Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഡോളർ മേധാവിത്വം ...

ഡോളർ മേധാവിത്വം ഇനിയെത്ര കാലം?

text_fields
bookmark_border
editorial
cancel

അന്താരാഷ്ട്ര വ്യാപാരത്തിന് ഇനിമേൽ ഡോളർ ഉപയോഗിക്കില്ലെന്ന വെനിസ്വേലയുടെ തീരുമാനം ചെറിയ വാർത്തയായി തള്ളാവുന്നതല്ല. ആഗോളബന്ധങ്ങളിലെ സംഘർഷങ്ങൾക്കും ഇളക്കങ്ങൾക്കും പിന്നിൽ ഡോളറിെൻറ കൃത്രിമ മേധാവിത്വത്തിനെതിരായ അനേകം രാജ്യങ്ങളുടെ ഒറ്റക്കും കൂട്ടായുമുള്ള നീക്കങ്ങളും അവക്കെതിരായ അമേരിക്കയുടെ പിടിവാശിയുമുണ്ട്. റഷ്യ, ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഡോളറിനെ കൈയൊഴിയാനുള്ള (‘ഡീഡോളറൈസേഷൻ’) തീരുമാനവുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു. അവയുമായി എന്തെങ്കിലും വ്യാപാര ഇടപാട് നടത്തുന്നതിനെതിരെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് യു.എസ് വിലക്കേർപ്പെടുത്താൻ ശ്രമിക്കുന്നതും വെറുതെയല്ല. ആഗോള മൊത്തം ഉൽപാദനത്തിെൻറ 60 ശതമാനത്തിന് ഉടമകളായ 23 രാജ്യങ്ങൾ ഡീഡോളറൈസേഷനെ അനുകൂലിക്കുന്നു എന്നാണ് റിപ്പോർട്ട്. റഷ്യക്കും ചൈനക്കും പുറമെ യൂറോപ്യൻ യൂനിയനടക്കമുള്ളവ അന്താരാഷ്ട്ര വ്യാപാരത്തിെൻറ കറൻസി എന്ന പദവിയിൽനിന്ന് ഡോളറിനെ മറിച്ചിടാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വില ഇനിമേൽ ഡോളറിലല്ല, യുവാനിലാണ് കൊടുക്കുക എന്ന ചൈനയുടെ നിലപാടും ഇതിെൻറ ഭാഗമാണ്. ഇതിനകംതന്നെ ഏഷ്യ-പസഫിക് രാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ യുവാൻ ഡോളറിനെ പുറത്താക്കിയിട്ടുണ്ട്. 20ാം നൂറ്റാണ്ടിെൻറ പകുതിവരെ ആഗോള കരുതൽധനം സ്വർണമായിരുന്നു. വിനിമയപ്പണം ബ്രിട്ടീഷ് പൗണ്ടും. 70 ശതമാനം സ്വർണശേഖരം കൈവശപ്പെടുത്തിക്കൊണ്ട് യു.എസ് മേധാവിത്വം സ്ഥാപിക്കുകയും എണ്ണ രാഷ്ട്രങ്ങളെ സ്വാധീനിച്ച് ഡോളറിനെ വിനിമയപ്പണമായി സ്ഥാപിച്ചെടുക്കുകയും ചെയ്തു. െഎ.എം.എഫും ലോകബാങ്കും സ്ഥാപിച്ചുകൊണ്ട് ഇൗ മേധാവിത്വം ഉറപ്പിക്കാനും യു.എസിന് കഴിഞ്ഞു. എണ്ണ വ്യാപാരത്തിൽ തങ്ങളുടെ സ്വാധീനം ഏതുവിധേനയും നിലനിർത്താനുള്ള യു.എസ് ശാഠ്യത്തിനു പിന്നിൽ ഡോളറിെൻറ അപ്രമാദിത്വമെന്ന ലക്ഷ്യം കൂടിയുണ്ട്. അറബ് ലോകത്തും പുറത്തും യു.എസ് താൽപര്യങ്ങളുടെ അടിത്തറയും ഇതുതന്നെ. ഡോളറിെൻറ മേധാവിത്വത്തിനെതിരെ നിലകൊള്ളുന്ന ഇറാൻ, ഖത്തർ എന്നീ രാജ്യങ്ങൾ ഒറ്റപ്പെടുത്തപ്പെടുന്നതും വെറുതെയല്ല.

