ഇസ്രായേലിന് ‘അപ്പാർതൈറ്റ്’ മുദ്ര
text_fieldsഒടുവിൽ ഒരു റിപ്പോർെട്ടങ്കിലും നേരുപറയാൻ തയാറായി. ഇസ്രായേലിനെ ‘അപ്പാർതൈറ്റ് ഭരണകൂടം’ എന്ന് നേർക്കുനേർ വിളിച്ചുകൊണ്ട് ഒരു യു.എൻ റിപ്പോർട്ട് ചെറിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. പശ്ചിമേഷ്യക്കായുള്ള െഎക്യരാഷ്ട്രസഭയുടെ സാമ്പത്തിക^സാമൂഹിക കമീഷൻ (ഇ.എസ്.സി.ഡബ്ല്യു.എ) ആണ് ബൈറൂത്തിൽ ഇക്കഴിഞ്ഞ ബുധനാഴ്ച ‘ഫലസ്തീൻ ജനതയോടുള്ള ഇസ്രായേലിെൻറ ചെയ്തികളും അപ്പാർതൈറ്റ് എന്ന വിഷയവും’ എന്ന തലക്കെട്ടിൽ വിശദമായ പഠനറിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്്. ‘അപ്പാർതൈറ്റ്’ (വർണ/വംശ വിവേചനം) എന്ന വാക്ക് ആദ്യമായിട്ടാണ് യു.എന്നിെൻറ ഏതെങ്കിലും ആധികാരിക റിപ്പോർട്ടിൽ ഇസ്രായേലിനോട് ചേർത്ത് ഉപയോഗിക്കപ്പെടുന്നത്. ഇതിനുമുമ്പ് ഇസ്രായേലിെൻറ ഫലസ്തീനികളോടുള്ള സമീപനം വംശവിവേചനം തന്നെയെന്നവാദം പലതവണ യു.എന്നിൽ ഉയർത്തപ്പെട്ടിട്ടുെണ്ടങ്കിലും അതിന് ഒരുതരത്തിലുള്ള ഒൗദ്യോഗിക സ്വീകാര്യതയും നൽകാതിരിക്കാൻ ഇസ്രായേലും അമേരിക്കയും മറ്റ് സയണിസ്റ്റ്പക്ഷ രാഷ്ട്രങ്ങളും മുന്നിട്ടിറങ്ങിയിരുന്നു.
യു.എസിൽ സർവകലാശാല പ്രഫസറായ വെർജീനിയ ടിലിയും യു.എൻ പ്രത്യേക പ്രതിനിധി റിച്ചഡ് ഫാക്കും ഇ.എസ്.സി.ഡബ്ല്യു.എക്ക് വേണ്ടി തയാറാക്കിയ റിപ്പോർട്ട് ആ നിലക്ക് ഒരു പുതുദിശയിലേക്കുള്ള സൂചകമാണ്. യു.എൻ സെക്രട്ടറി ജനറലിെൻറ വക്താവ് ഇൗ റിപ്പോർട്ടിൽനിന്ന് അകലം പാലിക്കുന്നുണ്ട്; ഇസ്രായേൽ അതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുമുണ്ട്. എന്നാൽ, എന്തുകൊണ്ട് ഇസ്രായേൽ ‘അപ്പാർതൈറ്റ്’ നിർവചനത്തിൽ കൃത്യമായി ഉൾപ്പെടുന്നുവെന്ന് വിശദമായി സ്ഥാപിക്കുന്ന റിപ്പോർട്ടിനെ പല രാജ്യങ്ങളും സംഘടനകളും സ്വാഗതം ചെയ്തിരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ അപ്പാർൈതറ്റ് ഭരണക്രമത്തെ തകർക്കുന്നതിൽ അവിടത്തെ സ്വാതന്ത്ര്യപോരാട്ടത്തിന് പുറമെ യു.എന്നിെൻറ ഉപരോധവും നിർണായക പങ്കുവഹിച്ചിരുന്നുവെന്ന് ഒാർമിക്കുേമ്പാഴാണ് ഇസ്രായേലിനെ വിമർശിക്കുന്ന ഇൗ റിപ്പോർട്ടിെൻറ പ്രസക്തി മനസ്സിലാവുക.
തങ്ങൾ അപ്പാർതൈറ്റ് രാഷ്ട്രമല്ല എന്ന ഇസ്രായേലി വാദങ്ങൾ യാഥാർഥ്യങ്ങൾക്കുമുമ്പിൽ എങ്ങനെ പൊളിയുന്നുവെന്ന് പുതിയ റിപ്പോർട്ട് വിശദമാക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയിൽ വർണവിവേചനം അതിലെ പൗരന്മാർക്കുനേരെയായിരുന്നു. എന്നാൽ, വെസ്റ്റ് ബാങ്കും ഗസ്സയും തങ്ങളുടെ ഭാഗമല്ല എന്ന് ഇസ്രായേൽ വാദിക്കുന്നു. മറ്റൊരുവാദം ഇതാണ്: ദക്ഷിണാഫ്രിക്കയിൽ നിയമങ്ങളിൽതന്നെ വെള്ളക്കാരും മറ്റുള്ളവരും തമ്മിലെ ഭേദം എഴുതിവെച്ചിരുന്നു. വെള്ളക്കാർക്ക് ഒരു നിയമം, മറ്റുള്ളവർക്ക് വേറെ നിയമം. ഇസ്രായേലിൽ നിയമം എല്ലാവർക്കും ഒന്നാണ്. ഇൗ വാദങ്ങളെ നേരവസ്ഥകളുടെ വിശദപഠനത്തിലൂടെ യു.എൻ റിപ്പോർട്ട് ഖണ്ഡിക്കുന്നുണ്ട്. ഇസ്രായേലിെൻറ നിയമങ്ങളും രീതികളും ചെയ്തികളും വിവേചനപരമാണ്. ജൂതരല്ലെന്നതിനാൽ മാത്രം അടിച്ചമർത്തപ്പെടുന്നവരാണ് ഇസ്രായേലിനകത്തുള്ള ഫലസ്തീൻകാർ.
