Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഗുജ്ജറുകളുടെ...

ഗുജ്ജറുകളുടെ സമരം വഴിപാടാകരുത്

text_fields
bookmark_border
editorial
cancel

രാജസ്ഥാനിൽ ഇടയ സമുദായമായ ഗുജ്ജറുകൾ അഞ്ചു ശതമാനം ആവശ്യപ്പെട്ട് നടത്തിവരുന്ന സ മരം പഴയപടി െറയിൽ, റോഡ് ഗതാഗതം സ്തംഭിപ്പിച്ചതോടെ സംസ്ഥാനത്തിനകത്തും പുറത്തും സാ ധാരണജീവിതത്തെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. കഴിഞ്ഞ മൂന്നു നാളുകളായി രാജസ്ഥാൻ വഴ ി കടന്നുവരുന്ന ട്രെയിനുകൾ പലതും റദ്ദാക്കി. നിരവധി വണ്ടികൾ വൈകിയോടുന്നു. സമരക്കാ ർ വാഹനങ്ങൾക്കു തീയിട്ടും മറ്റും അക്രമത്തിെൻറ മാർഗത്തിലേക്ക് തിരിഞ്ഞതോടെ ഞായറാ ഴ്ച വെടിവെപ്പുവരെയുണ്ടായി.

മുമ്പ് 2007, 2008 വർഷങ്ങളിൽ സംവരണപ്രക്ഷോഭം അക്രമാസക്തമ ാകുകയും യഥാക്രമം പതിനാറും ഇരുപത്തെട്ടും പേർ കൊല്ലപ്പെടുകയും ചെയ്ത ദുരനുഭവമുള് ളതുകൊണ്ട്, സമരം കൈവിട്ടുപോകാതിരിക്കാനുള്ള കരുതലിലാണ് അശോക് ഗെഹ്ലോട്ടിെൻറ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ. പ്രക്ഷോഭക്കാരുടെ ആവശ്യം പരിഗണിക്കാനായി സംസ്ഥാന ടൂറിസം മന്ത്രി അധ്യക്ഷനായി ഒരു സമിതിയെ നിശ്ചയിക്കുകയും ഗുജ്ജറുകളുമായി സംവരണകാര്യം ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന് ഗെഹ്ലോട്ട് സർക്കാർ വാക്കുകൊടുക്കുകയും ചെയ്തെങ്കിലും നേതാവ് കിരോറി സിങ് ബെയ്ൻസ്ല അംഗീകരിച്ചിട്ടില്ല. നീതിപീഠത്തിനു മുന്നിൽ പരാജയപ്പെടുന്ന നിയമനിർമാണം സംസ്ഥാനത്തിെൻറ വരുതിയിലല്ലെന്നും ആകെ സംവരണത്തോത് ഉയർത്താൻ പാർലമെൻറിൽ നിയമം പാസാക്കിയെടുക്കാൻ കേന്ദ്രത്തിന് നിവേദനം നൽകുകയാണെന്നും അതിന് കൂട്ടായ ശ്രമം വേണമെന്നും ഗെഹ്ലോട്ട് പറയുേമ്പാഴും കാര്യങ്ങൾ ജയ്പുരിൽ തീർപ്പാക്കണമെന്ന വാശിയിലാണ് ഗുജ്ജറുകൾ.

നിലവിൽ ഒരു ശതമാനം മാത്രമുള്ള ഗുജ്ജറുകളുടെ സംവരണം അഞ്ചു ശതമാനമാക്കി ഉയർത്തുക, സർക്കാർ ഉദ്യോഗങ്ങളിലെ ബാക്ക്ലോഗ് നികത്തുക, ക്രീമിലെയർ പരിധി എട്ടര ലക്ഷം രൂപയാക്കുക എന്നീ മൂന്നിന ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന ജനസംഖ്യയിൽ അഞ്ചു ശതമാനമുള്ള ഗുജ്ജറുകൾ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്. പ്രത്യേക പിന്നാക്ക വിഭാഗ(എസ്.ബി.സി)ത്തിെൻറ കീഴിൽ അഞ്ചു ശതമാനം സംവരണത്തിന് 2006 മുതൽ അവർ ആവശ്യമുന്നയിച്ചുവരുന്നു. ഒ.ബി.സി സംവരണത്തിന് 1994ൽ അർഹത നേടിയ ഗുജ്ജറുകളെ പട്ടികവർഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഇതുസംബന്ധിച്ച് പഠിച്ച ചോപ്ര കമ്മിറ്റി തള്ളിയതാണ്.