ഡോളർ മേധാവിത്വം വഴി അമേരിക്ക മറ്റ് രാജ്യങ്ങളുടെ അധ്വാനഫലം സൗജന്യമായി അനുഭവിച്ചുവരുന്നുണ്ടെന്നതാണ് വസ്തുത. എല്ലാ ഇടപാടുകളും ഡോളറിലാകുേമ്പാൾ മറ്റുള്ളവർ അതിനെ ആശ്രയിക്കേണ്ടിവരുന്നു. രാജ്യങ്ങൾ ഒാരോന്നോരോന്നായി ഡോളറിനെ ഉപേക്ഷിക്കുേമ്പാൾ തകരുക യു.എസ് സമ്പദ്രംഗം മാത്രമല്ല, അതിെൻറ രാഷ്ട്രീയ സ്വാധീനം കൂടിയാണ്. അതുകൊണ്ട് ഡീഡോളറൈസേഷൻ എന്ന നയം ആഗോള ശാക്തികബന്ധങ്ങളിലുള്ള പൊളിച്ചെഴുത്തുകൂടിയാകും. ഇതിനെ ചെറുക്കുന്നതിൽ യു.എസ് ഇത്രയും കാലം വിജയിച്ചിരുന്നു. ഇറാഖ് ആക്രമിച്ച് സദ്ദാം ഹുസൈനെ പുറത്താക്കുന്നതിന് ഒരു കാരണം കയറ്റുമതി എണ്ണയുടെ വില ഡോളറിന് പകരം യൂറോയിൽ മതി എന്ന സദ്ദാമിെൻറ തീരുമാനമായിരുന്നു. ലിബിയയിലെ ഖദ്ദാഫിയെ ഉന്മൂലനം ചെയ്തതിന് പിന്നിലുമുണ്ട് എല്ലാ വാണിജ്യ വിനിമയങ്ങളിലും യൂറോ ഉപയോഗിക്കാനുള്ള അദ്ദേഹത്തിെൻറ തീരുമാനം. എന്നാലിേപ്പാൾ, മറ്റ് രാജ്യങ്ങൾ ഡോളറിന് വിധേയപ്പെടണം എന്ന യു.എസ് നയത്തിന് കൂടുതൽ രാജ്യങ്ങളിൽനിന്ന് എതിർപ്പ് വന്നുതുടങ്ങിയിരിക്കുന്നു. തങ്ങളുടെ സ്വാധീനം നിലനിർത്താനായി യു.എസ് ഉപരോധമെന്ന ആയുധം കൂടുതൽ രാജ്യങ്ങൾക്കെതിരെ പ്രയോഗിക്കുന്നതും അവർക്കുതന്നെ തിരിച്ചടിയാകുന്നുണ്ട്. റഷ്യ 2014ൽ ‘ഡീഡോളറൈസേഷൻ’ സംബന്ധിച്ച കൂടിയാലോചന തുടങ്ങി. ഷാങ്ഹായ് ഉച്ചകോടിയിലെടുത്ത അതിപ്രധാനമായ ഒരു തീരുമാനം, അടുത്ത മൂന്ന് പതിറ്റാണ്ടിൽ ചൈന റഷ്യയിൽനിന്ന് 40,000 കോടി ഡോളറിെൻറ പ്രകൃതിവാതകം വാങ്ങുമെന്നും അതിന് റൂബ്ളിലും യുവാനിലും വില നൽകുമെന്നുമായിരുന്നു. ബ്രിക്സ് പോലുള്ള വേദികളും ഡോളർമുക്ത ആഗോള ധനതന്ത്രത്തെപ്പറ്റി ചിന്തിക്കുന്നു. ഒരുവശത്ത് ഏകപക്ഷീയ ഉപരോധങ്ങളുമായി യു.എസ് പിടിമുറുക്കുേമ്പാൾ മറുവശത്ത് ഡോളറിെൻറ കാൽച്ചുവട്ടിൽനിന്ന് മണ്ണ് ചോരുകയാണ്. 2012 മുതൽ 2015 വരെ യു.എസ് ഉപരോധം നിലനിന്ന സമയത്താണ് ഡോളർ ഒഴിവാക്കിയുള്ള ഇടപാടിന് സംവിധാനങ്ങൾ കണ്ടെത്താൻ ഇറാൻ നിർബന്ധിതമായത്. ഇപ്പോൾ വീണ്ടും ഉപരോധം നേരിടേണ്ടിവരുേമ്പാൾ ആ സംവിധാനങ്ങൾ ശക്തിപ്പെടുന്നുവെന്ന് മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങൾകൂടി അങ്ങോട്ട് ചായുകയും ചെയ്യുന്നുണ്ട്.

ബ്രിട്ടീഷ് പൗണ്ടിനെ ഒഴിവാക്കി പകരം ഡോളറിനെ അന്താരാഷ്ട്ര വിനിമയ ധനമായി പ്രതിഷ്ഠിക്കാൻ അമേരിക്കക്ക് ഒരുനൂറ്റാണ്ട് വേണ്ടിവന്നു. ഇപ്പോൾ ഡോളറിെൻറ മേധാവിത്വത്തിന് മുക്കാൽ നൂറ്റാണ്ട് തികയും മുേമ്പ അത് ചോദ്യം ചെയ്യപ്പെടുകയാണ്. തീർച്ചയായും ഡോളറിനെ മറിച്ചിടുക എളുപ്പമല്ല. എന്നാൽ, അത് അസാധ്യമല്ലെന്ന സൂചനകൾ വന്നുതുടങ്ങിയിരിക്കുന്നു. കേന്ദ്രീകൃത സംവിധാനത്തിനു പകരം വികേന്ദ്രീകൃത വിനിമയ വ്യവസ്ഥിതിയാണത്രെ ഒരു വഴി. വെർച്വൽ കറൻസി ഉപയോഗപ്പെടുത്താമെന്ന നിർദേശവുമുണ്ട്. ഡോളറിെൻറ മേധാവിത്വത്തിനെതിരായ പടപ്പുറപ്പാട് ലോക സമ്പദ്രംഗം ശുദ്ധീകരിക്കുന്നതിനും നീതിയുക്തമാക്കുന്നതിനും സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒപ്പം, ആഗോള രാഷ്ട്രീയ സന്തുലനത്തിൽ പുതിയ സമവാക്യങ്ങൾ ഉരുത്തിരിയുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsDollar
News Summary - How Long Dollar be Dominant - Article
Next Story