Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജനങ്ങളുടെ ദിനം
cancel
Homechevron_rightOpinionchevron_rightEditorialchevron_rightജനങ്ങളുടെ ദിനം

ജനങ്ങളുടെ ദിനം

text_fields
bookmark_border



ഒരു മാസത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ, േകരള ജനത വിധിയെഴുത്തിനായി ഇന്ന് പോളിങ് ബൂത്തുകളിലേക്ക് നീങ്ങുകയാണ്. മുൻവർഷങ്ങളിലെ പോളിങ് ശതമാനം വെച്ചുനോക്കുേമ്പാൾ, രണ്ടു കോടിയിലധികം വോട്ടർമാരെങ്കിലും സമ്മതിദാനാവകാശം ഉപയോഗിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്. ജനഹിതമെന്തായാലും അതറിയാൻ നീണ്ട കാത്തിരിപ്പു വേണ്ടിവരും ഇത്തവണ.

മേയ് രണ്ടിന് ബാലറ്റ് തുറക്കുേമ്പാൾ ഒരൊറ്റ ചോദ്യമേയുള്ളൂ: പതിനഞ്ചാമത് കേരള നിയമസഭയെ ആര് നയിക്കും? രണ്ടിലൊന്ന് ഉറപ്പാണ്: ഒന്നുകിൽ, മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാറിനുള്ള അംഗീകാരമായി ജനവിധി മാറും. അല്ലെങ്കിൽ, ഇടം-വലം മാറിയുള്ള കേരളത്തിെൻറ അധികാര രാഷ്ട്രീയത്തിെൻറ ആവർത്തനമെന്നോണം െഎക്യ ജനാധിപത്യമുന്നണി ഭരണത്തിൽ തിരിച്ചുവരും. കവിഞ്ഞാൽ ഒന്നോ രണ്ടോ സീറ്റിൽ മാത്രം പാർട്ടിക്കാർ തന്നെ സാധ്യത പരിമിതപ്പെടുത്തിയ ബി.ജെ.പി ഒരു നിർണായക ശക്തിയായി മാറാനുള്ള ഒരു സാഹചര്യവും മലയാളക്കരയിൽ നിലനിൽക്കുന്നില്ല.

അപ്പോഴും, മുൻകാലങ്ങളിൽനിന്ന് ഭിന്നമായി ഇൗ തെരഞ്ഞെടുപ്പ് പല കാരണങ്ങളാൽ അതിനിർണായകം തന്നെയാണ്. രാഷ്ട്രീയ പാർട്ടികളുടെ അധികാര മത്സരത്തിനപ്പുറം വിവിധ സാമൂഹിക വിഭാഗങ്ങൾ ഏറെ ആകാംക്ഷയോടെയാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുക എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതിനാൽ, ഒാരോ വോട്ടും കേരളത്തിെൻറ രാഷ്ട്രീയ ഭാഗധേയം പ്രതിഫലിപ്പിക്കുമെന്നതിൽ സംശയമില്ല.

മാർച്ച് രണ്ടാം വാരം വിജ്ഞാപനം വരുംമുേമ്പ കേരളത്തിൽ തെരഞ്ഞെടുപ്പ് ഗോദ ഉണർന്നിട്ടുണ്ട്. ഒരർഥത്തിൽ, തദ്ദേശ തെരഞ്ഞെടുപ്പിനുേശഷം തന്നെ ഇവിടെ മുന്നണികൾ തെരഞ്ഞെടുപ്പ് ചർച്ചകൾ ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് അതിെൻറ ചൂടും ആവേശവുെമല്ലാം പ്രകടമായിരുന്നു. സ്വർണക്കടത്ത് മുതൽ സ്പ്രിൻക്ലർ വരെയുള്ള ആരോപണങ്ങൾ ഭരണമുന്നണിക്കെതിരെ നിലനിന്നിട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച മേൽെക്കെയുടെ ബലത്തിലാണ് ഇടതുപക്ഷം പ്രചാരണം മുന്നോട്ടുനയിച്ചത്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളം അഭിമുഖീകരിച്ച പ്രകൃതിദുരന്തങ്ങളും ആരോഗ്യ അടിയന്തരാവസ്ഥയുമടക്കമുള്ള പ്രതിസന്ധികളെ ഏറക്കുറെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിനായി. അക്കാര്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കടന്നുവന്നതിൽ അത്ഭുതമില്ല. മറുവശത്ത്, പിണറായിയുടെ ഭരണകാലത്തുണ്ടായ പല അഴിമതി ആരോപണങ്ങളും ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷം ജനങ്ങളെ സമീപിച്ചത്. അതിലും യാഥാർഥ്യങ്ങളുണ്ട്.

സ്പ്രിൻക്ലർ, ആഴക്കടൽ കരാർ തുടങ്ങി പ്രതിപക്ഷം ഉന്നയിച്ച പല ആരോപണങ്ങളും ശരിയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടതാണ്. ഭരണപക്ഷം അവരുടെ നേട്ടങ്ങളും പ്രതിപക്ഷം സർക്കാറിെൻറ കോട്ടങ്ങളും ഉയർത്തിക്കാട്ടിത്തന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കുേമ്പാഴും മുന്നണി നേതാക്കൾ ഇൗ സംവാദം തുടരുകയാണ്. മികവുറ്റ പുതിെയാരു സർക്കാറിെൻറ രൂപവത്കരണത്തിന് അത് ഇടയാക്കും. അതുവഴി ജനാധിപത്യം കൂടുതൽ കരുത്തുറ്റതുമാകും.

