Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഹൗഡി മോദി...

ഹൗഡി മോദി ഉത്സവത്തിന്‍റെ ബാക്കിപത്രം

text_fields
bookmark_border
ഹൗഡി മോദി ഉത്സവത്തിന്‍റെ ബാക്കിപത്രം
cancel

ഞായറാഴ്ച അേമരിക്കയിലെ ഹ്യൂസ്റ്റൻ നഗരത്തിലെ എൻ.ആർ.ജി സ്റ്റേ ഡിയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സ്വീകരണം അതിഗംഭീരവും ചരിത്ര പ്രധാനവുമായിരുന്നു എന്നാണ് നമ്മുടെ മാധ്യമ ങ്ങൾ പൊതുവെ റിപ്പോർട്ട് ചെയ്തത്. യു.എസിൽ താമസിക്കുന്ന 40 ലക്ഷം ഇന്ത്യ ക്കാരിൽ അരലക്ഷം പേരെങ്കിലും പങ്കെടുത്ത ‘ഹൗഡി മോദി’ പരിപാടിയിൽ പ്ര സിഡൻറ് ഡോണൾഡ് ട്രംപ് മോദിക്കൊപ്പം വേദി പങ്കിട്ടുവെന്നു മാത്രമ ല്ല, പ്രധാനമന്ത്രിയുടെ മണിക്കൂർ നീണ്ട പ്രസംഗം ശ്രദ്ധിച്ചുകൊണ്ട് ആയിരങ്ങളുടെ അത്യാവേശത്തിൽ പങ്കാളിയായതും മാധ്യമങ്ങൾ കൊണ്ടാടി. ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയശ്രീലാളിതനായ മോദി മുഖ്യശത്രു പാകിസ്താനെ അടിച്ചിരുത്തിക്കൊണ്ട് ജമ്മു-കശ്മീരിെൻറ ഭരണഘടനാപരമായ പ്രത്യേകപദവി എടുത്തുകളഞ്ഞ് രണ്ടു കഷണമാക്കി രാജ്യത്തോട് കൂട്ടിച്ചേർത്തതോടെ നേടിയെടുത്ത ഹീേറാ പദവിയുമായാണ് യു.എൻ

ജനറൽ അസംബ്ലിയുടെ പൊതുസമ്മേളനത്തിൽ പ്രസംഗിക്കാൻ ലോകവേദിയുടെ ആസ്ഥാനത്തേക്ക് പോയിരിക്കുന്നത്. പാക് പ്രധാനമന്ത്രി ഇംറാൻഖാൻ കൂടി അമേരിക്കയിലെത്തിയ സന്ദർഭത്തിൽ, പാകിസ്താെൻറ എക്കാലത്തെയും രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന യു.എസിൽ പ്രസിഡൻറ് ട്രംപിനെ കൂടെയിരുത്തി ഇന്ത്യയുടെ നിലപാട് അദ്ദേഹത്തെ ധരിപ്പിക്കാൻ നരേന്ദ്ര മോദിക്കായി എന്നാണ് സാമാന്യ വിലയിരുത്തൽ. ന്യൂയോർക്കിലെ ലോക വ്യാപാര കേന്ദ്രത്തിലും മുംബൈയിലും ഭീകരാക്രമണത്തിെൻറ പിന്നിൽ പ്രവർത്തിച്ചത് ആരെന്ന് എല്ലാവർക്കുമറിയാമെന്ന് പ്രസംഗമധ്യേ മോദി സൂചിപ്പിച്ചപ്പോൾ ‘ഇസ്ലാമിക ഭീകരത’ എന്നുതന്നെ പ്രത്യേകമായെടുത്തുപറഞ്ഞ ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രിയോടുള്ള ഐക്യദാർഢ്യം പ്രകടമാക്കി. ‘ഇനി ട്രംപ് സർക്കാർ’ എന്ന് പ്രഖ്യാപിക്കുക വഴി, അടുത്തവർഷം നടക്കേണ്ട യു.എസ് പ്രസിഡൻറ് തെരെഞ്ഞടുപ്പിൽ സ്ഥാനാർഥിയാവാൻ പോവുന്ന ട്രംപിെൻറ പ്രചാരണത്തിന് മോദി ശക്തിപകരുകയും ചെയ്തു.

മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടില്ലെന്ന ഇന്ത്യയുടെ നിഷ്പക്ഷ നിലപാടിനെ മോദി ലംഘിച്ചു എന്നാണ് ഇതേപ്പറ്റി ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ പ്രതികരണമെങ്കിലും അതൊക്കെ വെറും അസൂയയായാണ് മോദി ക്യാമ്പ് കാണുന്നത്. ട്രംപ്-നെതന്യാഹു-മോദി ത്രിമൂർത്തികളുടെ ചിന്താപര ഏകീഭാവവും യു.എസ്-ഇസ്രായേൽ-ഇന്ത്യ കൂട്ടുകെട്ടിെൻറ ഇടപെടലുകളും ശ്രദ്ധിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതിൽ അത്ഭുതമൊന്നുമില്ല. സമീപകാലത്തായി ആഗോളതലത്തിൽ തീവ്രവലതുപക്ഷ ശക്തികൾ കരുത്താർജിച്ചുവരുന്നത് സമാധാന പ്രേമികളെയും മനുഷ്യസ്നേഹികളെയും അലോസരപ്പെടുത്തുന്നുണ്ടെങ്കിലും അതിനെ തിക്തയാഥാർഥ്യമായി അംഗീകരിക്കാതിരുന്നിട്ട് കാര്യമില്ല. അതേസമയം, മോദി അരലക്ഷം നാട്ടുകാരെ അഭിമുഖീകരിച്ച എൻ.ആർ.

ജി സ്റ്റേഡിയത്തിനു മുന്നിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, ജൂത, സിഖ് ജനവിഭാഗങ്ങളിൽനിന്നെല്ലാമുള്ള ആയിരക്കണക്കിന് ജനക്കൂട്ടം പ്രതിഷേധവുമായി പ്രവഹിച്ചത് സമാധാനത്തിനും മനുഷ്യാവകാശത്തിനും വേണ്ടി ശബ്ദമുയർത്തുന്ന ജനാധിപത്യ വിശ്വാസികൾ എല്ലായിടത്തും സജീവമാണെന്ന് തെളിയിക്കുന്നു. ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്, മുസ്ലിം കൗൺസിൽ, ഓർഗനൈസേഷൻ ഫോർ മൈനോറിറ്റീസ് ഓഫ് ഇന്ത്യ, ജ്യൂയിഷ് വോയ്സ് ഫോർ പീസ്, ബ്ലാക് ലൈവ്സ് മാറ്റർ തുടങ്ങിയ ഗ്രൂപ്പുകളെല്ലാം ഒത്തുചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

തെരഞ്ഞെടുപ്പിൽ ഇന്ത്യക്കാരുടെ വോട്ട് ലക്ഷ്യംവെച്ച് ഹ്യൂസ്റ്റനിലെ ഹൗഡി മോദി സംഗമത്തിൽ പെങ്കടുത്ത ഡോണൾഡ് ട്രംപിെൻറ ഇന്ത്യയോടുള്ള യഥാർഥ നിലപാടുകളും ഇൗയവസരത്തിൽ വിലയിരുത്തപ്പെടേണ്ടതാണ്. 2016ൽ തെൻറ പ്രഥമ ഇലക്ഷൻ കാമ്പയിനിൽ ഇന്ത്യൻ വംശജർ അമേരിക്കക്കാരുടെ തൊഴിൽ തട്ടിയെടുക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിെൻറ ആരോപണം. ഹൗഡി മോദിയിൽ ഇന്ത്യക്കാരെ അഭിമുഖീകരിച്ചപ്പോൾ ഇൗ നിലപാട് സ്വൽപമെങ്കിലും മയപ്പെടുത്തിയതായി ഒരു സൂചനയുമില്ല. അമേരിക്കൻ ഉൽപന്നങ്ങൾക്കുമേൽ ഇന്ത്യ കനത്ത നികുതി ചുമത്തുന്നു എന്നാരോപിച്ച ട്രംപ് ഭരണകൂടം, ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതിത്തീരുവ കുത്തനെ ഉയർത്തി. വ്യാപാര മുൻഗണന പദവി എടുത്തുകളയുകയും ചെയ്തു.

