Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകോവിഡ്...

കോവിഡ് മരണങ്ങളല്ലിത്; കൂട്ടക്കുരുതി

text_fields
bookmark_border
കോവിഡ് മരണങ്ങളല്ലിത്; കൂട്ടക്കുരുതി
cancel


രാജ്യം ഭരിക്കുന്ന സർക്കാർ ഇത് എന്തിനുള്ള പുറപ്പാടാണ് എന്ന് ഇനിയും മനസ്സിലാവുന്നില്ല. കോവിഡ് കേസുകളുടെ എണ്ണം രണ്ടു കോടിയിലെത്തുകയും രണ്ടുലക്ഷത്തിലേറെ മനുഷ്യജീവനുകൾ പൊലിയുകയും ചെയ്തിട്ടും മനസ്സാക്ഷി എന്നൊന്ന് ഇല്ലാത്ത മട്ടിലാണ് സർക്കാറിെൻറ ഓരോ നടപടിയും.

അവശ്യ പ്രതിരോധ മരുന്നുകളും ആശുപത്രിക്കിടക്കകളും പ്രാണവായുവും ലഭിക്കാതെ സ്വന്തം ജനത ശ്വാസംമുട്ടി മരിച്ചൊടുങ്ങുന്നത് കണ്ടില്ലെന്ന് നടിക്കാൻ ഇപ്പോഴും അവർക്ക് എങ്ങനെ സാധിക്കുന്നു! വിദേശരാജ്യങ്ങളിൽ ജനിതക വ്യതിയാനം സംഭവിച്ച വൈറസിലൂടെ രണ്ടാംഘട്ട രോഗപ്പകർച്ച പ്രകടമാവുകയും ഇന്ത്യെയയും വൈകാതെ ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ കാലേക്കൂട്ടി മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടും മുന്നൊരുക്കങ്ങളൊന്നും നടത്താതെ കച്ചവടവും രാഷ്ട്രീയവും കളിച്ച മേലാളൻമാർ നടത്തുന്ന കൂട്ടക്കുരുതിയാണ് ഇവിടുത്തെ കോവിഡ് മരണങ്ങളെന്ന് പറയേണ്ടി വരുന്നു.

ആളുകൾ മരിച്ചുവീഴുേമ്പാഴും സ്വയം പരിഹാരക്രിയകൾ ചെയ്യാതെ, സഹായ സന്നദ്ധത അറിയിച്ച വിദേശ രാഷ്ട്രങ്ങേളാട് അതാവശ്യമില്ലെന്ന് ദുരഭിമാനപൂർവം വീമ്പിളക്കിയ സർക്കാർ പിന്നീട് തീരുമാനം തിരുത്തിയെങ്കിലും ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് അതിലേറെ ദുരൂഹവും ക്രൂരവുമാണ്.

എത്ര മൂടിവെക്കാൻ ശ്രമിച്ചിട്ടും ആശുപത്രി വരാന്തയിലും പാതയോരത്തും ആയിരങ്ങൾ മരിച്ചുവീഴുന്നതും ഇന്ത്യൻ നഗരങ്ങൾ തുറന്ന ശ്മശാനങ്ങളായി മാറുന്നതുമായ കരൾപിളർക്കും കാഴ്ച മാധ്യമങ്ങളിലൂടെ കണ്ട വിദേശസർക്കാറുകളും സർക്കാറിതര ജീവകാരുണ്യ സന്നദ്ധസംഘടനകളും  ഹൃദയപൂർവം സമ്മാനിച്ച കരുതലിെൻറയും കാരുണ്യത്തിെൻറയും മരുന്നു പൊതികളും ഓക്സിജൻ സിലിണ്ടറുകളും ദിവസങ്ങൾ പിന്നിട്ടിട്ടും ആവശ്യക്കാരിലേക്ക് എത്തുന്നില്ലെന്നറിയുേമ്പാൾ ഓരോ ഇന്ത്യക്കാരനും നിരാശയും നിസ്സഹായതയും കൊണ്ട് ശ്വാസം നിലച്ചുപോകുന്നു.

കോവിഡ് പ്രതിരോധത്തിനുതകുന്ന 300 ടൺ സാമഗ്രികളാണ് ലോകത്തിെൻറ പല കോണുകളിൽനിന്ന് 25 വിമാനങ്ങളിലായി കഴിഞ്ഞ അഞ്ചു ദിവസങ്ങളിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. 5550 ഓക്സിജൻ കോൺസെൻററേറ്ററുകൾ, 3200 സിലണ്ടറുകൾ, ക്ഷാമം മൂലം ആളുകൾ നെട്ടോട്ടമോടുന്ന റെംഡിസിവിർ മരുന്നിെൻറ ലക്ഷത്തിലേറെ ഇഞ്ചക്ഷൻ ഡോസുകൾ എന്നിവയെല്ലാം ദിവസമിത്ര കഴിഞ്ഞിട്ടും വിമാനത്താവള മൂലയിൽ കെട്ടിക്കിടക്കുകയാണ് എന്നറിയുേമ്പാൾ അതിനെ അനാസ്ഥയെന്നല്ല, അതിക്രമം എന്നേ വിളിക്കാനാവൂ.

