പ്രളയവും കേരളത്തിലെ പരിസ്ഥിതി സംവാദങ്ങളും
text_fieldsതുടർച്ചയായ രണ്ടാം വർഷവും സംഭവിച്ച പ്രളയവും അതിനിടയിലുണ്ടായ സാമാന്യം കടുത്ത വര ൾച്ചയുമെല്ലാം കേരളത്തെ മുമ്പില്ലാത്തവിധം പരിസ്ഥിതിചിന്തയിലേക്ക് നയിച്ചിട്ടു ണ്ടെന്ന് മുഖ്യധാര/ നവസമൂഹ മാധ്യമങ്ങളിൽ നടന്നുവരുന്ന ചർച്ചകൾ വ്യക്തമാക്കുന്നു. അ റുന്നൂറോളം പേരുടെ ജീവനെടുക്കുകയും പതിനായിരങ്ങൾക്ക് കിടപ്പാടം നഷ്ടമാവുകയും കേ ാടികളുടെ സാമ്പത്തിക നഷ്ടം വരുത്തിവെക്കുകയും ചെയ്ത രണ്ടു പ്രളയങ്ങൾ കേവലം ‘പ്രകൃ തി ദുരന്തം’ എന്നതിനപ്പുറം, മനുഷ്യകരങ്ങളുടെ പ്രവർത്തനഫലമോ എന്നതാണ് ചർച്ചയുടെയെല ്ലാം മർമം.
പശ്ചിമഘട്ടത്തിൽ, വികസനത്തിെൻറ പേരിൽ നടക്കുന്ന ഇടപെടലുകളാണ് ദുരന ്തത്തിന് വഴിവെച്ചതെന്നാണ് ഉയർന്നുകേൾക്കുന്ന ഒരു വാദം. പശ്ചിമഘട്ടത്തിലെ പാറമടകൾ ഇക്കൊല്ലമുണ്ടായ ഉരുൾപൊട്ടലുകൾക്ക് നേരിട്ട് കാരണമായെന്നും ഇക്കൂട്ടർ വാദിക്കുന്നു. അതേസമയം, പാറമടകൾ ഉരുൾപൊട്ടലിന് കാരണമായിട്ടില്ലെന്നാണ് ‘ശുദ്ധപരിസ്ഥിതിവാദി’കൾക്ക് മറുകൂട്ടർ നൽകുന്ന മറുപടി. പാറമടകൾ ഉരുൾപൊട്ടലിന് കാരണമാകുമെങ്കിലും ക്വാറികളെ നിയന്ത്രിച്ചു മാത്രം പ്രതിരോധിക്കാവുന്നതല്ല ഇത്തരം പ്രകൃതിദുരന്തങ്ങൾ എന്ന വാദവും നിലനിൽക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം ഒരു രാഷ്ട്രീയ വിഷയമായി ഉയർന്നുവരുന്നത് എന്തുകൊണ്ടും പുതിയ സാഹചര്യത്തിൽ നല്ലതാണ്. പക്ഷേ, നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന പരിസ്ഥിതി രാഷ്ട്രീയദർശനത്തിെൻറ ദൗർബല്യം കൂടി വ്യക്തമാക്കുന്നുണ്ട് ഈ ചർച്ചകളത്രയും. ഈ കോലാഹലങ്ങൾ ഗാഡ്ഗിൽ റിപ്പോർട്ടിൽ മാത്രമായി കറങ്ങിത്തിരിയുന്നത് അതുകൊണ്ടാണ്.
