്റാണ്ടുകളായുള്ള ഈ അനുഗൃഹീത കാലാവസ്ഥ പ്രകടമായിത്തന്നെ മാറിമറിഞ്ഞിരിക്കുന്നുവെന്നത് തിരിച്ചറിഞ്ഞേ തീരൂ. അല്ലാത്തപക്ഷം, അതികഠിനമായ വരൾച്ചയുടെ നാളുകളായിരിക്കും നമ്മെ കാത്തിരിക്കുക.
മേൽസൂചിപ്പിച്ച ‘ചെെന്നെ മോഡൽ’ പ്രതിഭാസം ഈയടുത്ത കാലത്ത് ഇന്ത്യയുടെ പല ഭാഗങ്ങളിലും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കേരളത്തോടൊപ്പം പ്രളയദുരിതമനുഭവിച്ച 18 സംസ്ഥാനങ്ങളിൽ പലതും ഇപ്പോൾ കൊടുംചൂടും വരൾച്ചയും നേരിടുകയാണ്. ജൂണിൽ 34 ശതമാനം മഴക്കമ്മിയാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഉഷ്ണതരംഗത്തിൽ അറുപതിൽപരം ആളുകളാണ് ഇതിനകം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മരിച്ചത്. തലസ്ഥാനനഗരിയിൽ താപനില 50 ഡിഗ്രിയോടടുത്തതിനാൽ സ്കൂളുകൾ ഇനിയും തുറന്നിട്ടില്ല. പ്രകടമായ ഈ കാലാവസ്ഥാമാറ്റത്തിെൻറ മറ്റൊരു മുഖം തന്നെയാണ് കേരളത്തിലെ ഈ മഴക്കുറവും ‘ഭൂഘടന’യിലുണ്ടായ വ്യതിയാനങ്ങളും. ഇത് പുതിയതോ യാദൃച്ഛികമോ ആയ പ്രകൃതി പ്രതിഭാസമല്ല. ഏതാനും കാലങ്ങളായി പടിപടിയായി സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. 2002നു ശേഷം നമ്മുടെ കാലാവസ്ഥയിൽ വലിയ തരത്തിലുള്ള മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇടവപ്പാതി തുടങ്ങുന്ന ജൂൺ മുതൽ സമാപിക്കുന്ന ഒക്ടോബർ- നവംബർ വരെ ശക്തമായ മഴയാണ് കേരളത്തിൽ കോരിച്ചൊരിഞ്ഞുകൊണ്ടിരുന്നത്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടത്തെ കാലവർഷങ്ങളുടെ കണക്കുേനാക്കുേമ്പാൾ ഈ രീതിക്ക് വലിയ വ്യത്യാസങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ, 2002നു ശേഷം കാലവർഷത്തിെൻറ സ്വഭാവം ആകെ മാറി. ജൂണിലും ജൂലൈയിലും നല്ല മഴ കിട്ടിക്കൊണ്ടിരുന്നതിനുപകരം എന്തു സംഭവിക്കുന്നുവെന്ന് നമുക്കറിയാം. ആഗസ്റ്റ്്, സെപ്റ്റംബർ മാസങ്ങളിൽ മഴ കുറഞ്ഞുനിൽക്കേണ്ട സമയങ്ങളിൽ മഴ കനത്ത് ശക്തിപ്രാപിക്കുകയും അത് വെള്ളപ്പൊക്കങ്ങൾ വരെ ഉണ്ടാകുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഫലത്തിൽ, ലഭിക്കുന്ന മഴയിൽ കാര്യമായി വ്യത്യാസം ഉണ്ടാകുന്നില്ലെങ്കിലും വിതരണരീതി ആകെ തകിടം മറിയുന്നു. കാർഷിക മേഖലയിലടക്കമുണ്ടായ വലിയ തകർച്ചയാണ് ഇതിെൻറയൊക്കെ പരിണിതഫലം. അപ്പോഴും മലയാളിയുടെ കുടിവെള്ളത്തെ ഇൗ ‘കാലാവസ്ഥ മാറ്റം’ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ, പ്രളയാനന്തരം ജലസ്രോതസ്സുകളിലും ഭൂജല വിതാനത്തിലുമുണ്ടായിരിക്കുന്ന മാറ്റം പ്രത്യക്ഷമായ ജലക്ഷാമത്തിെൻറ സൂചനകൾ തന്നെയാണ് നൽകുന്നത്.
