കെടുകാര്യസ്ഥതക്ക് ഇൻഷുറൻസ് പരിരക്ഷയോ?
text_fieldsെഎ.ഡി.ബി.െഎ ബാങ്കിെൻറ ഭൂരിഭാഗം ഒാഹരി ലൈഫ് ഇൻഷുറൻസ് കോർപറേഷനെക്കൊണ്ട് (എൽ.െഎ.സി) വാങ്ങിപ്പിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കം സാമ്പത്തികരംഗത്ത് വിവാദം സൃഷ്ടിക്കുേമ്പാഴും പ്രതിപക്ഷം ഇതിനെ ഗൗരവത്തിലെടുത്തിട്ടില്ലെന്ന് തോന്നുന്നു. പരിധിയും കവിഞ്ഞുള്ള അളവിൽ കിട്ടാക്കടം വളർന്ന് തകർച്ചയുടെ വക്കിലാണ് െഎ.ഡി.ബി.െഎ ബാങ്ക്. കെടുകാര്യസ്ഥതയുടെ ഇൗ ഭാരം എൽ.െഎ.സിയുടെ തലയിൽ കെട്ടിവെക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 28 ശതമാനത്തോളം വരും ഇൗ ബാങ്കിെൻറ കിട്ടാക്കടത്തോത്. ഇതിനർഥം, ബാങ്ക് വായ്പയായി കൊടുക്കുന്ന ഒാരോ നൂറു രൂപയിലും 28 രൂപ വീതം മൂന്നുമാസത്തിനുള്ളിൽ തിരിച്ചുവരാതെ പോകുന്നു എന്നാണ്. വായ്പ വാങ്ങി തിരിച്ചടക്കാത്തവരും ഒത്തുകളിച്ച് വായ്പ നൽകിയവരും ഉണ്ടാക്കിവെച്ച കൂറ്റൻ കമ്മി നികത്താൻ ബാങ്കിെൻറ 51 ശതമാനം ഒാഹരി എൽ.െഎ.സിയെക്കൊണ്ട് എടുപ്പിക്കും. ബാങ്കിെൻറ നിഷ്ക്രിയ ആസ്തി ഒരു റെക്കോഡാണ്. കെടുകാര്യസ്ഥതമൂലം നാശോന്മുഖമായ പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷിച്ചെടുക്കാൻ പൊതുമുതൽ ഉപയോഗിക്കുന്ന പ്രവണത കൂടിവരുന്നു എന്നാണ് ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്. ഇപ്പോഴാകെട്ട സാധാരണ ജനങ്ങളുടെ പോക്കറ്റ് നേരിട്ട് കൊള്ളയടിക്കുന്ന സമ്പ്രദായവും വരുകയാണ്. കഴിഞ്ഞവർഷങ്ങളിൽ പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളിൽനിന്ന് വൻതുക വായ്പയെടുത്ത് മുങ്ങിയ പ്രശസ്തരിലേറെയും ‘ചങ്ങാത്ത മുതലാളിത്ത’ത്തിെൻറ ഗുണഭോക്താക്കളാണെന്ന് ഒാർക്കുക. അംബാനി, അദാനി, നീരവ് മോദി, എസ്സാർ, മെഹുൽഭായ് തുടങ്ങി അനേകം പേരെക്കുറിച്ച് സമീപകാലത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സർക്കാറുമായി ഒത്തുകളിക്കുന്ന വൻകിടക്കാർക്ക് സഹസ്രകോടികളുടെ കടബാധ്യത ഉണ്ടായാലും രക്ഷപ്പെടാമെന്നാണ്. കൊടുത്ത കടം തിരിച്ചുകിട്ടാതെ പൊതുമേഖലാ സ്ഥാപനങ്ങൾ കൂപ്പുകുത്തുേമ്പാഴും കടക്കാരിൽനിന്ന് ഇൗടാക്കാനല്ല ഇപ്പോഴും നീക്കം-മറിച്ച് മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളെെക്കാണ്ട് ഭാരം ഏറ്റെടുപ്പിക്കാനാണ്. ഗുജറാത്ത് സ്േറ്ററ്റ് പെട്രോ കോർപറേഷൻ 20,000 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ചേപ്പാൾ മോദി സർക്കാർ അതിനെ ഒ.