എന്നാൽ, വികസനത്തിലും വിവാദങ്ങളിലും ഉൗന്നിയുള്ള ഇൗ വാദപ്രതിവാദങ്ങൾക്കപ്പുറം ഇേന്നാളമില്ലാത്ത മറ്റുചില പ്രചാരണങ്ങൾക്കും കേരളം സാക്ഷ്യംവഹിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ഇടതുമുന്നണിക്ക് ആധിപത്യം ലഭിച്ചത് ക്രൈസ്തവ സമുദായത്തിെൻറ പിന്തുണകൊണ്ടു കൂടിയായിരുന്നുവെന്ന് വ്യക്തമായതാണ്. പരമ്പരാഗതമായി യു.ഡി.എഫിന് വോട്ടുചെയ്തിരുന്ന ഇൗ വിഭാഗം മാറിച്ചിന്തിച്ചത് കൃത്യമായ മുസ്ലിം അപരവത്കരണത്തിെൻറ ഭാഗമായിക്കൂടിയായിരുന്നു. അതിെൻറ ഭാഗമായി ഒരുവിഭാഗം 'ലവ് ജിഹാദ്' അടക്കമുള്ള വ്യാജ പ്രചാരണങ്ങളും നടത്തി. തീർത്തും പ്രതിലോമകരമായ രാഷ്ട്രീയ സമീപനം സ്വീകരിച്ച ഇൗ വിഭാഗത്തെ ഒരു തത്ത്വദീക്ഷയുമില്ലാതെ ഇടതുപക്ഷം കൂടെക്കൂട്ടി; പലപ്പോഴും അവരുടെ നാവായി ഇടതുനേതാക്കൾ മാറുകയും ചെയ്തു.

കേരള കോൺഗ്രസ് നേതാവും പാലായിലെ ഇടതു സ്ഥാനാർഥിയുമായ ജോസ് കെ. മാണി 'ലവ് ജിഹാദ്' ഒരു യാഥാർഥ്യമാണെന്ന തരത്തിൽ പ്രസ്താവിക്കുന്നിടംവരെ കാര്യങ്ങളെത്തി, പിന്നീട് അത് തിരുത്താൻ അദ്ദേഹം നിർബന്ധിതനായെങ്കിലും. മുസ്ലിം അപരവത്കരണത്തിെൻറയും ഇസ്ലാമോഫോബിയയുടെയും ഘടകങ്ങൾ മറ്റു സന്ദർഭങ്ങളിലും ഇടതുനേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും പ്രയോഗിച്ചു. മറുഭാഗത്ത് െഎക്യമുന്നണിയും മോശമാക്കിയില്ല. ശബരിമല വിഷയത്തിലടക്കം എടുത്താൽ പൊങ്ങാത്ത നിലപാടുകളുമായി അവരും കളം നിറഞ്ഞു.

വർഗീയത പ്രത്യയശാസ്ത്രമാക്കിയ സംഘ്പരിവാർ പ്രസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രതീക്ഷിക്കപ്പെട്ടതുപോലെത്തന്നെ ലവ് ജിഹാദും മതപരിവർത്തന നിരോധന നിയമവും ഗോവധ നിരോധനവും ശബരിമലയുമൊക്കെയായിരുന്നു. ചുരുക്കത്തിൽ, സംസ്ഥാനത്തിെൻറ വികസനത്തെ സംബന്ധിച്ച ക്രിയാത്മകമായ സംവാദവേദിയാക്കി തെരഞ്ഞെടുപ്പ് ഗോദയെ മാറ്റുന്നതിൽ സർവ മുന്നണികളും പരാജയപ്പെട്ടു. പകരം, തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഉള്ളടക്കത്തിൽ വംശീയതയും അപരവത്കരണവും മേൽക്കൈ നേടി. മറ്റൊരർഥത്തിൽ, ഹിന്ദുത്വയുടെ വിദ്വേഷ പ്രചാരണത്തിെൻറ മികച്ച വേദിയായി ഇൗ നിയമസഭ തെരഞ്ഞെടുപ്പ്. കേരളത്തിെൻറ വികസനത്തെ സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാടുകൾ അവതരിപ്പിച്ച ബദൽ രാഷ്ട്രീയത്തിെൻറ ശബ്ദം അന്തരീക്ഷത്തിൽ വേണ്ടത്ര ഉയർന്നുകേട്ടതുമില്ല.

നിലവിൽ സംഘ്പരിവാർ നേരിട്ട് അധികാരത്തിൽ വരില്ല എന്നതിൽ കേരളത്തിന് ആശ്വസിക്കാം. എന്നാൽ, സവർണ സംവരണം, ലവ് ജിഹാദ് അടക്കമുള്ള വിഷയങ്ങളിൽ സംഘ്പരിവാർ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യങ്ങൾ നമ്മുടെ മതേതര മുന്നണികൾ ഏറ്റുവിളിക്കുന്നുവെന്നത് ആശങ്കയോടെ കാണേണ്ടതുണ്ട്. അവരെ തിരുത്തിക്കാനുള്ള അവസരംകൂടിയായി ജനവിധി മാറണം. പാർലമെൻററി വ്യാമോഹത്തിെൻറ ദൗർബല്യങ്ങളിൽനിന്നു മുക്തമായ രാഷ്ട്രീയ ശക്തികളെയാണ് നമുക്ക് ആശ്രയിക്കാവുന്നത്. അതിനുള്ള സാധ്യത നിലനിർത്തുന്നത് മതേതര ചേരികൾ തന്നെയാണ്. അതു തിരിച്ചറിഞ്ഞ് സമൃദ്ധവും സമാധാനപൂർവവുമായ ഒരു കേരളത്തിനു വേണ്ടിയായിരിക്കണം എന്ന ദൃഢനിശ്ചയത്തോടെയാവെട്ട ഒാരോ കേരളീയെൻറയും വിലയേറിയ ഒാരോ വോട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - election day is for people
Next Story