ഇനി പ്രതീക്ഷ യുവതയിലാണ്
text_fieldsന്യൂയോർക്കിൽ ഇത് അതിപ്രധാനമായ ആഗോള കൂടിയാലോചനകളുടെ ദിനങ്ങളാണ്. ഇറാനുചുറ്റും ഉരുണ്ടുകൂടുന്ന യുദ്ധമേഘങ ്ങൾ, ചൈന-യു.എസ് വ്യാപാരപ്പോര്, അഫ്ഗാൻ സമാധാന ചർച്ചകളുടെ പരാജയം, വിവിധ ഭാഗങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളും അഭ യാർഥി പ്രശ്നങ്ങളും, ബ്രെക്സിറ്റ് തുടങ്ങി അസ്ഥിരതയുടെ ഒരുകൂട്ടം സങ്കീർണ ലക്ഷണങ്ങൾക്കിടയിലാണ് െഎക്യരാഷ ്ട്രസഭയുടെ പൊതുസഭ ചേരുന്നത്. എന്നാൽ, ഇവക്കെല്ലാമിടയിൽ, ഒരർഥത്തിൽ അവയെക്കാളൊക്കെ ഗുരുതരവും അടിയന്തരവുമായ മറ്റൊരു ഉച്ചകോടികൂടി ന്യൂയോർക്കിൽ യു.എൻ പൊതുസഭക്കൊപ്പം ചേരുന്നുണ്ട്. ലോകത്തെ പുതുതലമുറ സമ്മർദം ചെലുത ്തി സാധ്യമാക്കിയ കാലാവസ്ഥ ഉച്ചകോടിയാണത്. സ്വീഡനിലെ ഗ്രേറ്റ തുൻബെർഗ് കഴിഞ്ഞവർഷം തുടങ്ങിവെച്ച പഠിപ്പുമുട ക്കു സമരം ഇന്ന് ഒരു ആഗോളപ്രസ്ഥാനമായി മാറിക്കഴിഞ്ഞു.
ഒന്നിനെപ്പറ്റിയും ഉത്തരവാദിത്തബോധമോ ഗൗരവബുദ്ധിയോ ഇല്ലാത്ത വെറും നേരേമ്പാക്കുകാരെന്ന് മുതിർന്ന തലമുറ കുറ്റപ്പെടുത്തിവന്ന പുതുനൂറ്റാണ്ടിെൻറ സന്തതികൾ ഇപ്പോൾ ആരോപണം മടക്കിക്കൊടുക്കുകയാണ് -ഭൂഗോളം നേരിട്ട ഏറ്റവും കടുത്ത നിലനിൽപ് പ്രതിസന്ധിയുടെ മുന്നിൽപ്പോലും മുതിർന്നവർ പുലർത്തുന്ന നിസ്സംഗതയെക്കുറിച്ചാണ് അവർ പറയുന്നത്. ഇപ്പോൾ ഇൗ അപൂർവമായ ആഗോളവിദ്യാർഥി പ്രക്ഷോഭം 137 രാജ്യങ്ങളിലെ അയ്യായിരത്തിൽപ്പരം സ്ഥലങ്ങളിലായി വെള്ളിയാഴ്ചകളിൽ നടക്കുന്നു. കാലാവസ്ഥ പ്രതിസന്ധിയുടെ ഗൗരവം രാഷ്ട്രനേതാക്കൾ ഉൾക്കൊള്ളണമെന്നും അത് പരിഹരിക്കാൻ വേണ്ട കർക്കശ നടപടികൾ സത്വരമായി എടുക്കണമെന്നുമാണ് അവരുടെ ആവശ്യം. രണ്ടായിരത്തിലേറെ ശാസ്ത്രജ്ഞർ അവർക്ക് പിന്തുണയുമായി രംഗത്തുവന്നിട്ടുമുണ്ട്. ന്യൂയോർക്കിൽ യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് വിളിച്ചുചേർത്ത കാലാവസ്ഥാ കർമ ഉച്ചകോടി, പാരിസ് ധാരണ എത്രയും വേഗത്തിൽ പൂർത്തീകരിക്കാനുള്ള വഴികൾ ആേലാചിക്കുമത്രെ.
