പ്രളയദുരന്തം മനുഷ്യനിർമിതം
text_fieldsനൂറ്റാണ്ടിലെ പ്രളയദുരന്തത്തിലേക്ക് കേരളത്തെ തള്ളിവിട്ടത് നമ്മുടെ പിഴവുകളോ? ശക് തവും ചടുലവുമായിരുന്നുവെന്ന് കരുതപ്പെട്ട സർക്കാറിെൻറതന്നെ ഏകോപനത്തിലെ പിടിപ്പു കേടുകളും തീരുമാനങ്ങളെടുക്കുന്നതിലെ അമാന്തവുമാണോ ദുരന്തത്തിെൻറ വ്യാപ്തി ഇത്രയു ം വർധിപ്പിച്ചത്? പ്രളയ കാരണങ്ങൾ കെണ്ടത്തുന്നതിന് ഹൈകോടതി നിശ്ചയിച്ച അമിക്കസ് ക് യൂറി ജേക്കബ് പി. അലക്സ് ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ഇത്തരം ചോദ്യങ്ങൾ വീണ്ടുമുയർത്തിയിരിക്കുന്നു. സർക്കാറിനെ പ്രതിക്കൂട്ടിലാക്കുകയും മറുപടി പറയുകയും ചെയ്യേണ്ട ധാരാളം ചോദ്യങ്ങളും വസ്തുതകളും ഉള്ളടങ്ങിയ, അമിക്കസ് ക്യൂറി തുറന്നുവിട്ട പ്രളയാനന്തര റിപ്പോർട്ട്, വീടിനകത്ത് കയറി വാതിലടച്ചതുകൊണ്ട് തടഞ്ഞുനിർത്താനാവില്ല.
പെരുമഴ കനക്കുകയും പ്രളയജലം വീടുകളെ വിഴുങ്ങുകയും ചെയ്ത കാലത്തുതന്നെ ഉന്നയിക്കപ്പെട്ടതാണ് ഈ സംശയങ്ങൾ. ദുരന്തത്തിെൻറ വസ്തുതകൾ പുറത്തുകൊണ്ടുവരാനും ഭാവിയിൽ സംഭവിക്കാതിരിക്കാനുമുള്ള ഗൗരവമായ അന്വേഷണങ്ങൾക്കു വേണ്ടിയുള്ള മുറവിളി വിവിധ കോണുകളിൽനിന്ന് ഉയർന്നിരുന്നുവെങ്കിലും അത് മുഖവിലക്കെടുക്കാൻ സർക്കാർ സന്നദ്ധമായിരുന്നില്ല. മഹാപ്രളയത്തെ അതിജയിക്കാൻ കേരളം ഒരുമയോടെ നിർവഹിക്കുന്ന മനോഹരമായ അധ്വാനത്തിെൻറ വിലയിടിക്കാനുള്ള ശ്രമമെന്ന ആക്ഷേപത്തിനു മുമ്പിൽ അലിഞ്ഞുപോവുകയായിരുന്നു ആ സംശയങ്ങളത്രയും. എന്നാൽ, ഇ. ശ്രീധരൻ പ്രസിഡൻറായ ‘ഫൗണ്ടേഷൻ ഫോർ നാഷനൽ വാല്യൂസ്’ അടക്കം വിവിധ സംഘടനകൾ നൽകിയ ഹരജികൾ പരിഗണിച്ച് ഹൈകോടതി നിശ്ചയിച്ച അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകൾ സംശയങ്ങളെ സാധൂകരിച്ചിരിക്കുന്നു. ദുരന്തവ്യാപ്തി അതിരൂക്ഷമാക്കുന്നതിൽ സർക്കാറിെൻറ കെടുകാര്യസ്ഥതയും കാരണമായിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് സ്വതന്ത്രവും നിഷ്പക്ഷവുമായ ഉന്നതാധികാര അന്വേഷണം അനിവാര്യമാക്കുന്നു.
ഡാം മാനേജ്മെൻറിലെ പിടിപ്പുകേടുകളും കെ.എസ്.ഇ.ബിയിലെ ആസൂത്രണപ്പിഴവുകളുമാണ് പ്രളയവ്യാപ്തി വർധിച്ചതിെൻറ പ്രധാന കാരണങ്ങളെന്ന് വ്യക്തമാക്കുന്നുണ്ട് റിപ്പോർട്ട്. നിറഞ്ഞുകവിഞ്ഞ 25 അണക്കെട്ടുകൾ ഏതാണ്ട് ഒരേ സമയമാണ് ജലസേചന വകുപ്പും വൈദ്യുതി ബോർഡും തുറന്നുവിട്ടത്. കേരളത്തിൽ ആകെയുള്ള 79 ഡാമുകളിൽ ഒന്നുപോലും പ്രളയത്തെ കൈകാര്യം ചെയ്യുന്നതിൽ ഫലപ്രദമായി വിനിയോഗിക്കുന്നതിൽ അവർ സമ്പൂർണ പരാജയവുമായി. ദേശീയ ജലനയത്തിെൻറയും ദേശീയ ദുരന്തനിവാരണത്തിെൻറയും നിയമങ്ങൾ പരസ്യമായി ലംഘിക്കപ്പെട്ടു. അണക്കെട്ടുകളിലെ ജലനിരപ്പ് 90 ശതമാനത്തിൽ അധികമായാൽ ഡാമുകൾ തുറന്നുവിടണമെന്നാണ് വ്യവസ്ഥ. ആഗസ്റ്റ് ആദ്യത്തിൽതന്നെ കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ നിർണിത ജലപരിധി കവിഞ്ഞിട്ടും രാഷ്ട്രീയ തീരുമാനം വന്നില്ല എന്നുപറഞ്ഞ് തുറന്നുവിടാൻ അവർ തയാറായില്ല.