കിഴക്കൻ ജറൂസലമിലുള്ള ഫലസ്തീനികൾക്ക് ‘വിദ്യാഭ്യാസരംഗത്തും ആരോഗ്യ സുരക്ഷയിലും തൊഴിൽമേഖലയിലും താമസത്തിലും കെട്ടിട നിർമാണാവകാശങ്ങളിലുമെല്ലാം’ വ്യക്തമായ വിവേചനം നേരിടേണ്ടിവരുന്നുണ്ട്. അതേസമയം വെസ്റ്റ് ബാങ്കിലും ഗസ്സയിലുമുള്ളവർ ‘സൈനികനിയമ’ത്തിെൻറ ഇരകളായാണ് ജീവിക്കുന്നത്. ബലാൽക്കാരത്തിലൂടെ ഭൂമി പിടിച്ചെടുത്ത് കുടിയേറിയ ജൂതന്മാർക്കാകെട്ട ‘ഇസ്രായേലി സിവിൽ നിയമ’ത്തിെൻറ പരിരക്ഷയുണ്ടുതാനും. ഫലസ്തീനി അഭയാർഥികളെ നാട്ടിലേക്ക് മടങ്ങാൻ ഇസ്രായേൽ അനുവദിക്കാത്തത് വംശീയചിന്തയുടെ അടിസ്ഥാനത്തിലാണ്. അധിനിവിഷ്ട പ്രദേശങ്ങളിലെ വിവേചനം (‘ഹഫ്റദ’) അപ്പാർൈതറ്റിെൻറ രൂപം തന്നെയാകുന്നു. വെസ്റ്റ് ബാങ്കിലെ വിവേചനമതിൽ അതിെൻറ പ്രകടമായ ആവിഷ്കാരങ്ങളിൽപെടും.
ദക്ഷിണാഫ്രിക്കയിൽ നാട്ടുകാരായ കറുത്തവർക്കുമേൽ വെള്ളക്കാരുടെ നിയന്ത്രണമുണ്ടായിരുന്നു. ഇസ്രായേൽ ഫലസ്തീൻകാർക്കെതിരെ നിയന്ത്രണങ്ങളും ചെക്പോസ്റ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരനിയന്ത്രണം, ദേഹ പരിശോധന, സൈനിക അതിക്രമം, വാർത്താനിയന്ത്രണം, നിർമാണവിലക്ക്, ജല^വൈദ്യുതി നിയന്ത്രണം, ചെറുത്തുനിൽപ്പുകളെ ക്രൂരമായി അടിച്ചമർത്തുന്ന ശൈലി ഇങ്ങനെ ദക്ഷിണാഫ്രിക്ക നടപ്പാക്കിയതെല്ലാം ഇസ്രായേലും നടപ്പാക്കുന്നു.
യു.എൻ റിപ്പോർട്ട് തൽക്കാലം വലിയ ഫലമൊന്നും ഉണ്ടാക്കാനിടയില്ല. ഇസ്രായേൽ^യു.എസ് അച്ചുതണ്ടിെൻറ സമ്മർദം ശക്തമാണ്. എന്നാൽ, പൊതുബോധവും ലോകമനോഭാവവും എങ്ങനെ മാറിവരുന്നു എന്നതിെൻറ സൂചന അതിലുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ച് ഉപരോധമേർപ്പെടുത്തിയാണ് അവിടത്തെ വർണവിവേചന ഭരണത്തെ തെറിപ്പിച്ചത്. ഇസ്രായേലിെൻറ വംശവിവേചനഭരണത്തിന് പക്ഷേ, വംശീയമായിതന്നെ ചിന്തിക്കുന്ന കുറെ ഭരണകൂടങ്ങളുടെ പിന്തുണ ഇപ്പോഴുമുണ്ട്. എങ്കിൽപോലും ഇസ്രായേലിെൻറ ചെയ്തികളെ വിലയിരുത്താനുള്ള സന്ദർഭം എത്തിയിരിക്കുന്നു. ബോയ്കോട്ട്^ഡൈവസ്റ്റ്മെൻറ് ^സാങ്ഷൻസ് (ബി.ഡി.എസ്: ബഹിഷ്കരണം, നിക്ഷേപനിരാസം, ഉപരോധം) കൂടുതൽ ശക്തിപ്പെടുത്തി ഇസ്രായേലിനെ തളക്കാൻ റിപ്പോർട്ട് ഉദ്ബോധിപ്പിക്കുന്നുണ്ട്. പൗരന്മാർക്കിടയിൽ മതത്തിെൻറയോ വർണത്തിെൻറയോ അടിസ്ഥാനത്തിൽ ഉച്ചനീചത്വം സൃഷ്ടിക്കുന്ന ശൈലിക്കെതിരായ താക്കീത് കൂടിയായി റിപ്പോർട്ടിനെ കണക്കാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.