Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2019 2:13 AM GMT Updated On
date_range 11 Nov 2019 2:13 AM GMTജുഡീഷ്യറി നടത്തുമോ ഒരു സ്വയം വിചാരണ?
text_fieldsbookmark_border
ഉത്തർപ്രേദശിലെ ബറേലിക്കാരൻ ഗുലാബ്ഖാൻ കഴിഞ്ഞദിവസം ബറേലി സെ ൻട്രൽ ജയിലിൽനിന്ന് പുറത്തേക്കിറങ്ങിയത് നിരപരാധിത്വം കോട തിയിൽ തെളിഞ്ഞശേഷമാണ്. പന്ത്രണ്ടുവർഷത്തോളം അദ്ദേഹത്തിന് ജയിലി ൽ കഴിച്ചുകൂട്ടേണ്ടിവന്നു. ഒരു ഭീകരാക്രമണത്തിെൻറ പേരിൽ ഏതോ പൊലീസുദ്യോഗസ്ഥരുടെ കള്ളബുദ്ധിയിൽ ഉദിച്ച വ്യാജക്കേസിെൻറ ഇര. ഇന്ത്യയിൽ ആയിരക്കണക്കിന് വരുന്ന വിചാരണത്തടവുകാരിൽ ഒരാൾ. ഇവരിൽ ഭൂരിപക്ഷവും നിരപരാധികളാണെന്ന് കരുതപ്പെടുന്നു. എന്നാൽ, നീതിന്യായ വ്യവസ്ഥിതിയുടെ ദൗർബല്യവും നീതികേടും കാരണം ആ നിരപരാധികൾ വർഷങ്ങളുടെ തടങ്കൽ ‘‘ശിക്ഷ’’ അനുഭവിച്ചേശഷമാണ് നിരപരാധികളെന്ന് ഒടുവിൽ തെളിയിക്കപ്പെടുന്നതോടെ ജയിൽമുക്തരാകുന്നത്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെട്ടുകൂടാ എന്ന തത്ത്വം കീഴ്മേൽ മറിക്കപ്പെട്ടതിൽ നമ്മുടെ ജുഡീഷ്യറിക്ക് പങ്കുണ്ട്. ഇന്ന് കുറ്റവാളികൾ രക്ഷപ്പെടുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു എന്നതൊരു സാധ്യതയല്ല; ഇന്ത്യയിലെ നടപ്പുദീനം തന്നെയാണ്. ഇതിന് ഭരണപരവും മറ്റുമായ കാരണങ്ങളുണ്ടാകാം. എന്നാൽ, ജുഡീഷ്യറിക്ക് തിരുത്താവുന്നതും തിരുത്തിക്കാവുന്നതുമായ കാരണങ്ങളും അക്കൂട്ടത്തിലുണ്ട്. ഇത് ജുഡീഷ്യറിക്കുള്ളിൽ തന്നെ അജ്ഞാതവുമല്ല. എട്ടുവർഷം മുമ്പ് ജസ്റ്റിസ് പി.എൻ. ഭഗവതി നടത്തിയ ഒരു ഏറ്റുപറച്ചിൽ ജുഡീഷ്യറിക്കുള്ളിൽ തിരുത്തൽ നടക്കുമെന്ന പ്രതീക്ഷ ഉയർത്തിയിരുന്നു. ആ കുറ്റസമ്മതം ഇങ്ങനെയായിരുന്നു: 1976 ഏപ്രിലിൽ സുപ്രീംകോടതിക്ക്, പൗരാവകാശവുമായി ബന്ധപ്പെട്ട ഒരു ഹേബിയസ് കോർപസ് ഹരജി തീരുമാനിക്കേണ്ടിവന്നിരുന്നു. തടങ്കലിലുള്ളവരുടെ ഹേബിയസ് കോർപസ് ഹരജികൾ അനുവദിച്ചുകൊണ്ട് ഏതാനും ഹൈകോടതികൾ വിധിപറയുകയും ചെയ്തു. അടിയന്തരാവസ്ഥയിലും ഇതിനുള്ള ധൈര്യം കുറേ ജഡ്ജിമാർ കാണിച്ചു എന്നർഥം. എന്നാൽ, ഇന്ദിര സർക്കാർ ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. അഞ്ചംഗബെഞ്ചിൽ നാലുപേരും സർക്കാറിെൻറ പക്ഷത്തുനിന്നു; വിധി ഇന്ദിരക്കനുകൂലമായി. പൗരാവകാശത്തിനെതിരെ വിധി എഴുതിയ ആ നാല് ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് ഭഗവതി അത് െതറ്റായിപ്പോയെന്ന് മൂന്നു പതിറ്റാണ്ട് കഴിഞ്ഞ് ഒരു അഭിമുഖത്തിൽ കുറ്റസമ്മതം നടത്തി. പക്ഷേ, എന്ത് പ്രയോജനം? അടിയന്തരാവസ്ഥയുടെ കരാളമായ ആ നാളുകളിലും നീതിക്കുവേണ്ടി വിയോജനവിധി പറഞ്ഞ ആ ധീരനായ ജഡ്ജി ജസ്റ്റിസ് എച്ച്.ആർ. ഖന്നയായിരുന്നു. ഭഗവതിയുടെ ഏറ്റുപറച്ചിൽ ചർച്ചകൾക്ക് വഴിവെച്ചെങ്കിലും പ്രതീക്ഷിച്ചപോലെ ജുഡീഷ്യറിക്കുള്ളിൽ ഒരു വീണ്ടുവിചാരത്തിലേക്ക് അത് ഉയർന്നോ? കശ്മീരിലെ കേന്ദ്രസർക്കാർ നടപടികളെതുടർന്നു വന്ന ഒരു ഹേബിയസ് കോർപസ് ഹരജി ഇന്നത്തെ സുപ്രീംകോടതി കൈകാര്യം ചെയ്ത രീതി തെളിയിക്കുന്നത് ഇല്ല, ഒട്ടും ഇല്ല എന്നാണ്.
ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് വിരമിക്കുകയും പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേൽക്കുകയും ചെയ്യുന്ന സാഹചര്യവും, ബാബരി ഭൂമിക്കേസിൽ നിയമ ദൃഷ്്ട്യാ വൈരുധ്യങ്ങൾ ഉൾക്കൊള്ളുന്നതെന്ന് നിരൂപിക്കപ്പെട്ട വിധി പുറത്തുവന്ന സാഹചര്യവും ജുഡീഷ്യറിയെക്കുറിച്ച പരിചിന്തനങ്ങൾക്ക് സന്ദർഭമായിട്ടുണ്ട്. ഒപ്പം, ഉന്നത ജുഡീഷ്യറിയിലേക്കുള്ള നിയമനങ്ങൾ സംബന്ധിച്ച വിവാദങ്ങൾ തുടരുന്നുമുണ്ട്. ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ എന്ന ഒരു സംവിധാനം നിലവിലുള്ള കൊളീജിയത്തിനുപകരമായി ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്രം കൊണ്ടുവന്ന 99ാം ഭരണഘടന ഭേദഗതി സൂപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് തള്ളിയപ്പോൾ പറഞ്ഞത്, കൊളീജിയം സംവിധാനം മെച്ചപ്പെടുത്താൻ ഒരു മെമോറാണ്ടം ഒാഫ് പ്രൊസീജ്യർ തയാറാക്കണമെന്നാണ്. കേന്ദ്രവും സുപ്രീംകോടതിയും തമ്മിൽ ഇതുവഴി രൂപപ്പെട്ട അസ്വാരസ്യങ്ങളുടെ പ്രത്യക്ഷഫലം, നിയമനങ്ങൾ വൈകുന്നു എന്നതാണ്. അതും ബാധിക്കുന്നത് ജനങ്ങളെത്തന്നെ. ചില കേസുകളിൽ നിന്ന് ചില ജഡ്ജിമാർ ഒഴിയുന്നതും ഒഴിയാതിരിക്കുന്നതുമെല്ലാം നിയമവേദികളിൽ ചർച്ചയായിരിക്കുന്നു. ഇതൊന്നും അവഗണിക്കാൻ ജുഡീഷ്യറിക്ക് സാധിക്കില്ലല്ലോ.
