കർണാടകയിലെ അസംബന്ധങ്ങൾ അവസാനിക്കുന്നില്ല
text_fieldsകർണാടകയിലെ രാഷ്ട്രീയ അസംബന്ധ നാടകം അവസാനിക്കുന്നില്ല. കോൺഗ്രസിലെ പത്തും ജനത ാദൾ-എസിലെ മൂന്നും അംഗങ്ങൾ ശനിയാഴ്ച നിയമസഭ സ്പീക്കർക്ക് രാജി സമർപ്പിക്കുകയും സർക്കാറിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ എച്ച്.ഡി. കുമാരസ്വാമി നയിക്കുന്ന ജനതാദൾ (എസ്)-കോൺഗ്രസ് മുന്നണി സർക്കാർ കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നു. സ്പീ ക്കർ കെ.ആർ. രമേഷ്കുമാർ എം.എൽ.എമാരുടെ രാജി സ്വീകരിച്ചാൽ 224 അംഗ സഭയുടെ ബലം 211 ആയി ചുരു ങ്ങും; കോൺഗ്രസ്-ജെ.ഡി.എസ് മുന്നണിയുടെ ഭൂരിപക്ഷം 119ൽ നിന്ന് 106 ആയും. നിലവിൽ ബി.െജ.പിക് ക് 105 അംഗങ്ങളുണ്ട്. സഖ്യത്തിലെ മൂന്നുപേർ കൂടി വിമതർക്കൊപ്പം ചേരുമെന്നാണ് ഏറ്റവുമൊടുവിലെ സൂചനകൾ. അതോടെ സർക്കാർ ന്യൂനപക്ഷമാകും.
തുടക്കം മുതലേ തട്ടിയും മുട്ടിയും നീങ്ങുന്ന 13 മാസം പ്രായമായ മുന്നണി ഭരണത്തിലെ പുതിയ പ്രതിസന്ധി ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിെൻറ ഭാഗമാണെന്ന് കോൺഗ്രസ് ആരോപിക്കുേമ്പാൾ തങ്ങളായിട്ട് ഒന്നും ചെയ്യുന്നില്ലെന്നും എന്നാൽ, കുമാരസ്വാമി മന്ത്രിസഭക്ക് ഭൂരിപക്ഷം നഷ്ടപ്പെടുന്ന മുറക്ക് അധികാരത്തിലേക്കു വഴിതേടുമെന്നും ബി.ജെ.പി പറയുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി സർക്കാർ രൂപവത്കരിക്കുമെന്ന കാര്യം ഉറപ്പാണെന്നും സമീപഭാവിയിൽ ദക്ഷിണേന്ത്യ ബി.ജെ.പി കോട്ടയായി മാറുമെന്നും ഞായറാഴ്ച പാർട്ടി അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി. കൂറുമാറിയ എം.എൽ.എമാരെ ബി.ജെ.പി മുംബൈ ഹോട്ടലിൽ ‘ബന്ദിയായി’ പിടിച്ചുകഴിഞ്ഞു. മറുഭാഗത്ത് ബാക്കിയായ ബലത്തിൽ ഇനിയും ഉരുൾപൊട്ടൽ തടയാനും ‘വില കൂടിയ മറ്റുള്ളവരി’ൽപെട്ട എം.എൽ.എമാരെ ചാക്കിടാനും മന്ത്രിപദം നൽകുന്നതടക്കമുള്ള വഴിവിട്ട നീക്കംതന്നെയാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യവും ആലോചിക്കുന്നത്. രാഷ്ട്രീയ ധാർമികതയും ജനാധിപത്യവഴികളുമൊക്കെ മറുകക്ഷിയെ പഠിപ്പിച്ചുകൊണ്ടു തന്നെ അധികാരം കൈക്കലാക്കാനുള്ള തിരുതകൃതിയായ ശ്രമത്തിലാണ് ഭരണമുന്നണിയും പ്രതിപക്ഷവും. ആരു ജയിച്ചാലും അത് രാഷ്ട്രീയ സദാചാരത്തെ തോൽപിച്ചുകൊണ്ടായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്ന ചൊല്ല് തുടക്കം തൊേട്ട അക്ഷരംപ്രതി പുലരുകയായിരുന്നു കർണാടയിലെ മുന്നണി ഭരണത്തിൽ. ഒരിക്കൽ മതേതരത്വത്തിെൻറ വക്താവിെൻറ വേഷം കെട്ടി പ്രധാനമന്ത്രി പദം വരെ തരപ്പെടുത്തിയ എച്ച്.ഡി. ദേവഗൗഡയുടെ ജെ.ഡി.എസ് കർണാടകയിൽ ഭാഗ്യം പരീക്ഷിച്ചത് ബി.ജെ.പിയുടെ ഒപ്പം ഭരണം പങ്കിട്ടാണ്. ബി.ജെ.പിയെപ്പോലെ തങ്ങളെ എതിർത്തുപോന്ന ജെ.ഡി.എസുമായി 2018 മേയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യം രൂപവത്കരിക്കാതിരുന്നതിൽ അതിശയമില്ല. എന്നാൽ, തെരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ ഒറ്റക്കക്ഷിയാവുകയും ജെ.ഡി.എസിനെക്കൂടി വരുതിയിൽ നിറുത്തി ഭരണം പിടിക്കുമെന്നു വന്ന ഘട്ടത്തിലാണ് സംഘ്പരിവാറിെൻറ മനോവീര്യം തകർക്കാനും ഗോവയിൽ അവർ കളിച്ച അധികാരക്കളിക്ക് അതേ ഭാഷയിൽ മറുപടി കൊടുക്കാനുമായി രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപര്യത്തിൽ കോൺഗ്രസ് മുന്നണി രൂപവത്കരണത്തിനിറങ്ങിയത്.
