കശ്മീരിൽ കേന്ദ്രം ഇടപെടുേമ്പാൾ
text_fieldsരാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ സ്വന്തം രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നത് ഒരു പുതുമയല്ലാതായിരിക്കുന്നു. ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമീഷൻ, റിസർവ് ബാങ്ക് തുടങ്ങി ഇന്ത്യൻ ജനാധിപത്യസംവിധാനത്തെ അരക്കിട്ടുറപ്പിച്ചുനിർത്തിയ സ്ഥാപനങ്ങളെ മോദി സർക്കാർ തങ്ങളുടെ വരുതിയിലാക്കിയതിെൻറ തെളിവുകൾ ഒാരോ ദിവസവും വന്നുകൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിൽ ഒടുവിലത്തേതായി മാത്രമേ ജമ്മു-കശ്മീർ ഗവർണർ സത്യപാൽ മലികിെൻറ വെളിപ്പെടുത്തലിെന വിലയിരുത്താനാകൂ. നിയമസഭയിൽ ഭൂരിപക്ഷമില്ലാത്ത പാർട്ടിയായ പീപ്ൾസ് കോൺഫറൻസ് തലവനും മുൻ വിഘടനവാദി നേതാവുമായ സജ്ജാദ് ഗനി ലോണിനെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് താൻ നിയമസഭതന്നെ പിരിച്ചുവിടാൻ തീരുമാനിച്ചതെന്നാണ് അദ്ദേഹം കഴിഞ്ഞദിവസം ഗ്വാളിയോറിലെ െഎ.ടി.എം യൂനിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ വെളിപ്പെടുത്തിയത്. പിന്നീട് ഒരു ചാനൽ അഭിമുഖത്തിലും അദ്ദേഹം അതാവർത്തിച്ചു. ബി.ജെ.പിയുടെ പിന്തുണയുള്ള പാർട്ടിയാണ് പീപ്ൾസ് കോൺഫറൻസ്. നിയമസഭയിലെ അംഗസംഖ്യ രണ്ടാണ്. ഇൗ ചെറുകക്ഷിയെ മുന്നിൽ നിർത്തി ഭരണം പിടിച്ചെടുക്കാനുള്ള ബി.ജെ.പി തന്ത്രമാണ് ഗവർണറുടെ ഇടപെടലിലൂടെ ഇല്ലാതായത്. അതിനുവേണ്ടി, അദ്ദേഹം ജനാധിപത്യത്തെതന്നെ കശാപ്പുചെയ്യുംവിധം നിയമസഭതന്നെ പിരിച്ചുവിട്ടുവെന്നത് വേറെ കാര്യം. ഇൗ യാഥാർഥ്യം മനസ്സിലാക്കിയാകണം, പി.ഡി.പി നേതാവ് മഹ്ബൂബ മുഫ്തി അടക്കമുള്ളവർ ഗവർണറുടെ ‘സത്യസന്ധത’യെ പ്രശംസിച്ച് പ്രസ്താവന ഇറക്കിയത്.
സാധ്യതകളുടെ കലയാണ് രാഷ്ട്രീയം എന്ന ബിസ്മാർക്കിയൻ തത്ത്വത്തെ അന്വർഥമാക്കുംവിധം 2015ൽ ജമ്മു-കശ്മീരിൽ അധികാരത്തിൽ വന്ന ബി.ജെ.പി-പി.ഡി.പി കൂട്ടുകക്ഷി സർക്കാർ ഇക്കഴിഞ്ഞ ജൂൺ മാസം വരെ നിലനിന്നത് പലതരത്തിലുള്ള ആഭ്യന്തര സംഘർഷങ്ങളെയും അഭിമുഖീകരിച്ചായിരുന്നു. ഇതിനിടെ, മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഇൗദ് അന്തരിച്ചതിനെ തുടർന്ന് മകൾ മഹ്ബൂബ തൽസ്ഥാനത്ത് അവരോധിതയാവുകയും ചെയ്തു. സർക്കാറിനുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചതിനെ തുടർന്ന് ജൂൺ 16ന് മഹ്ബൂബ മുഫ്തി രാജിവെച്ചു. ഒരാഴ്ചക്കുശേഷം, അവിടെ ഗവർണർ ഭരണം ഏർപ്പെടുത്തി. അങ്ങനെയാണ് സത്യപാൽ മലിക് ജമ്മു-കശ്മീരിലെത്തുന്നത്. അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു രാഷ്ട്രീയക്കാരൻ അത്യുത്തര ഇന്ത്യയുടെ ഗവർണർ പദവിയിൽ ഉപവിഷ്ടനാകുന്നതെന്ന പ്രത്യേകതയും ആ സ്ഥാനാരോഹണത്തിനുണ്ടായിരുന്നു. എന്നല്ല, മോദി സർക്കാർ നിയമിച്ച മറ്റു ഗവർണർമാരിൽനിന്ന് വ്യത്യസ്തമായി ആർ.എസ്.എസ് ബന്ധം കുറഞ്ഞ വ്യക്തിയുമായിരുന്നു മുൻ പാർലമെൻറ് അംഗംകൂടിയായ സത്യപാൽ. ആഗസ്റ്റ് 23ന് അധികാരമേറ്റെടുത്ത അദ്ദേഹം ആദ്യം പറഞ്ഞത് കശ്മീർ ജനതയുടെ വിശ്വാസ്യത നേടിയെടുക്കുമെന്നായിരുന്നു. ഗവർണർ ഭരണം അവസാനിക്കാൻ മൂന്നാഴ്ച മാത്രമാണ് ഇനി ബാക്കിയുള്ളത്. സംസ്ഥാനം പ്രസിഡൻറ് ഭരണത്തിനു കീഴിൽ വരുമെന്ന അഭ്യൂഹം നിലനിൽക്കെ, നിയമസഭ പിരിച്ചുവിടില്ലെന്ന് അദ്ദേഹം നവംബർ16ന് പി.ടി.െഎക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതുമാണ്. പി.ഡി.പിയും നാഷനൽ കോൺഫറൻസും കോൺഗ്രസും ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ തീരുമാനിക്കുന്നതും ഏതാണ്ട് ഇതേ സമയത്താണ്. മൂന്നു പാർട്ടികളും ചേർന്നാൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാവുന്നതേയുള്ളൂ. സർക്കാറിനുള്ള അവകാശവാദം ഉന്നയിച്ച് മഹ്ബൂബ ഗവർണർക്ക് ഫാക്സ് സന്ദേശം അയച്ചതോടെയാണ് കളിമാറിയത്. ആ സന്ദേശം അദ്ദേഹം കൈപ്പറ്റിയില്ലെന്നു മാത്രമല്ല, തെൻറ മുൻ പ്രസ്താവനയെ കാറ്റിൽപറത്തി നിയമസഭതന്നെ പിരിച്ചുവിടുകയും ചെയ്തു.