ഡൽഹി, പഞ്ചാബ്, തമിഴ്നാട്, ബിഹാർ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം വാതിൽക്കൽ മുട്ടി കേണപേക്ഷിച്ചിട്ടും കേന്ദ്രസർക്കാർ ഈ സഹായസാമഗ്രികളിൽനിന്ന് അൽപമെങ്കിലും െകാടുക്കാൻ കൂട്ടാക്കിയിട്ടില്ല. വിമാനത്താവളത്തിെൻറ വിളിപ്പാടകലെയുള്ള ആശുപത്രികളിൽപ്പോലും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഓക്സിജൻ ക്ഷാമം മൂലം രോഗികൾ മരിച്ചുവീണതിന് കോവിഡ് വൈറസിനെ പഴിച്ചിട്ട് കാര്യമില്ല എന്നർഥം. ഡൽഹി വിമാനത്താവളത്തിൽ എത്തിച്ച യു.കെ, യു.എസ്, അയർലൻഡ്, ഉസ്ബെകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സഹായ സാമഗ്രികൾക്ക് പുറമെ യു.എ.ഇയിൽനിന്ന് 20 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ ചൊവ്വാഴ്ച പുലർച്ചെ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് കൊണ്ടിറക്കിയിരിക്കുന്നു.

450 ഓക്സിജൻ സിലണ്ടറുകൾ യു.കെയിൽനിന്ന് ചെന്നൈ വിമാനത്താവളത്തിൽ കൊണ്ടിറക്കിയിരിക്കുന്നു. ഖത്തർ, കുൈവത്ത്, ഇറ്റലി എന്നിവിടങ്ങളിൽനിന്ന് മാനുഷികതയുടെ പ്രവാഹമെത്തിയിരിക്കുന്നു. എന്നിട്ടെന്ത്, മനുഷ്യത്വമില്ലാത്ത കേന്ദ്രസർക്കാർ അതൊന്നും ആവശ്യക്കാരിലെത്തിക്കാൻ കൂട്ടാക്കാതെ രാജ്യത്തെ ജനങ്ങളെ മരിക്കാൻ വിടുന്നു.

അന്താരാഷ്ട്രസമൂഹം ജീവരക്ഷാ ഉപകരണങ്ങളേകി ചേർത്തുപിടിക്കുന്നതും ലോകത്തെ ഏറ്റവും ഉയരമേറിയ ഗോപുരത്തിനു മുകളിൽ വിളക്ക് തെളിയിച്ച് ഇന്ത്യക്ക് ഐക്യദാർഢ്യമറിയിക്കുന്നതും കേന്ദ്രസർക്കാറിെൻറ കേമത്തം കൊണ്ടല്ല, പൂർവസൂരികൾ പുലർത്തിപ്പോന്ന നിലപാടുകളോടും ആ നാടുകൾ കെട്ടിപ്പടുക്കാൻ കൈമെയ് മറന്ന് അധ്വാനിച്ച ഇന്ത്യൻ പ്രവാസിസമൂഹത്തോടുമുള്ള ആദരവിെൻറ പ്രതീകമായാണ്. ലഭിച്ച സഹായങ്ങൾ എവിടെ, ആർക്ക് ലഭിച്ചു എന്നറിയാനുള്ള അവകാശം ഓരോ ഇന്ത്യക്കാർക്കുമുണ്ട്. എന്നിട്ടും പി.എം കെയർഫണ്ട് എന്ന പോലെ ഈ വിവരങ്ങളെല്ലാം ഒളിച്ചുവെച്ചിരിക്കുന്നു സർക്കാർ.

ഇതെല്ലാം ചോദ്യം ചെയ്യാനും അർഹരായ ജനതക്ക് അവരുടെ അവകാശമായ പ്രാണവായു വിട്ടുകൊടുക്കണമെന്നും പറയാനുള്ള ബാധ്യത രാജ്യത്തെ നീതിപീഠങ്ങൾക്കും മാധ്യമസമൂഹത്തിനുമുണ്ട്. എന്നാൽ, കേന്ദ്ര ഭരണകൂടത്തെപ്പോലെ നിരാശപ്പെടുത്തുകയാണ് മാധ്യമങ്ങളും. സൗദി അറേബ്യൻ ഭരണകൂടം ഇന്ത്യക്ക് അനുവദിച്ച ഓക്സിജൻ പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരനായ വണിക്കിെൻറ ക്രെഡിറ്റിൽ എഴുതി കൂട്ടമരണങ്ങൾക്കിടയിലും കച്ചവടം കൊഴുപ്പിക്കാനായിരുന്നു മാധ്യമങ്ങൾക്ക് തിടുക്കം. ആ സഹായങ്ങൾ എവിടേക്ക് പോയി എന്ന ചോദ്യമുന്നയിക്കാൻ പോലും അവർക്ക് നാവ് കുഴയുന്നു.

വിദേശത്തുനിന്ന് എത്തുന്ന സിലിണ്ടറുകളും മരുന്നുകളും വിട്ടുകിട്ടാൻ അഭിമുഖീകരിക്കേണ്ടി വരുന്ന നൂലാമാലകളും സാങ്കേതിക കുരുക്കുകളും പാടേ തളർത്തിക്കളയുന്നുവെന്നാണ് ജീവകാരുണ്യ-ആതുര സന്നദ്ധസേവന രംഗത്ത് പ്രവർത്തിക്കുന്നവർ കണ്ണീരോടെ പറയുന്നത്. ഇറക്കുമതി ചെയ്ത സഹായ ഉപകരണങ്ങളുടെ മൂല്യം എത്രയെന്ന് വെളിപ്പെടുത്തണമെന്ന് അധികൃതർ ആവശ്യപ്പെടുന്നത്രേ- രാജ്യത്തെ ജനങ്ങളുടെ ജീവെൻറ വിലയാണവക്ക് എന്ന് ആരാണ് അധികാരികളെ ഒന്ന് പറഞ്ഞ് മനസ്സിലാക്കുക?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialCovid 19covid death
News Summary - it's not covid death its massacre
Next Story