Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതേഞ്ഞുതീരുന്ന...

തേഞ്ഞുതീരുന്ന കർഷകസമരങ്ങൾ

text_fields
bookmark_border
തേഞ്ഞുതീരുന്ന കർഷകസമരങ്ങൾ
cancel

ഉത്തർപ്രദേശിലെ സഹാറൻപുരിൽനിന്ന് ഇൗ മാസം 11ന് ഭാരതീയ കിസാൻ സംഘട്ടെൻറ (ബി.കെ.എസ ്) നേതൃത്വത്തിലാരംഭിച്ച കർഷകമാർച്ച് പത്തുനാൾ പിന്നിട്ട് 21ന് ശനിയാഴ്ച ന്യൂഡൽ ഹിയിൽ സമാപിച്ചു. കൃഷിയെയും കർഷകരെയും രക്ഷപ്പെടുത്താൻ കാലങ്ങളായി തങ്ങളുന്നയിച് ചുവരുന്ന ആവശ്യങ്ങൾ ആവർത്തിച്ചുകൊണ്ടായിരുന്നു അവരുടെ യാത്ര. മുൻപ്രധാനമന്ത്രി ച ൗധരി ചരൺസിങ്ങിെൻറ അന്ത്യവിശ്രമസ്ഥലമായ കിസാൻഘട്ടിൽ കുത്തിയിരുപ്പു സമരം നട ത്താനായിരുന്നു പരിപാടിയെങ്കിലും ഉന്നയിച്ച 15 ആവശ്യങ്ങളിൽ അഞ്ചെണ്ണം കേന്ദ്രസർക്കാ ർ അംഗീകരിക്കുകയും അവശേഷിക്കുന്നത് അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പുനൽകു കയും ചെയ്തതിെൻറ അടിസ്ഥാനത്തിൽ അവർ സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോയി.

യു.പി-ഡൽഹി അതിർത്തിയിൽ മാർച്ച് തടഞ്ഞതിനെ തുടർന്ന് കേന്ദ്ര കൃഷിമന്ത്രാലയത്തിൽ ജോയിൻറ് സെക്രട്ടറി വിവേക് അഗർവാളുമായി നടന്ന ചർച്ചയിലാണ് അഞ്ച് ആവശ്യങ്ങൾ അംഗീകരിക്കുന്നതായി കേന്ദ്രം അറിയിച്ചത്. കരിമ്പു വാങ്ങുന്ന മില്ലുടമകൾ കർഷകർക്ക് നൽകേണ്ട തുക 14 ദിവസത്തിനകം കൊടുത്തുതീർക്കുക, പശ്ചിമ യു.പിയിലെ ഗംഗയുടെ ഉപനദികളിലെ മാലിന്യം അടിയന്തരമായി ശുചീകരിക്കുക, വിളകളുടെ മിനിമം വില നിജപ്പെടുത്തുന്ന സമിതിയിൽ കർഷകപ്രതിനിധിയെ ഉൾപ്പെടുത്തുക, ഗൃഹനാഥനു പകരം വീട്ടിലെ മുഴുവൻ അംഗങ്ങളെയും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് അംഗീകരിച്ചത്. മന്ത്രാലയത്തിെൻറ പരിധിയിൽ പെടാത്ത ആവശ്യങ്ങൾ ചർച്ചചെയ്യാൻ 21 ദിവസത്തിനകം സമിതിയുണ്ടാക്കുമെന്നും കൃഷിമന്ത്രിയും പ്രധാനമന്ത്രിയുമടക്കമുള്ളവരുമായി കർഷകർക്ക് ചർച്ചക്ക് അവസരമൊരുക്കുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.

