ഇതുതന്നെയല്ലേ അൻസാരി പറഞ്ഞത്?
text_fieldsപത്തുവർഷം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന ഡോ. ഹാമിദ് അൻസാരിയോട് കേന്ദ്രഭരണപക്ഷവും സർക്കാറും ചെയ്തത് മിതമായ ഭാഷയിൽ പറഞ്ഞാൽ മര്യാദകേടാണ്. ഒരു ഭരണഘടനാപദവിയിൽനിന്ന് വിരമിക്കുന്നയാൾക്ക് നൽകേണ്ട ആദരം അൻസാരിക്ക് നൽകിയില്ലെന്ന് മാത്രമല്ല പ്രധാനമന്ത്രിയും നിയുക്ത ഉപരാഷ്ട്രപതിയും വരെ അദ്ദേഹത്തെ വ്യത്യസ്ത രീതികളിൽ നിന്ദിക്കുകകൂടി ചെയ്തു. മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ അരക്ഷിതബോധത്തിലാണെന്നും ആൾക്കൂട്ട ഭരണവും അസഹിഷ്ണുതയും രാജ്യത്തെ അസ്വസ്ഥപ്പെടുത്തുന്നുെണ്ടന്നുമുള്ള അൻസാരിയുടെ വാക്കുകളാണ് ബി.ജെ.പിയെയും മറ്റും ചൊടിപ്പിച്ചത്. പിന്നെ നടന്നത് കൂട്ടമായ ആക്രമണമാണ്. അൻസാരിയുടേത് രാഷ്ട്രീയ പ്രചാരണം മാത്രമാണെന്ന് നിയുക്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യസഭയിൽ അൻസാരിക്കു നൽകിയ ഒൗപചാരിക യാത്രയയപ്പിൽ പ്രധാനമന്ത്രി മോദി വൈകി എത്തിയും നേരത്തേ സ്ഥലം വിട്ടും തെൻറ ‘മര്യാദ’ പ്രകടിപ്പിച്ചു. അൻസാരിയുടെ അനുഭവവൃത്തം പരിമിതമാണെന്നും ഉപരാഷ്ട്രപതി പദവിയുടെ ഭാരമില്ലാതെ ഇനി അദ്ദേഹത്തിന് തോന്നുന്നത് പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. അൻസാരി പറഞ്ഞത് അൽപത്തമാണെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാശ് വിജയവർഗിയ ആഞ്ഞടിച്ചപ്പോൾ അദ്ദേഹത്തെ മുഹമ്മദലി ജിന്നയോട് ഉപമിക്കുകയാണ് വി.എച്ച്.പി ജനറൽ സെക്രട്ടറി സുരേന്ദ്ര ജയിൻ ചെയ്തത്. ഇതിനെല്ലാം പുറമെയാണ് സമൂഹമാധ്യമങ്ങളിൽ സംഘ്പരിവാറുകാരുടെ ആക്ഷേപങ്ങൾ.
ഒരാഴ്ചമുമ്പ് ബംഗളൂരുവിലെ നാഷനൽ ലോ സ്കൂൾ ഒാഫ് ഇന്ത്യ യൂനിവേഴ്സിറ്റിയുടെ കോൺവൊക്കേഷനിൽ പ്രസംഗിക്കവെ ഡോ. ഹാമിദ് അൻസാരി ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി പറഞ്ഞ കൂട്ടത്തിൽ, മുസ്ലിം, ക്രിസ്ത്യൻ, ദലിത് വിഭാഗങ്ങളിൽ പടർന്നുകൊണ്ടിരിക്കുന്ന ഭീതിെയ പരാമർശിച്ചു. പശുരാഷ്ട്രീയവും ഭൂരിപക്ഷവർഗീയതയും അക്രമാസക്ത രൂപം കൈക്കൊള്ളുേമ്പാൾ നിയമത്തിെൻറ സുരക്ഷ പലർക്കും അന്യമാകുന്നതിനെ സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. പിന്നെ, പടിയിറങ്ങുന്നതിന് െതാട്ടുമുമ്പായി രാജ്യസഭ ടി.വിക്കു വേണ്ടി അൻസാരിയെ കരൺ ഥാപ്പർ അഭിമുഖം നടത്തി. ആൾക്കൂട്ടവാഴ്ചയും അസഹിഷ്ണുതയും മൂലം തങ്ങൾ സുരക്ഷിതരല്ലെന്ന തോന്നൽ മുസ്ലിംകളിലുണ്ടെന്ന് അതിൽ അൻസാരി പറഞ്ഞു. വിടവാങ്ങൽ ചടങ്ങിൽ മറുപടി പ്രസംഗം നടത്തവേ പ്രഥമ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണെൻറ വാക്കുകൾ അൻസാരി ഉദ്ധരിച്ചു: ‘‘ജനാധിപത്യം തിരിച്ചറിയപ്പെടുന്നത് ന്യൂനപക്ഷങ്ങൾക്ക് അത് നൽകുന്ന സംരക്ഷണത്തിലൂടെയാണ്. എതിർ ശബ്ദങ്ങൾക്ക് സർക്കാറിെൻറ നയങ്ങളെ തുറന്നു വിമർശിക്കാൻ സ്വാതന്ത്ര്യമില്ലാതെ വന്നാൽ ജനാധിപത്യം നിഷ്ഠുരവാഴ്ചയായി തരം താഴും’’ ഇൗ വിമർശനങ്ങളെ ഉൾക്കൊള്ളാൻപോലും തയാറാകാതെ, വസ്തുനിഷ്ഠമായി അവയെ ഖണ്ഡിക്കാതെ, അതു പറഞ്ഞയാളെ സംഘം ചേർന്ന് ശകാരിക്കുകവഴി ബി.