പുതിയ എസ്.ബി.സി കാറ്റഗറിയിൽ ഉൾപ്പെടുത്തി 2008ൽ വസുന്ധരരാജെയുടെ ബി.ജെ.പി ഗവൺമെൻറ് അഞ്ചു ശതമാനം സംവരണമെന്ന ആവശ്യം അംഗീകരിച്ചെങ്കിലും സംസ്ഥാനത്തെ ആകെ സംവരണം സുപ്രീം കോടതി നിശ്ചയിച്ച 50 ശതമാനം കവിഞ്ഞെന്നു ചൂണ്ടിക്കാട്ടി ഹൈകോടതി 2010 ഡിസംബറിൽ ഇൗയാവശ്യം തള്ളി. അതു മറികടക്കാനായി 2015 സെപ്റ്റംബറിൽ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനത്തിനും സർക്കാർ ഉദ്യോഗനിയമനത്തിനുമായി സീറ്റ് സംവരണത്തിന് രാജസ്ഥാൻ സ്പെഷൽ ബാക്ക്വേഡ് ക്ലാസസ് എന്ന പേരിൽ പുതിയൊരു ബിൽ രാജസ്ഥാൻ നിയമസഭ പാസാക്കിയെങ്കിലും സംവരണതോതിെൻറ പരിധി 50 ശതമാനം കവിഞ്ഞെന്ന പഴയ കാരണത്തിൽ തട്ടി അതും വെറുതെയായി. അതിൽ പിന്നെ ഗുജ്ജറുകൾക്ക് അഞ്ചു ശതമാനം നൽകാനായി അവരുൾപ്പെടുന്ന ഒ.ബി.സിയുടെ ക്വോട്ട 21ൽനിന്ന് 26ൽ എത്തിക്കാനുള്ള നീക്കവും തള്ളിപ്പോയി. നിലവിൽ 21 ശതമാനം ഒ.ബി.സി സംവരണത്തിലെ വിഹിതത്തിനു പുറമെ അതിപിന്നാക്ക വിഭാഗം (എം.ബി.സി) എന്ന നിലയിൽ ഒരു ശതമാനം പ്രത്യേകസംവരണമാണ് ഗുജ്ജറുകൾക്ക് ലഭിക്കുന്നത്.

പാർലമെൻറ് നിയമനിർമാണം അത്ര എളുപ്പമല്ലെന്നിരിക്കെ, സംസ്ഥാന ഭരണകൂടത്തിന് ചെയ്യാവുന്നത് ഒ.ബി.സിക്ക് നിലവിലുള്ള സംവരണത്തിൽനിന്ന് നാലു ശതമാനം കൂടി ഗുജ്ജറുകൾക്ക് ലഭ്യമാക്കുകയോ പട്ടികവർഗ വിഭാഗത്തിൽ അവരെ ഉൾപ്പെടുത്തുകയോ ആണ്. എന്നാൽ, ഇൗ രണ്ട് ആവശ്യവും നിലവിൽ ബന്ധപ്പെട്ട വിഭാഗങ്ങളിലുള്ള സമുദായക്കാർ ശക്തമായി എതിർക്കുന്നു. എസ്.ടി വിഭാഗത്തിൽ ഗുജ്ജറുകളെ ഉൾപ്പെടുത്തുന്നതിനെതിരെ മീണ വിഭാഗം മുമ്പ് നടത്തിയ സമരം സാമുദായികകലാപമായി പടരുകയും നിരവധി ജീവൻ പൊലിയുകയും ചെയ്തതാണ്. എന്നിരിക്കെ, വിവിധ വിഭാഗങ്ങളെ തൃപ്തിപ്പെടുത്തി, നിയമസാധുത നഷ്ടപ്പെടാതെ നിലവിലെ പ്രതിസന്ധിയിൽനിന്നു കരകയറുക സംസ്ഥാന ഭരണകൂടത്തിന് എളുപ്പമല്ല.

