Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകൊറോണക്കാലത്തെ...

കൊറോണക്കാലത്തെ വിദ്വേഷ വൈറസുകൾ

text_fields
bookmark_border
കൊറോണക്കാലത്തെ വിദ്വേഷ വൈറസുകൾ
cancel

ഉത്തരാഖണ്ഡിലെ ഹൽദ്വാൻ നഗരത്തിൽ പഴം, പച്ചക്കറി വിൽപന നടത്തുന്ന മുസ്ലിംകളോട് കച്ചവടംന ിർത്തി പോകാൻ പ്രദേശത്തെ െറസിഡൻറ്സ് അസോസിയേഷനുകൾ നിർദേശിച്ച വാർത്ത ബുധനാഴ ്ച പല ഇംഗ്ലീഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. മംഗളൂരു നഗരത്തിെൻറ പല ഭാഗങ്ങളി ലും കൊറോണക്കാലം കഴിയുന്നതുവരെ മുസ്ലിംകളെ കച്ചവടത്തിന് അനുവദിക്കരുതെന്ന പോസ് റ്ററുകൾ പ്രത്യക്ഷപ്പെട്ട വാർത്തയും വന്നു. പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിലെ തൽവാരയിൽ നിരവധി മുസ്ലിം കുടുംബങ്ങൾ വീടുകളിൽനിന്ന് പുറത്താക്കപ്പെട്ട് നദീതടത്തിൽ ടെൻറുകൾ കെട്ടി താമസിക്കുന്ന വാർത്തയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പഞ്ചാബ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഗുജ്ജാർ മുസ്ലിംകൾ വ്യാപകമായി ഗ്രാമങ്ങളിൽനിന്ന് പുറത്താക്കപ്പെടുകയും സാമ്പത്തിക ബഹിഷ്കരണത്തിന് വിധേയമാവുകയും ചെയ്യുന്നു. ഹിമാചൽപ്രദേശിലെ ഉന ജില്ലയിൽ ദിൽഷാദ് മുഹമ്മദ് എന്ന പാൽക്കച്ചവടക്കാരൻ ആത്മഹത്യ ചെയ്തത് ഏപ്രിൽ നാലിനാണ്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത രണ്ടുപേരുമായി സമ്പർക്കത്തിലായി എന്നതിെൻറപേരിൽ ബഹിഷ്കരണത്തിന് വിധേയമായ ആഘാതത്തിലാണ് ആത്മഹത്യ. കോവിഡ് പരിശോധനയിൽ നെഗറ്റിവ് ആണെന്ന് തെളിഞ്ഞശേഷവും ബഹിഷ്കരണവും മാനസിക പീഡനവും തുടർന്നപ്പോഴാണ് ആ യുവാവ് ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തത്. വടക്കുകിഴക്കൻ ഡൽഹിയിലെ ബവാനയിൽ മഹ്ബൂബ് അലി, നൂർ മുഹമ്മദ് എന്നീ തബ്ലീഗ് പ്രവർത്തകർ ആൾക്കൂട്ട ആക്രമണത്തിനിരയായത് രണ്ടുദിവസം മുമ്പാണ്. ഇതിൽ മഹ്ബൂബ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നു. ഉത്തരേന്ത്യയിലെ പല പ്രദേശങ്ങൾ കേന്ദ്രീകരിച്ചും സമാന സ്വഭാവത്തിലുള്ള വാർത്തകൾ വന്നു കൊണ്ടിരിക്കുകയാണ്.

സെൻറർ ഫോർ സ്റ്റഡീസ് ഓൺ ഡെവലപിങ് സൊസൈറ്റീസിലെ അസോസിയറ്റ് പ്രഫസറായ ഹിലാൽ അഹ്മദ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ച കാര്യം ശ്രദ്ധിക്കേണ്ടതാണ്. ‘കൊറോണ വൈറസ് സംബന്ധിച്ച വർഗീയപ്രചാരണം ഈ നിലയിൽ തുടരുകയാണെങ്കിൽ അധികം വൈകാതെ റെയിൽവേ സ്റ്റേഷനുകളിലെല്ലാം മുസ്ലിം കടകളും ഹിന്ദു കടകളും കാണേണ്ടിവരും’ എന്നതാണത്. കോവിഡിനെക്കാൾ മാരകമായ വർഗീയ വൈറസിെൻറ പ്രചാരണത്തെക്കുറിച്ചാണ് ഹിലാൽ സൂചന നൽകുന്നത്. ഗോരക്ഷയുടെ പേരിൽ നടന്ന ആൾക്കൂട്ട കൊലകൾ, സി.എ.എ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്നുണ്ടായ മുസ്ലിംവിരുദ്ധ പ്രചാരണങ്ങൾ എന്നിവക്കുശേഷം മുസ്ലിംവിരുദ്ധ പ്രചാരണങ്ങളുടെ മൂന്നാം തരംഗമായി കോവിഡ്കാലത്തെ പ്രചാരണങ്ങളെ കാണാവുന്നതാണ്. ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ പ്രചാരണം ശക്തിപ്പെട്ടത്. ആ പ്രചാരണത്തെ ശക്തിപ്പെടുത്തുന്നതിൽ പക്ഷേ, സംഘ്പരിവാർ വാട്സ്ആപ് ഗ്രൂപ്പുകളേക്കാൾ ഇംഗ്ലീഷ്, ഹിന്ദി മുഖ്യധാരാ മാധ്യമങ്ങളും ചില രാഷ്ട്രീയനേതാക്കളും പങ്കുവഹിച്ചുവെന്നതാണ് ഞെട്ടിക്കുന്നത്. തബ്ലീഗ് സമ്മേളനം നടക്കുന്ന കാലത്തുതന്നെ അതിനേക്കാൾ ആളുകൾ പങ്കെടുത്ത ഔദ്യോഗിക പരിപാടികളും മതചടങ്ങുകളും ഇന്ത്യയിൽ വേറെയും നടന്നിട്ടുണ്ട്. അതിൽ ചിലതിൽ പങ്കെടുത്തവർക്കും കോവിഡ്ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. എന്നാൽ ഇന്ത്യയിലെ കോവിഡ് ബാധയുടെ ഉറവിടമായി തബ്ലീഗ് സമ്മേളനത്തെ പ്രതിഷ്ഠിക്കുന്ന തരത്തിലായിരുന്നു പ്രചാരണങ്ങൾ. ഈ പ്രചാരണങ്ങളാണ് കോവിഡിനെക്കാൾ മാരകമായ വർഗീയവൈറസിെൻറ വ്യാപനത്തിനും സാമുദായിക ആക്രമണങ്ങൾക്കും കാരണമായത്.