79 സീറ്റ് നേടിയ കോൺഗ്രസ് പകുതിയിലും താഴെ 37 സീറ്റുകൾ നേടിയ ജെ.ഡി.എസിന് മുഖ്യമന്ത്രിപദം നൽകി ‘മഹാത്യാഗ’ത്തിന് തയാറായി. ദക്ഷിണേന്ത്യയിലേക്ക് വേരിറക്കാനുള്ള ബി.ജെ.പി ശ്രമത്തിനു തടയിടുകയും വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൗ സഖ്യപരീക്ഷണത്തിെൻറ വിപുലമായ സാധ്യതകൾ പരിശോധിക്കുകയുമായിരുന്നു രാഹുലിെൻറ മാസ്റ്റർ പ്ലാൻ. എന്നാൽ, സംസ്ഥാനവട്ടത്തിൽ മാത്രം കളിച്ചുപരിചയിച്ചവർക്കും അവിടെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ കച്ചകെട്ടിയിറങ്ങിയവർക്കും മനപ്പൊരുത്തമുണ്ടായിരുന്നില്ല. അതിെൻറ തിക്തഫലം ആദ്യമേ അനുഭവിക്കേണ്ടി വന്നത് മുഖ്യമന്ത്രി കുമാരസ്വാമിതന്നെ. മന്ത്രിപദം മുതൽ വ്യവസായ സാമ്രാജ്യം വരെ സ്വന്തം താൽപര്യങ്ങളുടെ കെട്ടുറപ്പിനുവേണ്ടി രംഗത്തിറക്കിയവരെ മുഴുവൻ തൃപ്തിപ്പെടുത്താനാവാതെ കോൺഗ്രസും കുമാരസ്വാമിയും കുഴങ്ങി.
മറുഭാഗത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി, കേന്ദ്ര ഭരണത്തിെൻറയും അതിെൻറ സ്വന്തം പ്രതിനിധിയായ ഗവർണറുടെയും പിന്തുണയുടെ ബലത്തിൽ വഴങ്ങുന്നവർക്ക് വാഗ്ദാനപ്പെരുമഴയും ഉടക്കുന്നവർക്ക് അധികാരശക്തിയുടെ ഭീഷണിയുമായി പ്രതിപക്ഷത്ത് ബി.ജെ.പി നിലയുറപ്പിച്ചിരിക്കെ കാര്യം നേടാനുള്ള സാധ്യത എം.എൽ.എമാർക്ക് അപ്പുറവും തുറന്നുകിടന്നു. അതിനാൽ, സ്വന്തം നില ഭദ്രമാക്കാൻ അങ്ങുമിങ്ങും പരക്കം പായുന്ന എം.എൽ.എമാരെ അടക്കിയിരുത്തിയിട്ട് ഭരണം നടത്താൻ നേരമില്ലാത്ത നിലയിലായി മുന്നണി സർക്കാർ. അങ്ങനെ പാർലമെൻറ് തെരഞ്ഞെടുപ്പിലെ കുതിപ്പിനു നിദാനമാകേണ്ടിയിരുന്ന മുന്നണി ഭരണം കുത്തഴിഞ്ഞതോടെ ഫലം നേരെ തിരിച്ചടിച്ചു. ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് തട്ടകമൊരുക്കാനുള്ള മിന്നുന്ന ജയം കിട്ടി. അതിെൻറ ആത്മവിശ്വാസത്തിലാണ് ഭരണമാറ്റത്തിന് അവർ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
മറുഭാഗത്ത് തകർന്ന കോൺഗ്രസ് തലപോയ നിലയിലും. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷവും കോൺഗ്രസിെൻറ ജനപിന്തുണ കാര്യമായൊന്നും കുറഞ്ഞിട്ടില്ലെന്ന് 63 നഗരസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു ഫലങ്ങൾ തെളിയിച്ചതാണ്. കോൺഗ്രസിന് 509ഉം ജെ.ഡി.എസിന് 174ഉം സീറ്റുകൾ കിട്ടിയപ്പോൾ ബി.ജെ.പി നേടിയത് 366 സീറ്റുകളാണ്. എന്നാൽ, ഇതൊക്കെ മുതൽക്കൂട്ടാൻ കേന്ദ്രത്തിൽ അധ്യക്ഷനോ സംസ്ഥാനത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റിപോലുമോ നിലവിലില്ലാതെ കോൺഗ്രസ് എന്തുചെയ്യാൻ! ഏതു വിധേനയും അധികാരം പിടിക്കാനിറങ്ങിയ ബി.ജെ.പിയെ ചെറുത്ത് ഭരണം നിലനിർത്താൻ എം.എൽ.എമാരെ പാട്ടിലാക്കണമെങ്കിൽ മന്ത്രിസഭ പുനഃസംഘടന മാത്രമേ വഴിയുള്ളൂ. ഇനിയും ആയാറാം ഗയാറാമുമാരെ സൃഷ്ടിക്കാനുള്ള ഇൗ അധാർമിക മത്സരത്തിൽ അർഥത്തിലും അധികാരത്തിലും മികച്ചവർ ജയിക്കും. ജനവും ജനാധിപത്യവും തോൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.