ഇതു കണ്ടറിഞ്ഞുതന്നെ ബി.ജെ.പി പിന്തുണയോടെ തങ്ങളുടെ പുതിയ ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്താനും അസ്ഥിരപ്പെടുത്താനുമുള്ള ശ്രമത്തിന് ബൈൻസ്ലയും കൂട്ടരും കരുക്കളായി മാറുകയാണെന്നാണ് കോൺഗ്രസ് ക്യാമ്പിലെ സംശയം. അതുകൊണ്ടാണ് കേന്ദ്രത്തിന് പുതിയ നിർമാണം ആവശ്യപ്പെട്ട് സർവകക്ഷി നിവേദനം എന്ന ആശയം ഗെഹ്ലോട്ട് മുന്നോട്ടുവെക്കുന്നതും. അതിനു വഴങ്ങാൻ കഴിഞ്ഞ തവണ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചു തോറ്റ കിരോറി സിങ് ബെയ്ൻസ്ല തയാറില്ല. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ മകന് മണ്ഡലമൊരുക്കാനാണ് സമരമെന്ന ആക്ഷേപം തള്ളിക്കളയുന്ന ഗുജ്ജർ നേതാവ് ജനം കുറച്ചു കഷ്ടപ്പെട്ടാലും ആവശ്യം അംഗീകരിച്ചുകിട്ടാതെ പിൻവാങ്ങില്ലെന്ന പിടിവാശിയിലാണ്.

വോട്ട് ബാങ്കിലെ ലാഭനഷ്ടങ്ങൾ കണക്കുകൂട്ടി മത, ജാതി പ്രീണനത്തിന് രാഷ്ട്രീയ പാർട്ടികൾ എന്തും ചെയ്യുമെന്നതിെൻറ പ്രത്യക്ഷ ലക്ഷണമാണ് ഗുജ്ജറുകളുടെ സംവരണസമസ്യയും പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം കൂടുതൽ സങ്കീർണമാക്കുന്ന അവരുടെ സമരങ്ങളും. പിന്നാക്ക ജനവിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം നിർദേശിക്കാനും ദേശീയ, സംസ്ഥാന തലങ്ങളിൽ സമിതികളും കമീഷനുകളും നിയമിക്കെപ്പടാറുണ്ട്. അവർ റിപ്പോർട്ടുകളും സമർപ്പിക്കാറുണ്ട്. ഇതൊക്കെ വസ്തുനിഷ്ഠമായി പഠിച്ച് പ്രശ്നം പരിഹരിക്കുന്നതിനു പകരം സ്വന്തം വോട്ടുമണ്ഡലം വികസിപ്പിക്കാനുള്ള ആയുധമായി അതിനെ ഉപയോഗപ്പെടുത്താനാണ് രാഷ്ട്രീയക്കാർക്ക് താൽപര്യം. അതിെൻറ ലക്ഷണമൊത്ത ഉദാഹരണമാണ് രാജസ്ഥാനിലെ ഇൗ സംവരണ പ്രക്ഷോഭം. ഗുജ്ജറുകളുടെ പ്രശ്നത്തിന് പരിഹാരം നിയമഭേദഗതിയിലൂടെ ഉണ്ടായിത്തീരേണ്ടതാണ്. അതാകെട്ട, വിരുദ്ധ ജാതിസമവാക്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒന്നുരണ്ടു നാളുകൾകൊണ്ട് ഉണ്ടാക്കിയെടുക്കാനാകുന്നതല്ല. എല്ലാവരും ഒന്നിച്ചുള്ള സമവായ നീക്കമാണ് അതിനാവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsgujjar strike
News Summary - gujjar's strike -Article
Next Story