Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightലജ്ജാവഹം...

ലജ്ജാവഹം ഇന്ത്യയുടെ ഈ നയവ്യതിചലനം 

text_fields
bookmark_border
ലജ്ജാവഹം ഇന്ത്യയുടെ ഈ നയവ്യതിചലനം 
cancel

അതിഥികളെയും അഭയംതേടി വന്നവരെയും ആദരിച്ച് എതിരേൽക്കുകയും സ്നേഹവും സുരക്ഷിതത്വവും ആവോളം നൽകി മനുഷ്യത്വത്തിെൻറ ഉദാത്തഭാവങ്ങൾ അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യത്തിെൻറ പിൻതലമുറക്കാരാണ് നമ്മൾ. ആധുനിക ഇന്ത്യയുടെ ശിൽപികൾ വിഭാവന ചെയ്ത ജനാധിപത്യവ്യവസ്ഥയിൽ പൗരന്മാരുടെ മൗലികാവകാശങ്ങൾ പൂർണമായി സംരക്ഷിക്കപ്പെടുമ്പോൾതന്നെ, നമ്മുടെ രാജ്യത്ത് എത്തിപ്പെടുന്ന മനുഷ്യരുടെ അവകാശങ്ങളും മാനവികമായ കാഴ്ചപ്പാടിലൂടെ ഉയർത്തിപ്പിടിക്കുന്നുണ്ട്. മഹാത്മ ഗാന്ധിയും ജവഹർലാൽ നെഹ്റുവുമൊക്കെ കെട്ടിപ്പടുത്ത ആദർശാധിഷ്ഠിതമായ ഒരു രാഷ്ട്രത്തിെൻറ മൂല്യപരമായ ഔന്നത്യം ലോകം പെട്ടെന്ന് തിരിച്ചറിഞ്ഞത് ദേശീയതയുടെ ഇടുങ്ങിയ ചിന്താഗതികൾക്കതീതമായി മനുഷ്യത്വപരമായ നമ്മുടെ ഇടപെടലുകൾ വഴിയാണ്. ലോകത്തിെൻറ ഏതു മൂലയിലാണെങ്കിലും ശരി, കഷ്ടപ്പെടുന്ന, അല്ലെങ്കിൽ പീഡനമനുഭവിക്കുന്ന മനുഷ്യർക്കായി ശബ്ദിക്കാനും അവരുടെ രോദനം കേൾക്കാനും നാം കാണിച്ച ആത്മാർഥതയും ആർജവവും രാജ്യത്തിെൻറ യശസ്സ് വാനോളമുയർത്തി. കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയിൽ ഹതാശരായ എത്രയെത്ര മനുഷ്യരാണ് തുണയും തണലും തേടി ഇങ്ങോട്ടേക്ക് ഒഴുകിയെത്തിയത്!