എൻ.ജി.സിയുടെ ചുമലിൽ കെട്ടിവെച്ചത് സമീപകാല ഉദാഹരണം. ഇപ്പോൾ െഎ.ഡി.ബി.െഎ ബാങ്കിന് കിട്ടാക്കട ബാധ്യത മാത്രം 55,000 കോടി രൂപയാണുള്ളത് (2018 മാർച്ച് 31 വരെ). ഇതിന് പുറമെ, തിരിച്ചടവ് സാധ്യത വളരെ കുറഞ്ഞ 60,000 കോടി രൂപയുടെ വായ്പ േവറെയും. കാലം ചെല്ലുന്തോറും ബാധ്യത പെരുകി ബാങ്ക് മുങ്ങുമെന്ന ഘട്ടത്തിൽ അതിനെ രക്ഷിക്കാൻ സർക്കാർ കണ്ട വഴി ആ ബാധ്യത നേരിട്ട് ഏറ്റെടുക്കുക എന്നതുപോലുമല്ല; പകരം എൽ.െഎ.സിയെ കുടുക്കുക എന്നതാണ്.
നിയമവിധേയ തട്ടിപ്പെന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ. ഇന്നത്തെ അവസ്ഥയിൽ എൽ.െഎ.സിക്ക് െഎ.ഡി.ബി.െഎയുടെ 41 ശതമാനം ഒാഹരികൂടി വാങ്ങാൻ (പത്തുശതമാനത്തിൽ കൂടുതൽ ഒാഹരികൾ ഇപ്പോഴേ എൽ.െഎ.സിക്കുണ്ട്) 10,000 കോടി രൂപയോളം മുടക്കണം. കൂറ്റൻ വിറ്റുവരവുള്ള എൽ.െഎ.സിക്ക് ഇത് നിസ്സാരമാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നാം. എന്നാൽ, ബാങ്കിെൻറ ബാധ്യത വരുംവർഷങ്ങളിൽ വർധിക്കുമെന്നുറപ്പാണ്. അപ്പോഴെല്ലാം, വലിയ ഒാഹരിയുടമ എന്ന നിലക്ക് അത് നികത്താൻ എൽ.െഎ.സി തയാറാകേണ്ടിവരും. ഇക്കഴിഞ്ഞ സാമ്പത്തികവർഷം െഎ.ഡി.ബി.െഎയുടെ നഷ്ടം 5600 കോടി രൂപയായിരുന്നു. ചുരുങ്ങിയത് മൂന്നുതരം അനൗചിത്യങ്ങളാണ് എൽ.െഎ.സിയെ ഇടപെടുവിക്കുന്നതിലൂടെ സർക്കാർ ചെയ്യുന്നത്. ഒന്നാമതായി, ബി.ജെ.പിയുടെതന്നെ സാമ്പത്തികദർശനത്തിന് കടകവിരുദ്ധമാണിത്. സ്വകാര്യവത്കരണമാണ് അതിെൻറ വലതുപക്ഷ സാമ്പത്തിക വീക്ഷണത്തിെൻറ പ്രധാന ഘടകം. ഒേട്ടറെ ദോഷങ്ങളുള്ള ഇൗ വീക്ഷണത്തിെൻറ ഗുണവശമായി പറയാറുള്ളത്, പൊതുമേഖലാ സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥത ഒരുനിലക്കും പൊറുപ്പിക്കില്ല എന്നതാണ്. എന്നാൽ, ബി.ജെ.