Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

ജമ്മു-കശ്മീരിലെ തെരഞ്ഞെടുപ്പ് തമാശകൾ

text_fields
bookmark_border
editorial
cancel

ജമ്മു-കശ്മീരിലെ 23 മുനിസിപ്പൽ കോർപറേഷനുകളിലേക്കുള്ള തെരഞ്ഞ െടുപ്പിെൻറ രണ്ടാം ഘട്ടമായിരുന്നു ഇന്നലെ. ജമ്മു മേഖലയിൽ 214ഉം കശ്മീർ താഴ്വരയിൽ 49ഉമായി 263 മുനിസിപ്പൽ വാർഡുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 1029 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇൗ മാസം 13നും 16നും അടുത്ത രണ്ടു ഘട്ടം പൂർത്തിയായ ശേഷം 20നാണ് വോെട്ടണ്ണുക. നഗരമേഖലയിെല വോെട്ടടുപ്പിനു ശേഷം ഗ്രാമങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിലേ പൂർത്തിയാകുകയുള്ളൂ. 10 വർഷത്തിനു ശേഷം നടക്കുന്ന പ്രാദേശിക ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രധാന രാഷ്ട്രീയ പാർട്ടികൾ ബഹിഷ്കരിച്ചിരിക്കുകയാണ്. നാഷനൽ കോൺഫറൻസ്, പിരിച്ചുവിട്ട ഭരണം നയിച്ചിരുന്ന പി.ഡി.പി, സി.പി.എം, നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി, പീപ്ൾസ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നീ സംഘടനകളൊന്നും തെരഞ്ഞെടുപ്പിനില്ല.

താഴ്വരയിലെ 598 മുനിസിപ്പൽ, പഞ്ചായത്ത് വാർഡുകളിൽ 177 എണ്ണത്തിൽ ഒരു സ്ഥാനാർഥിയും നാമനിർദേശ പത്രിക സമർപ്പിച്ചില്ല. അവശേഷിച്ചതിൽ 215 എണ്ണത്തിൽ ഒരൊറ്റ സ്ഥാനാർഥിയേ രംഗത്തുള്ളൂ. പാർട്ടി എന്ന നിലയിൽ ബി.ജെ.പിയും അവർ പിന്തുണ നൽകി കൊണ്ടുവരുന്നവരും മാത്രം രംഗത്തിറങ്ങിയേടത്ത് തിരയാൻ മറ്റൊരു സാധ്യതയില്ലാത്തതിനാൽ ഇവർ ‘എതിരില്ലാതെ ജയിക്കും’ എന്നുറപ്പ്. ബാക്കി 206 വാർഡുകളിലേക്കാണ് ‘തെരഞ്ഞെടുപ്പ്’. അതിെൻറ ഫലം എന്താകും എന്നു പറയേണ്ട കാര്യമില്ല. ജമ്മു, ലഡാക്ക് മേഖലകളിലെ സ്വാധീനശക്തിയുടെ ബലത്തിൽ താഴ്വര കൂടി കീഴ്പ്പെടുത്താനുള്ള ബി.ജെ.പിയുടെ ആഗ്രഹം പേരിനെങ്കിലും വിജയിപ്പിച്ചെടുക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്.

കശ്മീരിെൻറ മനസ്സ് കൂടെ വന്നില്ലെങ്കിലും മണ്ണിൽ അധികാരമുറപ്പിക്കുക എന്ന വാശിയിൽ ഇറങ്ങിത്തിരിച്ച കേന്ദ്രത്തിലെ സംഘ്പരിവാർ സർക്കാർ ശ്രമം വിജയിച്ചെന്നു വരുത്താനുള്ള ദയനീയ ശ്രമമാണിപ്പോൾ നടത്തുന്നത്. ഇന്നലെ നടന്ന രണ്ടാം ഘട്ട നഗരസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ തീവ്രവാദി ഭീഷണി മുക്തമായ ജമ്മു മേഖലയിൽ നടന്ന പോളിങ് തന്നെ ദുർബലമാണ്. കശ്മീരിലാകെട്ട, പല വാർഡുകളിലും ആകെ വോട്ട് രണ്ടക്കം കടത്താൻ കഴിഞ്ഞില്ല. താഴ്വരയിൽ നാലാളുള്ള രാഷ്ട്രീയ പാർട്ടികളൊക്കെ ബഹിഷ്കരിച്ച വോെട്ടടുപ്പ് ഇങ്ങനെ തമാശയായേ പരിണമിക്കൂ എന്ന് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന് അറിയാഞ്ഞല്ല. പ്രതിയോഗികളില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കുന്ന ബി.െജ.പിയുടെ കണക്കുകൂട്ടൽ മറ്റൊന്നാണ്. താഴ്വരയിലെ ഗ്രാമങ്ങളിലേക്ക് അധികാരത്തിെൻറ ബലത്തിൽ കടന്നുകൂടി സ്വാധീനവൃത്തം വിപുലപ്പെടുത്തി സംസ്ഥാനം ക്രമേണ കൈവശപ്പെടുത്താമെന്ന മോഹത്തിലാണ് പാർട്ടി. അതിനാൽ, എത്ര പരിഹാസ്യമായാലും തെരഞ്ഞെടുപ്പ് നടത്തിയേ അടങ്ങൂ എന്ന വാശിയിലാണ് അവർ.

