Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

താൽക്കാലികാശ്വാസം

text_fields
bookmark_border
താൽക്കാലികാശ്വാസം
cancel

പ്രതിപക്ഷത്തിെൻറയും കർഷക കൂട്ടായ്മകളുടെയും ഭരണപക്ഷത്തുതന്നെയുള്ള സ്വദേശി ജാഗരൺ മഞ്ച് തുടങ്ങിയ സംഘ്പരിവാർ സംഘടനകളുടെയും ശക്തമായ ചെറുത്തുനിൽപ് ഒടു വിൽ ഫലം കണ്ടു. ആർ.സി.ഇ.പിയിൽനിന്ന് ഇന്ത്യ പിന്മാറി. ബാങ്കോക്കിൽ നടന്ന ആസിയാൻ ഉച്ച കോടിയിലാണ് മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർ.സി.ഇ.പി) കരാറിൽ തെൻറ രാജ്യം ഒപ്പി ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കരാർ വ്യവസ്ഥകൾ എല്ലാവർ ക്കും ഗുണകരമാവുന്ന വിധത്തിൽ സന്തുലിതമല്ലെന്നാണ് ഇന്ത്യയുടെ പിന്മാറ്റത്തിന് കാര ണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അദ്ദേഹത്തിെൻറ പിന്മാറ്റം തൽക്കാലത്തേക്കെങ്കിലും വലിയ ആശ്വാസമാണ് രാജ്യത്തെ കർഷകർക്കും ചെറുകിട വ്യവസായികൾക്കും വ്യാപാരികൾക്കും പൊതുവെ സമ്മാനിച്ചിരിക്കുന്നത്.

ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം എന്നീ തെക്ക് കിഴക്കെ ഏഷ്യൻ രാജ്യങ്ങളുടെ പൊതുവേദിയായ ആസിയാനു പുറമെ ഇന്ത്യ, ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ ആറു രാജ്യങ്ങളുമാണ് ആർ.സി.ഇ.പിയുടെ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളിൽ പങ്കെടുത്തത്. കരാറിൽ ഇന്ത്യ ഒപ്പിട്ടിരുന്നെങ്കിൽ ചെറുകിട, ഇടത്തരം വ്യവസായങ്ങളും കാർഷിക രംഗവും കടുത്ത പ്രതിസന്ധിയിലാവുമായിരുന്നു. കാരണം, ഒട്ടുമിക്ക ഇറക്കുമതി സാധനങ്ങളുടെയും തീരുവ ഇല്ലാതാവുന്നത് സ്വദേശി ഉൽപന്നങ്ങളുടെ വൻ വിലയിടിവിനും തന്മൂലം ഉൽപാദന പ്രതിസന്ധിക്കും വഴിയൊരുക്കുമായിരുന്നു. ഉദാഹരണത്തിന് കാർഷിക വിഭവങ്ങളുടെ ഏറ്റവും വലിയ ആറാമത്തെ കയറ്റുമതിക്കാരായ ചൈനയിൽനിന്നുള്ള പയറുവർഗങ്ങൾ, ഉള്ളി, വെളുത്തുള്ളി, ആപ്പിൾ, ശീതീകരിച്ച കോഴി ഇറച്ചി, മത്സ്യം എന്നിവ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തേതായ ഇന്ത്യൻ വിപണി പിടിച്ചടക്കുമായിരുന്നു.

ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇതു ഗുണകരവും ലാഭകരവുമായിത്തോന്നാമെങ്കിലും ഇപ്പോൾ തന്നെ കനത്ത പ്രതികൂല വ്യാപാരക്കമ്മിയിലൂെട കടന്നുപോവുന്ന ഇന്ത്യയെ അത് കുത്തുപാളയെടുപ്പിക്കുമെന്ന് തീർച്ച. തീരുവ രഹിത ഇറക്കുമതി ഏറ്റവും ദോഷകരമായി ബാധിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കൃഷി മുഖ്യാവലംബമായ 25 ലക്ഷം കുടുംബങ്ങൾ കേരളത്തിലുണ്ടെന്നാണ് കണക്ക്. കാലിവളർത്തൽ, നെല്ല്, നാളികേരം, കുരുമുളക്, കശുവണ്ടി, ഏലം, കാപ്പി, തേയില, റബർ, വാഴ എന്നിവയെല്ലാം ഉൾെപ്പടുന്നതാണ് കാർഷിക കേരളം. 65 ശതമാനത്തിലേറെ സ്ത്രീകളും ഭൂരഹിത തൊഴിലാളികളുമാണ് കാലിവളർത്തലിനെ ആശ്രയിക്കുന്നത്. ഇവയിൽ മിക്കതും അനാദായകരമായിക്കൊണ്ടിരിക്കെ നിർബാധമായ ഇറക്കുമതിയുടെ വാതിൽ കൂടി തുറന്നാൽ സമ്പൂർണ തൊഴിലില്ലായ്മയും മുഴുപ്പട്ടിണിയുമാവും അനന്തരഫലം. കാരണം, ഇത്തരം ചരക്കുകൾ ഉൽപാദിപ്പിക്കുന്ന ചൈന, മലേഷ്യ, തായ്ലൻഡ്, ഫിലിപ്പീൻസ്, കംബോഡിയ, വിയറ്റ്നാം, മ്യാന്മർ, ലാവോസ് മുതലായ രാജ്യങ്ങളിൽ കേരളത്തെ അപേക്ഷിച്ച് കൂലി വളരെ കുറവാണ്. ഉൽപാദന ശേഷി വളരെ കൂടുതലും.