തിബത്തിൽ ബുദ്ധമതവിശ്വാസികൾ പീഡനങ്ങൾ നേരിട്ടപ്പോൾ ദലൈലാമ അടക്കമുള്ള പതിനായിരങ്ങൾക്ക് നാം അഭയം നൽകി. ശ്രീലങ്കയിൽനിന്ന് എണ്ണമറ്റ ഹിന്ദുക്കളും ക്രിസ്ത്യാനികളും അഭയാർഥികളായി ഇവിടെ വന്നു പാർപ്പുറപ്പിച്ചു. അഫ്ഗാനിസ്താനിലെ രാഷ്ട്രീയകാലുഷ്യം പതിനായിരക്കണക്കിന് അഭയാർഥികളെ വരവേൽക്കാൻ ഇന്ത്യയെ നിർബന്ധിച്ചു. 1971ൽ ബംഗ്ലാദേശിൽനിന്ന് ലക്ഷക്കണക്കിന് ഹിന്ദുക്കളും മുസ്ലിംകളും ഗോത്രവർഗക്കാരും പ്രാണനുംകൊണ്ട് ഒഴുകിയെത്തിയപ്പോൾ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അതിർത്തികൾ തുറന്നുവെച്ചുകൊടുത്തു. അന്നത്തെ യു.എസ് പ്രസിഡൻറ് റിച്ചാർഡ് നിക്സെൻറയും വിദേശകാര്യ സെക്രട്ടറി ഹെൻട്രി കിസ്സിങ്ങറുടെയുമൊക്കെ ഭീഷണിക്കു മുന്നിൽ മനുഷ്യത്വത്തെ നാം പണയംവെച്ചില്ല. ഒരുവേള ഇന്ത്യപോലെ ബ്രിട്ടീഷ് കോളനിയായിരുന്ന പഴയ ബർമയിൽനിന്ന് (ഇന്നത്തെ മ്യാന്മർ) എൺപതുകൾ തൊട്ട് ആയിരക്കണക്കിന് അഭയാർഥികൾ ഇന്ത്യയിലെത്തിയപ്പോൾ ഒരു എതിർപ്പും കൂടാതെ അവർക്ക് സംരക്ഷണം നൽകാൻ കേന്ദ്ര–സംസ്ഥാന സർക്കാറുകൾ മുന്നോട്ടുവന്നത് പ്രതിജ്ഞാബദ്ധതയോടെ നാം തുടർന്നുപോന്ന ഒരു നയത്തിെൻറ ഭാഗമായിരുന്നു. 2014ലെ ഒരു കണക്കനുസരിച്ച് രണ്ടു ലക്ഷത്തോളം അഭയാർഥിസമൂഹമുണ്ട് ഇന്ത്യയിൽ. അതിൽ ഏറ്റവും കൂടുതലുള്ളത് തിബത്തിൽനിന്നുള്ളവരാണ്. മ്യാന്മറിലെ രാഖൈൻ പ്രവിശ്യയിൽനിന്ന് സൈന്യത്തിെൻറയും തീവ്രബുദ്ധദേശീയവാദികളുടെയും പീഡനങ്ങൾ സഹിക്കവയ്യാതെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ അഭയംതേടിയ കൂട്ടത്തിൽ ഇന്ത്യയിലുമെത്തിയിട്ടുണ്ട് അരലക്ഷത്തോളം പേർ. ഭൂമുഖത്ത് ഹൃദയഭേദകമായ മർദനങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർ എന്ന് ഐക്യരാഷ്ട്ര സഭ വിശേഷിപ്പിക്കുന്ന റോഹിങ്ക്യ മുസ്ലിംകളാണിവർ. എൺപതുകൾ തൊട്ട് മ്യാന്മറിലെ പട്ടാള ഭരണകൂടവും ഭൂരിപക്ഷം വരുന്ന ബൗദ്ധവംശീയവാദികളും തുടർന്നുപോരുന്ന ക്രൂരവും നിഷ്ഠുരവുമായ അതിക്രമങ്ങളുടെ ഇരകളായി മാറിയ ഇവിടെ അഭയംതേടിയെത്തിയ ഇക്കൂട്ടരെ രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ല എന്നാണ് മോദിസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഖ്യാപിക്കുക മാത്രമല്ല,  രാജ്യത്തുടനീളം ചിന്നിച്ചിതറിക്കിടക്കുന്ന റോഹിങ്ക്യകളെ കണ്ടെത്തി നാടുകടത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം കൊടുത്തുകഴിഞ്ഞുവെന്ന് ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു വെളിപ്പെടുത്തുന്നു. 