ജനാധിപത്യവും തെരഞ്ഞെടുപ്പുമൊക്കെ ബി.െജ.പി എത്ര കാര്യത്തിലെടുത്തിരിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ഗവർണർ നടത്തിയ ‘ഫലപ്രഖ്യാപനം’ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിെൻറ രണ്ടാം ഘട്ടത്തിലേക്കു കടക്കുംമുേമ്പ, തലസ്ഥാനമായ ശ്രീനഗറിലെ കോർപറേഷൻ മേയറായി വിദേശവിദ്യാഭ്യാസം നേടിയയാൾ വരുമെന്ന് കഴിഞ്ഞ ദിവസം ഗവർണർ സത്യപാൽ മലിക് ഒരു ചാനലിനോട് തുറന്നുപറഞ്ഞു. യുവാവായ അയാൾ ആരെന്നു പറഞ്ഞില്ലെങ്കിലും നാഷനൽ കോൺഫറൻസിെൻറ വക്താവായിരിക്കെ ബി.ജെ.പി അടർത്തിയെടുത്ത ജുനൈദ് മട്ടുവാണ് കഥാപാത്രമെന്നത് നാട്ടിലെ പാട്ടാണ്. അടുത്ത രണ്ടു ഘട്ടം തെരഞ്ഞെടുപ്പും 20െൻറ ഫലപ്രഖ്യാപനവുമൊക്കെ ബാക്കിനിൽക്കെ ജയം മാത്രമല്ല, മേയറെ കൂടി ഗവർണർ പ്രഖ്യാപിച്ചുകളഞ്ഞത് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായി.

ജനാധിപത്യത്തെ പൂർണമായി തിരസ്കരിക്കുന്ന തീവ്രവാദി വിഭാഗങ്ങൾക്ക് ന്യായം ചമച്ചുകൊടുക്കുകയാണ് ഗവർണർ ചെയ്തത്. ക്രമസമാധാനരംഗം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിൽനിന്നു മാറിനിൽക്കുന്ന ദേശീയകക്ഷികളെ ഗവർണറുടെ പ്രഖ്യാപനം കൂടുതൽ വിഷമസന്ധിയിലാക്കി. സംസ്ഥാനത്തെ പ്രശ്നബാധിത മേഖല കശ്മീർ താഴ്വരയാണ്. അവിടെ സമാധാനം തിരിച്ചുകൊണ്ടുവരാൻ ജനാധിപത്യ പുനഃസ്ഥാപന പ്രക്രിയയിലേക്ക് തദ്ദേശീയരെ കൊണ്ടുവരുകയാണ് മാർഗമെന്ന് എല്ലാവരും സമ്മതിക്കും. എന്നാൽ, ജനാധിപത്യം ജനത്തെ തോക്കിൻമുനകളിൽ നിർത്തി ബലപ്രയോഗത്തിലൂടെ നേടിയെടുക്കേണ്ടതല്ല. ജനങ്ങളാരും വോട്ടിനു വരാത്തിടത്ത് ഭേരി മുഴക്കി ജയം പ്രഖ്യാപിച്ചല്ല അത് പുനഃസ്ഥാപിക്കേണ്ടത്. ഇത് മറ്റാരേക്കാളും തനിക്കറിയാമെന്ന ഭാവത്തോടെയാണ് രാഷ്ട്രപതി ഭരണത്തിൽ സത്യപാൽ മലിക് സ്ഥാനമേറ്റെടുത്തത്.

അധികാരമേറ്റ ആദ്യനാളുകളിൽ ‘ഇന്ത്യൻ എക്സ്പ്രസി’ന് അനുവദിച്ച അഭിമുഖത്തിൽ ഇന്ത്യ കശ്മീരിൽ ഏറെ തെറ്റുകൾ ചെയ്തെന്നും അതു കാരണമാണ് സംസ്ഥാനം നമ്മളിൽനിന്നു വേറിട്ടുനിൽക്കുന്നതെന്നും അവർക്കു നൽകിയ വാഗ്ദാനം നമുക്ക് പാലിക്കാൻ കഴിയാതിരുന്നിട്ടുണ്ടാകാം എന്നുമൊക്കെ കുമ്പസരിച്ചിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ജനവികാരം ഇളക്കാനിടയുള്ള ഭരണഘടനയുടെ 370ാം വകുപ്പ്, 35എ എന്നിവയൊക്കെ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടു ചർച്ച ചെയ്താൽ മതിയെന്നായിരുന്നു നിർദേശം. ഇങ്ങനെ പരിണതപ്രജ്ഞയോടെ കാര്യങ്ങൾ വിലയിരുത്തി ഭരണത്തിലേക്കു നീങ്ങിയ ഗവർണറാണ് തെരഞ്ഞെടുപ്പിനിടെ ഫലമറിയിച്ച് ഇടേങ്കാലിടുന്നത്. സംഘർഷത്തിൽനിന്നു സമാധാനത്തിലേക്ക് നാടിനെ തിരിച്ചുനടത്താനാണ് ജനാധിപത്യവും തെരഞ്ഞെടുപ്പുമൊക്കെ. വിധിവൈപരീത്യമെന്നു പറയെട്ട, കശ്മീരിൽ തെരഞ്ഞെടുപ്പാണ് പലപ്പോഴും സംഘർഷത്തിലേക്കും അറ്റംകാണാത്ത അസമാധാനത്തിലേക്കും വഴിതെളിക്കുന്നത്. അത് ജനാധിപത്യത്തിെൻറ കുഴപ്പമല്ല, കൊണ്ടുനടത്തുന്നവരുടെ പിഴവുകളാണ് എന്ന് പിന്നെയും ബോധ്യപ്പെടുത്തുകയാണ് ജമ്മു^കശ്മീരിലെ നടന്നുവരുന്ന തെരെഞ്ഞടുപ്പും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam EditorialJammu Kashmir Election
News Summary - Jammu Kashmir Election -Malayalam Editorial
Next Story