Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഭൂഗോളത്തോളം...

ഭൂഗോളത്തോളം വളരെട്ട, കാൽപന്തും

text_fields
bookmark_border
editorial
cancel

നന്നായി കളിക്കുേമ്പാൾ, ഫുട്ബാളുമൊത്ത് നടത്തുന്ന മനോഹര നൃത്തമാണ് കാൽപന്തുകളിയെന്നാണ് സങ്കൽപം. അത്തരമൊരു നൃേത്താത്സവത്തിെൻറ നാളുകൾക്ക് ലോകം ഇന്നു മുതൽ സാക്ഷിയാവുകയാണ്. അഞ്ച് വൻകരകളിൽനിന്ന് 32 ടീമുകൾ, 12 സ്റ്റേഡിയങ്ങൾ, 64 മത്സരങ്ങൾ, 736 കളിക്കാർ; അഴിമതിയുടെയും അധിനിവേശത്തിെൻറയും കെട്ട കഥകൾക്കിടയിലും 21ാമത് ഫിഫ ലോകകപ്പ് ഫുടബാളിന് പൂർണ സജ്ജമായിരിക്കുന്നു റഷ്യ. മോസ്കോയിലെ ലുസ്നികി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി ഇന്ത്യൻ സമയം 8.30ന് റഷ്യ^സൗദി മത്സരത്തിന് കിക്കോഫ് വിസിൽ മുഴങ്ങുന്നതോടെ ഒരു മാസക്കാലം നീളുന്ന കളിയുത്സവം തുടങ്ങുകയായി. ആരാധക ലോകം ഇതിനോടകംതന്നെ ആഘോഷം തുടങ്ങിയതിെൻറ കാഴ്ചകൾ നമ്മുെട നാട്ടിൻപുറങ്ങളിൽപോലും കാണാം.

ലോകം മുഴുവൻ ഒരു കാൽപന്തിലേക്ക് ചുരുങ്ങുകയല്ല, ഫുട്ബാൾ ഒരു കളിയെന്ന നിലയിലും അല്ലാതെയും ഭൂഗോളത്തോളം വളരുകയാണ് ഇൗ ആഘോഷങ്ങളിലൂടെ. ഭാഗ്യ^നിർഭാഗ്യങ്ങളുടെ കളി കൂടിയാണ് ഫുട്ബാളെന്നതിന് അതിെൻറ ചരിത്രം തന്നെയാണ് സാക്ഷി. ഗാലറികളുടെ ആരവങ്ങൾക്കിടയിലൂടെ കണ്ണീരുമായി സ്റ്റേഡിയം വിട്ട ഒരുപാട് ദുരന്തനായകരെ നാം കണ്ടിട്ടുണ്ട്. രാഷ്ട്ര തന്ത്രത്തിെൻറയും യുദ്ധത്തിെൻറയും വേദിയായും ഫുട്ബാൾ കളങ്ങൾ ഒരുപാട് തവണ മാറിയിട്ടുണ്ട്. ഫുട്ബാളിലൂടെ യുദ്ധം തുടങ്ങിയതും സമാധാനം പുനഃസ്ഥാപിക്കാൻ കാൽപന്തുകളി ഒരു മാർഗമായി അവലംബിച്ചതുെമാന്നും കെട്ടുകഥകളല്ല; ചരിത്രയാഥാർഥ്യങ്ങളാണ്. കളിക്കപ്പുറം, ഇത്തരത്തിൽ ഒേട്ടറെ മാനങ്ങൾ നിരീക്ഷിക്കപ്പെടുന്ന കാൽപന്തുകളിയുടെ ലോക പോരാട്ടത്തിന് വീണ്ടും അരങ്ങൊരുങ്ങുേമ്പാൾ, പല വിമർശനങ്ങളും നിലനിൽെക്കതന്നെ അത് സ്വാഗതം ചെയ്യപ്പെടുന്നത് ഇൗ കാരണങ്ങൾ കൊണ്ടുകൂടിയാണ്.