റോഹിങ്ക്യൻ അഭയാർഥികളോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന അറുപിന്തിരിപ്പനും ഇടുങ്ങിയ വീക്ഷണകോണിലൂടെ നോക്കിക്കാണുന്നതുമായ സമീപനം കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയത് സ്വാഭാവികം. എന്തുകൊണ്ട് മറ്റ് അഭയാർഥികളെപ്പോലെ റോഹിങ്ക്യകളോട് മനുഷ്യത്വപരമായി സമീപിക്കാൻ ബി.ജെ.പി സർക്കാറിനു സാധിക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം ലളിതം: ഹിന്ദുത്വരാഷ്ട്രീയത്തിന് അനഭിമതരായ മതസമൂഹമായിപ്പോയി എന്നതുതന്നെ. റോഹിങ്ക്യൻ അഭയാർഥികൾ നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്നാണ് കേന്ദ്ര സർക്കാർ വാദിക്കുന്നത്. അതുകൊണ്ടുതന്നെ അവർക്ക് ഇവിടെ ജീവിക്കാൻ അവകാശമില്ലെന്നും വന്ന രാജ്യത്തേക്കുതന്നെ തിരിച്ചുപോകട്ടെ എന്നുമാണ് സർക്കാറിെൻറ നിലപാട്. മനുഷ്യത്വരഹിതമായ ഈ നിലപാട് സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സംഘ്പരിവാർ രാഷ്ട്രീയത്തിെൻറ അന്തർധാര മനസ്സിലാക്കിയവർക്ക് അറിയാം, ഒരു ജനതയോടുള്ള അന്ധമായ വിദ്വേഷത്തിൽനിന്ന് ഉറവയെടുക്കുന്ന ഈ നയവ്യതിയാനത്തിൽനിന്ന് മാറിച്ചിന്തിക്കാൻ മോദി സർക്കാർ തയാറാവില്ലെന്ന്. രണ്ടു ദിവസത്തെ മ്യാന്മർ സന്ദർശനത്തിന് മോദി പുറപ്പെട്ടപ്പോൾതന്നെ, റോഹിങ്ക്യകളുടെ വിഷയത്തിൽ മനുഷ്യത്വപൂർണമായ തീരുമാനമെടുപ്പിക്കാൻ, നൊേബൽ സമ്മാന ജേത്രി കൂടിയായ മ്യാന്മർ ഭരണാധികാരി ഓങ്സാൻ സൂചിയുടെമേൽ സമ്മർദം ചെലുത്തണമെന്ന് യു.എൻ മനുഷ്യാവകാശ, അഭയാർഥി ഏജൻസികൾ അഭ്യർഥിച്ചിരുന്നു. എന്നാൽ, സൂചിയെ കണ്ടപ്പോൾ മോദി പറഞ്ഞത് എന്താണെന്ന് നാം കേട്ടു: രാഖൈൻ മേഖലയിൽ സമാധാനം പുന$സ്ഥാപിക്കുന്നതിന് റോഹിങ്ക്യ ഭീകരവാദികളെ നേരിടണമെന്നും രാജ്യത്തിെൻറ അഖണ്ഡത കാത്തുസൂക്ഷിക്കണമെന്നും. യു.എൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ റോഹിങ്ക്യകൾ നേരിടുന്ന അത്യപൂർവമായ പ്രതിസന്ധി സംബന്ധിച്ച് ലോകമൊന്നടങ്കം ഉത്കണ്ഠാകുലരാകുമ്പോഴാണ് യാഥാർഥ്യം മുഴുവനും മറച്ചുവെച്ച് ആർ.എസ്.എസിെൻറ തലതിരിഞ്ഞ കാഴ്ചപ്പാട് രാജ്യത്തിെൻറ നയമായി അവിടെച്ചെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മുടെ രാജ്യം ഇത$പര്യന്തം മുറുകെ പിടിച്ച ഒരു നയത്തിെൻറ നഗ്നമായ ലംഘനമാണിത്; അന്താരാഷ്ട്ര ഉടമ്പടികളോടുള്ള വെല്ലുവിളിയും. ഇതിനെതിരെ ഇന്ത്യ ഒന്നടങ്കം പ്രതിഷേധിച്ചേ മതിയാവൂ. ഒരു ജനതയെ മരണവക്ത്രത്തിലേക്ക് വലിച്ചെറിയുക എന്ന ക്രൂരതക്ക് മഹാത്മജിയുടെ നാടിന് ഒരിക്കലും കൂട്ടുനിൽക്കാൻ പറ്റില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsRohingyans
News Summary - Ideologyu Change Of India Is Shameful - Article
Next Story