അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമാണം
text_fieldsദുർമന്ത്രവാദങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ നിയമനിർമാണത്തിെൻറ സാധ്യ ത പരിശോധിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനി ക് സർക്കാറിനോട് ആവശ്യെപ്പട്ടിരിക്കുന്നു. നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മ ഹത്യ ചെയ്തതിെൻറ പിന്നിൽ ദുർമന്ത്രവാദത്തെ തുടർന്നുള്ള പീഡനങ്ങളാണെന്ന വെളിപ്പെ ടുത്തലിെൻറ പശ്ചാത്തലത്തിലാണ് കമീഷെൻറ ഇടപെടൽ. അന്ധവിശ്വാസങ്ങളും അനാചാരങ്ങ ളും കാരണം നടക്കുന്ന കൊലപാതകങ്ങളും പീഡനങ്ങളും തടയാൻ സ്വീകരിക്കുന്ന മാർഗങ്ങളെ ക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും മനു ഷ്യാവകാശ കമീഷൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതു ഉടമയിലുള് ള കനറാ ബാങ്ക്, വായ്പ തിരിച്ചവടവ് മുടങ്ങിയതിെൻറ പേരിൽ വീടും പുരയിടവും ജപ്തിചെ യ്യാൻ ഒരുങ്ങിയതിനാലാണ് നെയ്യാറ്റിൻകരയിലെ വീട്ടമ്മ ലേഖയും മകൾ വൈഷ്ണവിയും ജീവൻ ഒടുക്കിയതെന്ന പ്രാരംഭ റിപ്പോർട്ടുകൾ വൻപ്രതിഷേധങ്ങൾക്കിടവരുത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലേഖയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതും ഭർത്താവിെൻറയും ഭർതൃമാതാവിെൻറയും നിരന്തരപീഡനങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്ന് വ്യക്തമായതും. പീഡനങ്ങൾക്ക് പ്രേരണ വീട്ടിൽ നിരന്തരംവന്ന ഒരു മന്ത്രവാദിയുടെ ദുർമന്ത്രവാദങ്ങളാണെന്ന വിവരവുമുണ്ട് വീട്ടമ്മയുടെ കുറിപ്പിൽ. എന്നാൽ, മന്ത്രവാദിയെ തിരിച്ചറിയാനോ പിടികൂടാനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഈയിനത്തിൽപെട്ട ആദ്യസംഭവമല്ല നെയ്യാറ്റിൻകരയിലേത്. രോഗങ്ങൾ തടയുന്നതിനോ നിധികൾ കെണ്ടടുക്കുന്നതിനോ ഭാഗ്യം കൈവരിക്കുന്നതിനോ ഒക്കെയായി സ്വന്തം കുഞ്ഞുങ്ങളെ ബലികൊടുക്കാൻപോലും അന്ധവിശ്വാസികളായ മാതാപിതാക്കളെ മന്ത്രവാദികൾ പ്രേരിപ്പിച്ച സംഭവങ്ങൾ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. സമ്പത്തിനും ശത്രുനിഗ്രഹത്തിനും സ്ഥാനലബ്ധിക്കുമെല്ലാം ജ്യോത്സ്യന്മാരെയും മന്ത്രവാദികളെയും സമീപിക്കുന്ന കൊടിയ അന്ധവിശ്വാസികൾ എല്ലാ മതസ്ഥരിലുമുണ്ട്. ഇത്തരക്കാർ കേവലം നിരക്ഷരരോ ഒന്നുമറിയാത്ത പാവങ്ങളോ അല്ല. വിദ്യാസമ്പന്നരും സാമൂഹിക ജീവിതത്തിെൻറ ഉന്നതേശ്രണികളിൽ കഴിയുന്നവരും പോലുമുണ്ട് അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും താലോലിക്കുന്നവരിൽ.
അവരുടെ മൂഢധാരണകൾക്ക് ശക്തിപകരാൻ പാകത്തിൽ കഥകളും സിനിമകളും ടി.വി സീരിയലുകളും സുലഭം. ശാസ്ത്രവും സാങ്കേതികവിദ്യയുമൊക്കെ അവിശ്വസനീയമായ പുരോഗതി നേടിയെടുക്കുേമ്പാഴും അന്ധവിശ്വാസങ്ങൾക്ക് ഒരു കുറവുമില്ലെന്നു മാത്രമല്ല അത് വർധിക്കുകയും വ്യാപിക്കുകയുമാണെന്നുകൂടി കരുതാവുന്ന സാഹചര്യമാണ്. ഏറ്റവുമൊടുവിൽ സംസ്ഥാന രാഷ്ട്രീയത്തെയും തെരഞ്ഞെടുപ്പിനെയും ഇളക്കിമറിച്ച സംഭവം പോലും യഥാർഥത്തിൽ എന്തായിരുന്നുവെന്ന് വോട്ടെടുപ്പ് കഴിഞ്ഞ ശേഷമെങ്കിലും ഒരു വിലയിരുത്തൽ പ്രസക്തമാണ്. രാജ്യം ഭരിക്കുന്ന തീവ്ര വലതുപക്ഷ മുന്നണി ഇലക്ഷനിൽ മുഖ്യ ഇഷ്യൂ ആയി ഉയർത്തിക്കാട്ടിയത് ശബരിമലയിലെ വിശ്വാസസംരക്ഷണമാണ്.