എന്നിട്ട്, ഏറ്റവും കനത്ത മഴപെയ്ത ആഗസ്റ്റ് പത്തിനും പതിനഞ്ചിനും ഇടയിൽ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ ഒരു മുന്നൊരുക്കവുമില്ലാതെ ഇവയെല്ലാം ഒന്നിച്ച് തുറന്നുവിടുകയും ചെയ്തു. പെരിയാർ, പമ്പ, അച്ചൻകോവിലാർ നദീതട മേഖലയിലെ വെള്ളപ്പൊക്കത്തിന് കാരണമായത് തെറ്റായ ഈ നടപടിക്രമമാണ്. മുൻ വർഷങ്ങളേക്കാൾ 42 ശതമാനം അധികമഴ ലഭിച്ചതാണ് പ്രളയത്തിന് കാരണമായതെന്ന ഔദ്യോഗിക ഭാഷ്യം ശരിയായിരിെക്കത്തന്നെ 433 പേരുടെ മരണത്തിനും 26,720 കോടിയുടെ നാശനഷ്ടത്തിനും 14 ലക്ഷം േപർക്ക് കിടപ്പാടം ഇല്ലാതാകുന്നതിനും 54 ലക്ഷം ജനങ്ങളെ തീരാദുഃഖങ്ങളിലേക്കും തള്ളിവിട്ട നൂറ്റാണ്ടിലെ മഹാദുരന്തമായി മാറ്റിയത് ആസൂത്രണപ്പിഴവുകളും നിരുത്തരവാദ സമീപനങ്ങളും തന്നെയാെണന്ന് അർഥശങ്കക്കിടയില്ലാത്തവണ്ണം വ്യക്തമാക്കുകയാണ് റിപ്പോർട്ട്. കാലാവസ്ഥ മുന്നറിയിപ്പും അപായാവസ്ഥകളും ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കെ അണക്കെട്ടുകൾ തുറക്കാതെ പിടിച്ചുവെച്ചതിെൻറ ഉത്തരവാദികളാരാെണന്ന് അറിയാൻ, പ്രളയദുരന്തത്തെ ഒരു മെയ്യായി അതിജയിച്ച ജനത്തിന് അവകാശമുണ്ട്. പ്രളയത്തിെൻറ പ്രത്യാഘാതങ്ങൾ പരിഹരിക്കാനാവശ്യമായ കൂടിയാലോചനകളും ഏകോപനവും നടന്നിട്ടില്ല എന്ന കണ്ടെത്തലുകളുടേയും നിജഃസ്ഥിതി പുറത്തുവരേണ്ടതുണ്ട്.
പുഴകളോടും മലകളോടും പുലർത്തുന്ന അശാസ്ത്രീയവും അബദ്ധപൂർണവുമായ സംഹാരാത്മക കൊള്ളകളുടെ വിലകൂടിയാണ് അതിവർഷം ദുരന്തപർവമായി മാറിയതെന്ന് അമിക്കസ് ക്യൂറിയും അടിവരയിടുന്നു. തീരങ്ങളുടെ കൈയേറ്റം, നിർബാധം നടക്കുന്ന മണൽ ഖനനം തുടങ്ങിയ കാരണങ്ങളാൽ നദികളുടെ ജലസംഭരണശേഷി നേരത്തേതന്നെ ശോഷിച്ചുപോയിരിക്കുന്നു. പേമാരിയും ഡാമുകളുടെ തുറന്നുവിടലുകളും മൂലമുണ്ടായ ജലവർധന നദികളുടെ ദിശതന്നെ മാറിയുള്ള ഒഴുക്കിന് ഇടവരുത്തിയത് ഇക്കാരണത്താലാണ്. ഹ്രസ്വകാല താൽപര്യങ്ങൾക്കുവേണ്ടി പ്രകൃതിയുടെമേൽ നടത്തുന്ന ൈകയേറ്റങ്ങളും അവസരോചിത തീരുമാനങ്ങൾ എടുക്കുന്നതിലെ അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും വീഴ്ചകളുമാണ് ഇത്രയും വലിയ ദുരന്തത്തിന് ഇടവരുത്തിയതെന്ന വസ്തുത സർക്കാറിനെപ്പോലെ ഒാരോ മലയാളിയെയും ലജ്ജിപ്പിക്കേണ്ടതാണ്. കാലാവസ്ഥ വൈവിധ്യത്താൽ അനുഗൃഹീതമായ കേരളം അതിവർഷത്തിെൻറയും വരൾച്ചയുടെയും സംഹാരാത്മകത മാറിമാറി അനുഭവിക്കുന്ന ഭൂപ്രദേശമായി മാറിയതിൽ ദീർഘദൃഷ്ടിയില്ലാത്ത നമ്മുടെ വികസന ഭ്രാന്തിന് വലിയ പങ്കുെണ്ടന്നുള്ള കുറ്റപത്രം കൂടിയാണ് ഹൈകോടതിക്ക് മുൻപിൽ സമർപ്പിച്ച റിപ്പോർട്ട്. വരും കാലത്തിൽ മനുഷ്യ അശ്രദ്ധകൾകൊണ്ട് ഇത്തരമൊരു ദുരന്തം ആവർത്തിക്കുകയില്ലെന്ന് ഉറപ്പുവരുത്താൻ ലോകത്തിന് സ്നേഹത്തിെൻറയും കരുതലിെൻറയും മഹാ പാഠങ്ങൾ പകർന്നുനൽകിയ മലയാളി സമൂഹം ഒന്നായി വീണ്ടും ഉയിർത്തെഴുന്നേൽക്കേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.