ജെ.പിയും മറ്റും ആ വിമർശനങ്ങൾ ശരിയാണെന്ന് തെളിയിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഉപരാഷ്ട്രപതിസ്ഥാനത്ത് പത്തുവർഷമിരുന്നയാളോട് പ്രധാനമന്ത്രി പെരുമാറിയ രീതി അദ്ദേഹത്തിെൻറ പദവിക്ക് ചേർന്നതായോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. മുസ്ലിമെന്നു എടുത്തു പറയാതെതന്നെ, അൻസാരിയെ വെറുെമാരു മുസ്ലിമായി ചിത്രീകരിക്കുകയായിരുന്നു മോദി. നയതന്ത്രജ്ഞനെന്ന നിലക്ക് പശ്ചിമേഷ്യയിലും പിന്നീട് അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയുടെ വി.സി പദവിയിലും പിന്നെ ന്യൂനപക്ഷ കമീഷൻ അധ്യക്ഷനായുമൊക്കെ പരിമിതവൃത്തത്തിലായിരുന്നു അദ്ദേഹമെന്ന് മോദി പറയുേമ്പാൾ ഉദ്ദേശ്യം വ്യക്തമാണ്. ‘അത്തരമാളുകൾ’, ‘അത്തരം ചിന്താഗതി’ തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ ആരെയാണ് അപരവൽകരിക്കാൻ ശ്രമിച്ചെതന്നും വ്യക്തം. ഹാമിദ് അൻസാരി ഇറാനിലും സൗദി അറേബ്യയിലും മാത്രമല്ല ആസ്ട്രേലിയയിലും ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു എന്നത് മറച്ചുപിടിച്ചതും, അദ്ദേഹം യു.എന്നിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്നു എന്നത് ഒാർക്കാതെ പോയതും വെറുതെയാവില്ല. ഏതായാലും ഇന്ത്യൻ ജനതയുടെ ആശങ്കകൾ പങ്കുവെച്ച ഹാമിദ് അൻസാരിയല്ല വിഭാഗീയതയും സങ്കുചിതത്വവും പ്രകടിപ്പിച്ചത്. ആ ആശങ്കകൾ ദൂരീകരിക്കാനാവശ്യമായ വാക്കും പ്രവൃത്തിയും പ്രധാനമന്ത്രിയിൽനിന്ന് രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. വിമർശനത്തോടുള്ള അസഹിഷ്ണുത രാജ്യത്തിെൻറ യശസ്സ് വർധിപ്പിക്കുമെന്ന് കരുതുന്നത് വെറുതെ. രാഷ്ട്രനായകർ ജനങ്ങൾക്ക് വേണ്ടി ഭരണഘടനാനുസൃതമായി നിലകൊള്ളുകയും സന്ദർഭാനുസരണം ഭരണകൂടത്തിന് ഉപദേശം നൽകുകയും ചെയ്യുന്നത് അസ്വാഭാവികമോ അസാധാരണമോ അല്ല- അതിനോടുള്ള അസഹിഷ്ണുതയാണ് അസ്വാഭാവികം. ഗുജറാത്ത് വംശഹത്യയുടെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന വാജ്പേയിതന്നെ ഗുജറാത്തിലെ മോദി സർക്കാറിനെ വ്യംഗ്യമായി വിമർശിച്ചിരുന്നു. കെ.ആർ. നാരായണനടക്കമുള്ള അനേകം പേർ രാജ്യത്തിെൻറ സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങളുടെ പേരിൽ ഭരണകൂടങ്ങളോട് ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയിരുന്നു. ഇപ്പോൾ വിമർശനം പോലും അനുവദനീയമാകാതെ വന്നുവെങ്കിൽ അതിനർഥം ഹാമിദ് അൻസാരി പറഞ്ഞതിൽ കഴമ്പുണ്ട് എന്നുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.