മനുഷ്യെൻറ ഇടപെടലുകൾ പ്രകൃതിദുരന്തത്തിനിടയാക്കുന്നുവെന്നത് നമ്മുടെ കൺമുന്നിലുള്ള യാഥാർഥ്യമാണ്. കഴിഞ്ഞ 40 വർഷത്തിനിടെ കേരളത്തിലുണ്ടായ പ്രധാനപ്പെട്ട 20 ഉരുൾപൊട്ടലുകൾ സംബന്ധിച്ച് നടന്ന പഠനങ്ങളും ഇതുതന്നെയാണ് അടിവരയിടുന്നത്. കഴിഞ്ഞവർഷം കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിലും വയനാട്ടിലെ മക്കിമലയിലുമുണ്ടായ ഉരുൾപൊട്ടലുകൾക്ക് കാരണം സമീപത്തെ ചെക്ഡാമുകളുടെ പ്രവർത്തനമായിരുന്നുവെന്ന് ഈ പഠനത്തിലുണ്ട്. അഞ്ചു വർഷം മുമ്പ്, ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലുണ്ടായ ഉരുൾപൊട്ടലിെൻറ കാരണം മഴവെള്ള നിർഗമനം തടസ്സപ്പെടുത്തിയതും അശാസ്ത്രീയ കെട്ടിട നിർമാണവുമായിരുന്നു; തൃശൂർ ജില്ലയിലെ മുപ്ലിയം ഉരുൾപൊട്ടലിന് (2005)പിന്നിൽ പാറമടയായിരുന്നു. പക്ഷേ, ഇതുമാത്രമാണ് കാരണമെന്നും തറപ്പിച്ച് പറയാനാവില്ല, കാലാവസ്ഥയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ കൂടി കണക്കിലെടുക്കുേമ്പാൾ പ്രത്യേകിച്ചും. ആഗസ്റ്റ് മൂന്നിലെ കണക്കനുസരിച്ച് കേരളത്തിലെ മൺസൂൺ മഴയുടെ കുറവ് 34 ശതമാനമായിരുന്നു. കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ മഴക്കുറവ് എട്ടു ശതമാനമായി.
അതായത്, പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഏഴു ദിവസം കൊണ്ട് 54 ശതമാനം അധിക മഴയാണ് ലഭിച്ചത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, 70 ദിവസംകൊണ്ട് ലഭിക്കേണ്ട മഴ ഏഴു ദിവസംകൊണ്ട് പെയ്തുതീർന്നു. അക്ഷരാർഥത്തിൽ സംഭവിച്ച ഈ മേഘവിസ്ഫോടനത്തിെൻറ കാരണമന്വേഷിക്കേണ്ടത് പശ്ചിമഘട്ടത്തിലല്ല; അറബിക്കടലിലാണ്. ജൂൺ ആദ്യവാരത്തിലെ ദുർബല എൽനിനോയും തെക്കുപടിഞ്ഞാറൻ കാറ്റിെൻറ ഗതിമാറ്റവുമാണ് ഈ പ്രതിഭാസം ഇത്തവണയും ആവർത്തിക്കാൻ കാരണമായതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറയുന്നു. അടുത്തവർഷവും ഇതുതന്നെ പ്രതീക്ഷിക്കണമെന്ന മുന്നറിയിപ്പും അവർ നൽകുന്നു. വാസ്തവത്തിൽ, ഇത് പുതിയ പ്രതിഭാസമല്ല. നമുക്ക് കിട്ടിക്കൊണ്ടിരുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ ആദ്യ രണ്ടു മാസത്തിൽ ശക്തവും തുടർന്നുള്ള ദിവസങ്ങളിൽ താരതമ്യേന ദുർബലവുമായിരുന്നു.
2002നുശേഷം, ഈ രീതിക്ക് മാറ്റംവന്നുവെന്നാണ് മഴക്കണക്കുകൾ വ്യക്തമാക്കുന്നത്. ഇവിടെ മഴയുടെ അളവിൽ കാര്യമായ വ്യത്യാസം വരുന്നില്ല; വിതരണത്തിലാണ് ഏറ്റക്കുറച്ചിൽ. അത് ജലസ്രോതസ്സുകളെയാണ് ആദ്യം ബാധിക്കുക. പ്രളയാനന്തരം വരൾച്ച സംഭവിക്കുന്നതിനു പിന്നിൽ ഇതാണ്. അപ്പോൾ, പശ്ചിമഘട്ടത്തിെല ചൂഷണങ്ങൾക്കുപുറമെ മറ്റു ചിലഘടകങ്ങളെയും കണക്കിലെടുക്കേണ്ടിവരും; ഈ നീലഗ്രഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ പ്രാഥമികമായിതന്നെ പരിഗണിക്കേണ്ടിയും വരും. തീർച്ചയായും ആ മാറ്റങ്ങൾ തനിയെ സംഭവിച്ചതല്ല. ആർത്തിപൂണ്ട മനുഷ്യെൻറ കരങ്ങൾ അവിടെയും പ്രവർത്തിച്ചിട്ടുണ്ട്. ആ ചൂഷണത്തിനെതിരെ ആഗോളതലത്തിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്നൊരു ഹരിത രാഷ്ട്രീയമുണ്ട്. ഈ ജൈവഗ്രഹത്തെ അതിെൻറ എല്ലാ സവിശേഷതകളോടെയും വരും തലമുറക്കുകൂടി കൈമാറാൻ പ്രതിജ്ഞാബദ്ധമായ ആ നവരാഷ്ട്രീയത്തിൽ പ്രബുദ്ധകേരളം എത്രകണ്ട് അണിചേർന്നിട്ടുണ്ട് എന്നതാണ് പ്രസക്തമായ ചോദ്യം.
ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും കേവല കെട്ടുകഥകളല്ലെന്ന് സമീപകാല സംഭവങ്ങൾ ലോകത്തിന് വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്. കടൽനിരപ്പ് ക്രമാതീതമായി വർധിച്ചതിനെ തുടർന്ന്, പല ദേശങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നത് ഇൗ നൂറ്റാണ്ടിെൻറ പുതിയ യാഥാർഥ്യമാണ്. ഈ അപകടം മുന്നിൽ കണ്ടാണ് ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ അവിടെ ‘കാലാവസ്ഥ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചത്. അപകടകരമായ ഹരിതഗൃഹ വാതകങ്ങളുടെ തോത് 2050ഒാടെ പൂജ്യത്തിൽ എത്തിക്കുക എന്നതാണ് ‘അടിയന്തരാവസ്ഥ’യുടെ ലക്ഷ്യം; പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും ശാസ്ത്രീയമായ ഉപയോഗവുമെല്ലാം ഇതിെൻറ ഭാഗമാണ്. അടുത്തിടെ, ഡെന്മാർക്കിൽ ഇടതുപക്ഷാഭിമുഖ്യമുള്ള സർക്കാർ അധികാരത്തിൽവന്നപ്പോൾ ആദ്യം പ്രഖ്യാപിച്ചതും ഇതേ ‘അടിയന്തരാവസ്ഥ’യാണ്.
ഈ നാടുകളിലൊക്കെയും ഇതുപോലുള്ള അടിയന്തരാവസ്ഥകൾ ആവശ്യപ്പെട്ട് സമരത്തിനിറങ്ങുന്നത് വിദ്യാർഥികളാണെന്നോർക്കണം. അത്രമേൽ ഹരിതരാഷ്ട്രീയം ആ ജനങ്ങളിൽ സ്വാധീനം ചെലുത്തിയിരിക്കുന്നു. ഇക്കാര്യത്തിൽ നാം ഏറെ പിന്നിലാണെന്ന് പറയേണ്ടിവരും. നമ്മുടെ രാഷ്ട്രീയവൃത്തങ്ങളിൽ കാലാവസ്ഥ വ്യതിയാനം ഇനിയും വേണ്ടത്ര ചർച്ചയാകാത്തത് അതുകൊണ്ടാണ്. ദുരന്തമുഖങ്ങളിൽ മനുഷ്യത്വത്തിെൻറ ആയിരമായിരം പാഠങ്ങൾ ലോകത്തിന് പകർന്നുനൽകിയ ഈ ജനതക്ക് ഹരിത രാഷ്ട്രീയത്തിൽ ഇനിയുമൊരു ‘േകരള മോഡൽ’ സൃഷ്ടിക്കാനായിട്ടില്ലെന്നത് വിരോധാഭാസം തന്നെ. പുതിയൊരു ‘കേരള മാതൃക’യിലൂടെ മാത്രമേ നമുക്ക് ഈ നാടിെൻറ കരയും കടലും തിരിച്ചുപിടിക്കാനാകൂ. അതിലേക്ക് നയിക്കട്ടെ ഇപ്പോഴത്തെ ‘ഗാഡ്ഗിൽ സംവാദങ്ങൾ’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.