2015ൽ ലോകരാജ്യങ്ങൾ അംഗീകരിച്ച പാരിസ് ധാരണയനുസരിച്ച്, ആഗോള താപനവർധന രണ്ട് ഡിഗ്രി സെൽഷ്യസിനുതാഴെ പിടിച്ചുനിർത്താനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടായിരുന്നു. ആ ലക്ഷ്യംപോലും അപര്യാപ്തമാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. ഒന്നര ഡിഗ്രി വർധനയിൽ 2030ഒാടെ പിടിച്ചുനിർത്തിയില്ലെങ്കിൽ കാര്യങ്ങൾ കൈവിടുമെന്നും തടുക്കാനാകാത്ത സർവനാശത്തിലേക്ക് ഭൂമി കൂപ്പുകുത്തുമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. ഭരണകർത്താക്കളുടെ വിവരേക്കട് പരിഹാര ശ്രമങ്ങൾക്ക് വലിയ തടസ്സമായി. ഒപ്പം കോർപറേറ്റ് ലോബികളുടെ സമ്മർദവും. ആഗോള അന്തരീക്ഷ ദൂഷണത്തിെൻറ നാലിലൊന്ന്, ലോകജനസംഖ്യയുടെ ഇരുപതിലൊന്നു പോലുമില്ലാത്ത യു.എസിേൻറതാണ്. അതേസമയം, ആഗോളതാപനംമൂലം കടലേറ്റവും അഭയാർഥി പ്രശ്നവും അനുഭവിക്കുന്നത് ‘അവികസിത’ രാജ്യങ്ങളും.
ഇൗ അസമത്വം നേരിടാൻ പാരിസ് ധാരണക്കും കഴിഞ്ഞിട്ടില്ല. ഏറ്റവും കൂടുതൽ മലിനീകരണം നടത്തുന്നവർ അത് കുറക്കാൻ മതിയായ ബജറ്റ് നീക്കിവെക്കാൻ വിസമ്മതിക്കുന്നു. ആർക്കും ബാധ്യതയില്ലാത്ത ഒന്നായതുകൊണ്ടുതന്നെ പാരിസ് ധാരണ നിർണിത സമയക്രമമനുസരിച്ച് നടപ്പാകുന്നില്ല. ചൂടുവർധന ഒന്നര ഡിഗ്രിയിൽ പിടിച്ചുനിർത്താൻ വേണ്ടതു ചെയ്ത രണ്ടേ രണ്ട് രാജ്യങ്ങളേ ഉള്ളൂ എന്നാണ് ‘ക്ലൈമറ്റ് ആക്ഷൻ ട്രാക്കർ’ എന്ന ഗവേഷകസംഘം ചൂണ്ടിക്കാട്ടുന്നത്. മൊറോക്കോ, ഗാംബിയ എന്നീ ‘പാവം’ രാജ്യങ്ങളാണവ. ബദൽ ഉൗർജരംഗത്ത് വൻതോതിൽ മുതൽമുടക്കിക്കൊണ്ട് ഇന്ത്യ നല്ല മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും അടുത്തകാലത്ത് കൽക്കരിയിൽ കൂടുതൽ നിക്ഷേപം നടത്തുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുമുണ്ട്. ചൈനയും ആസ്ട്രേലിയയുമെല്ലാം ദൂഷണം കുറച്ചിട്ടില്ലാത്ത രാജ്യങ്ങളുടെ കൂട്ടത്തിലാണ്. എണ്ണയെ ആശ്രയിക്കുന്ന അവസ്ഥയും മതിയായ അളവിൽ കുറഞ്ഞിട്ടില്ല. ഇന്നത്തെ തോതിൽ പോയാൽ 2100ഒാടെ മൂന്ന് ഡിഗ്രി സെൽഷ്യസ് വർധനവോടെ ഭൂമി ചുട്ടുപൊള്ളും.
