അപകീർത്തി ആയുധമാക്കുന്നതിനെതിരെ
text_fieldsജനാധിപത്യത്തിൽ അഭിപ്രായസ്വാതന്ത്ര്യത്തിെൻറ പരിരക്ഷ പരമപ്രധാനമാണെന്നും സഹിഷ്ണുതയും സഹവർത്തിത്വവുമാണ് അതിെൻറ കാതലെന്നും ഒാർമിപ്പിച്ച് സുപ്രീംകോടതി നടത്തിയ വിധിപ്രസ്താവം എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. ആരുടെയും മാനഹാനി ഗൗരവതരമായ വിഷയമാണെന്നും എന്നാൽ നേരുപറയുന്നതിനു നേരെയൊക്കെ അപകീർത്തി ചൂണ്ടുന്നത് ശരിയല്ലെന്നുമാണ് കഴിഞ്ഞ തിങ്കളാഴ്ച സുപ്രീംകോടതി നടത്തിയ വിധിപ്രസ്താവത്തിലുള്ളത്. ബിഹാറിലെ ബിഹിയ ഇൻഡസ്ട്രിയൽ ഏരിയ െഡവലപ്മെൻറ് അതോറിറ്റി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് 2010 ഏപ്രിലിൽ െഎ.ബി.എൻ നെറ്റ്വർക് സംപ്രേഷണം ചെയ്ത വാർത്ത തനിക്കും മുൻമന്ത്രിയായ മാതാവിനും ബന്ധുക്കൾക്കും അപകീർത്തിയുണ്ടാക്കുന്നതാണെന്നു കാണിച്ച് റഹ്മത്ത് ഫാത്തിമ അമാനുല്ല പട്ന ഹൈകോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളിപ്പോയി.
ഇതിനെതിരെ നൽകിയ അപ്പീൽ തള്ളിയാണ് സുപ്രീംകോടതി മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനുള്ള പ്രതിജ്ഞാബദ്ധത ഉൗന്നിപ്പറഞ്ഞത്. അഴിമതിയാരോപണ കേസ് റിപ്പോർട്ടു ചെയ്യുേമ്പാൾ ചില്ലറ പിശകുകളോ അമിതാവേശമോ കണ്ടേക്കാം. എന്നാൽ, മാധ്യമങ്ങൾക്ക് സംസാര, ആവിഷ്കാരസ്വാതന്ത്ര്യം സമ്പൂർണമായി വകവെച്ചു കൊടുത്തേ പറ്റൂ. അഴിമതിവാർത്തകളിലെ തെറ്റുകൾ അപകീർത്തികരമായി കാണാനാവില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിെൻറ നിരീക്ഷണം.
അധികാരത്തിലിരിക്കുന്നവരുടെയും അവരെ ആളും അർഥവും നൽകി പരിപാലിക്കുന്ന വൻകിടക്കാരുടെയും അഴിമതിയും അരുതായ്മകളും പുറത്തുകൊണ്ടുവരുന്ന വ്യക്തികളെയും മാധ്യമങ്ങളെയും നിശ്ശബ്ദമാക്കാനുള്ള ശ്രമം രാജ്യത്ത് സജീവമാണിന്ന്. മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയും മർദിച്ചൊതുക്കിയും ബ്ലാക്മെയിൽ ചെയ്തുമൊക്കെ അമർച്ചചെയ്യാനുള്ള ശ്രമം ഒരു ഭാഗത്ത്. മറുവശത്ത്, നിയമത്തിെൻറ മറപിടിച്ച് മാധ്യമപ്രവർത്തകരെയും മാധ്യമങ്ങളെയുമൊക്കെ കോടതിവ്യവഹാരങ്ങളിൽ കുരുക്കിയിടാനുള്ള നീക്കവും തകൃതിയായി നടക്കുന്നു. സിറിയ, ഇറാഖ് എന്നീ യുദ്ധമേഖല കഴിച്ചാൽ മാധ്യമപ്രവർത്തകർ ഏറ്റവും അധികം സുരക്ഷിതത്വമില്ലായ്മ നേരിടുന്നത് ഇന്ത്യയിലാണെന്ന് ‘റിപ്പോർട്ടർ വിതൗട്ട് ബോഡേഴ്സ്’ എന്ന ആഗോള സന്നദ്ധസംഘടന ഇൗയിടെ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ 142 ആക്രമണങ്ങളാണ് മാധ്യമപ്രവർത്തകർക്കെതിരെ നടന്നതായി രജിസ്റ്റർ ചെയ്യപ്പെട്ടത്. വിവരാവകാശനിയമം കൊണ്ടുവന്ന് ഭരണത്തിന് കൂടുതൽ സുതാര്യത കൈവരുത്തുന്നു എന്നു പേരെടുത്ത ഇന്ത്യ നിയമത്തിെൻറയും അത് ഉപയോഗപ്പെടുത്തുന്നവരുടെയും അന്തകരായി മാറുന്നതും ഇതോടു ചേർത്തു വായിക്കണം. ഇൗ നിയമം നിലവിൽവന്ന ശേഷം കഴിഞ്ഞ വർഷം വരെ ഇന്ത്യയിൽ 65 വിവരാവകാശ പ്രവർത്തകർ കൊല്ലപ്പെട്ടു. 400 പേർ പലതരം ആക്രമണങ്ങൾക്കു വിധേയരായി. ഇൗ ശാരീരിക ഉന്മൂലനത്തിനു പുറമെ സത്യം പുറത്തുചാടുേമ്പാഴേ അതു വിളിച്ചുപറയുന്ന മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും നിശ്ശബ്ദരാക്കാൻ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഒട്ടുമിക്ക അപകീർത്തിക്കേസുകളും. അതിൽ കുരുക്കിയിട്ടാൽ പിന്നെ മാധ്യമങ്ങൾ തങ്ങളുടെ വഴിയേ വളഞ്ഞുകൊള്ളും എന്ന ധാർഷ്ട്യമാണ് ഇത്തരം കേസുകളിലേക്കു നയിക്കുന്നത്.
അധികാരസ്വാധീനത്തിെൻറ ബലത്തിൽ ചെയ്യുന്ന അഴിമതിക്കും പൊതുമുതൽ അപഹരണത്തിനുമെതിരായി ഉയരുന്ന വിരലുകളെ വരിഞ്ഞുകെട്ടാൻ നടക്കുന്ന ഇത്തരം നീക്കങ്ങൾ ഇൗയടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. എന്നാൽ, ജനാധിപത്യത്തിെൻറ നെടുന്തൂണുകളിലൊന്നിെൻറ പവിത്രതയും അന്തസ്സും കെടാതെ സൂക്ഷിക്കാൻ ജുഡീഷ്യറി കാര്യമായി രംഗത്തുണ്ട് എന്നത് ആശ്വാസകരമാണ്. കഴിഞ്ഞ ദിവസത്തെ ഇൗ വിധിയടക്കം, രാജ്യത്തെ ഭരണസംവിധാനത്തെ ഉള്ളംകൈയിലാക്കിയ പശ്ചാത്തലശക്തികൾ കൊണ്ടുവന്ന അപകീർത്തിക്കേസുകൾ വരെ നിയമവ്യവഹാരങ്ങളിലൂടെ തള്ളിയ കോടതി കർശനമായ താക്കീതാണ് കക്ഷികൾക്കു നൽകിയത്. ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി ചീഫ് എഡിറ്ററായിരുന്ന പരഞ്ജോയ് ഗുഹ താകുർത്തയടക്കമുള്ള മാധ്യമപ്രവർത്തകർക്കും ‘ദ വയർ’ ന്യൂസ് പോർട്ടലിനുമെതിരെ പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ ഗ്രൂപ് നൽകിയ അപകീർത്തിക്കേസ് കഴിഞ്ഞ മാസം ഗുജറാത്ത് ഭുജിലെ കോടതി തള്ളിയിരുന്നു.