‘ഏറെ ലളിതമാണ് ഫുട്ബാൾ നിയമങ്ങൾ; എന്നാൽ, ലളിതമായി ഫുട്ബാൾ കളിക്കുന്നതിനേക്കാൾ പ്രയാസകരമായി മറ്റൊന്നുമില്ലെ’ന്ന് പറഞ്ഞത് ഇതിഹാസ താരം യൊഹാൻ ക്രൈഫ് ആണ്. കാൽപന്തുകളിയുടെ രാഷ്ട്രീയത്തിനും ഇൗ തത്ത്വചിന്ത ബാധകമത്രെ. റഷ്യൻ രാഷ്ട്രീയം അങ്ങേയറ്റം കലുഷിതമായ ഒരു കാലത്താണ് പ്രസിഡൻറ് പുടിൻ ലോകകപ്പ് വേദി പിടിച്ചെടുത്തത്. ഫിഫ പ്രസിഡൻറായിരുന്ന സെപ് ബ്ലാറ്ററുമായുള്ള സൗഹൃദം മുതലെടുത്താണ് ഇംഗ്ലണ്ടിനെയും സ്പെയിനിനെയുമൊക്കെ പിന്തള്ളി എട്ടുവർഷം മുമ്പ് പുടിൻ ലോകകപ്പ് വേദി സ്വന്തമാക്കിയതെന്ന് അന്നു മുതലേയുള്ള ആരോപണമാണ്. സാർവദേശീയ തലത്തിൽ പുടിനുള്ള സ്വാധീനത്തിലൂടെ ആ ആരോപണത്തെ മറികടക്കാനായെങ്കിലും യുക്രെയ്നിലെയും സിറിയയിലെയും റഷ്യൻ ഇടപെടൽ വലിയ വിമർശനം വിളിച്ചുവരുത്തി. കിഴക്കൻ യുക്രെയ്നിൽ അധിനിവേശം നടത്തി, ക്രീമിയ എന്ന പ്രദേശം പിടിച്ചെടുക്കുകയായിരുന്നു പുടിൻ. അഞ്ചുലക്ഷത്തിലധികം പൗരന്മാരെ കൊലചെയ്ത പ്രസിഡൻറ് ബശ്ശാർ അൽഅസദിനൊപ്പം നിലയുറപ്പിച്ചതിന് ആഗോളസമൂഹത്തിെൻറ വിമർശനം പുടിൻ ഏറ്റുവാങ്ങിയതും ഇൗ കാലത്തായിരുന്നു. ഇതിനുപുറമെ, രാജ്യത്ത് ഉയർന്നുവന്ന ചെറിയ പ്രതിഷേധങ്ങളെപ്പോലും കടുത്ത മർദന മുറകളിലൂടെ അടിച്ചമർത്തി. സ്റ്റാലിനുശേഷം, മോസ്കോയുടെ ഭരണചക്രം ഏറ്റവും കൂടുതൽകാലം നിയന്ത്രിച്ച ആളാണ് പുടിൻ. 

യൂഗോസ്ലാവിയയുമായി സോവിയറ്റ് യൂനിയൻ പരാജയപ്പെട്ടപ്പോൾ കോപാകുലനായി രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബാൾ ടീമിനെ പിരിച്ചുവിട്ട ഭരണാധികാരിയാണ് സ്റ്റാലിൻ. ആ മത്സരത്തെ യൂഗോസ്ലാവിയയോടുള്ള രാഷ്്ട്രീയ പരാജയമായാണ് അദ്ദേഹം കണക്കാക്കിയത്. ചരിത്രം മറ്റൊരു രീതിയിൽ മോസ്കോയിൽ ആവർത്തിക്കുകയാണ്. ആഗോളതലത്തിൽ തെൻറ അപ്രമാദിത്വം നിലനിർത്തുന്നതിന് ഫുട്ബാൾ നയതന്ത്രത്തിെൻറ പുതിയ പാഠങ്ങൾ മെനയുകയാണ് പുടിൻ. എന്നാൽ, വംശീയതയുടെയും ഹൂളീഗനിസത്തിെൻറയുമെല്ലാം പുതിയ കഥകൾ റഷ്യയിൽനിന്ന് മുഴങ്ങിക്കേൾക്കുേമ്പാൾ പുടിന് ഇനിയും വിയർക്കേണ്ടിവരുമെന്നു തന്നെ കരുതണം. പുടിെൻറ അധിനിവേശ രാഷ്ട്രീയത്തിനെതിരായ വികാരം റഷ്യക്കകത്തും പുറത്തും ശക്തമാണ്. ആ പ്രതിഷേധം ഗാലറികളിൽ പ്രതിഫലിച്ചാലും അത്ഭുതപ്പെടാനില്ല. കാരണം, കാൽപന്തുകളിയുടെ സംസ്കാരം അതുകൂടിയാണ്. 