കുറെക്കൂടി ആഴത്തിലുള്ള സംവാദങ്ങൾ ആവശ്യമായിരിക്കുന്നതായി നിയമജ്ഞർ നിരീക്ഷിക്കുന്നുണ്ട്. ജുഡീഷ്യറിയുടെ ഭരണഘടനാപരമായ ധർമമാണ് ഭരണകൂടത്തിെൻറ അപചയങ്ങളെയും അത്യാചാരങ്ങളെയും നിയന്ത്രിക്കുക എന്നത്. നിയമവും അധികാരവും ഏറ്റുമുട്ടുേമ്പാൾ നിയമത്തിെൻറ അപ്രമാദിത്വം ഉയർത്തിപ്പിടിക്കുകയാണ് വേണ്ടത്. അധികാരമുയർത്തുന്ന ഭീതിയുടെ പുകമറ അവരെ ബാധിച്ചുകൂടാ. ഭഗവതി അടക്കമുള്ള നാലു ജഡ്ജിമാരുടെ എളുപ്പവഴിയല്ല, ഒഴുക്കിനെതിരെ ഒറ്റക്കുപോലും ചെറുത്തുനിന്ന ഖന്നയുടെ ചങ്കൂറ്റമാണ് അക്കാര്യത്തിൽ മാതൃക. ഭരണാധികാരവും പൊതുബോധം നിർമിക്കുന്ന സമ്മർദങ്ങളും മറികടക്കാനും ‘‘ജനമനസ്സാക്ഷിയെ തൃപ്തിപ്പെടുത്താനോ’’ ‘‘സന്തുലനം പുലർത്താനോ’’ അല്ല മറിച്ച്, ഭരണഘടന സ്ഥാപിച്ചെടുക്കാനാവണം വിധികളെന്ന് സ്വയം ബോധ്യപ്പെടാനും ജുഡീഷ്യറിക്ക് കഴിയുേമ്പാഴാണ് അത് ശരിക്കും സ്വതന്ത്രമാവുക. ഭരണഘടനയും നിയമവാഴ്ചയും മാനദണ്ഡമാകുേമ്പാൾ ജുഡീഷ്യറിയുടെ പ്രവർത്തനങ്ങളിൽ വരെ അത് നിഴലിക്കും. ജസ്റ്റിസ് വിജയ താഹിൽ രമണിക്കെതിരായ നടപടികൾ ഉന്നത ജുഡീഷ്യറിയുടെ യശസ്സ് വർധിപ്പിച്ചതായി കരുതാനാകില്ല. ജുഡീഷ്യറി സ്വതന്ത്രമായിരിക്കുകയും സ്വതന്ത്രമാണെന്ന് മറ്റുള്ളവർക്ക് ബോധ്യപ്പെടുകയും ചെയ്യുേമ്പാൾ അതിെൻറ ധാർമികാധികാരവും ശക്തിപ്പെടും. ഇന്ന് സ്ഥിതി അതാണോ? വിവരാവകാശ കമീഷണർമാരെ ഉടൻ നിയമിക്കുന്നതിനെപ്പറ്റി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സുപ്രീംകോടതി നൽകിയ നിർദേശങ്ങൾ ഒമ്പതു മാസമായി പാലിക്കപ്പെട്ടിട്ടില്ല. ഏറ്റുമുട്ടൽ കൊലകൾ സംബന്ധിച്ച സുപ്രീംകോടതി നിർദേശങ്ങൾ ചിലപ്പോഴെങ്കിലും ലംഘിക്കപ്പെടുന്നു. ആൾക്കൂട്ടക്കൊലക്കെതിരെ നിയമം നിർമിക്കാൻ സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചിട്ട് വർഷമാകുന്നു-നിയമമില്ല. പ്രധാനമായ ഇത്തരം അലംഭാവങ്ങൾക്കു പരിഹാരം ജുഡീഷ്യറി സ്വന്തം ഭരണഘടനാപരമായ അധികാരം പ്രയോഗിക്കുകയും അതിനിടക്കുള്ള തടസ്സങ്ങൾ- അകത്തുനിന്നുള്ളവയായാൽപോലും-നീക്കം ചെയ്യുകയുമാണ്.
ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് വിരമിക്കുകയും പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേൽക്കുകയും ചെയ്യുന്ന സാഹചര്യവും, ബാബരി ഭൂമിക്കേസിൽ നിയമ ദൃഷ്്ട്യാ വൈരുധ്യങ്ങൾ ഉൾക്കൊള്ളുന്നതെന്ന് നിരൂപിക്കപ്പെട്ട വിധി പുറത്തുവന്ന സാഹചര്യവും ജുഡീഷ്യറിയെക്കുറിച്ച പരിചിന്തനങ്ങൾക്ക് സന്ദർഭമായിട്ടുണ്ട്. ഒപ്പം, ഉന്നത ജുഡീഷ്യറിയിലേക്കുള്ള നിയമനങ്ങൾ സംബന്ധിച്ച വിവാദങ്ങൾ തുടരുന്നുമുണ്ട്. ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ എന്ന ഒരു സംവിധാനം നിലവിലുള്ള കൊളീജിയത്തിനുപകരമായി ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്രം കൊണ്ടുവന്ന 99ാം ഭരണഘടന ഭേദഗതി സൂപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് തള്ളിയപ്പോൾ പറഞ്ഞത്, കൊളീജിയം സംവിധാനം മെച്ചപ്പെടുത്താൻ ഒരു മെമോറാണ്ടം ഒാഫ് പ്രൊസീജ്യർ തയാറാക്കണമെന്നാണ്. കേന്ദ്രവും സുപ്രീംകോടതിയും തമ്മിൽ ഇതുവഴി രൂപപ്പെട്ട അസ്വാരസ്യങ്ങളുടെ പ്രത്യക്ഷഫലം, നിയമനങ്ങൾ വൈകുന്നു എന്നതാണ്. അതും ബാധിക്കുന്നത് ജനങ്ങളെത്തന്നെ. ചില കേസുകളിൽ നിന്ന് ചില ജഡ്ജിമാർ ഒഴിയുന്നതും ഒഴിയാതിരിക്കുന്നതുമെല്ലാം നിയമവേദികളിൽ ചർച്ചയായിരിക്കുന്നു. ഇതൊന്നും അവഗണിക്കാൻ ജുഡീഷ്യറിക്ക് സാധിക്കില്ലല്ലോ.
