Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightജ്വലിച്ചുനിൽക്കും ആ...

ജ്വലിച്ചുനിൽക്കും ആ ആശയങ്ങൾ

text_fields
bookmark_border
ജ്വലിച്ചുനിൽക്കും ആ ആശയങ്ങൾ
cancel

കർണാടകയിലെ പ്രമുഖ പത്രപ്രവർത്തകയും ആക്റ്റിവിസ്റ്റും സാമൂഹിക വിമർശകയുമായ ഗൗരി ലങ്കേഷ് (55) ചൊവ്വാഴ്ച രാത്രി വീടിനു മുമ്പിൽ വെടിയേറ്റ് കൊല്ലപ്പെട്ട വാർത്ത തികഞ്ഞ വേദനയോടെയും കടുത്ത അമർഷത്തോടെയും മാത്രമേ പങ്കുവെക്കാൻ കഴിയുകയുള്ളൂ. സ്വതന്ത്ര ചിന്തക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയും വർഗീയ രാഷ്ട്രീയത്തിനെതിരെയും ജീവിതം സമർപ്പിച്ച ധീരയായ മാധ്യമപ്രവർത്തകയായിരുന്നു ഗൗരി. കവിയും പത്രപ്രവർത്തകനുമായ പിതാവ് പി. ലങ്കേഷിെൻറ പാത പിൻപറ്റിയാണ് ഗൗരി സ്വതന്ത്ര മാധ്യമപ്രവർത്തനത്തിെൻറ മേഖലയിലേക്ക് കടന്നുവരുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെ  തുടക്കകാലം മുതലേ അതിശക്തമായി എതിർത്തുപോന്ന ഗൗരി ജീവിതാവസാനം വരെ ആ നിലപാട് തുടർന്നുപോന്നു. തീവ്ര ഹിന്ദുത്വ വലതുപക്ഷം രാജ്യത്തിെൻറ രാഷ്ട്രീയ അധികാരത്തിലേക്ക് വരുകയും അസഹിഷ്ണുത രാഷ്ട്ര ജീവിതത്തെ കാർന്നുതിന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന സമകാലിക പശ്ചാത്തലത്തിൽ അവർ തെൻറ മതനിരപേക്ഷ നിലപാടുകൾ കൂടുതൽ തീവ്രമായി ഉയർത്തിപ്പിടിച്ചു. സ്വാഭാവികമായും ഇത് അവർക്ക് ധാരാളം ശത്രുക്കളെ സൃഷ്ടിച്ചു. അസഹിഷ്ണുക്കളായ ആ ശത്രുക്കൾതന്നെയായിരിക്കണം അവരെ വെടിവെച്ചു കൊന്നത് എന്നു വേണം അനുമാനിക്കാൻ.

ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെയും ആരെയും പിടികൂടാൻ കർണാടക പൊലീസിന് സാധിച്ചിട്ടില്ല. ആരാണ് കൊന്നത് എന്നതിനെക്കുറിച്ച സൂചനകളും ലഭിച്ചിട്ടില്ല. സംഘ്പരിവാർ സംഘടനകൾക്ക് നേരെ സ്വാഭാവികമായും സംശയത്തിെൻറ മുന നീളുന്നുണ്ട്. അതെല്ലാം രാഷ്ട്രീയ ശത്രുക്കളുടെ പ്രചാരണം മാത്രമാണെന്ന് അവർക്ക് പറയുകയും ചെയ്യാം. അതേസമയം, സംഘ്പരിവാർ ഗൗരിയെ അങ്ങേയറ്റം വെറുത്തിരുന്നുവെന്നത് യാഥാർഥ്യമാണ്. ഗൗരി വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷം സംഘ്പരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന കാര്യങ്ങളാവട്ടെ, എത്ര നികൃഷ്ട മനസ്സുകളുടെ ഉടമകളാണ് ഇക്കൂട്ടർ എന്ന് വ്യക്തമാക്കുന്നതാണ്. സംഘ്പരിവാർ അനുകൂലികളായ മാധ്യമപ്രവർത്തകർപോലും അങ്ങേയറ്റം മലീമസമായ ഭാഷ ഉപയോഗിച്ചു കൊണ്ടാണ് ഗൗരിയെ ആക്ഷേപിക്കുന്നത്. അവർ കൊല്ലപ്പെട്ടതിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന കമൻറുകൾ  ഫേസ്ബുക്കിലും ട്വിറ്ററിലും പരസ്യമായി കുറിക്കാൻ അവർക്ക് ഒരു മടിയുമില്ല. പരസ്യമായി അവർ ഇങ്ങനെയാണ് ഗൗരിയുടെ വധത്തോട് പ്രതികരിക്കുന്നതെങ്കിൽ അകമേ അവർ കൊണ്ടുനടക്കുന്ന വികാരം എന്തുമാത്രം വിഷമയമായിരിക്കും എന്നാലോചിക്കാവുന്നതേയുള്ളൂ. രാജ്യം ഭരിക്കുന്ന പ്രസ്ഥാനത്തെ നയിക്കുന്ന മനോഗതം ഇതാണെങ്കിൽ നമ്മുടെ രാജ്യത്തിെൻറ അവസ്ഥയോർത്ത് ലജ്ജിക്കുകയേ നിർവാഹമുള്ളൂ.