ലോകത്തെ അസ്വസ്ഥപ്പെടുത്തുന്ന വൻ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഒന്നും ചെയ്യാൻ കഴിയാത്ത സംഘടനയാണ് യു.എൻ. കാലാവസ്ഥാ പ്രതിസന്ധിയുടെ കാര്യത്തിലും അത് കഴിവില്ലായ്മയുടെ പര്യായമാണ്. 2050ഓടെ ലോകരാജ്യങ്ങൾ മുഴുവൻ കാർബൺ നിർഗമനം പാടേ ഇല്ലാതാക്കണമെന്ന് ഗുെട്ടറസ് ഇപ്പോൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും 30 വർഷമായി ഇറങ്ങുന്ന ഇത്തരം വ്യർഥ ആഹ്വാനങ്ങളുടെ തുടർച്ചയായി അതും ഒടുങ്ങിയെന്നുവരാം. 1950കൾ മുതൽ ശാസ്ത്രലോകം മുന്നറിയിപ്പ് തന്നുകൊണ്ടിരുന്നതാണ്. എന്നിട്ടോ, പ്രശ്നത്തെപ്പറ്റി രാജ്യങ്ങൾ ഒരുമിച്ചിരുന്നൊന്ന് ആലോചിക്കുന്നത് 1979ലാണ് -ജനീവയിലെ കാലാവസ്ഥാ മാറ്റ ചർച്ചയിൽ. ആലോചിച്ചാലോചിച്ച് ഒരു കരാർ രൂപപ്പെടാൻ പിന്നെയും വർഷങ്ങളെടുത്തു: യു.എന്നിെൻറ ‘കാലാവസ്ഥാ രൂപരേഖ’ (ഫ്രെയിം വർക്ക് കൺവെൻഷൻ) പ്രാബല്യത്തിലായത് 1994ൽ.
തീർത്തും അപര്യാപ്തമായിരുന്ന അത് മാറ്റാൻ എടുത്തു മറ്റൊരു പതിറ്റാണ്ട്; ക്യോട്ടോ കരാർ വന്നത് 2005ൽ. അതിെൻറ പോരായ്മകൾ നികത്തി കൂടുതൽ വ്യക്തതയോടെ കരാറുണ്ടാക്കുന്നത് (പാരിസ് ധാരണ) 2015ൽ. അതും അപര്യാപ്തമാണെന്നതിനു പുറമെ, നിർബന്ധ ബാധ്യത അല്ലതാനും. ഈ ഉദാസീനതയും അലംഭാവവുമാണ് തങ്ങളുടെ ഭാവിക്കുവേണ്ടി തങ്ങൾതന്നെ രംഗത്തിറങ്ങിയേ പറ്റൂ എന്ന് തുൻബർഗിനെയും മറ്റും ബോധ്യപ്പെടുത്തിയത്. അവരുടെ കൗമാര ആക്ടിവിസം ഫലവത്തായേ പറ്റൂ. ഒന്നുണ്ട്: ഇതുവരെ ലോകരാഷ്ട്രങ്ങളുടെ പരിഗണനയിലോ ചർച്ചയിലോ ഇല്ലാതിരുന്ന കാലാവസ്ഥാ പ്രതിസന്ധി ഇന്ന് മുൻഗണനാ വിഷയമായി മാറുന്നുണ്ട്. ഇതിൽ, ‘ശാസ്ത്രത്തെ വരിക്കുക’ എന്ന യുവതലമുറയുടെ മുദ്രാവാക്യത്തിന് വലിയ പങ്കുണ്ട്.
ഒപ്പം, ശാസ്ത്രം നൽകിയ മുന്നറിയിപ്പുകൾ യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നു എന്ന വസ്തുതയും മനുഷ്യരെ മാറിച്ചിന്തിപ്പിക്കുന്നു. പ്രളയവും കൊടുങ്കാറ്റും വരൾച്ചയുമെല്ലാം ഇന്ന് അവ്യക്തമായ പ്രവചനങ്ങളല്ല, നേരനുഭവങ്ങളാണ്. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാൻ കാലാവസ്ഥാ പ്രക്ഷോഭകർ നേതൃത്വം നൽകുന്നത് ഭാവിതലമുറയെ സംഘടിപ്പിച്ചുകൊണ്ടാണ് -അല്ലാതെ യു.എൻ ചെയ്യുേമ്പാലെ സ്വാർഥംഭരികളായ രാഷ്ട്രീയ നേതാക്കളോട് കെഞ്ചിക്കൊണ്ടല്ല. ആ നിലക്ക് ലോകത്തിെൻറ പ്രതീക്ഷ യു.എൻ അല്ല, യുവതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.