കണ്ണീരിെൻറ മണിയോർഡർ
text_fieldsഇക്കഴിഞ്ഞ നവംബർ 29ന് മഹാരാഷ്ട്രയിൽ നാസിക് ജില്ലയിലെ നിഫാഡ് തപാലാപ്പീസിൽനിന് ന് ‘നരേന്ദ്ര മോദി, ഇന്ത്യൻ പ്രധാനമന്ത്രി’ എന്ന വിലാസത്തിൽ ഒരു മണിയോർഡർ പോയി. സഞ്ജയ് സാഥേ എന്ന ഉള്ളി കർഷകൻ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1064 രൂപ എം.ഒ അയച്ചുകൊടുത്തത് ദാനമായല്ല. തെൻറ അറിവും കഴിവും വളമാക്കി കൃഷി ചെയ്തെടുത്ത 750 കിലോഗ്രാം ഉള്ളിക്ക് വിപണി നൽകിയ വിലയാണ് കടുത്ത പ്രതിഷേധത്തിെൻറ ചോരക്കണ്ണീരിൽ മുക്കി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേദിച്ചത്. സീസണിൽ വിളവെടുത്ത ഉള്ളിയുമായി നിഫാഡിലെ മൊത്തവിപണിയിലെത്തിയപ്പോൾ കിലോ ഒന്നിന് അവർ വിലയിട്ടത് ഒരു രൂപ. ഏറെ നേരം വിലപേശിയപ്പോൾ അത് 1.40 രൂപയായി. അങ്ങനെ കിട്ടിയ 1064 രൂപയാണ് മോദിക്ക് അയച്ചുകൊടുത്തത്. മണിയോർഡറിന് 54 രൂപ വേറെയും കണ്ടെത്തേണ്ടിവന്നു.
സഞ്ജയ് ഒരാളല്ല. ഇതുപോലെ പ്രതീകാത്മക പ്രതിഷേധവും സമരവും നയിച്ച് തളർന്ന ഒരു ലക്ഷം പേരാണ് കഴിഞ്ഞദിവസം ന്യൂഡൽഹിയിൽ കർഷക മോചനമാർച്ചിൽ പങ്കുകൊണ്ടത്. ആ മാർച്ചാകെട്ട ഇൗ ഗണത്തിൽ ആദ്യത്തേതുമല്ല. കഴിഞ്ഞ രണ്ടു മാസങ്ങളിലായി ഇത്തരം നാലു മാർച്ചുകൾ വേറെയും നടന്നു. പക്ഷേ, ഭരണമെന്നാൽ ജനങ്ങളെ കുടിയിറക്കി പ്രതിമകൾ പ്രതിഷ്ഠിക്കുകയും ഉൗരുകളുടെ പേരുമാറ്റുകയും അപരഭീതിയും വിദ്വേഷവും ജനിപ്പിച്ച് പൗരന്മാരെ തമ്മിലടിപ്പിക്കുകയുമാണെന്ന് ധരിച്ചുവശായ അധികാരികളുടെ ചെവിയിൽ ഇൗ മുറവിളികളൊന്നും എത്തുന്നില്ല. എത്തിയാലും ഇന്ത്യയെ തുറിച്ചുനോക്കുന്ന പ്രതിസന്ധി എങ്ങനെ കൈകാര്യംചെയ്യുമെന്ന് എത്തുംപിടിയുമില്ലാതെ കാര്യങ്ങൾ എല്ലാവരുടെയും കൈവിട്ടുപോകുന്നുവെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ 20 വർഷത്തിനിടെ മൂന്നു ലക്ഷം കർഷകർ ആത്മഹത്യചെയ്തുവെന്ന ഞെട്ടിക്കുന്ന കണക്ക്. പരിഹാരക്രിയയെന്നനിലയിൽ കേന്ദ്രവും അതിെൻറ ചുവടൊപ്പിച്ച് സംസ്ഥാനങ്ങളും ചെയ്യുന്നതൊക്കെയും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണ്.
ചെറുകിട കർഷകരുടെ ഭൂസ്ഥിതിയിൽ കഴിഞ്ഞ 50 വർഷത്തിനിടെ വമ്പിച്ച കുറവുണ്ടായി. 1971-72 കാലത്ത് ചെറുകിട കർഷകർക്ക് 1.53 ഹെക്ടർ ഭൂമിയുണ്ടായിരുന്നത് 2013 ലെ അവസാന ഭൂ സർവേ ഫലമനുസരിച്ച് 0.59 ഹെക്ടറായി ചുരുങ്ങി. കർഷകരുടെ എണ്ണം കർഷകത്തൊഴിലാളികൾ കവച്ചുവെച്ചു. 2011ലെ കണക്കനുസരിച്ച് 118.8 ദശലക്ഷം കർഷകരുള്ളിടത്ത് കർഷകത്തൊഴിലിൽ ഏർപ്പെട്ടവർ 144.3 ദശലക്ഷമാണ്. കർഷകർ കുറഞ്ഞുവരുേമ്പാഴും കർഷകത്തൊഴിലാളികളുടെ എണ്ണം വർധിച്ചുവരുന്നു. 1951ൽ ദേശീയവരുമാനത്തിെൻറ 51.8 ശതമാനം കൃഷിയിൽനിന്നായിരുന്നുവെങ്കിൽ 2013-14 ലെത്തിയപ്പോൾ അത് 13.94 ശതമാനത്തിലെത്തി. കാർഷികരംഗത്ത് തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതാണ് ആളോഹരിവരുമാനം കുറയാനും കൃഷി ലാഭകരമല്ലാതിരിക്കാനും കാരണമെന്നു കണ്ടെത്തിയ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഇൗ തൊഴിൽശേഷിയെ മറ്റു രംഗങ്ങളിലേക്ക് പുനർവിന്യസിക്കാനുള്ള നിർദേശംവെച്ചിരുന്നു. എന്നാൽ, അത് പ്രയോഗവത്കരിക്കാൻ യു.പി.എക്കു കഴിഞ്ഞില്ല.