തങ്ങൾക്ക് ഇഷ്ടമില്ലാത്ത ആശയങ്ങൾ വെച്ചുപുലർത്തുന്നവരെ കൊന്നുകളയുക എന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ കാലങ്ങളായുള്ള പ്രവർത്തന രീതിയാണ്. സാക്ഷാൽ മഹാത്്മ ഗാന്ധിയെ വെടിവെച്ചു വീഴ്ത്തിക്കൊണ്ടാണ് അവർ അത് തുടങ്ങിയത്. ഗാന്ധിജിയെ വീഴ്ത്തിയ വെടിയുണ്ടകൾതന്നെയാണ് ഗൗരി ലങ്കേഷിെൻറയും ജീവനെടുത്തിരിക്കുന്നത്. അടുത്ത കാലത്തായി, ഗോവിന്ദ് പൻസാര, നരേന്ദ്ര ദാഭോൽകർ, എം.എസ്. കൽബുർഗി തുടങ്ങി ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിലപാടെടുത്തവർക്ക് വന്ന അതേ ഗതിതന്നെയാണ് ഗൗരി ലങ്കേഷിനും വന്നിരിക്കുന്നത്. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം അധികാര ലഹരിയും വർഗീയ ഭ്രാന്തും സമാസമം ചേർത്ത രാഷ്ട്രീയ സംസ്കാരം നമ്മുടെ രാജ്യത്തിെൻറ സർവമൂല്യങ്ങളെയും തകർത്തു മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആ കെട്ട കാലത്തിെൻറ ഒടുവിലെത്ത രക്തസാക്ഷിയാണ് ഗൗരി ലങ്കേഷ്.

അടുത്ത വർഷം നടക്കാനിരിക്കുന്ന കർണാടക അസംബ്ലി തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽകൂടി വേണം ഗൗരി ലങ്കേഷിെൻറ വധത്തെ കാണാൻ. സമൂഹത്തിൽ അസ്വാസ്ഥ്യവും വർഗീയ വിഭജനവും സൃഷ്ടിച്ച് തെരഞ്ഞെടുപ്പുകൾ വിജയിക്കുക എന്നത് ബി.ജെ.പി രാജ്യത്ത് പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ്. വർഗീയ വിദ്വേഷ പ്രചാരണങ്ങളിലൂടെ കുപ്രസിദ്ധനായ കർണാടകയിൽനിന്നുള്ള പാർലമെൻറ് അംഗം അനന്ത് കുമാർ ഹെഗ്ഡെയെ മന്ത്രിസഭയിലെടുത്തുകൊണ്ടുള്ള തീരുമാനം വരുന്നത് ഏതാനും ദിവസങ്ങൾക്കുമുമ്പാണ്. അനന്ത് കുമാർ ഹെഗ്ഡെയെപ്പോലെ ഒരാളെ കേന്ദ്ര മന്ത്രിസഭയിൽ അംഗമാക്കുകവഴി തീവ്ര വിദ്വേഷ പ്രചാരണങ്ങൾക്ക് മാന്യത നൽകുകയാണ് നരേന്ദ്ര മോദി ചെയ്തിരിക്കുന്നത്.   ഈ മനോഭാവം തന്നെയാണ് ഗൗരി ലങ്കേഷിെൻറ മരണത്തിലേക്ക് നയിച്ചതെന്ന് പറയാതിരിക്കാനാവില്ല.

ഗൗരി ലങ്കേഷ് വലിയ ആൾബലമോ രാഷ്ട്രീയ പിൻബലമോ സാമ്പത്തിക ശക്തിയോ ഉള്ള ആളല്ല. ചെറിയ രീതിയിലുള്ള ഒരു വാരിക നടത്തിപ്പോന്ന മാധ്യമപ്രവർത്തക മാത്രമാണ്. പക്ഷേ, അത്തരമൊരാളെപ്പോലും സഹിക്കാനും ജീവിക്കാനും സമ്മതിക്കാത്തവിധം അസഹിഷ്ണുത കനത്തുവരുന്നു എന്നുള്ളത് അപകടകരമായ സന്ദേശമാണ് നൽകുന്നത്. ഗൗരി ലങ്കേഷ് കേവലം ഒരു വ്യക്തിയല്ല. അവർ പ്രധാനമാവുന്നത് അവർ ഉയർത്തിയ ആശയങ്ങളിലൂടെയാണ്; അവർ പറഞ്ഞ വാക്കുകളിലൂടെയാണ്. ചോദ്യങ്ങൾ ചോദിക്കുന്ന കുട്ടിയെ ക്ലാസിൽനിന്ന് പുറത്താക്കിയാലും ചോദ്യങ്ങൾ അവിടെ ബാക്കിയാവുമെന്ന് പറഞ്ഞത് മലയാളിയുടെ പ്രിയപ്പെട്ട ചിന്തകൻ എം.എൻ. വിജയൻ മാഷാണ്. ഗൗരിയെ വെടിവെച്ചു വീഴ്ത്തിയാലും അവർ പറഞ്ഞ കനപ്പെട്ട വാക്കുകൾ നമ്മുടെ ജീവിതങ്ങൾക്ക് വഴികാട്ടിയായി ജ്വലിച്ചു നിൽക്കുകതന്നെ ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialmalayalam newsGouri Lankesh Murder
News Summary - Gouri Lankesh - India News
Next Story