നൂറ്റാണ്ടുകളായി നടന്നുവരുന്ന ശബരിമല തീർഥാടനം ഇത്തവണ മാത്രം അഭൂതപൂർവമായി ദേശീയശ്രദ്ധ നേടാനും വൻ പ്രചാരണ കോലാഹലങ്ങൾക്ക് വഴിമരുന്നിടാനും കാരണം രാജ്യത്തെ പരമോന്നത കോടതി ശബരിമലയിൽ യുവതികൾക്കും പ്രവേശനം അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച വിധിയാണ്. ആ വിധിതന്നെ ഒരു സംഘ്പരിവാർ സഹയാത്രിക സമർപ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നുതാനും. വിധി നടപ്പാക്കാൻ ഇടതുമുന്നണി സർക്കാർ ശ്രമിച്ചപ്പോഴാണ് നൈഷ്ഠിക ബ്രഹ്മചാരിയായ ശ്രീ അയ്യപ്പനെ യുവതിപ്രവേശനം പ്രകോപിപ്പിക്കും എന്നാർത്തുവിളിച്ചു പൂജാരിമാരും തന്ത്രിമാരും അവരുടെ സ്പോൺസർമാരും സവർണ സമൂഹവുമെല്ലാം സടകുടഞ്ഞെഴുന്നേറ്റ് രംഗത്തിറങ്ങിയതും ശബരിമലയുടെ പേരുച്ചരിക്കുന്നതിൽനിന്ന് പിണറായി വിജയൻ നയിക്കുന്ന മുന്നണി സർക്കാറിനെ പിന്തിരിപ്പിച്ചതും.
ഇൗ അവിശുദ്ധ പ്രക്ഷോഭത്തിെൻറ സ്വാധീനം ഇലക്ഷനിൽ എത്രത്തോളമായിരുന്നെന്ന് അറിയാനിരിക്കുന്നേയുള്ളൂ. ഒരുവിധ യുക്തിയോ സാമാന്യബുദ്ധിയോ തുണക്കാത്ത ഇത്തരമൊരു അന്ധവിശ്വാസത്തെ, വിശ്വാസ സംരക്ഷണത്തിെൻറ പേരിൽ ന്യായീകരിക്കാനും നിലനിർത്താനും സമൂഹം തയാറാവുന്നേടത്തോളംകാലം എവ്വിധമാണ് അന്ധവിശ്വാസത്തെയും അനാചാരത്തെയും നിർവചിക്കുക? ഏതു തരത്തിലും തലത്തിലുമാണ് നിയമം നിർമിക്കുക?
2013ൽ മഹാരാഷ്ട്രയും 2017ൽ കർണാടകയും നടത്തിയ നിയമനിർമാണങ്ങളാവാം സംസ്ഥാന മനുഷ്യാവകാശ കമീഷനു മുന്നിലെ മാതൃകകൾ. യുക്തിവാദിയും സാമൂഹിക പരിഷ്കരണപ്രവർത്തകനുമായിരുന്ന പൻസാരയെ അന്ധവിശ്വാസി സമൂഹം അറുകൊലചെയ്തതിെൻറ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയിൽ ആഭിചാരവൃത്തിയും നരബലിയും സമാനമായ കൃത്യങ്ങളും നിയമവിരുദ്ധമാകുന്ന ബിൽ പാസാക്കിയെടുത്തത്. അതിെൻറ നേരെ തന്നെയും കടുത്ത എതിർപ്പുകളുണ്ടായിരുന്നു.
നിയമം എത്ര അളവിൽ നടപ്പായെന്നത് പഠിക്കേണ്ടതാണ്. 2017ൽ കർണാടക വിധാൻസഭ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന ബില്ലിന് (കർണാടക പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവ്ൾ പ്രാക്ടിസസ് ആൻഡ് ബ്ലാക് മാജിക് ബിൽ 2017) അംഗീകാരം നൽകി. ചില കേന്ദ്രങ്ങളിൽ നടക്കുന്ന എച്ചിലിലയിൽ ഉരുളൽ, കനൽ നടത്തം, ഗരുഡൻ തൂക്കം, നാരീപൂജ, ദുർമന്ത്രവാദം, ആഭിചാരക്രിയകൾ മുതലായവ നിരോധനത്തിെൻറ പരിധിയിൽ വരും. കോൺഗ്രസ് സർക്കാർ ഇത്തരമൊരു നിയമം കൊണ്ടുവന്നതിനെതിരെ ബി.ജെ.പിയും സംഘ്പരിവാറും കാടിളക്കി പ്രതിഷേധിച്ചിരുന്നു.
സകലമാന ദുരാചാരങ്ങളെയും മൂഢവിശ്വാസങ്ങളെയും വിശ്വാസ സംരക്ഷണത്തിെൻറ പേരിൽ ന്യായീകരിക്കുന്ന, രാഷ്ട്രീയ നേട്ടങ്ങൾക്ക് സുവർണാവസരമായി കാണുന്ന ഒരു സംഘടിതശക്തി സജീവ രംഗത്ത് നിലയുറപ്പിച്ചിരിെക്ക ഇത്തരം നിയമനിർമാണങ്ങളുടെ വിജയസാധ്യത ചോദ്യചിഹ്നമാണ്. എല്ലാ മതങ്ങളിലെയും മതേതരാദർശങ്ങളിലെയും പുരോഗമനേച്ഛുക്കളുടെ സംഘടിത ബോധവത്കരണമാണ് ക്രമേണയെങ്കിലും വിനാശകരമായ വിശ്വാസാചാരങ്ങൾ നിർമാർജനം ചെയ്യാനുള്ള യഥാർഥ പോംവഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.