കൃഷി ലാഭകരമല്ലാതായതോടെ ആളുകൾ മറ്റു രംഗങ്ങളിലേക്കു തിരിഞ്ഞു. ഇൗ ദുരവസ്ഥ ശരിപ്പെടുത്തേണ്ട ഭരണകൂടമാകെട്ട, അതിനും ഒരു മുഴം മുന്നിലെറിഞ്ഞ് കൃഷിയെ വിട്ട് ഇതരരംഗങ്ങളിൽ കൂടുതൽ നിക്ഷേപമിറക്കാനും സഹായപദ്ധതികൾ നടപ്പാക്കാനുമാണ് തുനിഞ്ഞത്. കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനു പകരം കാർഷികവാണിജ്യം വിപുലപ്പെടുത്താനുള്ള പദ്ധതികൾക്ക് സർക്കാർ മുൻതൂക്കം നൽകി. കാർഷിക വായ്പകളും കടം എഴുതിത്തള്ളലുമൊക്കെ വൻകിട കർഷകരുടെ രക്ഷക്കെത്തിയപ്പോൾ കഷ്ടത്തിലായത് സാധാരണക്കാരായ ചെറുകിട കർഷകരാണ്. 2000ത്തിലെ ദേശീയ കാർഷികനയമനുസരിച്ച് നിക്ഷേപവർധനക്ക് സ്വകാര്യമേഖലയെക്കൂടി പങ്കാളിയാക്കി. എന്നാൽ, ഗവൺമെൻറ് നിക്ഷേപം പഴയപടി തുടർന്നെങ്കിലും സ്വകാര്യനിക്ഷേപം അഞ്ചു വർഷത്തിനിടെ കുറഞ്ഞു. വായ്പ വിതരണം ത്വരിതപ്പെടുത്തിയതോടെ വാർഷികവളർച്ച നിരക്ക് ദശകത്തിൽ ഇരട്ടിയിലധികം വർധിച്ചു. ഇതിെൻറയെല്ലാം മെച്ചം വൻകിടക്കാർക്കായി.
റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയുടെ കണക്കനുസരിച്ചുതന്നെ രണ്ടുലക്ഷം രൂപയിൽ താഴെയുള്ള കാർഷികവായ്പ 1990 മുതൽ ഭീമമായ തോതിൽ കുറഞ്ഞുവരുകയാണ്. അന്ന് 86.2 ശതമാനമായിരുന്ന ചെറുതുക വായ്പ 10 കൊല്ലത്തിനുശേഷം 44.3ൽ എത്തി. 2017 മാർച്ചിലെ കണക്കെടുക്കുേമ്പാൾ അത് പിന്നെയും 40.28 ആയി ഇടിഞ്ഞിരിക്കുന്നു. അഥവാ ചെറുകിട, പ്രാന്തീയ കർഷകരെക്കാൾ പുത്തൻ സാമ്പത്തികനയം കണക്കിലെടുക്കുന്നത് ധനിക വൻകിട കർഷകരെയാെണന്നു സാരം. കാർഷിക വായ്പകൾ എഴുതിത്തള്ളുന്നതിനെതിരെ ബാങ്കർമാരും സാമ്പത്തിക ഉപദേഷ്ടാക്കളുമൊക്കെ കലിതുള്ളാറുണ്ട്. അടുത്തകാലത്ത് യു.പിയും തമിഴ്നാടും ഇൗവഴി നീങ്ങിയപ്പോൾ റിസർവ് ബാങ്ക് ഗവർണർ അതിനിശിതമായാണ് വിമർശിച്ചത്. എന്നാൽ, വൻകിട വ്യവസായങ്ങൾക്ക് ഇതിെൻറ പതിന്മടങ്ങ് വായ്പകൾ എഴുതിത്തള്ളുന്നതിൽ ഇൗ വൈമുഖ്യം പ്രകടമല്ല. 2017ലെ ആർ.ബി.െഎ റിപ്പോർട്ട് പ്രകാരം ബാങ്കുകളിലെ ആകെ നിഷ്ക്രിയ ആസ്തിയുടെ 8.3 ശതമാനം മാത്രമാണ് കൃഷിയിലുള്ളത്. വ്യവസായ, അടിസ്ഥാനസൗകര്യ മേഖലകളിലാണ് 76.7 ശതമാനവും. ആദ്യത്തേത് 60,200 കോടിയെങ്കിൽ മറ്റേത് 5,58,500 കോടി വരും. എന്നിട്ടും കൃഷിയെ ലഘുവായും മറ്റുള്ളതിനെ ഗുരുവായും എടുക്കുകയാണ് ഗവൺമെൻറ്. ഇൗ ചിറ്റമ്മനയമാണ് സഞ്ജയിനെ, കർഷക ഇന്ത്യയെ കണ്ണീരു കുടിപ്പിക്കുന്നത്. സർക്കാറിെൻറ ഇരട്ടത്താപ്പ് അവസാനിപ്പിക്കുകമാത്രമാണ് ഇൗ മണ്ണിെൻറ മക്കളെ രക്ഷപ്പെടുത്താനുള്ള വഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.