നാഷനൽ സാമ്പ്ൾ സർവേ ഓർഗനൈസേഷെൻറ കണക്കു പ്രകാരം ഇന്ത്യൻ മുസ്ലിംകളിൽ 27 ശതമാനം മാത്രമാണ് സംഘടിതമേഖലയിൽ ജോലിചെയ്യുന്നത്. അതായത്, ആ സമുദായത്തിലെ മഹാഭൂരിപക്ഷവും വിശപ്പടക്കാൻ അന്നന്ന് പണി ചെയ്ത് ജീവിക്കുന്നവരാണ്. അവരെ സംഘടിതമായി ബഹിഷ്കരിക്കാനുള്ള നീക്കങ്ങളും ആഹ്വാനങ്ങളും അവരുടെ ജീവിതവഴി മുട്ടിക്കും. വലിയ രീതിയിലുള്ള തിരിച്ചടികൾ അവരുടെ ഭാവി ജീവിതത്തിനേൽപ്പിക്കുന്ന പ്രചാരണങ്ങളും ആസൂത്രണങ്ങളുമാണ് അണിയറയിൽ നടക്കുന്നത്. കോവിഡ്ബാധയും തുടർന്നുണ്ടായ ലോക്ഡൗണും കാരണമാണ് അേതക്കുറിച്ച ശരിയായ ചിത്രം ലോകമറിയാതെപോകുന്നത്. പ്രതിസന്ധിയുടെ ഘട്ടത്തിൽ ഭിന്നതകൾ മറന്ന് ഒന്നിക്കുകയെന്നത് സാധാരണഗതിയിൽ മനുഷ്യരുടെ സഹജമായ സ്വഭാവമാണ്. എന്നാൽ, ആ സ്വഭാവത്തെപോലും അട്ടിമറിച്ച് മനുഷ്യരെ കൂടുതൽ ഭിന്നിപ്പിക്കുന്ന രീതിയിലാണ് കോവിഡ്കാലത്തെ വർഗീയപ്രചാരണം. ഈ കുഴഞ്ഞ കാലത്തും ഇതെങ്ങനെ സാധിക്കുന്നുവെന്ന് ആർക്കും ആശ്ചര്യപ്പെടാവുന്നതേയുള്ളൂ. എന്നാൽ, കഴിഞ്ഞ കുെറ കാലംകൊണ്ട് സംഘ്പരിവാർ പ്രസ്ഥാനങ്ങൾ സാധാരണ ഇന്ത്യക്കാരെൻറ മനോഘടനയിലുണ്ടാക്കിയ മാറ്റമാണ് ഇതിൽ പ്രതിഫലിക്കുന്നത്. ഏതു പ്രതിസന്ധിഘട്ടത്തിലും വർഗീയമായി മാത്രം ചിന്തിക്കാൻ സാധിക്കുന്ന ഒരു ജനതയെ ഉണ്ടാക്കിയെടുക്കുന്നതിൽ അവർ വിജയിച്ചിരിക്കുന്നു.

കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ഒരുതരം അടിയന്തരാവസ്ഥയുടെ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മഹാമാരിയെ പ്രതിരോധിക്കാൻ പഴുതടച്ച രീതികൾ വേണമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, ഈ അടിയന്തരസാഹചര്യത്തെ മുതലെടുത്ത് വർഗീയ അജണ്ടകൾ നടപ്പാക്കാൻ ആരെയും അനുവദിക്കരുത്. അനീതിയും വിവേചനവും ചോദ്യംചെയ്യപ്പെടാതെ പോകരുത്. ഇപ്പോഴാണോ ഇതേക്കുറിച്ചൊക്കെ പറയുന്നത് എന്ന നിഷ്കളങ്ക ചോദ്യം ഉന്നയിച്ച് ഇത്തരം അതിക്രമങ്ങളെ വെള്ളപൂശാൻ ശ്രമിക്കുന്ന നിഷ്പക്ഷമതികളുണ്ടാകാം. എന്നാൽ, അത് വഞ്ചനാപരമായ നിലപാടാണ്. കോവിഡ് കാലത്തും ശക്തിപ്പെടുന്ന നീതിനിഷേധങ്ങളെ ആ നിലയിൽതന്നെ കാണാനും പ്രതിരോധിക്കാനും എല്ലാ ജനാധിപത്യവാദികൾക്കും ഉത്തരവാദിത്തമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialmalayalam newsOpinion Newscovid 19hatred viruses
News Summary - hatred virus in corona time -opinion news
Next Story