ഇതാദ്യമായല്ല കർഷകർ ഡൽഹി മാർച്ച് നടത്തുന്നതും രാജ്യതലസ്ഥാനത്തേക്കുള്ള രാജപാതകൾ സ്തംഭിപ്പിക്കുന്നതും. കഴിഞ്ഞ വർഷം ഇതേ നാളുകളിൽ തന്നെ ഡൽഹി ശക്തമായ രണ്ടു കർഷകപ്രക്ഷോഭങ്ങൾക്കു സാക്ഷ്യം വഹിച്ചതാണ്. ഒരു ലക്ഷത്തിലേറെ കർഷകരും കർഷക, വ്യവസായ തൊഴിലാളികളും ഡൽഹിയിലെ രാംലീല മൈതാനിയിൽ ക്ഷേമാവശ്യങ്ങളുമായി പ്രതിഷേധമിരുന്നു. െസപ്റ്റംബർ 23ന് ഭാരതീയ കിസാൻ യൂനിയൻ ഹരിദ്വാറിൽനിന്നാരംഭിച്ച കിസാൻ ക്രാന്തി യാത്ര ഗാന്ധിജയന്തി ദിനത്തിൽ ഡൽഹിയിലെത്തിയപ്പോൾ മോദി സർക്കാറിെൻറ സേന അവരെ സ്വീകരിച്ചത് കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ്.

അന്നും ഒടുവിൽ ചർച്ചക്ക് വഴങ്ങിയ കേന്ദ്രം അവരുടെ 11 ആവശ്യങ്ങളിൽ ഏഴെണ്ണത്തിൽ ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രക്ഷോഭക്കാർ പിരിഞ്ഞുപോയത്. കൗതുകകരമെന്നു പറയെട്ട, വർഷമൊന്നു കഴിഞ്ഞ് ശനിയാഴ്ച കേന്ദ്രം പുതിയ സമരക്കാർക്കു കൊടുത്ത ആദ്യത്തെ ഉറപ്പ്, കഴിഞ്ഞ വർഷം നൽകിയതുതന്നെ. പഞ്ചസാര മില്ലുടമകൾ കർഷകരിൽനിന്നു വാങ്ങുന്ന കരിമ്പിെൻറ വില തക്കസമയത്ത് അവർക്ക് തിരിച്ചുനൽകാത്തതാണ് പ്രശ്നം. ഇക്കാര്യത്തിൽ മില്ലുടമകളുടെ ബുദ്ധിമുട്ട് തീർക്കാൻ ഗവൺമെൻറ് അവർക്ക് കോടികളുടെ വായ്പയും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുേമ്പാഴും അടിത്തട്ടിൽ കർഷകർക്ക് അവരുടെ അധ്വാനത്തിെൻറ വില കുടിശ്ശികയായി ബാക്കി കിടക്കുന്നു.

അതിനു മുമ്പത്തെ വർഷം മഹാരാഷ്ട്രയെ സ്തംഭിപ്പിച്ച കിസാൻ ലോങ് മാർച്ചിെൻറ ആവശ്യങ്ങളും വ്യത്യസ്തമായിരുന്നില്ല. ലോങ്മാർച്ചിൽ നഗ്നപാദരായി നടന്നുനടന്നു തങ്ങളുടെ പാടം പോലെ വിണ്ടുകീറിയ കർഷകരുടെ കാലടികളുടെ ചിത്രം മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. എന്നാൽ, കാതങ്ങൾ ബഹുദൂരം നടന്നു നടന്നു കാൽ തേയുന്നതു മാത്രമാണ് കർഷകർക്ക് മിച്ചമെന്നു വന്നിരിക്കുന്നു. ആണ്ടുതോറും ആവർത്തിക്കേണ്ട ചടങ്ങുകളായി അവരുടെ പ്രക്ഷോഭവും തുടർചർച്ചയും സർക്കാറിെൻറ ഉറപ്പുകളുെമല്ലാം പാഴായിപ്പോവുകയാണ്.