അത്യന്തം കലുഷിതമായ താഴ്വരയിലെ ജനതക്കുമേൽ മറ്റൊരു ഇടിത്തീയാണ് നിയമസഭ പിരിച്ചുവിട്ട നടപടിയിലൂടെ സത്യപാൽ മലിക് എന്ന രാഷ്ട്രീയക്കാരൻ സമ്മാനിച്ചത്. അതിന് അദ്ദേഹത്തിന് ന്യായീകരണവുമുണ്ട്. രാഷ്ട്രീയ കുതിരക്കച്ചവടം ഒഴിവാക്കുന്നതിനുവേണ്ടിയായിരുന്നുവത്രെ ഇൗ കടുംകൈ. പി.ഡി.പിയും എൻ.സിയും കോൺഗ്രസും ചേർന്നാൽ സർക്കാറിനുള്ള ഭൂരിപക്ഷം ഉറപ്പാണെന്നിരിക്കെ എന്തു കുതിരക്കച്ചവടമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് പലരും ചോദിച്ചു. അതിനുള്ള ഉത്തരംകൂടിയാണ് കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തൽ. കർണാടകയിലും ഉത്തരാഖണ്ഡിലും ഗുജറാത്തിലുമൊക്കെ ബി.ജെ.പി നടത്തുകയോ ശ്രമിക്കുകയോ ഒക്കെ ചെയ്ത രാഷ്ട്രീയ കുതിരക്കച്ചവടം ജമ്മു-കശ്മീരിലും ആവർത്തിക്കാനായിരുന്നോ അമിത് ഷായുടെയും കൂട്ടരുടെയും പരിപാടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗവർണറുടെ നടപടിയും ഇപ്പോഴത്തെ വെളിപ്പെടുത്തലും തമ്മിൽ കാര്യമായ വൈരുധ്യമുണ്ടെന്നും കാണാതിരുന്നുകൂടാ. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ മഹ്ബൂബക്കും സഖ്യകക്ഷികൾക്കും അദ്ദേഹം അവസരം കൊടുത്തിരുന്നുവെങ്കിൽ ജമ്മു-കശ്മീരിൽ വീണ്ടും ഒരു ജനാധിപത്യ സർക്കാർ ഉദയംചെയ്തേനെ. ആ നീക്കം ഇല്ലാതാക്കാൻ ഒരു മുൻ വിഘടനവാദിയെ കൂട്ടുപിടിച്ച് ബി.ജെ.പി നടത്തിയ സമ്മർദതന്ത്രത്തിൽ അദ്ദേഹം വീണുവെന്നതാണ് വാസ്തവം. ആ വീഴ്ചയിൽ തകർന്നുപോയത് യഥാർഥത്തിൽ ജനാധിപത്യത്തിെൻറ അടരുകൾതന്നെയാണ്. മറ്റൊരർഥത്തിൽ, ഭരണഘടനാ സ്ഥാപനങ്ങളെ കശാപ്പുചെയ്യുന്ന മോദി സർക്കാറിെൻറ കർമപദ്ധതിയിൽ അറിഞ്ഞോ അറിയാതെയോ സത്യപാൽ മലികും പങ്കാളിയായി. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ ഇൗ തുറന്നുപറച്ചിലിെൻറ രാഷ്ട്രീയ സാരാംശം ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ എന്നുവേണം മനസ്സിലാക്കാൻ. ബുള്ളറ്റിനേക്കാൾ പതിന്മടങ്ങ് ശക്തമാണ് ബാലറ്റ് എന്നാണ് ജനാധിപത്യസങ്കൽപമെങ്കിലും ജമ്മു-കശ്മീരിൽ കൂടുതൽ കരുത്ത് തെളിയിച്ചിട്ടുള്ളത് പലപ്പോഴും ബുള്ളറ്റുകളും പെല്ലറ്റുകളുമൊക്കെയാണ്. ബാലറ്റിലേക്കുള്ള തിരിച്ചുനടത്തമാണ് ഇൗ ദുരവസ്ഥയിൽനിന്ന് കരകയറാനുള്ള ഏക പോംവഴി. ആ മാർഗത്തെ വല്ലാതെ കുടുസ്സും സങ്കീർണവുമാക്കുന്നുണ്ട് മോദി സർക്കാറിെൻറ ജനാധിപത്യവിരുദ്ധ സമീപനങ്ങൾ എന്നു പറയാതെവയ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.