പി ഇപ്പോൾ ചെയ്യുന്നതോ, സ്വകാര്യവത്കരണത്തിൽ രാജ്യതാൽപര്യത്തിന് വിരുദ്ധമായ ഒാഹരി വിറ്റഴിക്കലടക്കമുള്ള അംശങ്ങൾ തുടരുകയും എന്നാൽ, വൻ ബാധ്യതയുള്ള സ്ഥാപനങ്ങളെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കുമേൽ കെട്ടിവെക്കുകയുമാണ്. അതായത്, ലാഭം കൊയ്യുന്ന പൊതുസ്ഥാപനങ്ങൾ സ്വകാര്യസ്ഥാപനങ്ങൾക്ക് നൽകുക; നഷ്ടം വരുത്തുന്നവയുടെ ബാധ്യത പൊതുഖജനാവിൽനിന്ന് പണമിറക്കി തീർക്കുക. രണ്ടാമത്തെ പ്രശ്നം, ഇത് ഇവിടെ നിൽക്കില്ല എന്നതാണ്. വലിയ കടം വാങ്ങി മുങ്ങുന്നതും അവരുണ്ടാക്കിയ ബാധ്യത പൊതുമേഖല ഏറ്റെടുക്കുന്നതും പതിവാകുകയാണ്. ഇത് തെറ്റായ സന്ദേശം നൽകും. സാമ്പത്തിക സത്യസന്ധത ശിക്ഷിക്കപ്പെടുകയും തട്ടിപ്പാണ് ലാഭമെന്ന അവസ്ഥ വരുകയും ചെയ്യും. മൂന്നാമത്, എൽ.െഎ.സി ഉപഭോക്താക്കളുടെ വിശ്വാസത്തെ വഞ്ചിക്കലാണിത്. ഏതോ തട്ടിപ്പുകാർ വരുത്തിവെച്ച നഷ്ടം നികത്താൻ പാവപ്പെട്ട എൽ.െഎ.സി നിക്ഷേപകെൻറ പണമാണ് അവെൻറ സമ്മതമില്ലാതെ എടുക്കുന്നത്. ഒരൊറ്റ ബാങ്കിൽ വൻതോതിൽ നിക്ഷേപം നടത്തുന്ന രീതി എൽ.െഎ.സി ഉപഭോക്താവിെൻറ താൽപര്യത്തെ ഹനിക്കും. ഇവിടെയാകെട്ട മുങ്ങിത്താഴുന്ന ബാങ്കിനെയാണ് ഏറ്റെടുക്കുന്നത്.
എല്ലാറ്റിനും പുറമെ, സാമ്പത്തികരംഗത്ത് തട്ടിപ്പിന് സ്വീകാര്യത നൽകുന്നതാണ് ഇതെല്ലാം. താത്ത്വികമായും പ്രായോഗികമായും വലിയ അബദ്ധമാണ് െഎ.ഡി.ബി.െഎ ബാങ്കിനെ എൽ.െഎ.സിയുടെ പിരടിയിൽ കെട്ടിവെക്കാനുള്ള നീക്കം. ഇത്ര വലിയ സാമ്പത്തിക കൊള്ളക്ക് രാജ്യത്തെ വലിയ വിഭാഗം പൗരന്മാർ ഇരയാക്കപ്പെടുേമ്പാൾ അതിനെ ശക്തമായി എതിർക്കേണ്ട ചുമതല പ്രതിപക്ഷ പാർട്ടികൾക്കുണ്ട്. സർക്കാറിനെ മാത്രമല്ല, എൽ.െഎ.സിയെയും തിരുത്തേണ്ടതുണ്ട്. സ്വന്തം ഉപഭോക്താക്കളുടെ താൽപര്യങ്ങൾ ബലികഴിച്ചുകൊണ്ട് സുനിശ്ചിതമായ നഷ്ടക്കച്ചവടത്തിലേക്ക് എടുത്തുചാടാൻ അവർക്ക് നിയമപരമായോ ധാർമികമായോ അധികാരമില്ല. ഇൗ ഇടപാടിന് ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നൽകിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ വഞ്ചന തടയാൻ ജനങ്ങൾക്കു മുന്നിൽ ഏറെ സമയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.