കാർഷികകടം എഴുതിത്തള്ളുക, വൈദ്യുതി നിരക്കിളവ് അനുവദിക്കുക, വിപണിയിൽ തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നവർ കരസ്ഥമാക്കുന്ന വൻ ലാഭത്തിന് ആനുപാതികമായ വിഹിതമെങ്കിലും കർഷകന് ലഭ്യമാക്കുക, കടക്കെണിയിൽപെട്ട് ആത്മഹത്യ ചെയ്യുന്ന ദുര്യോഗത്തിൽനിന്നു കർഷകരെ തടയാനാവുന്നില്ലെങ്കിൽ ആ ഹതഭാഗ്യരുെട കുടുംബത്തിലൊരാൾക്ക് തൊഴിൽ കൊടുത്തെങ്കിലും രക്ഷപ്പെടുത്തുക, രാഷ്ട്രത്തിെൻറ സമ്പദ്ഘടനയുടെ കാവലാളുകളായ കർഷകർക്ക് പെൻഷൻ അനുവദിക്കുക, മൊത്തം ഉൽപാദനച്ചെലവിെൻറ പകുതിയെങ്കിലും എത്തുന്ന വിധത്തിൽ ഉൽപന്നത്തിന് മിനിമം താങ്ങുവില നിശ്ചയിക്കണമെന്നതടക്കമുള്ള എം.എസ്. സ്വാമിനാഥൻ കമീഷൻ ശിപാർശകൾ നടപ്പാക്കുക തുടങ്ങിയ കർഷകരുടെ ആവശ്യങ്ങൾ കഴിഞ്ഞ ഒന്നു രണ്ടു ദശകങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്.

അത് നേരാംവണ്ണം അഭിമുഖീകരിച്ച് കർഷകസൗഹൃദമായി മാറാൻ കഴിയുന്നില്ലെന്നുതന്നെയല്ല, വികസനത്തിനെന്ന പേരിൽ ഗവൺമെൻറ് സ്വീകരിക്കുന്ന പല സമീപനങ്ങളും കർഷകദ്രോഹമായി കലാശിക്കുകയും ചെയ്യുന്നു. കൃഷിയുടെ അഭിവൃദ്ധിക്കും കർഷകക്ഷേമത്തിനുമായി ഭൂപരിഷ്കരണത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു മുമ്പ് ഗവൺമെൻറ്. എന്നാലിപ്പോൾ വികസനത്തിനെന്ന പേരിൽ സ്വകാര്യസംരംഭകർ കൊണ്ടുവരുന്ന വിവിധയിനം ചൂഷണപദ്ധതികൾക്കായി സ്ഥലം പിടിച്ചെടുത്തു നൽകുന്ന ഏജൻസിയായി മാറിയിരിക്കുന്നു സർക്കാർ. ഇങ്ങനെ ഏറ്റെടുക്കുന്നതിൽ ബഹുഭൂരിഭാഗവും ഫലഭൂയിഷ്ഠമായ കൃഷിഭൂമികളാണ്. അക്കാര്യത്തിൽ കർഷകസങ്കടത്തിനു ചെവികൊടുക്കുന്നില്ലെന്നു മാത്രമല്ല, ഏറ്റെടുത്ത ഭൂമി വർഷങ്ങളോളം ഉപയോഗിക്കപ്പെടാതെ തരിശായി മാറുന്ന അനുഭവവുമുണ്ട്.

കുടിയിറക്കപ്പെടുന്ന കർഷകർക്ക് ഉചിതമായ താമസ, തൊഴിൽ പുനരധിവാസത്തിനുള്ള പദ്ധതികളുണ്ടാകുന്നുമില്ല. വിപണി സമ്പദ്വ്യവസ്ഥയുടെ പ്രായോജകരും ഒത്താശക്കാരുമായി മാറിയ ഭരണകൂടം ക്ഷയിച്ചുവരുന്ന കർഷകസമ്പദ്ഘടനയെ താങ്ങിനിർത്തുമെന്നു പ്രതീക്ഷിക്കാവുന്ന ചുവടുവെപ്പുകളല്ല നടത്തിവരുന്നത്. അതിനാൽ, ആവലാതികളുമായി തെക്കുവടക്കു നടന്നു കാൽ തേയുന്നതു മാത്രമാണ് മിച്ചമെന്ന് ആവർത്തിച്ചുറപ്പിക്കുന്നു ഇരച്ചെത്തുന്ന ആവേശം കുത്തിക്കെടുത്തി തിരിച്ചുനടക്കുന്ന ഒാരോ കർഷകസമരവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam EditorialFarmers MarchFarmers Delhi March
News Summary - Farmers March Farmers Delhi March -Malayalam Editorial
Next Story