ഇന്ത്യയെ ശരിക്കും ദോഷകരമായി ബാധിച്ച ഇൗ നയങ്ങളൊന്നും ട്രംപ് തിരുത്തിയില്ല. തിരുത്തുമെന്ന് പ്രധാനമന്ത്രി മോദിക്ക് ഉറപ്പുനൽകിയിട്ടുമില്ല. പിന്നെ കേവലം അധര സൗഹൃദംകൊണ്ട് എന്തു കാര്യം! സർവോപരി, കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും മൂന്നാം ശക്തി അതിലിടപെടുന്നത് അനുവദിക്കാനാവില്ലെന്നും മോദി ആവർത്തിച്ച് വ്യക്തമാക്കിയിട്ടും അമേരിക്കയിലെത്തിയ പാക് പ്രധാനമന്ത്രി ഇംറാൻ ഖാനെ സുഖിപ്പിക്കാൻ കശ്മീർ പ്രശ്നത്തിൽ ഇന്ത്യക്കും പാകിസ്താനുമിടയിൽ മാധ്യസ്ഥ്യം വഹിക്കാൻ താൻ തയാറാണെന്ന് ട്രംപ് പ്രസ്താവിച്ചിരിക്കുകയാണ്. പാകിസ്താൻ ചിരകാലമായി ഉന്നയിച്ചുവരുന്ന ആവശ്യമാണ് അതെന്നോർക്കണം. നേരത്തേ രണ്ടുതവണ ട്രംപ് പറഞ്ഞ കാര്യം തന്നെയാണിത്. നരേന്ദ്ര മോദി തന്നോടിത് ആവശ്യപ്പെട്ടു എന്നുവരെ ഒരുഘട്ടത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ അത് നിഷേധിച്ചുവെങ്കിലും ട്രംപ് കാതലായ തിരുത്തലിന് തയാറായിട്ടില്ല. തന്നെയുമല്ല, ഹ്യൂസ്റ്റനിലെ മോദിയുടെ പ്രസംഗത്തെ ‘വളരെ അക്രമാസക്തം’ എന്നാണ് അദ്ദേഹം പിറ്റേദിവസം വിശേഷിപ്പിച്ചത്. തനിക്ക് മുമ്പുള്ളയാളുകൾ പാകിസ്താനോട് വളരെ മോശമായാണ് പെരുമാറിയതെന്നു പറഞ്ഞ യു.എസ് പ്രസിഡൻറ്, താൻ പാകിസ്താനെ വിശ്വസിക്കുന്നു എന്നും കൂട്ടിച്ചേർത്തു! ചുരുക്കത്തിൽ, ദേശീയ മാധ്യമങ്ങൾ എത്ര ഗംഭീരമായി മോദി-ട്രംപ് കൂടിക്കാഴ്ചയെ ആഘോഷിച്ചാലും ഇന്ത്യക്ക് അനുകൂലമായി അമേരിക്കൻ നിലപാടുകളെ മാറ്റിയെടുക്കാൻ നയതന്ത്രതലത്തിൽ കൂടുതൽ ഫലപ്രദമായ നീക്കങ്ങൾ വേണ്ടിവരും എന്നാണ് മനസ്സിലാവുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleUS visithowdy modi
News Summary - Howdy Modi -Malayalam Article
Next Story