റബറിെൻറയും വെളിച്ചെണ്ണയുടെയും മറ്റും കാര്യത്തിൽ ഇപ്പോൾ തന്നെ പ്രതിസന്ധി നേരിടുന്ന കേരളം ആർ.സി.ഇ.പി യാഥാർഥ്യമായാൽ കാർഷിക ഭൂപടത്തിൽനിന്നു തന്നെ അപ്രത്യക്ഷമാവുമെന്ന് പേടിക്കണം. ക്ഷീരോൽപാദനത്തിൽ ലോകത്ത് ഒന്നാം നിരയിലായ ആസ്ട്രേലിയയിൽനിന്നും ന്യൂസ്ലൻഡിൽനിന്നുമുള്ള അനാരോഗ്യകരമായ മത്സരത്തെ അതിജീവിക്കാൻ ഇന്ത്യക്കാവില്ലെന്ന് തീർച്ച. ചെറുകിട യന്ത്രോപകരണങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. സ്വേത രൂക്ഷമായ തൊഴിലില്ലായ്മയെ വിലകുറഞ്ഞ ഇറക്കുമതി അതിരൂക്ഷമാക്കിത്തീർക്കും. ഇതുകൊണ്ടൊക്കെയാണ് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കടുത്ത പ്രതിഷേധം ആർ.സി.ഇ.പിയിൽ ഇന്ത്യ പങ്കാളിയാവുന്നതിനെതിരെ ഉയർന്നതും അതിന് മുന്നിൽ മോദി സർക്കാർ മുട്ടുമടക്കേണ്ടി വന്നതും. പക്ഷേ, എത്രകാലത്തേക്ക് എന്ന ചോദ്യം തീർത്തും പ്രസക്തമാണ്.

ഇന്ത്യ ആർ.സി.ഇ.പി കരാറിൽ താമസിയാതെ ഒപ്പിടുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ട മറ്റു രാജ്യങ്ങൾ പിരിഞ്ഞിരിക്കുന്നത്. കരാറുകളൊന്നും ഏകപക്ഷീയമല്ല എന്നതുകൊണ്ട് നമുക്ക് ഏറെക്കാലം പിടിച്ചുനിൽക്കാൻ കഴിയില്ല. ഇന്ത്യൻ ഉൽപന്നങ്ങളുടെ വിപണി കൂടിയാണ് ആസിയാനിലെ പത്ത് അംഗരാജ്യങ്ങളും മറ്റു അഞ്ചു രാഷ്ട്രങ്ങളും. അവ തീരുവ വർധിപ്പിക്കുന്നപക്ഷം വിപണിയിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയാതെവരും. ആർ.സി.ഇ.പിയിലെ രാജ്യങ്ങളുമായി ഇന്ത്യക്കുള്ള വ്യാപാര കമ്മി 7.4 ലക്ഷം കോടി രൂപയാണിപ്പോൾ. നമ്മുടെ കയറ്റുമതിയുടെ 20 ശതമാനം മാത്രമാണിത്. ആ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയാകട്ടെ 35 ശതമാനവും. ഉൽപാദനച്ചെലവ് പരമാവധി കുറച്ചും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു ഗുണനിലവാരം സാധ്യമാവുന്നിടത്തോളം വർധിപ്പിച്ചും മത്സരശേഷി കൈവരിക്കുക മാത്രമാണ് ഒടുവിലത്തെ രക്ഷാമാർഗം. മെച്ചപ്പെട്ട ഉൽപന്നങ്ങൾ താരതമ്യേന താഴ്ന്നവിലയ്ക്ക് ലഭ്യമാക്കാൻ കഴിഞ്ഞാൽ ആഭ്യന്തര വിപണി തന്നെ ഒരളവോളം അതിജീവനശേഷി കൈവരിക്കും. പ്രശ്നത്തിെൻറ ഈ ക്രിയാത്മക വശത്തേക്ക് സർക്കാറിെൻറയും ജനങ്ങളുടെയും സത്വരശ്രദ്ധ പതിയേണ്ട സമയം വൈകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam articlesfarmers Movement
News Summary - farmers Movement -Malayalam Articles
Next Story