ഇപ്പോൾ തന്നെ, ഇൗജിപ്ത് ഫുട്ബാൾ ടീം പരിശീലനത്തിനായി ചെച്നിയൻ മൈതാനങ്ങൾ തന്നെ തെരഞ്ഞെടുത്തതുപോലും ഇത്തരം പ്രതീകാത്മക പ്രതിഷേധങ്ങളുടെ ഭാഗമാണ്. മുമ്പ് റഷ്യൻ കളിക്കളങ്ങളിൽ യായ ടുറെപോലുള്ള ലോകോത്തര കളിക്കാർ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ട്. ലോകകപ്പിലും അത് ആവർത്തിക്കപ്പെടുമെന്നാണ് കരുതുന്നത്. വംശവെറിയൻമാരെ നിയന്ത്രിക്കാൻ ഒേട്ടറെ സംവിധാനങ്ങൾ ഫിഫ ഒരുക്കിയിട്ടുണ്ട്. െഎക്യരാഷ്ട്ര സഭയുടെ ഭൂപടത്തിൽപോലും ഇടം നിഷേധിക്കപ്പെട്ട ഫലസ്തീൻ, തിബത്ത് അടക്കമുള്ള രാജ്യങ്ങൾക്ക് അംഗത്വം നൽകി, മാനവികതയുടെ വിശാല കാഴ്ചപ്പാട് വെച്ചുപുലർത്തുന്ന ഒരു സംഘടനക്ക് ഇത്തരം അക്രമികളെ നിയന്ത്രിച്ചേ മതിയാകൂ. എന്നാൽ, റഷ്യയുടെ പ്രത്യേക സാഹചര്യത്തിൽ ഇതൊക്കെ എത്രമാത്രം പ്രാവർത്തികമാകുമെന്ന് കണ്ടുതന്നെ അറിയണം.
1930ൽ ആരംഭിച്ച ഇൗ സോക്കർ മാമാങ്കത്തിൽ ഇപ്പോഴും കാഴ്ചക്കാരാകാൻ വിധിക്കപ്പെട്ട നാം ഇന്ത്യക്കാരുടെ ദുരവസ്ഥകൂടി ഇൗ സന്ദർഭത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്.

അധിനിവേശവും ആഭ്യന്തര കലഹങ്ങളും വലിയ ദുരിതങ്ങൾ വിതച്ച ചെറു രാഷ്ട്രങ്ങൾ പോലും ലോകകപ്പിന് യോഗ്യത നേടിയിട്ടും എന്തുകൊണ്ടാകും നാം ഇപ്പോഴും പിന്നിൽ തന്നെ നടക്കുന്നത്? ഫുട്ബാളിനെ സ്നേഹിക്കുന്ന വലിയൊരു ജനത ഇവിടെയുണ്ടെങ്കിലും ലോകനിലവാരത്തിലുള്ള ടീമിനെ വാർത്തെടുക്കാൻ സാധിക്കാത്തത് അടിസ്ഥാനപരമായി നമ്മുടെ മനോഭാവത്തിലുള്ള വൈകൃതങ്ങൾ കൊണ്ടുതന്നെയാണ്. എന്നാൽ, അടുത്ത കാലത്തായി ചില മാറ്റങ്ങൾ പ്രകടമാകുന്നത് കാണാതിരുന്നുകൂടാ. 2014 മുതൽ ആരംഭിച്ച െഎ.എസ്.എൽ (ഇന്ത്യൻ സൂപ്പർ ലീഗ്) മത്സരങ്ങൾ ഇന്ത്യൻ ഫുട്ബാളിന് പ്രതീക്ഷയുടെ പുതുനാമ്പുകൾ സമ്മാനിച്ചിട്ടുണ്ട്. കേരളത്തിലും കൊൽക്കത്തയിലും ഗോവയിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഇന്ത്യൻ ഫുട്ബാളിനെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കും മറ്റും വ്യാപിപ്പിക്കാൻ െഎ.എസ്.എല്ലിലൂടെ സാധിച്ചിട്ടുണ്ട്. അതുവഴി ദേശീയ ടീമും കാര്യമായ മുന്നേറ്റം നടത്തി. വർഷങ്ങൾക്കുശേഷം, ഫിഫ റാങ്ക് പട്ടികയിൽ നൂറിൽ താഴെ വന്നതും ഇൻറർകോണ്ടിനൻറൽ കപ്പ് നേടിയതുമെല്ലാം പ്രതീക്ഷയുടെ തിരിവെട്ടങ്ങൾ തന്നെയാണ്. ഇൗ മുന്നേറ്റങ്ങൾക്ക് വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ തുടർച്ചയാണ് യഥാർഥത്തിൽ രാജ്യം ആവശ്യപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiamalayalam EditorialFootball World Cup 2018
News Summary - Football World Cup 2018 Russia -malayalam Editorial
Next Story