വരാനിരിക്കുന്ന ഈ ദുരന്തത്തെ മുൻകൂട്ടിക്കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്കരിക്കേണ്ടത് പ്രാഥമികമായും ഭരണകൂടങ്ങൾ തന്നെയാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണമടക്കമുള്ള കാര്യങ്ങളിൽ അതത് സർക്കാറുകൾ സ്വീകരിക്കുന്ന നയം ഏറെ പ്രധാനപ്പെട്ടതുതന്നെ. പ്രതിവർഷം 3000 മില്ലി മീറ്റർ മഴ ലഭിക്കുന്ന ഇവിടെ 44 നദികൾ, 45,000ത്തിലധികം കുളങ്ങൾ തുടങ്ങി ജലസ്രോതസ്സുകൾ വേണ്ടുവോളമുണ്ട്. ഇവയൊന്നും ശരിയാംവിധം സംരക്ഷിക്കപ്പെടുന്നില്ലെന്നു മാത്രമല്ല, അവയെ നശിപ്പിക്കുന്ന പ്രകൃതിവിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നു. പ്രകൃതിയിലെ മനുഷ്യൻ നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണങ്ങൾ ഒഴിവാക്കാൻ ഭരണകൂടത്തിന് കഴിഞ്ഞാൽ, അതുതന്നെ മികച്ചൊരു ഇടപെടലാകും. ക്രിയാത്മകമായ ഡാം മാനേജ്മെൻറാണ് സർക്കാറിന് ചെയ്യാവുന്ന മറ്റൊരു കാര്യം. ഉപയോഗശൂന്യമായ മുഴുവൻ ജലസ്രോതസ്സുകളും ഉപയോഗ്യമാക്കുകയും വേണം. ജലസാക്ഷരതയുടെ കാര്യത്തിൽ മലയാളികൾ ഏറെ പിന്നിലാണ്. മഴവെള്ള സംഭരണത്തിന് മഴക്കുഴിപോലുള്ള ‘ലളിത സാങ്കേതികവിദ്യ’ പരീക്ഷിക്കുന്നതിന് ഇപ്പോഴും ഭൂരിപക്ഷം മലയാളികളും തയാറായിട്ടില്ലെന്നാണ് കണക്കുകൾ. ഇതിനുപുറമെയാണ് ജലത്തിെൻറ അമിതോപയോഗവും ദുരുപയോഗവുമെല്ലാം. ദൈനംദിനാവശ്യങ്ങൾക്കുവേണ്ട ശരാശരി ജലത്തിെൻറ മൂന്നിരട്ടിയാണത്രെ മലയാളി ഉപയോഗിക്കുന്നത്. എത്ര ദുർവ്യയം ചെയ്താലും വർഷകാലത്ത്, മഴ ലഭിക്കുമെന്ന ആത്മവിശ്വാസമായിരിക്കാം ഈ ശീലത്തിനു പിന്നിൽ. പക്ഷേ, നൂറ്റാണ്ടുകളായുള്ള ഈ അനുഗൃഹീത കാലാവസ്ഥ പ്രകടമായിത്തന്നെ മാറിമറിഞ്ഞിരിക്കുന്നുവെന്നത് തിരിച്ചറിഞ്ഞേ തീരൂ. അല്ലാത്തപക്ഷം, അതികഠിനമായ വരൾച്ചയുടെ നാളുകളായിരിക്കും നമ്മെ കാത്തിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story