കുറെക്കൂടി ആഴത്തിലുള്ള സംവാദങ്ങൾ ആവശ്യമായിരിക്കുന്നതായി നിയമജ്ഞർ നിരീക്ഷിക്കുന്നുണ്ട്. ജുഡീഷ്യറിയുടെ ഭരണഘടനാപരമായ ധർമമാണ് ഭരണകൂടത്തിെൻറ അപചയങ്ങളെയും അത്യാചാരങ്ങളെയും നിയന്ത്രിക്കുക എന്നത്. നിയമവും അധികാരവും ഏറ്റുമുട്ടുേമ്പാൾ നിയമത്തിെൻറ അപ്രമാദിത്വം ഉയർത്തിപ്പിടിക്കുകയാണ് വേണ്ടത്. അധികാരമുയർത്തുന്ന ഭീതിയുടെ പുകമറ അവരെ ബാധിച്ചുകൂടാ. ഭഗവതി അടക്കമുള്ള നാലു ജഡ്ജിമാരുടെ എളുപ്പവഴിയല്ല, ഒഴുക്കിനെതിരെ ഒറ്റക്കുപോലും ചെറുത്തുനിന്ന ഖന്നയുടെ ചങ്കൂറ്റമാണ് അക്കാര്യത്തിൽ മാതൃക. ഭരണാധികാരവും പൊതുബോധം നിർമിക്കുന്ന സമ്മർദങ്ങളും മറികടക്കാനും ‘‘ജനമനസ്സാക്ഷിയെ തൃപ്തിപ്പെടുത്താനോ’’ ‘‘സന്തുലനം പുലർത്താനോ’’ അല്ല മറിച്ച്, ഭരണഘടന സ്ഥാപിച്ചെടുക്കാനാവണം വിധികളെന്ന് സ്വയം ബോധ്യപ്പെടാനും ജുഡീഷ്യറിക്ക് കഴിയുേമ്പാഴാണ് അത് ശരിക്കും സ്വതന്ത്രമാവുക. ഭരണഘടനയും നിയമവാഴ്ചയും മാനദണ്ഡമാകുേമ്പാൾ ജുഡീഷ്യറിയുടെ പ്രവർത്തനങ്ങളിൽ വരെ അത് നിഴലിക്കും. ജസ്റ്റിസ് വിജയ താഹിൽ രമണിക്കെതിരായ നടപടികൾ ഉന്നത ജുഡീഷ്യറിയുടെ യശസ്സ് വർധിപ്പിച്ചതായി കരുതാനാകില്ല. ജുഡീഷ്യറി സ്വതന്ത്രമായിരിക്കുകയും സ്വതന്ത്രമാണെന്ന് മറ്റുള്ളവർക്ക് ബോധ്യപ്പെടുകയും ചെയ്യുേമ്പാൾ അതിെൻറ ധാർമികാധികാരവും ശക്തിപ്പെടും. ഇന്ന് സ്ഥിതി അതാണോ? വിവരാവകാശ കമീഷണർമാരെ ഉടൻ നിയമിക്കുന്നതിനെപ്പറ്റി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സുപ്രീംകോടതി നൽകിയ നിർദേശങ്ങൾ ഒമ്പതു മാസമായി പാലിക്കപ്പെട്ടിട്ടില്ല. ഏറ്റുമുട്ടൽ കൊലകൾ സംബന്ധിച്ച സുപ്രീംകോടതി നിർദേശങ്ങൾ ചിലപ്പോഴെങ്കിലും ലംഘിക്കപ്പെടുന്നു. ആൾക്കൂട്ടക്കൊലക്കെതിരെ നിയമം നിർമിക്കാൻ സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചിട്ട് വർഷമാകുന്നു-നിയമമില്ല. പ്രധാനമായ ഇത്തരം അലംഭാവങ്ങൾക്കു പരിഹാരം ജുഡീഷ്യറി സ്വന്തം ഭരണഘടനാപരമായ അധികാരം പ്രയോഗിക്കുകയും അതിനിടക്കുള്ള തടസ്സങ്ങൾ- അകത്തുനിന്നുള്ളവയായാൽപോലും-നീക്കം ചെയ്യുകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story