മോദി ഗവൺമെൻറ് വഴിവിട്ട രീതിയിൽ അദാനിക്ക് 500 കോടിയുടെ സഹായം ചെയ്തത് വെളിച്ചത്തു കൊണ്ടുവന്നതിനായിരുന്നു ഇൗ ‘ശിക്ഷ’ നൽകാൻ കക്ഷികൾ തീരുമാനിച്ചത്. അദാനിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ഇ.പി.ഡബ്ല്യുവിനെ, താകുർത്തയെ പുകച്ചു പുറത്തുചാടിച്ചാണ് നിശ്ശബ്ദമാക്കിയത്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ പുത്രൻ ജയ്ഷാ ഒരൊറ്റ കൊല്ലം കൊണ്ട് ആസ്തി 16,000 ഇരട്ടി വർധിപ്പിച്ചെന്ന റിപ്പോർട്ട് പുറത്തുകൊണ്ടുവന്നതിന് നൂറു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ‘ദ വയറി’നെതിരെ അപകീർത്തിക്കേസ് കൊടുത്തിരിക്കുകയാണ്. തൽസംബന്ധമായ വാർത്തകൾ തുടരുന്നതിൽ നിന്നു പോർട്ടലിനെ വിലക്കുകയെന്ന മുഖ്യലക്ഷ്യം കക്ഷികൾ ഏറക്കുറെ നേടിയെടുത്തു. ആധാറിലെ രഹസ്യം ചോരുന്നുവെന്ന വസ്തുത തെളിയിക്കാൻ നടത്തിയ ശ്രമത്തിെൻറ പേരിൽ പഞ്ചാബിലെ ‘ദ ൈട്രബ്യൂൺ’ പത്രത്തിനും ലേഖകനുെമതിരെ കേസിനുപോകാനുള്ള ഒരുക്കത്തിലാണിപ്പോൾ കേന്ദ്രം. ഗവൺമെൻറിെൻറ ഏറെ കൊട്ടിഗ്ഘോഷിക്കപ്പെട്ട സംവിധാനത്തിെൻറ പിഴവുകളും പാളിച്ചകളും വസ്തുനിഷ്ഠമായി തെളിയിക്കുകയെന്ന ജനാധിപത്യത്തിെൻറ നാലാം തൂണിെൻറ മൗലികമായ ദൗത്യമാണ് പത്രം നിർവഹിച്ചത്. എന്നാൽ, സ്വന്തം മുഖം വികൃതമായ വിഭ്രാന്തിയിൽ സത്യം തുറന്നുകാണിക്കുന്നവരുടെ കണ്ണും കാതും പൂട്ടിക്കാനുള്ള പണിയാണ് കേന്ദ്രഗവൺമെൻറ് നടത്തിക്കൊണ്ടിരിക്കുന്നത്.
അധികാരത്തിെൻറ തിണ്ണബലത്തിൽ ഭരണക്കാരും അവർ തണൽ വിരിക്കുന്ന വൻ ബിസിനസ് ലോബിയും നടത്തുന്ന അതിക്രമങ്ങൾ അപകീർത്തിപ്പെടുത്തുന്നത് രാജ്യത്തെയാണ്. അപകീർത്തിക്കേസ് എന്ന ഉമ്മാക്കി കാട്ടി അതിനെതിരെ കാവൽനായ് എന്നനിലയിൽ കുരച്ച് ഒച്ചവെക്കാനുള്ള സ്വാതന്ത്ര്യത്തിെൻറ വായ മൂടിക്കെട്ടുകയാണ്. അതിനെ ശക്തമായി അപലപിച്ചാണ് സുപ്രീംകോടതി ഇടപെട്ടിരിക്കുന്നത്. ഇതിെൻറ പ്രതിഫലനം പ്രമാദമായ മറ്റു അപകീർത്തിക്കേസുകളിലും പ്രതീക്ഷിക്കാം. നേരിെൻറ വഴിയിലെ എല്ലാ വെളിച്ചവും അണയുകയാണെന്ന അരക്ഷിതബോധം വളരുന്നതിനിടെ ന്യായപീഠങ്ങളിൽ നിന്നുണ്ടാകുന്ന ഇത്തരം ഇടപെടലുകൾ ജനാധിപത്യത്തിെൻറ നിവർന്നുനിൽപിനുള്ള താങ്ങായിത്തീരും എന്നതിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.